Movies
രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിനുള്ള കേരളത്തിന്റെ ആദരം ഇന്ന്. വൈകുന്നേരം 4.30 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മലയാളം വാനോളം ലാൽസലാം എന്നു പേരിട്ടിരിക്കുന്ന പരിപാടിയിൽ സംസ്ഥാന സർക്കാരിനു വേണ്ടി മോഹൻലാലിനെ മുഖ്യമന്ത്രി ആദരിക്കും. മറ്റു സംഘടനകളുടെയൊന്നും ആദരവ് വേദിയിൽ അനുവദിക്കില്ല.
കവി പ്രഭാവർമ രചിച്ച പ്രശസ്തിപത്രം മുഖ്യമന്ത്രി മോഹൻലാലിന് സമർപ്പിക്കും. ഇതിലെ വരികൾ ഗായിക ലക്ഷ്മിദാസ് കവിതാരൂപത്തിൽ ആലപിക്കും. വൈകുന്നേരം 4.30ന് ശ്രാവണയുടെ സോളോ വയലിൻ പ്രകടനത്തോടെ പരിപാടി തുടങ്ങും.
ഉദ്ഘാടനച്ചടങ്ങുകൾക്കുശേഷം, ടി.കെ.രാജീവ്കുമാർ സംവിധാനം ചെയ്യുന്ന പ്രത്യേക കലാവിരുന്ന് ‘രാഗമോഹനം’ അരങ്ങേറും. 10,000 പേർ ചടങ്ങിനെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
പോലീസിന്റെ നേതൃത്വത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
District News
തിരുവനന്തപുരം: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിനുള്ള കേരളത്തിന്റെ ആദരം ഇന്ന്. വൈകുന്നേരം 4.30 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മലയാളം വാനോളം ലാൽസലാം എന്നു പേരിട്ടിരിക്കുന്ന പരിപാടിയിൽ സംസ്ഥാന സർക്കാരിനു വേണ്ടി മോഹൻലാലിനെ മുഖ്യമന്ത്രി ആദരിക്കും. മറ്റു സംഘടനകളുടെയൊന്നും ആദരവ് വേദിയിൽ അനുവദിക്കില്ല.
കവി പ്രഭാവർമ രചിച്ച പ്രശസ്തിപത്രം മുഖ്യമന്ത്രി മോഹൻലാലിന് സമർപ്പിക്കും. ഇതിലെ വരികൾ ഗായിക ലക്ഷ്മിദാസ് കവിതാരൂപത്തിൽ ആലപിക്കും. വൈകുന്നേരം 4.30ന് ശ്രാവണയുടെ സോളോ വയലിൻ പ്രകടനത്തോടെ പരിപാടി തുടങ്ങും.
ഉദ്ഘാടനച്ചടങ്ങുകൾക്കുശേഷം, ടി.കെ.രാജീവ്കുമാർ സംവിധാനം ചെയ്യുന്ന പ്രത്യേക കലാവിരുന്ന് ‘രാഗമോഹനം’ അരങ്ങേറും. 10,000 പേർ ചടങ്ങിനെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
പോലീസിന്റെ നേതൃത്വത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
Leader Page
കാലം എൺപതുകളുടെ തുടക്കം. തിരുവനന്തപുരം എംജി കോളജിൽനിന്ന് മോഹൻലാൽ എന്ന പയ്യൻ ബി കോം പൂർത്തിയാക്കിയ സമയം. നവാഗത സംവിധായകനായ ഫാസിൽ തന്റെ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന സിനിമയിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ട് എന്ന് പത്രപരസ്യം ചെയ്യുന്നു.
സ്കൂളിലും കോളജിലുമൊക്കെ ബെസ്റ്റ് ആക്ടർ സമ്മാനം നേടിയിട്ടുള്ള മോഹൻലാലിന്റെ ഫോട്ടോയും ബയോഡേറ്റയും ഉറ്റ സുഹൃത്തായ സുരേഷ്കുമാർ സിനിമാ കന്പനിക്ക് അയച്ചുകൊടുക്കുന്നു.... പിന്നീട് നടന്നതെല്ലാം മലയാളികൾക്ക് സുപരിചതം. ഇവിടെ മോഹൻലാൽ പോലും അറിയാതെ ലാൽ എന്ന താരം ജനിക്കുകയായിരുന്നു. അതാണ് ലാൽ വിസ്മയം. സിനിമയിൽ കയറിക്കൂടണമെന്ന അദമ്യമായ ആഗ്രഹങ്ങളൊന്നുമില്ലാതെ, അതിനായ് അത്ര വലിയ ശ്രമങ്ങളൊന്നും നടത്താതെ സിനിമ എന്ന മായികലോകം അദ്ദേഹത്തിലേക്ക് എത്തുകയായിരുന്നു.
അവിടെയാണ് ലാൽ വ്യത്യസ്തനാകുന്നത്. ജീവിതത്തെ ഒരു ഫിലോസഫി പോലെ കണ്ട് ഒഴുക്കിനൊത്ത് നീന്തുന്ന മനുഷ്യൻ. 1980ൽ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ’ തുടങ്ങിയ ആ ഒഴുക്ക് 2025ൽ ഹൃദയപൂർവം എന്ന സിനിമയിൽ എത്തിനില്ക്കുന്പോൾ ഇതിനെയെല്ലാം സ്വതസിദ്ധമായ നിസംഗതയോടും സൗമ്യതയോടും കൂടിയാണ് അദ്ദേഹം സമീപിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ചച്ചിത്ര പുരസ്കാരമായ ഫാൽക്കെ അവാർഡ് നേടുന്പോഴും ലാലിന്റെ സമീപനത്തിൽ മാറ്റമില്ല.
