പാലക്കാട്: തൊഴിലുറപ്പു തൊഴിലാളികളെ കാർഷിക മേഖലയിലെ ജോലികൾക്കു വിനിയോഗിക്കാമെന്നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കേന്ദ്ര സർക്കാരിന്റെ പുതിയ തൊഴിലുറപ്പു പദ്ധതിയെക്കുറിച്ച് മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ഓരോ പ്രദേശത്തിന്റെ സീസണും ആവശ്യവും അനുസരിച്ച് 60 ദിവസംവരെ തൊഴിലുറപ്പ് തൊഴിലാളികളെ കാർഷിക മേഖലയ്ക്കു ലഭ്യമാക്കാം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനു തീരുമാമെടുക്കാം.
അതേസമയം ഇക്കാരണത്താൽ തൊഴിലുറപ്പ് തൊഴിലാളിക്ക് അവകാശപ്പെട്ട 125 തൊഴിൽദിനങ്ങൾ നഷ്ടമാക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബിജെപി അധികാരത്തിലേറിയ അകത്തേത്തറ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം.