Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Haridwar

ബജ്‌രംഗ്ദളിന്‍റെ ഘോഷയാത്രയ്ക്കു നേരേ കല്ലേറ്, സംഘര്‍ഷം

ഹരിദ്വാര്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ബജ്റംഗ്ദള്‍ നടത്തിയ ഘോഷയാത്രയ്ക്കു നേരേ കല്ലെറിഞ്ഞതായി ആരോപിച്ച് സംഘര്‍ഷം. പോലീസും ജില്ലാ അധികൃതരും ഉടന്‍തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

ഞായറാഴ്ച വൈകുന്നേരം ബജ്റംഗ്ദള്‍ ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. ഘോഷയാത്ര രാം ചൗക്കില്‍ എത്തിയപ്പോള്‍ ചിലര്‍ കല്ലെറിഞ്ഞുവെന്ന് ബജ്‌രംഗ്ദള്‍ സംസ്ഥാന പ്രസിഡന്‍റ് അനുജ് വാലിയ ആരോപിച്ചു.

ഹരിദ്വാറില്‍ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നിരിക്കുന്നു. മതപരമായ ഘോഷയാത്രകള്‍ക്കു നേരേയുള്ള ആക്രമണങ്ങള്‍ ഭരണകൂടത്തിന്‍റെ പരാജയമാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഘോഷയാത്രയ്ക്കു നേരേ സാമൂഹികവിരുദ്ധര്‍ കല്ലെറിഞ്ഞതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ഹരിദ്വാര്‍ സിറ്റി പോലീസ് സൂപ്രണ്ട് അഭയ് പ്രതാപ് സിംഗ് പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞ ശേഷം കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest News

Up