എൺപതുകൾ... വസന്തം തുടങ്ങുന്നു
ആദ്യചിത്രമായ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ’ തന്നെ അസാധാരണ പ്രതിഭയുടെ മിന്നലാട്ടം മോഹൻലാൽ എന്ന പുതുമുഖ നടനിൽ കണ്ടു. അതുവരെ കണ്ട വില്ലൻകഥാപാത്രശൈലി അപ്പാടെ പൊളിച്ചെഴുതുന്നതായിരുന്നു ലാലിന്റെ പെർഫോമൻസ്. തുടർന്ന് കുറെയധികം സിനിമകളിൽ ചെറിയ കഥാപാത്രങ്ങൾ. കൂടുതലും നെഗറ്റീവ് കാരക്ടറുകൾ. അവിടെയും അതുവരെ കാണാത്ത എന്തോ ഒരു പ്രത്യേകത. ആ പ്രത്യേകതയാണ് ലാലിനെ ഇന്നു കാണുന്ന കംപ്ലീറ്റ് ആക്ടറിലേക്കു വഴിതെളിച്ചത്. 83 ഓടെ വില്ലനിൽനിന്ന് നായകവേഷത്തിലേക്കുള്ള പ്രവേശനം.
ആട്ടക്കലാശം, എങ്ങനെ നീ മറക്കും, കാറ്റത്തെ കിളിക്കൂട്, അതിരാത്രം തുടങ്ങിയ സിനിമകളിലൂടെ നായകനായി ലാൽ ചുവടറുപ്പിക്കുകയായിരുന്നു. എൺപതുകളുടെ ആദ്യപകുതി കഴിഞ്ഞതോടെ ലാൽ തരംഗം തന്നെ ദൃശ്യമായിത്തുടങ്ങി. സന്മനസുള്ളവർക്ക് സമാധാനവും ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റും താളവട്ടവുമൊക്കെ പ്രേക്ഷകരിലുണ്ടാക്കിയ ചലനം ഇന്നും തുടരുകയാണ്. പുതിയ തലമുറ യുട്യൂബിലൂടെയും ചാനലിലൂടെയും ഏറ്റവും കൂടുതൽ ആസ്വദിക്കുന്നതും ഈ സിനിമകൾ തന്നെ. നമ്മുടെ അയൽപക്കത്തെ ഒരു സാധാരണ യുവാവ് എന്ന ഇമേജ്, മലയാളസിനിമയിൽ അതുവരെ കണ്ട വീരനായകന്മാരിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു ലാൽ പകർന്നാടിയ വേഷങ്ങൾ.
ബോയിംഗ് ബോയിംഗ്, പഞ്ചാഗ്നി, കരിന്പിൻപൂവിനക്കരെ, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, ഒന്നുമുതൽ പൂജ്യം വരെ, സുഖമോ ദേവി, മിഴിനീർ പൂവുകൾ, കണ്ടു കണ്ടറിഞ്ഞു, നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ തുടങ്ങി എൺപതുകളുടെ ആദ്യപകുതിയിൽ ലാൽവസന്തം പൂത്തുലയാൻ തുടങ്ങി.എൺപതുകളുടെ രണ്ടാം പകുതിയായപ്പേഴേക്കും മലയാളസിനിമയുടെ പ്രയാണം ലാലിനെ ചുറ്റിപ്പറ്റി ആരംഭിച്ചുകഴിഞ്ഞിരുന്നു. പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ ജോഷി, കമൽ തുടങ്ങി പ്രതിഭാധനരുടെ മികവുറ്റ സിനിമകൾ. കിരീടം എന്ന സിനിമയൊക്കെ മലയാളികളുടെ മനസിൽ സൃഷ്ടിച്ച ചലനം മലയാളസിനിമയുടെ ചരിത്രംകൂടിയാണ്. ഏയ് ഓട്ടോ, ഹിസ് ഹൈനസ് അബ്ദുള്ള, ലാൽസലാം, ഇന്ദ്രജാലം, ഭരതം, വാനപ്രസ്ഥം... അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിച്ച ചിത്രങ്ങളുടെ നിര നീളുകയാണ്.
താരപ്പകിട്ടിൽ തൊണ്ണൂറുകൾ
1990 മുതൽ രണ്ടായിരം വരെയുള്ള ചിത്രങ്ങളെടുത്താൽ ഫ്ളോപ്പുകളും ആവർത്തന വിരസതയുള്ള സിനിമകളും ഇടയ്ക്കിടെ വന്നെങ്കിലും അതിനും മേലെ ഇടയ്ക്കിടെ വന്പൻ ഹിറ്റുകൾ നല്കി ലാൽ അദ്ഭുതപ്പെടുത്തി. വിയറ്റ്നാം കോളനി, മിഥുനം, ദേവാസുരം, മായാമയൂരം, പവിത്രം, തേന്മാവിൻകൊന്പത്ത്, സ്ഫടികം, കാലാപാനി, ചന്ദ്രലേഖ, ഉസ്താദ് , ആറാം തന്പുരാൻ, കന്മദം, വർണപകിട്ട്, ഇരുവർ, നിർണയം, തച്ചോളി വർഗീസ് ചേകവർ, അയാൾ കഥയെഴുതുകയാണ്, ഒളിമ്പ്യൻ അന്തോണി ആദം തുടങ്ങി തൊണ്ണൂറുകളിൽ ലാലിന്റെ കൈയൊപ്പു പതിഞ്ഞ സിനിമകൾ ഒട്ടേറെയുണ്ടായി.
നരസിംഹമായ്....
തൊണ്ണൂറുകളുടെ അവസാനമിറങ്ങിയ നരസിംഹം എന്ന ചിത്രത്തോടെ മറ്റൊരു ലാൽ ഇമേജ് കൂടി പ്രേക്ഷകമനസിൽ കുടിയേറുകയായിരുന്നു. മീശപിരിക്കുന്ന നീ പോ മോനേ... ദിനേശാ എന്നു പറയുന്ന നായകസങ്കൽപം അറിഞ്ഞോ അറിയാതെയോ ലാൽ പ്രേക്ഷരിലേക്കു സംവഹിച്ചു. തിയറ്ററുകളിൽ ഉത്സവ പ്രതീതി സൃഷ്ടിച്ച ഒരു സിനിമാ സംസ്കാരത്തിനു കൂടിയാണ് ഇതുവഴി തുടക്കം കുറിച്ചത്. പ്രജ, രാവണപ്രഭു, നാട്ടുരാജാവ്, നരൻ, മാടന്പി, ഛോട്ടാമുംബൈ തുടങ്ങി 2016ൽ എത്തിയ പുലിമുരുകൻ വരെ ഇത്തരം ലാൽ സാധ്യതകൾ പരമാവധി ചൂഷണം ചെയ്ത സിനിമകളായിരുന്നു.
പറഞ്ഞാലും തീരില്ല...
ലാലിന്റെ കരിയറിനെയും അഭിനയത്തെയും കുറിച്ചുമൊക്കെ സിനിമാ പ്രേമികൾക്ക് എത്ര ചർച്ച ചെയ്താലും തീരില്ല. അത്തരമൊരു രേഖാചിത്രമാണ് മലയാളസിനിമയിൽ ലാൽ എന്ന നടൻ കോറിയിട്ടിരിക്കുന്നത്. ലാലിന്റെ സിനിമകളുടെ ലിസ്റ്റ് എടുക്കുന്പോഴും അതുതന്നെ അവസ്ഥ. ഇവിടെ പരാമർശിക്കാത്ത നൂറുകണക്കിനു സിനിമകൾ ഇനിയുമുണ്ട്. മണിച്ചിത്രത്താഴ്, പക്ഷേ, പാദമുദ്ര, പട്ടണപ്രവേശം, ആര്യൻ, വരവേൽപ്, തന്മാത്ര, ഉള്ളടക്കം, നാടുവാഴികൾ, താഴ്വാരം, ഒരു യാത്രാമൊഴി, ഗുരു തുടങ്ങി തലമുറകളിലൂടെ പ്രയാണം ചെയ്ത ഒട്ടേറെ സിനിമകൾ ഇനിയുമുണ്ട്.
തുടരുന്ന വിസ്മയങ്ങൾ...
2016-17 കാലമായപ്പേഴേക്കും മലയാളസിനിമയിലുണ്ടായ മാറ്റങ്ങൾ ലാൽ ചിത്രങ്ങളേയും ബാധിച്ചുവെന്നു പറയാം. പുതുമുഖങ്ങൾ അപ്പാടെ പുതിയ സിനിമാശൈലിയുമായ് രംഗം കയ്യടക്കിയെങ്കിലും ഇടയ്ക്കിടെ ഹിറ്റുകളുമായി മോഹൻലാൽ സാന്നിധ്യമറിയിച്ചുകൊണ്ടിരുന്നു.
ലൂസിഫറും ദൃശ്യവും ബ്രോഡാഡിയും എന്പുരാനുമൊക്കെ പുതിയ കാലത്തിന്റെ ലാൽ സിനിമകളായി.
അതേസമയം കഴിഞ്ഞ വർഷം എത്തിയ തുടരും എന്ന ചിത്രത്തിലൂടെ ലാൽ വീണ്ടും തരംഗം സൃഷ്ടിച്ചു. മലയാളസിനിമ എത്രയൊക്കെ മാറിയാലും എത്രയെല്ലാം പുതിയവർ വന്നാലും ലാൽ... ആ മാജിക് ഒരിക്കലും അവസാനിക്കുന്നില്ല.
അർപ്പണബോധവും കഠിനാധ്വാനവും
കഠിനാധ്വാനം എന്നത് ലാലിന്റെ ജീവിതചര്യയോടു ചേർന്നുനില്ക്കുന്നു. തൊഴിലിനോടുള്ള അർപ്പണബോധവും അഭിനിവേശവും ഇന്നും ഒരു തുടക്കക്കാരന്റേതു തന്നെ. തന്റെ സിനിമയുടെ വിജയപരാജയങ്ങളും ഒരു പരിധിവരെ അദ്ദേഹത്തെ ബാധിക്കാറില്ല.
വിജയത്തിലും നേട്ടങ്ങളിലും അമിതമായി സന്തോഷിക്കുകയും പരാജയങ്ങളിൽ വിഷമിക്കുകയും ചെയ്യുന്ന സ്വഭാവം അദ്ദേഹത്തിനില്ല.
