Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chiri

പരീക്ഷാപ്പേടി വേണ്ട, ഒപ്പമുണ്ട് കേരള പോലീസ്

കൊച്ചി: സംസ്ഥാനത്തെ സ്‌കൂളുകളില്‍ പരീക്ഷാക്കാലം തുടങ്ങുകയാണ്. ആവര്‍ത്തിച്ചു പഠിച്ചാലും പഠിച്ചു തീര്‍ന്നില്ല, നല്ല മാര്‍ക്കു കിട്ടുമോ തുടങ്ങി നൂറു കൂട്ടം ആധിയുമായി പരീക്ഷയെ പേടിയോടെ നോക്കിക്കാണുന്നവരാണ് വിദ്യാര്‍ഥികളില്‍ ഏറെയും. 

ഇനിയെങ്ങാനും പരീക്ഷയ്ക്ക് തോറ്റുപോയാല്‍ ജീവിതം തന്നെ വേണ്ടെന്നു വയ്ക്കുന്നവരും വിരളമല്ല. കുട്ടികളെ, അങ്ങനെയൊക്കെ ടെന്‍ഷന്‍ അടിക്കുന്നതിനു മുമ്പ് കേരള പോലീസിന്‍റെ ചിരി ഹെല്‍പ് ലൈന്‍ നമ്പറായ 94979 00200 ലേക്ക് വിളിക്കൂ.

നിങ്ങളുടെ ചിരി മങ്ങാതിരിക്കാനുള്ള ഉപദേശവും കൗണ്‍സലിംഗുമൊക്കെ ഇവിടെ ലഭ്യമാണ്. കുട്ടികളിലെ മാനസിക സമ്മര്‍ദം ലഘൂകരിക്കാനും അവരെ ചിരിപ്പിക്കാനുമായി കേരള പോലീസ് ആരംഭിച്ചതാണ് "ചിരി' ഹെല്‍പ് ലൈന്‍.

ഇതുവരെ എത്തിയത് 63,161 ഫോണ്‍ കോളുകള്‍

ചിരി ഹെല്‍പ് ലൈന്‍ ആരംഭിച്ച 2020 ജൂലൈ മുതല്‍ 2025 ഡിസംബര്‍ വരെ 63,161 ഫോണ്‍കോളുകളാണ് ഇവിടേയ്ക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷം വിളിച്ചത് 6,923 പേരാണ്. തുടക്കത്തില്‍ കുട്ടികളുടെ ഫോണ്‍കോളുകളാണ് കൂടുതലായും എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ രക്ഷിതാക്കളാണ് അധികവും വിളിക്കുന്നത്.

ഡിസ്ട്രസ്ഡ് കോളുകള്‍, മാനസിക സമ്മര്‍ദവുമായി ബന്ധപ്പെട്ട കോളുകള്‍, പഠന വൈകല്യം, അമിത ഫോണ്‍ ഉപയോഗം, മൊബൈല്‍ ഫോണ്‍ ഗെയിം, കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കോളുകള്‍ എന്നിവയെല്ലാം ചിരി ഹെല്‍പ്പ് ലൈനിലേക്ക് എത്തുന്നുണ്ട്.

കൗണ്‍സലിംഗ് സൗകര്യം

കോവിഡ് 19 മഹാമാരിയുടെ ദുരിതകാലത്ത്, വീട്ടില്‍ തുടരാന്‍ നിര്‍ബന്ധിതരായ കുട്ടികള്‍ക്ക് ആശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെയാണു കേരള പോലീസ് പദ്ധതി തുടങ്ങിയത്. കുടുംബ വഴക്ക്, പഠനോപകരണങ്ങളുടെ ലഭ്യതക്കുറവ്, മാതാപിതാക്കളുടെ സമയമില്ലായ്മ എന്നിവയൊക്കെയും കുട്ടികള്‍ ചിരി ഹെല്‍പ് ലൈനിലെ പോലീസ് ഉദ്യോഗസ്ഥരുമായി പങ്കുവയ്ക്കാറുണ്ട്. ‌

കുട്ടികളുടെ അമിതമായ മൊബൈല്‍ഫോണ്‍ ഉപയോഗം, ഗെയിം കളി, ആത്മഹത്യാഭീഷണി, കുടുംബപ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് പരിഹാരം തേടിയാണ് മാതാപിതാക്കള്‍ വിളിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ അടിയന്തര കൗണ്‍സലിംഗ് വേണ്ടവര്‍ക്ക് മന:ശാസ്ത്ര വിദഗ്ധരുടെ സേവനവും ചിരി ഹെല്‍പ് ലൈനില്‍ നിന്ന് ലഭ്യമാക്കുന്നുണ്ട്.

മാനസികപ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്ക് ടെലിഫോണിലൂടെ കൗണ്‍സലിങ്ങും നല്‍കും. ആഴ്ചയില്‍ 24 മണിക്കൂറും സേവനം ലഭ്യമാണ്. ഓരോരുത്തരുടെയും പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ അതാത് ജില്ലയിലുള്ള മന:ശാസ്ത്രജ്ഞനോ കൗണ്‍സലര്‍ക്കോ ഇവിടെ നിന്നും വിവരങ്ങള്‍ കൈമാറും.

20 പോലീസ് ജില്ലകളിലും ഇതിനായി സൗകര്യമുണ്ട്. കൗണ്‍സലര്‍മാര്‍ കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിച്ച് കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യും. പേരൂര്‍ക്കടയിലെ ഓഫീസില്‍ നിന്ന് ഇതിന്‍റെ ഫോളോഅപ്പുകളും യഥാക്രമം നടക്കും.

ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് അധ്യാപകര്‍ക്കും ബന്ധപ്പെടാം. മുതിര്‍ന്ന സ്റ്റുഡന്‍റ്സ് പോലീസ് കേഡറ്റുകള്‍, ഔര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയില്‍ അംഗങ്ങളായ കുട്ടികള്‍ എന്നിവരില്‍ നിന്ന് തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്‍കിയ 300ഓളം കുട്ടികളാണ് പദ്ധതിയിലെ വൊളന്‍റിയര്‍മാര്‍.

മാനസികാരോഗ്യവിദഗ്ദ്ധര്‍, മനഃശാസ്ത്രജ്ഞര്‍, അധ്യാപകര്‍ എന്നിവരുള്‍പ്പെടുന്ന വിദഗ്ദ്ധസമിതി ഇവര്‍ക്ക് പദ്ധതിയുടെ ഭാഗമായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്.

 

 

 

Latest News

Up