Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fly In Germany

Europe

ജര്‍മനിയില്‍ കാര്‍ണിവലിന് കൊടിയിറങ്ങി

ബര്‍ലിന്‍:  മഞ്ഞുവീഴ്ചയും കടുത്ത തണുപ്പം മഴയും നിറഞ്ഞ കാലാവസ്ഥയെയും അവഗണിച്ച്  ലോകപ്രശസ്തമായ ജര്‍മനിയിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ കാര്‍ണിവലിന് കൊടിയിറങ്ങി. ആഘോഷത്തിന്‍റെ ഹൈലൈറ്റ് ദിവസമായ തിങ്കളാഴ്ച റോസന്‍ മോണ്ടാഗ് പരേഡോടെയാണ് പരിസമാപ്തി കുറിച്ചത്.

ജര്‍മനിയില്‍ സാമ്പത്തിക ആഘാതം നിലനില്‍ക്കുമ്പോഴും താരതമ്യേന ചെറിയ സീസണ്‍ ഉണ്ടായിരുന്നിട്ടും, കൊളോണ്‍ കാര്‍ണിവല്‍ ഏകദേശം 850 മില്യണ്‍ യൂറോയും, രാജ്യവ്യാപകമായി, ഏകദേശം 2 ബില്യണ്‍ യൂറോയും വരുമാനം നേടി.  റോസ് മണ്ടേ പരേഡില്‍ ഏകദേശം 11,500 പേര്‍ 74 ഗ്രൂപ്പുകളിലും 21 ഫ്ലോട്ടുകളിലുമായി നഗരമധ്യത്തിലൂടെ മാര്‍ച്ച് നടത്തി.

സന്ദര്‍ശകരുടെ എണ്ണത്തില്‍ നഗരം വീണ്ടും ഉയര്‍ന്ന അനുപാതം രേഖപ്പെടുത്തി, ഏകദേശം 1.5 മില്യണ്‍ സന്ദര്‍ശകര്‍, പ്രത്യേകിച്ച് അയല്‍ രാജ്യങ്ങളില്‍ നിന്നുമെത്തി.

കാലാവസ്ഥ മാറ്റത്തില്‍ പരേഡിന് ചെറിയ മഞ്ഞുവീഴ്ചയും ആലിപ്പഴ വര്‍ഷവും നേരിടേണ്ടിവന്നു, പക്ഷേ ഇത് തെരുവുകളില്‍ നിരന്നിരുന്ന ആരാധകരുടെ ആവേശം കെടുത്തിയില്ല എന്നതും ഒരു വസ്തുതയാണ്. രാവിലെ 10 മണിയ്ക്ക് ആരംഭിച്ച പരേഡ് വൈകുന്നേരം ആറു മണിക്കാണ് സമാപിച്ചത്. 

കാര്‍ണിവല്‍ സീസണിന്‍റെ അവസാനമായി ചെവ്വാഴ്ച വൈകുന്നേരം, നുബ്ബലിന്റെ പ്രതിമയുടെ പരമ്പരാഗത കത്തിക്കല്‍ നടക്കും. കാര്‍ണിവലിനിടെ ചെയ്യുന്ന എല്ലാ ദുഷ്പ്രവൃത്തികള്‍ക്കും പ്രതിമ ബലിയര്‍പ്പിക്കപ്പെടുന്നു. നോമ്പുകാലം ആരംഭിക്കുന്നത് വിഭൂതി/ആഷ് ബുധനാഴ്ചയാണ്, ഇതാവട്ടെ പരമ്പരാഗതമായി ബ്രൂവറികളില്‍ മത്സ്യ വിരുന്ന് അടയാളപ്പെടുത്തുന്നു.

ജര്‍മന്‍ സംസ്കാരത്തിന്‍റെ തന്നെ ഭാഗമാണ് കാര്‍ണിവലുകളും അതോടനുബന്ധിച്ചു നടത്തുന്ന പരേഡുകളും. കൊളോണില്‍ മാത്രമായി നഗരത്തിലെ റോഡുകളിലൂടെ 8,5 കിലോ മീറ്ററര്‍ ദൂരത്തിലാണ് പരേഡ് കടന്നുപോയത്. കാലാവസ്ഥ പ്രതികൂലമായെങ്കിലും ജനങ്ങളുടെ ആഘോഷത്തിമിര്‍പ്പ് അല്‍പ്പംപോലും അലോസരപ്പെടുത്തിയില്ല. കാര്‍ണിവല്‍ സീസണിലെ പരമ്പരാഗത റോസന്‍മൊണ്ടാഗ് പരേഡുകള്‍ കൊളോണ്‍ കൂടാതെ മൈന്‍സ് ഡ്യൂസ്സല്‍ഡോര്‍ഫ്, എസ്സന്‍, ഹാംബുര്‍ഗ്, ട്രിയര്‍, ഫ്രാങ്ക്ഫര്‍ട്ട് തുടങ്ങിയ നഗരങ്ങളിലാണ് പ്രധാനമായും ആഘോഷം നടന്നത്. കനത്ത മഴയും കാറ്റും പ്രവചിച്ചിരുതുപോലെതന്നെ ഉണ്ടായി.

 

Latest News

Up