കരിയറിലും ജീവിതത്തിലുമുണ്ടാകുന്ന നേട്ടങ്ങളെയും കോട്ടങ്ങളെയുമൊക്കെ ഒരു ഫിലോസഫിക്കൽ ടച്ചോടെ നോക്കിക്കാണാനാണ് ലാലിനിഷ്ടം.
ഒഴുകിയൊഴുകി...
ഒഴുകിനടക്കുന്ന വ്യക്തി എന്നാണ് പലരും ലാലിനെ വിശേഷിപ്പിക്കുന്നത്. സെറ്റിൽനിന്ന് സെറ്റിലേക്ക്. ഒരു നാട്ടിൽനിന്ന് മറ്റൊരു നാട്ടിലേക്ക്. ഒരു കഥാപാത്രത്തിൽ നിന്ന് മറ്റൊരു കഥാപാത്രത്തിലേക്ക്. ഒരു പ്രത്യേക താളത്തിലാണ് ലാലിന്റെ ജീവിതം. ചിലപ്പോൾ ആത്മീയതയിൽ. ചിലപ്പോൾ തികഞ്ഞ ഭൗതികതയിൽ.
എന്തിലേക്കും മാറാനുള്ള ഫ്ളെക്സിബിലിറ്റി അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലും വ്യക്തിജീവിതത്തിലും കാണാവുന്നതാണ്. കാമറയ്ക്കു മുന്നിൽ നിമിഷം കൊണ്ടാണ് അദ്ദേഹം മറ്റൊരു വ്യക്തിയാകുന്നത്. സെറ്റിൽ സൊറ പറഞ്ഞും പതി്ഞ്ഞ ശബ്ദത്തിൽ കോമഡികൾ പറഞ്ഞും ഈസി മട്ടിൽ ഇരിക്കുന്ന മോഹൻലാലിന്റെ സ്റ്റാർട്ട്, ആക്ഷൻ പറയുന്പോഴുളള ഭാവ വ്യത്യാസം നമ്മെ വിസ്മയിപ്പിക്കും.
കാലവും പ്രായവും തോൽക്കുന്നു
കാലത്തിനും പ്രായത്തിനും അതീതനാണുലാൽ എന്നു പറയുന്പോൾ അദ്ദേഹത്തിന്റെ അഭിനയശൈലിയും അങ്ങനെ തന്നെ. പല അഭിനേതാക്കളുടെയും മുൻകാല സിനിമകൾ കാണുന്പോൾ അഭിനയത്തിൽ കല്ലുകടി നമുക്ക് തോന്നാറുണ്ട്.
പക്ഷേ മോഹൻലാലിന്റെ ആദ്യകാല സിനിമകളിലെ പ്രകടനം ഇന്നും സ്വാഭാവികമായി തോന്നും. എക്കാലത്തും നിലനിൽക്കുന്ന ഇത്തരമൊരു ശൈലിയാണ് വ്യത്യസ്ത തലമുറകളിലും അദ്ദേഹത്തെ പ്രിയങ്കരനാക്കുന്നത്.
Movies
സിനിമാപ്രവര്‍ത്തകരുടെ സംഘടനയായ അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ പ്രതികരണവുമായി നടി പ്രിയങ്ക. ഗുരുതര വെളിപ്പെടുത്തലുകളുള്ള മെമ്മറി കാര്‍ഡാണ് നഷ്ടപ്പെട്ടെന്ന് പറയുന്നത് വിശ്വസിക്കാനാവില്ലെന്നു പ്രിയങ്ക പറഞ്ഞു.
"കുക്കുവാണ് എന്നെ വിളിച്ചത്. മീ ടു പോലുളള സംഭവങ്ങള്‍ കൂടിക്കൂടി വരികയാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്ത്രീകള്‍ തന്നെ ശക്തമായി രംഗത്തുവരണം എന്ന് എന്നോട് പറഞ്ഞു.
അങ്ങനെയാണ് അവിടെ അവര്‍ക്കൊപ്പം പോയത്. സിനിമാ മേഖലയിലെ നിരവധി സ്ത്രീകള്‍ അന്ന് എത്തിയിരുന്നു. അപ്പോഴാണ് കാമറ ശ്രദ്ധയില്‍പ്പെട്ടത്. എന്തിനാണ് രഹസ്യമായി സംസാരിക്കുമ്പോള്‍ കാമറ എന്ന് ചോദിച്ചപ്പോള്‍ ഒരു തെളിവിന് വേണ്ടിയാണ് എന്നായിരുന്നു മറുപടി.
ആദ്യമേ ഞങ്ങളെല്ലാവരുടെയും മൊബൈല്‍ ഫോണുകള്‍ മാറ്റിവച്ചിരുന്നു. അവിടെ ഓരോരുത്തരും പറഞ്ഞ ദുരനുഭവങ്ങള്‍ ഞങ്ങള്‍ വിശ്വസിച്ചു. എല്ലാവരും ദുരനുഭവങ്ങള്‍ തുറന്നുപറയുകയായിരുന്നു. എന്നാല്‍ ആ യോഗത്തില്‍ ഒരാള്‍ പറഞ്ഞ കാര്യം അടുത്തിടെ ലീക്കായി. അതെങ്ങനെ സംഭവിച്ചു. ആ ഹാര്‍ഡ് ഡിസ്ക് നമുക്ക് കിട്ടണം’ പ്രിയങ്ക പറഞ്ഞു.
