കോഴിക്കോട്: ഇതരസംസ്ഥാന ഖനന ലോബികളെ സഹായിക്കുന്ന നിലപാടാണ് വ്യവസായ വകുപ്പിന്റെയും റവന്യു വകുപ്പിന്റെയും നേതൃത്വത്തില്‍ നടക്കുന്നതെന്ന് ആരോപിച്ച് ക്വാറി, ക്രഷർ മേഖല അനിശ്ചിതകാല സമരത്തിലേക്ക്.
18ന് എറണാകുളത്ത് വ്യവസായ നിർമാണ മേഖലയിലെ മുഴുവൻ സംഘടനകളുടെയും വിപുലമായ യോഗം ചേർന്ന് സമരസമിതിക്കു രൂപം നൽകും.
26 മുതൽ സംസ്ഥാനത്തെ മുഴുവൻ ക്വാറികളും ക്രഷറുകളും അടച്ചുപൂട്ടി നിർമ്മാണ മേഖല സ്തംഭിപ്പിക്കുന്ന സമരപരിപാടികൾ ആരംഭിക്കുമെന്നും കേരള മൈനിംഗ് ആൻഡ് ക്രഷിംഗ് ഓണേഴ്സ് അസോസിയേഷൻ (കെഎംസിഒഎ) സംസ്ഥാന പ്രസിഡന്റ് എം.കെ. ബാബു പറഞ്ഞു.