രാംപുർ: പാക്കിസ്ഥാൻ പൗരത്വം മറച്ചുവച്ച് വിദ്യാഭ്യാസ വകുപ്പിൽ ജോലി നേടിയ സ്ത്രീക്കെതിരേ ഉത്തർപ്രദേശിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ഫർസാന എന്നറിയപ്പെടുന്ന മഹീറാ അക്തറിനെതിരേയാണ് നടപടി.
കുംഹാരിയ ഗ്രാമത്തിലെ പ്രൈമറി സ്കൂളിൽ അധ്യാപികയായി ഇവർ ജോലി ചെയ്തിട്ടുണ്ട്.
വ്യാജ താമസ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണു ജോലി നേടിയെടുത്തത്. 1979ൽ പാക്കിസ്ഥാൻ സ്വദേശിയെ വിവാഹം ചെയ്തതിനു ശേഷമാണ് പാക് പൗരത്വം സ്വീകരിച്ചത്.
പിന്നീട് വിവാഹമോചിതയായി ഇന്ത്യയിൽ തിരിച്ചെത്തി മറ്റൊരാളെ വിവാഹം ചെയ്തു. ഇവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.