തെരഞ്ഞെടുപ്പ് നടക്കുന്നത് അമ്മയ്ക്ക് അകത്തുള്ള അംഗങ്ങള്‍ തമ്മിലാണ്, പുറത്തുളള ജനങ്ങള്‍ തമ്മിലല്ല. പ്രശ്നങ്ങള്‍ അമ്മയ്ക്കുളളില്‍ തന്നെ തീര്‍ക്കണം എന്ന നിലപാടുള്ളയാളാണ് താന്‍. അതുകൊണ്ടുതന്നെ അമ്മയ്ക്കെതിരെ നില്‍ക്കില്ലെന്നും ശക്തമായ സംഘടനയാണെന്നും അവര്‍ വ്യക്തമാക്കി.
കുക്കു പരമേശ്വരന് അമ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് നടി പൊന്നമ്മ ബാബുവും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Movies
താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ നിന്നും ജഗദീഷ് പിൻമാറുന്നതായി സൂചന. മോഹൻലാലും മമ്മൂട്ടിയുമായി സംസാരിച്ചെന്നും ഇരുവരും സമ്മതിച്ചാൽ പത്രിക പിൻവലിക്കുമെന്നും ജഗദീഷ് പറഞ്ഞു.
ഇതോടെ നടി ശ്വേത മേനോന് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള സാധ്യതയേറുകയാണ്. ഒരു വനിത താരസംഘടനയുടെ തലപ്പത്തേക്ക് എത്താനൊരുങ്ങുന്നത് ആദ്യമായാണ്. അങ്ങനെ വരുമ്പോൾ താൻ മത്സരത്തിന് നിൽക്കുന്നത് ശരിയല്ലെന്നാണ് ജഗദീഷിന്റെ നിലപാട്.
ജഗദീഷ്, ശ്വേതാ മേനോന്, രവീന്ദ്രന്, ജയന് ചേര്‍ത്തല, അനൂപ് ചന്ദ്രന്, ദേവന് എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള മത്സരത്തിന് പത്രിക നൽകിയിരിക്കുന്നത്. ബാബുരാജ്, അനൂപ് ചന്ദ്രന്, രവീന്ദ്രന്, ജയന് ചേര്‍ത്തല, കുക്കു പരമേശ്വരന് എന്നിവര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്നുണ്ട്.
പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റുമാർ, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, 11 അംഗ എക്സിക്യൂട്ടീവ് എന്നിവയടക്കം 17 പേരെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ഓഗസ്റ്റ് 15ന് രാവിലെ 10 മുതല്‍ ഒന്നുവരെ ഇടപ്പള്ളി ലുലു മാരിയറ്റ് ഹോട്ടലിലാണ് നടക്കുന്നത്. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നാലെണ്ണം വനിതാ സംവരണമാണ്. 31ന് അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിക്കും.
ഓഗസ്റ്റ് 15നാണ് വോട്ടെടുപ്പ്. വൈകുന്നേരത്തോടെ ഫലപ്രഖ്യാപനമുണ്ടാകും. തുടര്‍ന്ന് പുതിയ ഭരണസമിതി സ്ഥാനമേല്‍ക്കും. കുഞ്ചന്‍, പൂജപ്പുര രാധാകൃഷ്ണന് എന്നിവരാണു തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍. അഡ്വ. കെ. മനോജ് ചന്ദ്രനാണു വരണാധികാരി.
മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തു തുടരണമെന്ന് അഡ്ഹോക് കമ്മിറ്റിയുടെ അവസാനയോഗം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു. പ്രധാന ഭാരവാഹിത്വത്തിലേക്കു വനിതകളെ കൊണ്ടുവരുമെന്ന സൂചനയുമുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സജീവ ചര്‍ച്ചയല്ലെങ്കിലും വനിതാ അംഗങ്ങളുടെ നിലപാടും വോട്ടെടുപ്പില്‍ നിര്‍ണായകമാകും.
മോഹന്‍ലാല്‍ പ്രസിഡന്റും സിദ്ദിഖ് ജനറല്‍ സെക്രട്ടറിയുമായി കഴിഞ്ഞവര്‍ഷം ചുമതലയേറ്റ ഭരണസമിതിക്ക് 2027 വരെ തുടരാമായിരുന്നു. എന്നാല്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ വിവാദമാണ് സംഘടനയില്‍ അഴിച്ചുപണിക്കു വഴിയൊരുക്കിയത്.
പീഡനപരാതിയെത്തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് 25ന് സിദ്ദിഖ് രാജിവച്ചു. 27ന് മോഹന്‍ലാല്‍ ഉള്‍പ്പെടെ ഭരണസമിതിയാകെ രാജി നല്‍കിയെങ്കിലും അഡ്ഹോക് കമ്മിറ്റിയായി തുടര്‍ന്നു. രണ്ടുമാസത്തിനകം പുതിയ ഭരണസമിതി ചുമതലയേല്‍ക്കുമെന്ന് അന്നു പ്രഖ്യാപിച്ചെങ്കിലും ഒരുവര്‍ഷം തികയുമ്പോഴാണ് തെരഞ്ഞെടുപ്പു നടക്കുന്നത്.
Movies
കൊച്ചി: വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നാലെ മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ "അമ്മ' ഭരണസമിതി രാജിവച്ച് ഒരു വര്‍ഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരച്ചൂട് ഏറും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനമായ വ്യാഴാഴ്ച 74 പേരാണ് പത്രിക നല്‍കിയത്.
