ന്യൂഡൽഹി: റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ സഹായിക്കുകയും അവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്യുന്ന പൗരന്മാർക്ക് 25,000 രൂപ വീതം നൽകുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഡൽഹി സർക്കാർ.
നിയമക്കുരുക്കിൽപ്പെടുമോയെന്ന ആശങ്കമൂലം സഹായത്തിന് വിമുഖത കാണിക്കുന്ന പൗരന്മാർക്കു പ്രചോദനം നൽകാൻ പദ്ധതി സഹായകമാകുമെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത പറഞ്ഞു.
ഗുരുതരമായി അപകടത്തിൽപ്പെട്ടവരെ "ഗോൾഡൻ അവറി' നുള്ളിൽ (അപകടമുണ്ടായതിനുശേഷമുള്ള ആദ്യ മണിക്കൂർ) ആശുപത്രിയിലെത്തിക്കുന്നവർക്കാണ് സാന്പത്തിക സഹായം ലഭിക്കുക.