Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crashes

താനെയിൽ ഫ്ലാറ്റിന്‍റെ അഞ്ചാം നിലയിലെ സ്ലാബ് തകർന്നുവീണു; മൂന്നുപേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ ഫ്ലാറ്റിന്‍റെ അഞ്ചാം നിലയിലെ സ്ലാബ് തകർന്ന് വീണ് മൂന്ന് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഗജേന്ദ്ര പ്രസാദ്, പ്രിൻസ് യാദവ്, പ്രദീപ് യാദവ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ മൂന്നിനായിരുന്നു സംഭവം.

അഞ്ചാം നിലയുടെ 501 - ആം മുറിയുടെ സ്ലാബാണ് ഇടിഞ്ഞ് തൊട്ടുതാഴെയുള്ള മുറിയിലേക്ക് വീണത്. മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള ഫ്ലാറ്റിൽ ഏകദേശം 95 പേരാണ് താമസിക്കുന്നത്. ഇവിടെയുണ്ടായിരുന്ന മുഴുവൻ ആളുകളെയും അടുത്തുള്ള സ്കൂളിലേക്ക് മാറ്റി.

അഗ്നിശമന സേനാംഗങ്ങൾ, ദുരന്തനിവാരണ ഉദ്യോഗസ്ഥർ, പോലീസ് എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

National

മദ്യലഹരിയിൽ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു; ആളുകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബംഗുളൂരു: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഹോട്ടലിന്‍റെ മതിൽ ഇടിച്ചു തകർത്തു. ബംഗുളൂരുവിലെ ഇന്ദിരാനഗറിലാണ് സംഭവം.

സംഭവത്തിൽ ഡെറിക് ടോണി(42) എന്നയാൾക്കെതിരെ പോലീസ് കേസെടുത്തു. ഇയാൾ മദ്യലഹരിയിലാണ് വാഹനം ഓടിച്ചതെന്ന് പോലീസ് പറഞ്ഞു.

ഇന്ദിരാനഗറിൽ വച്ച് ഡെറിക്കിന് കാർ ഇടത്തേക്ക് തിരിക്കാൻ കഴിയാതെ ഡിവൈഡറിലിടിക്കുകയും തുടർന്ന് ഒരു ഇരുചക്ര വാഹനത്തിലിടിക്കുകയും ചെയ്തു. ശേഷം സമീപത്തുള്ള ഹോട്ടലിന്‍റെ മതിലിൽ ഇടിക്കുകയായിരുന്നു.

ഈ സമയം ഹോട്ടലിന് മുന്നിൽ നിന്ന ഒരുകൂട്ടം ആളുകൾ ഞൊടിയിടയിൽ മാറിയതിനാൽ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടു.

അപകടത്തിൽ പരിക്കേറ്റ ഇരുചക്ര വാഹനത്തിലെ യാത്രക്കാരൻ ജാബിർ അഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Kerala

ആലപ്പുഴയിൽ ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം

ആലപ്പുഴ: ചേപ്പാട് ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം. ആർക്കും പരിക്കില്ല. കൃപാസനത്തിലേക്ക് പോകുകയായിരുന്ന ആളുകളാണ് ബസിൽ ഉണ്ടായിരുന്നത്.

ഇന്ന് രാവിലെയായിരുന്നു അപകടം. കായംകുളം ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന ബസ് ചായകുടിക്കാൻ ഒരു കടയ്ക്ക് മുമ്പില്‍ നിർത്തിയിരുന്നു.

ഇവിടെ നിന്നും മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഡിവൈ‍ർ ഡ്രൈവറുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്നും അതാണ് അപകട കാരണമെന്നും പോലീസ് പറഞ്ഞു.

District News

നിയന്ത്രണംവിട്ട ഓട്ടോറിക്ഷ കുട്ടികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി: രണ്ട് കുട്ടികള്‍ക്ക് പരിക്ക്

അഞ്ചല്‍ : നിയന്ത്രണംവിട്ട ഓട്ടോറിക്ഷ എരൂരിൽ കുട്ടികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് കുട്ടികള്‍ക്ക് പരിക്ക്.ഏരൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്കൂളിന് മുന്‍വശത്ത് ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.

സ്കൂളിന് മുന്നില്‍ നിര്‍ത്തിയിട്ടു വിദ്യാര്‍ഥികളെ കയറ്റുകയായിരുന്ന സ്വകാര്യ ബസിനെ മറികടന്ന് അമിത വേഗത്തിലെത്തിയ ഓട്ടോറിക്ഷ റോഡ് മുറിച്ച് കടക്കുകയായിരുന്ന കുട്ടികളെ ഇടിച്ച് നിയന്ത്രണംവിട്ട് മറുവശത്ത് കുട്ടികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി കുട്ടികളുടെ മുകളിലേക്കു മറിയുകയുമായിരുന്നു.

ഏരൂര്‍ ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ നാസിയ, അനശ്വര എന്നിവര്‍ക്കാണ് പരിക്കേറ്റത്.

അപകടം നടന്നയുടന്‍ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും സ്വകാര്യ ബസ് ജീവനക്കാരും ഉള്‍പ്പെടെയുള്ളവര്‍ ഓടിയെത്തി ഓട്ടോറിക്ഷ ഉയര്‍ത്തി മാറ്റിയ ശേഷം കുട്ടികളെ അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിലവില്‍ സ്വകാര്യാശുപത്രിത്സയിലുള്ള കുട്ടികളുടെ നില തൃപ്തികരമാണ്. എന്നാല്‍ അപകടത്തിന് ശേഷം ഓട്ടോറിക്ഷ ഡ്രൈവര്‍ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു.ഇയാള്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്. ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്.