മത്സരരംഗത്തേക്കില്ല എന്ന് മോഹന്‍ലാല്‍ അറിയിച്ചതിന് പിന്നാലെ ആറ് പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കിയത്. ജഗദീഷ്, ശ്വേതാ മേനോന്, രവീന്ദ്രന്, ദേവന്, ജയന് ചേര്‍ത്തല, അനൂപ് ചന്ദ്രന് എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്ത് മത്സര രംഗത്തുള്ളവര്‍.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന് ജയന് ചേര്‍ത്തല, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ ജോയിന്റ് സെക്രട്ടറിയായ ബാബുരാജ് എന്നിവരും പത്രിക നല്‍കിയിട്ടുണ്ട്. നിലവിലെ എക്സിക്യൂട്ടീവ് അംഗം അന്‍സിബ ഹസന് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക നല്കി.
നടന് ജോയ് മാത്യു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും പേരിലെ പ്രശ്നം കാരണം പത്രിക തള്ളി. ജൂലൈ 31ന് മത്സരിക്കുന്നവരുടെ അന്തിമപട്ടിക പുറത്തുവിടും.
അതേസമയം, ആരോപണ വിധേയര്‍ മത്സരിക്കുന്നതില്‍ സംഘടനയ്ക്കുള്ളില്‍ രണ്ട് അഭിപ്രായമാണുള്ളത്. ബാബുരാജും ജയന് ചേര്‍ത്തലയും അടക്കമുള്ള മുന്‍ ഭരണസമിതിയിലെ അംഗങ്ങള്‍ ഇപ്രാവശ്യവും മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ് ആരോപണ വിധേയരെ മാറ്റിനിര്‍ത്തണമെന്ന അഭിപ്രായം സംഘടനകത്തുള്ള അംഗങ്ങള്‍ തന്നെ ഉന്നയിക്കുന്നത്.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, ജോയിന്റ് സെക്രട്ടറി, എക്സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയ സ്ഥാനങ്ങളിലേക്കാണ് ഓഗസ്റ്റ് 15ന് തെരഞ്ഞടുപ്പ് നടക്കുന്നത്. അന്നുതന്നെ ഫലപ്രഖ്യാപനമുണ്ടാവും.
505 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. മോഹന്‍ലാല്‍ ആയിരുന്നു കഴിഞ്ഞ മൂന്ന് തവണയും അമ്മയുടെ പ്രസിഡന്റ്. എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ കൂട്ട ആരോപണങ്ങളെ തുടര്‍ന്നാണ് മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒന്നടങ്കം രാജിവച്ചത്.
Movies
അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ആവർത്തിച്ച് മോഹൻലാൽ. ഇതോടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ജഗദീഷ് മത്സരിക്കുമെന്നാണ് സൂചന. കുഞ്ചാക്കോ ബോബനും വിജയരാഘവനും മത്സരിക്കുന്നില്ലെങ്കിൽ താൻ മത്സരിക്കുമെന്നാണ് ജഗദീഷ് വ്യക്തമാക്കിയിരിക്കുന്നത്.
അമ്മയിലെ താരങ്ങളിൽ നിന്ന് ജഗദീഷ് പിന്തുണ തേടിയിട്ടുണ്ട്. അതേസമയം നടി ശ്വേത മേനോനും നടൻ രവീന്ദ്രനും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചേക്കുമെന്നാണ് സൂചന.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബു രാജിനൊപ്പം ജോയ് മാത്യു മത്സരിച്ചേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റുമാർ, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, 11 അംഗ എക്സിക്യൂട്ടീവ് എന്നിവയടക്കം 17 പേരെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ഓഗസ്റ്റ് 15ന് രാവിലെ 10 മുതല്‍ ഒന്നുവരെ ഇടപ്പള്ളി ലുലു മാരിയറ്റ് ഹോട്ടലിലാണ് നടക്കുന്നത്. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നാലെണ്ണം വനിതാ സംവരണമാണ്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. 31ന് അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിക്കും.
ഓഗസ്റ്റ് 15ന് വോട്ടെടുപ്പ്. വൈകുന്നേരത്തോടെ ഫലപ്രഖ്യാപനമുണ്ടാകും. തുടര്‍ന്ന് പുതിയ ഭരണസമിതി സ്ഥാനമേല്‍ക്കും. കുഞ്ചന്‍, പൂജപ്പുര രാധാകൃഷ്ണന് എന്നിവരാണു തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍. അഡ്വ. കെ. മനോജ് ചന്ദ്രനാണു വരണാധികാരി.
മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തു തുടരണമെന്ന് അഡ്ഹോക് കമ്മിറ്റിയുടെ അവസാനയോഗം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു. സീനിയര്‍ നടനായ വിജയരാഘവനെ ഈ സ്ഥാനത്തേക്കു കൊണ്ടുവരാനുള്ള ശ്രമം ഒരുവിഭാഗം നടത്തുന്നുണ്ട്.
യുവനടന് കുഞ്ചാക്കോ ബോബന്റെ പേരും ഉയരുന്നുണ്ട്. പ്രധാന ഭാരവാഹിത്വത്തിലേക്കു വനിതകളെ കൊണ്ടുവരുമെന്ന സൂചനയുമുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സജീവ ചര്‍ച്ചയല്ലെങ്കിലും വനിതാ അംഗങ്ങളുടെ നിലപാടും വോട്ടെടുപ്പില്‍ നിര്‍ണായകമാകും.
