Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Donated

ഇലക്‌ടറൽ ബോണ്ട്: ബീഫ് കയറ്റുമതി കന്പനി വക ബിജെപിക്കു കിട്ടിയത് 30 കോടി രൂപ!

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതി കന്പനിയായ അല്ലാന ഗ്രൂപ്പ് ഇലക്‌ടറൽ ബോണ്ടുകളിലൂടെ ബിജെപിക്കു സംഭാവനയായി നൽകിയത് 30 കോടി രൂപയെന്നു റിപ്പോർട്ട്. തെരഞ്ഞെടുപ്പു കമ്മീഷൻ മുന്പാകെ ബിജെപി സമർപ്പിച്ച രേഖകൾ ഉദ്ധരിച്ച് ഒരു ദേശീയ ഡിജിറ്റൽ മാധ്യമമാണ് 2024 ഏപ്രിൽ ഒന്നുമുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിൽ അല്ലാന ഗ്രൂപ്പ് നൽകിയ സംഭാവനയുടെ കണക്കുകൾ പുറത്തുവിട്ടത്.

2018നുശേഷം ആദ്യമായി ഇന്ത്യയുടെ ബീഫ് കയറ്റുമതി കഴിഞ്ഞവർഷം 400 കോടി കടന്നിരുന്നുവെന്നും ഇതേ കാലയളവിൽത്തന്നെയാണു രാജ്യത്തെ പ്രമുഖ മാംസ കയറ്റുമതി കന്പനി ബിജെപിക്ക് വൻ തുക സംഭാവന നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

2014ൽ ബിജെപി അധികാരത്തിൽ വരുന്നതിന് മുന്പുതന്നെ അല്ലാന ഗ്രൂപ്പ് ബിജെപിക്ക് നേരിട്ടു സംഭാനകൾ നൽകുന്നുണ്ടായിരുന്നെങ്കിലും ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഗോസംരക്ഷകരെന്ന് അവകാശപ്പെടുന്നവർ നടത്തുന്ന ആക്രമണങ്ങൾക്കും അല്ലാന ഗ്രൂപ്പിൽ 2019ൽ നടന്ന റെയ്ഡുകൾക്കും ശേഷം ഈ സംഭാവന ഗണ്യമായി വർധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

2013-14ൽ അല്ലാന ഗ്രൂപ്പ് ബിജെപിക്ക് രണ്ടു കോടി രൂപ നൽകിയപ്പോൾ 2014-15ൽ 50 ലക്ഷം രൂപയാണു നൽകിയിരിക്കുന്നത്. ബിജെപി അധികാരത്തിൽ വന്നതിനുശേഷം ഗോസംരക്ഷകരെന്ന് അവകാശപ്പെടുന്നവരുടെ അതിക്രമങ്ങൾ മൂലം അല്ലാന ഗ്രൂപ്പിന്‍റെ പ്രധാന സംസ്കരണ യൂണിറ്റുകളുള്ള ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ അവരുടെ വിതരണശൃംഖല ഇല്ലാതായെന്നും 2019 ജനുവരിയിൽ അല്ലാന ഗ്രൂപ്പുമായി ബന്ധപ്പെട്ട നൂറിലധികം സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2000 കോടിയിലധികം രൂപയുടെ നികുതി കന്പനി വെട്ടിച്ചെന്നായിരുന്നു ഇതേവർഷം ഏപ്രിലിൽ ആദായനികുതി വകുപ്പ് ആരോപിച്ചിരുന്നത്. ഇതിനുശേഷം അല്ലാന ഗ്രൂപ്പിന്‍റെ സംഭാവനകൾ ക്രമാതീതമായി വർധിക്കുകയായിരുന്നു.

പിന്നാലെ അല്ലാന ഗ്രൂപ്പ് ഇലക്‌ടറൽ ബോണ്ടുകൾ വാങ്ങാൻ തുടങ്ങിയെന്നും ആരോപണമുണ്ടായതിനുശേഷമുള്ള മാസങ്ങളിൽ ഏഴു കോടിയുടെ ബോണ്ടുകൾ വാങ്ങിയെന്നും പബ്ലിക് ഡാറ്റകൾ ഉദ്ധരിച്ച് ദേശീയ ഡിജിറ്റൽ മാധ്യമം ചൂണ്ടിക്കാട്ടുന്നു. ഇതിൽ അഞ്ചു കോടി ശിവസേനയ്ക്കും രണ്ടു കോടി രൂപ ബിജെപിക്കുമാണ് കന്പനി നൽകിയത്. 2023-24 സാന്പത്തികവർഷം ബിജെപിക്ക് രണ്ടു കോടി രൂപ നൽകിയ അല്ലാന ഗ്രൂപ്പ് ഇതിന്‍റെ 15 മടങ്ങായ 30 കോടി രൂപയാണ് കഴിഞ്ഞ സാന്പത്തികവർഷം നൽകിയത്.

മുംബൈ ആസ്ഥാനമായ അല്ലാന ഗ്രൂപ്പിന് 160 വർഷത്തെ പഴക്കമുണ്ട്. 70 രാജ്യങ്ങളിൽ വിതരണശൃംഖലകളുണ്ട്. ഫിറോസ് അല്ലാനയാണു കന്പനിയുടെ സ്ഥാപകൻ. ഇർഫാൻ അല്ലാനയാണ് നിലവിലെ ചെയർമാൻ.

Latest News

Up