 

International

അമേരിക്കയിൽ വീണ്ടും വിമാനാപകടം; രണ്ട് വയസുകാരൻ ഉൾപ്പടെ അഞ്ച്പേർ മരിച്ചു

വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ രോഗിയുമായി വന്ന മെക്‌സിക്കന്‍ നാവിക സേനയുടെ വിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തിൽ രണ്ടു വയസുള്ള കുട്ടി ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ടെക്‌സസിലെ ഗാല്‍വെസ്റ്റണ്‍ ബേയിലാണ് അപകടമുണ്ടായത്. വിമാനത്തില്‍ എട്ടു പേരായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽ രണ്ട് പേരെ ജീവനോടെ കണ്ടെടുത്തു. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.

നാല് നാവികസേന ജീവനക്കാരും മറ്റു നാലു പൗരന്‍മാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് മെക്‌സിക്കന്‍ നാവികസേന സ്ഥിരീകരിച്ചു. പൊള്ളലേറ്റ രോഗികളെ കൊണ്ടുവന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:17ഓടെയാണ് അപകടമുണ്ടായത്. ഫ്ളൈറ്റ് റാഡാര്‍ 24 ല്‍ നിന്നുള്ള ഡാറ്റ പ്രകാരം, മെക്‌സിക്കന്‍ സംസ്ഥാനമായ യുകാറ്റന്‍റെ തലസ്ഥാനമായ മെറിഡയില്‍ നിന്ന് പറന്നുയര്‍ന്ന ഇരട്ട ടര്‍ബോ വിമാനമായ വിമാനംഗാല്‍വെസ്റ്റണ്‍ സ്‌കോള്‍സ് അന്താരാഷ്ട്ര വിമാന ത്താവളത്തിലേക്ക് പോകുകയായിരുന്നു.

പൊള്ളലേറ്റവരെ ചികിത്സയ്ക്കായി കൊണ്ടുപോകുന്ന മെക്സിക്കൻ സന്നദ്ധ സംഘടനയായ മിച്ചൗ ആൻഡ് മൗ ഫൗണ്ടേഷന്‍റെ മെഡിക്കൽ മിഷന്‍റെ ഭാഗമായിരുന്നു ഈ വിമാനം.

International

വൈദ്യുതലൈനിൽ തട്ടി പരിശീലന വിമാനം തകർന്നുവീണു

സിയോനി: മധ്യപ്രദേശിൽ 33 കെവി വൈദ്യുത ലൈനിൽ തട്ടി പരിശീലന വിമാനം തകർന്നു വീണു. പൈലറ്റിനും മറ്റൊരാൾക്കും പരിക്കേറ്റു. റെഡ്‌വാർഡ് ഏവിയേഷൻ കന്പനിയുടെ വിമാനമാണ് സിയോനി ജില്ലയിൽ തകർന്നുവീണത്.

സുക്‌താര എയർസ്ട്രിപ്പിൽനിന്ന് പറന്ന വിമാനം ഇന്നലെ വൈകുന്നേരം 6.25ന് വൈദ്യുത ലൈനിൽ തട്ടി അമാഗോണിലെ കൃഷിയിടത്തിൽ തകർന്നുവീഴുയായിരുന്നു.

പൈലറ്റ് അജിത് ചാവ്ഡയ്ക്കും മറ്റൊരാൾക്കും പരിക്കേറ്റു. ഇവരെ ബാരാപത്തറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും അപകടനില തരണം ചെയ്തു.

International

ബഹിരാകാശ വാഹനം തകരാറിലായി; നിലയത്തിൽ കുടുങ്ങിയ ശാസ്ത്രജ്ഞർ ഭൂമിയിലെത്തി

ബീജിംഗ്: ബഹിരാകാശ വാഹനം തകരാറിലായതോടെ ചൈനയുടെ ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ മൂന്ന് ശാസ്ത്രജ്ഞരും ഭൂമിയിൽ മടങ്ങിയെത്തി. ഈ മാസം അഞ്ചിനായിരുന്നു ഇവർ മടങ്ങേണ്ടിയിരുന്നത്.

ബഹിരാകാശ മാലിന്യങ്ങളിൽ തട്ടി ഇവരുടെ വാഹനമായ ‘ഷെൻഷോ-20’ കേടായതിനെത്തുടർന്നാണു യാത്ര നീണ്ടത്. പിന്നീട് ‘ഷെൻഷോ-21’ ൽ ആയിരുന്നു ഇവരുടെ മടക്കം.

ആറ് മാസം കൂടുമ്പോൾ പുതിയ ശാസ്ത്രജ്ഞരെ നിലയത്തിൽ എത്തിക്കുകയാണ് ചൈനയുടെ രീതി. ഇതനുസരിച്ച് പുതിയ സംഘം ഈ മാസം ഒന്നിന് നിലയത്തിൽ എത്തിയിരുന്നു.

International

അമേരിക്കയിൽ കാർഗോ വിമാനം തകർന്നു; അപകടം ടേക്ക്ഓഫിന് തൊട്ടുപിന്നാലെ

 

വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ കാർഗോ വിമാനം തകർന്നുവീണ് അപകടം. കെന്‍റക്കിയിലെ ലൂയിസ്‌വില്ലെയിലാണ് സംഭവം. ടെക്ക് ഓഫ് ചെയ്തതിന് പിന്നാലെ വിമാനം തകരുകയായിരുന്നു.

യുപിഎസ് കമ്പനിയുടെതാണ് വിമാനം. അപകടസമയം മൂന്ന് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ലൂയിസ്‌വില്ലെ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഹോണോലുലുവിലേക്ക് പറന്നുയരുകയായിരുന്ന വിമാനം വൈകുന്നേരം 5:15 ന് തകർന്നുവീണതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

അപകടകാരണം വ്യക്തമല്ല. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

Latest News

Up