Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Common People

പൗരപ്രമുഖരുമായല്ല, സാധാരണക്കാരുമായി ഭാവി കേരളം ചര്‍ച്ച ചെയ്യും: വി.ഡി. സതീശന്‍

കാസര്‍ഗോഡ്: രാഷ്‌ട്രീയ ജാഥകളില്‍നിന്ന് വ്യത്യസ്തമായി ഭാവികേരളം എങ്ങനെയായിരിക്കണമെന്നത് പുതുയുഗ യാത്ര ചര്‍ച്ച ചെയ്യുമെന്നും പൗരപ്രമുഖരുമായല്ല, ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന സാധാരണക്കാരുമായാണ് തങ്ങള്‍ കൂടിക്കാഴ്ച നടത്തുകയെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍.

കാസര്‍ഗോട്ട് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ പരാജയപ്പെട്ട മേഖലകളിലൊക്കെ യുഡിഎഫിന് ബദല്‍ പദ്ധതികളുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി യുഡിഎഫ് നേതൃത്വം വിവിധ മേഖലകളിലെ വിദഗ്ധരുമായി നടത്തിയ കൂടിക്കാഴ്ചകളിലൂടെയും കോണ്‍ക്ലേവുകളിലെയും ഉരുത്തിരിഞ്ഞുവന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള ആശയങ്ങളുണ്ട്. അതാണ് വിവിധ വകുപ്പുകളില്‍ നടപ്പാക്കാന്‍ പോകുന്നത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആറുലക്ഷം കോടിയോളം രൂപയുടെ കടബാധ്യതയാണ് നമ്മുടെ തലയ്ക്കു മീതെവരുന്നത്. വിദേശത്തേക്ക് പഠനത്തിനു പോകുന്ന കുട്ടികളുടെ എണ്ണം ഇതുപോലെ തുടര്‍ന്നാല്‍ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ കേരളം വൃദ്ധസദനമായി മാറും. കാര്‍ഷിക മേഖലയും തകര്‍ച്ചയിലാണ്.

പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രാന്‍റ് പോലും നല്‍കുന്നില്ല. അയ്യപ്പന്‍റെ സ്വര്‍ണം കൊള്ളയടിച്ച് ജയിലില്‍ കിടക്കുന്നവര്‍ക്കെതിരേ നടപടി എടുക്കാതെ രക്തസാക്ഷി ഫണ്ട് കട്ടെടുത്തെന്ന് പറഞ്ഞയാള്‍ക്കെതിരെ നടപടി എടുക്കുന്നതാണോ സിപിഎമ്മിന്‍റെ വൈരുധ്യാത്മക ഭൗതികവാദമെന്നും അദ്ദേഹം ചോദിച്ചു.

Latest News

Up