തിരുവനന്തപുരം: ശക്തമായ പ്രതിപക്ഷം ഉണ്ടായാൽ മാത്രമേ ആരോഗ്യകരമായ മത്സരമുണ്ടാകൂ എന്ന് തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ മേയർ സ്ഥാനാർഥി വി.വി. രാജേഷ്. ബിജെപി മേയർ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജേഷ്.
ഇന്ന് ഉച്ചയ്ക്കാണ് തീരുമാനം ഉണ്ടായതെന്നും ഇത് സാധാരണക്കാരുടെ വിജയമാണെന്നും വി.വി. രാജേഷ് പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പുകളെയും ഗൗരവമായി കാണുന്നു. 50 പേരും മേയർ ആകാൻ യോഗ്യരാണെന്നും വി.വി. രാജേഷ് കൂട്ടിച്ചേർത്തു.
പാർട്ടി ഏൽപ്പിച്ചത് ഭാരിച്ച ഉത്തരവാദിത്വമാണെന്ന് ബിജെപിയുടെ ഡപ്യൂട്ടി മേയർ സ്ഥാനാർഥി ആശാനാഥും പ്രതികരിച്ചു. വളരെ അപ്രതീക്ഷിതമായിട്ടാണ് തീരുമാനം വന്നതെന്നും ജനങ്ങളിൽ ഒരാൾ ആയി വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ആശാനാഥ് വ്യക്തമാക്കി.