മോഹന്‍ലാല്‍ പ്രസിഡന്റും സിദ്ദിഖ് ജനറല്‍ സെക്രട്ടറിയുമായി കഴിഞ്ഞവര്‍ഷം ചുമതലയേറ്റ ഭരണസമിതിക്ക് 2027 വരെ തുടരാമായിരുന്നു. എന്നാല്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ വിവാദമാണ് സംഘടനയില്‍ അഴിച്ചുപണിക്കു വഴിയൊരുക്കിയത്.
പീഡനപരാതിയെത്തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് 25ന് സിദ്ദിഖ് രാജിവച്ചു. 27ന് മോഹന്‍ലാല്‍ ഉള്‍പ്പെടെ ഭരണസമിതിയാകെ രാജി നല്‍കിയെങ്കിലും അഡ്ഹോക് കമ്മിറ്റിയായി തുടര്‍ന്നു. രണ്ടുമാസത്തിനകം പുതിയ ഭരണസമിതി ചുമതലയേല്‍ക്കുമെന്ന് അന്നു പ്രഖ്യാപിച്ചെങ്കിലും ഒരുവര്‍ഷം തികയുമ്പോഴാണ് തെരഞ്ഞെടുപ്പു നടക്കുന്നത്.
Movies
താരസംഘടനയായ ‘അമ്മ’യുടെ ഭരണസമിതി തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സ്ഥാനാര്‍ഥി പത്രികാവിതരണം ആരംഭിച്ചു.
പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റുമാർ, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, 11 അംഗ എക്സിക്യൂട്ടീവ് എന്നിവയടക്കം 17 പേരെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ഓഗസ്റ്റ് 15ന് രാവിലെ 10 മുതല്‍ ഒന്നുവരെ ഇടപ്പള്ളി ലുലു മാരിയറ്റ് ഹോട്ടലിലാണ് നടക്കുന്നത്. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നാലെണ്ണം വനിതാ സംവരണമാണ്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 24 ആണ്. 31ന് അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിക്കും.
ഓഗസ്റ്റ് 15ന് വോട്ടെടുപ്പ്. വൈകുന്നേരത്തോടെ ഫലപ്രഖ്യാപനമുണ്ടാകും. തുടര്‍ന്ന് പുതിയ ഭരണസമിതി സ്ഥാനമേല്‍ക്കും. കുഞ്ചന്‍, പൂജപ്പുര രാധാകൃഷ്ണന് എന്നിവരാണു തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍. അഡ്വ. കെ. മനോജ് ചന്ദ്രനാണു വരണാധികാരി.
മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തു തുടരണമെന്ന് അഡ്ഹോക് കമ്മിറ്റിയുടെ അവസാനയോഗം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു. സീനിയര്‍ നടനായ വിജയരാഘവനെ ഈ സ്ഥാനത്തേക്കു കൊണ്ടുവരാനുള്ള ശ്രമം ഒരുവിഭാഗം നടത്തുന്നുണ്ട്.
യുവനടന് കുഞ്ചാക്കോ ബോബന്റെ പേരും ഉയരുന്നുണ്ട്. പ്രധാന ഭാരവാഹിത്വത്തിലേക്കു വനിതകളെ കൊണ്ടുവരുമെന്ന സൂചനയുമുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സജീവ ചര്‍ച്ചയല്ലെങ്കിലും വനിതാ അംഗങ്ങളുടെ നിലപാടും വോട്ടെടുപ്പില്‍ നിര്‍ണായകമാകും.
മോഹന്‍ലാല്‍ പ്രസിഡന്റും സിദ്ദിഖ് ജനറല്‍ സെക്രട്ടറിയുമായി കഴിഞ്ഞവര്‍ഷം ചുമതലയേറ്റ ഭരണസമിതിക്ക് 2027 വരെ തുടരാമായിരുന്നു. എന്നാല്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ വിവാദമാണ് സംഘടനയില്‍ അഴിച്ചുപണിക്കു വഴിയൊരുക്കിയത്.
പീഡനപരാതിയെത്തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് 25ന് സിദ്ദിഖ് രാജിവച്ചു. 27ന് മോഹന്‍ലാല്‍ ഉള്‍പ്പെടെ ഭരണസമിതിയാകെ രാജി നല്‍കിയെങ്കിലും അഡ്ഹോക് കമ്മിറ്റിയായി തുടര്‍ന്നു. രണ്ടുമാസത്തിനകം പുതിയ ഭരണസമിതി ചുമതലയേല്‍ക്കുമെന്ന് അന്നു പ്രഖ്യാപിച്ചെങ്കിലും ഒരുവര്‍ഷം തികയുമ്പോഴാണ് തെരഞ്ഞെടുപ്പു നടക്കുന്നത്.
Movies
മലയാള സിനിമയുടെ താരസംഘടനയായ അമ്മയിലേക്കുളള ഭരണസമിതി തെരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാനുളള നടപടികൾ ഇന്ന് മുതൽ തുടങ്ങും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, എക്സിക്യൂട്ടീവ് കമ്മിറ്റി എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് പേരെയും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 11 പേരെയും തെരഞ്ഞെടുക്കും. ഈ മാസം 24നാണ് പത്രിക സമർപ്പിക്കാനുളള അവസാന തീയതി. ജൂലൈ 31ന് അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.
