District News
മൂവാറ്റുപുഴ : മണ്ണാങ്കടവ് തോടിന്റെ വശങ്ങള് കൈയേറിയ സ്വകാര്യ വ്യക്തികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് നടപ്പാക്കാത്ത നഗരസഭാ അധികൃതര്‍ക്കെതിരെ പൊതുപ്രവര്ത്തകന് എം.ജെ. ഷാജി വകുപ്പ് മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്കി.
ആരക്കുഴ റോഡില്‍ നിന്നും പേട്ട അങ്കണവാടിയിലേക്ക് പോകുന്ന വഴിയില്‍ മണ്ണാങ്കടവ് തോടിന്റെ വശങ്ങളിലെ കൈയേറ്റം മൂലം മഴക്കാലമായാല്‍ മലിനജലം കെട്ടിക്കിടക്കുന്നത് സമീപവാസികള്‍ക്ക് ദുരിതമാണ്. അഴുക്കുവെള്ളം സ്ലാബിന് മുകളിലൂടെ ഒഴുകി അങ്കണവാടിയിലും സമീപത്തെ വീടുകളിലും കയറുന്നത് പതിവാണ്.
സ്വകാര്യ വ്യക്തികളുടെ കൈയേറ്റങ്ങള്‍ക്കെതിരെയുള്ള പരാതിയില്‍ നഗരസഭാ സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് സര്‍വേയര്‍ അളന്ന് ബോധ്യപ്പെട്ട് ജില്ലാകളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കിയിട്ടുള്ളതാണ്.
ഇതേ തുടര്‍ന്ന് തോട് കൈയേറ്റം ഒഴിവാക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ് നഗരസഭാ സെക്രട്ടറിക്ക് നല്‍കിയിട്ട് രണ്ട് വര്‍ഷത്തിലേറെയായി.
നാളിതുവരെയായിട്ടും നഗരസഭ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കാതെ വീഴ്ച വരുത്തിയെന്ന് ചൂണ്ടികാട്ടിയാണ് ഓട്ടോറിക്ഷ തൊഴിലാളികൂടിയായ വാഴപ്പിള്ളി മുണ്ടയ്ക്കല്‍ എം.ജെ. ഷാജി റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാര്‍, ജില്ലകളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
കൈയേറ്റത്തിലുടെ അനധികൃത നിര്‍മാണങ്ങള്‍ നടത്തിയത് മൂലം തോട് ചുരുങ്ങിയ അവസ്ഥയാണ് നിലവില്‍. അടുത്ത മഴക്കാലത്തിന് മുമ്പേ പുറമ്പോക്ക് സ്ഥലത്തെ നിര്‍മാണം പൊളിച്ച് നീക്കി റോഡ് ഉയര്‍ത്തി അങ്കണവാടിയുടെ മുന്‍വശത്ത് കള്‍വര്‍ട്ട് വീതി കൂട്ടി നിര്‍മിച്ചില്ലെങ്കില്‍ വെള്ളക്കെട്ട് രൂക്ഷമായി പ്രദേശവാസികള്‍ക്ക് ദുരിതമാകുമെന്നും കളക്ടര്‍ നല്കിയ ഉത്തരവ് നടപ്പാക്കാന്‍ നഗരസഭയ്ക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് പരാതിക്കാരന്റെ ആവശ്
National
ചണ്ഡീഗഡ്: കനത്ത മൂടല്‍മഞ്ഞില്‍ കാഴ്ച മറഞ്ഞതോടെ കാര്‍ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞ് അധ്യാപക ദമ്പതികൾക്ക് ദാരുണാന്ത്യം. പഞ്ചാബിലെ മോഗ ജില്ലയിലാണ് സംഭവം.
ജാസ് കരണ്‍ സിംഗ്, കമല്‍ജീത് കൗര്‍ എന്നിവരാണ് മരിച്ചത്. മോഗ ജില്ലയിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരായിരുന്നു ഇരുവരും.
ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. കമല്‍ജീത് കൗറിനെ പഞ്ചാബ് ജില്ലാ പരിഷത്തിന്റെ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിരുന്നു. സംഗത്പുരയിലായിരുന്നു തെരഞ്ഞെടുപ്പ് ഡ്യൂട്ടി.
ജോലിയുടെ ഭാഗമായുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ജാസ് കരണ്‍ സിംഗാണ് കാര്‍ ഓടിച്ചിരുന്നത്. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ച മറിയുകയും കാര്‍ നിയന്ത്രണം വിട്ട് കനാലിലേയ്ക്ക് മറിയുകയുമായിരുന്നു.
ജാസ് കരണും കമല്‍ജീതും സംഭവ സ്ഥലത്തുതന്നെ മരിച്ചു. മാന്‍സ സ്വദേശികളാണ് ജാസ് കരണും കമല്‍ജീതും. ജാസ് കരണ്‍ ഇംഗ്ലീഷ് അധ്യാപകനാണ്.
Kerala
തിരുവനന്തപുരം: ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ യുവാക്കള്‍ സഞ്ചരിച്ച വാഹനം കനാലിലേക്ക് ചരിഞ്ഞു. തിരുവനന്തപുരം വര്‍ക്കല താഴെ വെട്ടൂരിലാണ് സംഭവം.
കൊല്ലത്തു നിന്നും ഒരു സത്ക്കാരത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു ഇവര്‍. രണ്ട് പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.
ഇടുങ്ങിയ റോഡിലൂടെ ഗൂഗിൾ മാപ്പ് നോക്കി എത്തിയപ്പോഴാണ് സ്കോര്‍പിയോ കനാലിലേക്ക് തെന്നി മാറിയത്.
ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് വാഹനം കയറിട്ട് കെട്ടിവലിച്ചെങ്കിലും ഉയര്‍ത്താനായില്ല. പിന്നീട് ക്രെയിന്‍ എത്തിച്ച് വാഹനം ഉയര്‍ത്തുകയായിരുന്നു.