Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Complainant

സോളാര്‍ പരാതിക്കാരിക്കെതിരേ ഫെനി ബാലകൃഷ്ണന്‍റെ മൊഴി

കൊല്ലം: സോളാര്‍ പരാതിക്കാരിക്കെതിരേ നിര്‍ണായക മൊഴി. പരാതിക്കാരിയുടെ മുന്‍ അഭിഭാഷകനായ ഫെനി ബാലകൃഷ്ണനാണ് കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കിയത്. യുഡിഎഫ് സര്‍ക്കാരിനു പണി കൊടുക്കണമെന്ന് സോളാര്‍ കേസ് പരാതിക്കാരി ആവശ്യപ്പെട്ടെന്നു മൊഴിയില്‍ പറയുന്നു.

പരാതിക്കാരി ജയിലില്‍ നിന്ന് തനിക്ക് കൈമാറിയ കത്തില്‍ ഉണ്ടായിരുന്നത് 21 പേജുകള്‍ മാത്രമാണ്. കത്തില്‍ രാഷ്‌ട്രീയ നേതാക്കള്‍ക്കെതിരേ ലൈംഗിക ആരോപണങ്ങള്‍ ഇല്ലായിരുന്നു. പരാതിക്കാരിയുടെ നിര്‍ദേശപ്രകാരം മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്‍റെ പിഎ വഴി വഴി ശരണ്യ മനോജിന് കത്ത് കൈമാറി എന്നും മൊഴിയില്‍ പറയുന്നു.

ജയിലില്‍ നിന്നും കത്ത് കൈപ്പറ്റിയ തന്നെ ഗണേഷിന്‍റെ പിഎ പ്രദീപ് തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. അവിടെ വച്ച് ശരണ്യ മനോജ് കത്ത് കൈപ്പറ്റി എന്നുമാണ് മൊഴി.

ഫെനിയുടെ മൊഴിയെടുപ്പ് 25നും തുടരും. സോളാര്‍ പരാതിയില്‍ നാലു പേജുകള്‍ കൂട്ടിച്ചേര്‍ത്തതു ഗൂഢാലോചന എന്ന പരാതിയില്‍ ആണ് മൊഴി നല്‍കിയിരിക്കുന്നത്.

Latest News

Up