കുഞ്ചാക്കോ ബോബൻ അടക്കമുള്ള താരങ്ങളുടെ പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഉയർന്നു കേൾക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇടവേള ബാബു തിരിച്ചെത്തണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നാല് സീറ്റുകൾ വനിതകൾക്കാണ്. പ്രസിഡന്റ് ഉൾപ്പെടെ മറ്റു സ്ഥാനങ്ങൾ എല്ലാം ജനറൽ സീറ്റുകളും ആണ്.
മറ്റു സംഘടനകളിൽ ഭാരവാഹിത്വം ഇല്ലാത്ത ആളുകൾക്കാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകുക. മാർച്ച് 31 വരെ സംഘടനയിൽ കുടിശ്ശിക ഇല്ലാത്ത ആജീവനാന്ത അംഗങ്ങൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാം. ഇന്ന് രാവിലെ 10 മണി മുതൽ വൈകിട്ട് നാലുമണിവരെ പത്രിക സമർപ്പിക്കാം.
Movies
മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ ഭരണസമിതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന് നടക്കും.
പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് മോഹൻലാൽ തീർത്തു പറഞ്ഞതോടെയാണ് സംഘടന തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 27നാണ് മുന്‍ ഭരണസമിതി രാജിവച്ചത്. മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ ഭരണസമിതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന് നടക്കും.
പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് മോഹൻലാൽ തീർത്തു പറഞ്ഞതോടെയാണ് സംഘടന തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 27നാണ് മുന്‍ ഭരണസമിതി രാജിവച്ചത്.
തെരഞ്ഞെടുപ്പ് വേണ്ടെന്ന് ജനറൽബോഡി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ നിലപാടിനെ മോഹൻലാൽ എതിര്‍ത്തു. സംഘടനയുടെ തലപ്പത്തേക്കു പുതിയ അംഗങ്ങളോ ചെറുപ്പക്കാരോ സ്ത്രീകളോ വരട്ടെ എന്നായിരുന്നു മോഹൻലാലിന്റെ നിലപാട്.
സംഘടനയിലെ അംഗങ്ങൾക്കെതിരെയുള്ള ആരോപണങ്ങളിൽ അമ്മയ്ക്കു ധാർമിക ഉത്തരവാദിത്തമുണ്ടെന്നതിനാൽ നിലവിലെ ഭരണസമിതി രാജി പ്രഖ്യാപിച്ച സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നു. തെരഞ്ഞെടുപ്പിലേക്കു പോകുന്നതാണ് ഉചിതമെന്നും മോഹൻലാൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
Kerala
കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ മൂന്നു മാസത്തിനകം ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്താന്‍ ധാരണ. ഇന്നലെ കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡിയിലാണ് ഇതുസംബന്ധിച്ചു തീരുമാനമുണ്ടായത്. അതുവരെ നിലവിലെ ഭരണസമിതി തുടരും.
യോഗത്തില്‍ നിലവിലെ ഭരണസമിതി തുടരണമെന്ന അഭിപ്രായമാണ് ഭൂരിഭാഗവും പങ്കുവച്ചത്. നിലവിലെ ഭരണസമിതി തുടരുകയാണെങ്കില്‍ മൂന്നു മാസത്തിനകം അടുത്ത തെരഞ്ഞെടുപ്പ് നടത്തണമെന്ന് മറുപടിപ്രസംഗത്തില്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടു.
സംഘടനയുടെ സുതാര്യതയ്ക്കുവേണ്ടിയാണിതെന്നാണ് മോഹന്‍ലാലിന്റെ വാദം. നിലവില്‍ ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത് ബാബുരാജാണ്.
ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ജനറല്‍ സെക്രട്ടറിയായ നടന് സിദ്ദിഖ് ഉള്‍പ്പെടെ നേതൃപദവിയിലുള്ള ചിലര്‍ക്കെതിരേ ലൈംഗികപീഡന ആരോപണം ഉയര്‍ന്നിരുന്നു.
ഇതോടെയാണു കഴിഞ്ഞ ഓഗസ്റ്റില്‍ ചില ഭാരവാഹികള്‍ സ്ഥാനം രാജിവച്ചത്. ഭരണസമിതി പിരിച്ചുവിട്ടതോടെ അഡ്ഹോക് കമ്മിറ്റിയാണു ഭരണം നിര്‍വഹിച്ചിരുന്നത്.
ജഗതി ശ്രീകുമാര്‍ 13 വര്‍ഷത്തിനുശേഷം ‘അമ്മ’യുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാനെത്തി. ഇന്നലെ രാവിലെ 11 ഓടെ എറണാകുളം കലൂരിലെ കണ്വന്ഷന് സെന്ററില്‍ നടന്ന യോഗത്തില്‍ മകനോടൊപ്പമാണു ജഗതിയെത്തിയത്.
അഭിനേതാക്കള്‍ ഏറെ ആവേശത്തോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള നടീ-നടന്മാര് അദ്ദേഹത്തിനു സമീപമെത്തി ഓര്‍മകള്‍ പങ്കുവയ്ക്കുകയും വിശേഷങ്ങള്‍ തിരക്കുകയും ചെയ്തു.
സഹപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ചിരിച്ചും തലകുലുക്കിയുമാണ് ജഗതി പ്രതികരിച്ചത്. യോഗത്തില്‍ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.