തിരുവനന്തപുരം: ഓട്ടിസം ബാധിതനായ പത്തു വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിയായ തിരുവനന്തപുരം പൗഡിക്കോണം സ്വദേശിയും കുട്ടിയുടെ അധ്യാപകനുമായ സന്തോഷ് കുമാറിനെ (56) 161 വർഷം കഠിനതടവിനും 87,000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ എട്ടര വർഷം കൂടുതലായി ശിക്ഷ അനുഭവിക്കണം.
വിവിധ വകുപ്പുകളിലായിട്ടാണു ശിക്ഷ. 20 വർഷം അനുഭവിച്ചാൽ മതിയാകും. പിഴത്തുകയ്ക്കു പുറമെ ലീഗൽ സർവീസസ് അഥോറിറ്റി ഇരയായ ബാലനു നഷ്ടപരിഹാരവും നൽകണം. 2019 ജൂലൈയിലാണു കേസിനാസ്പദമായ സംഭവം നടന്നത്.