ചെന്നൈ: വിജയ്യുടെ അവസാന ചിത്രമായ ജനനായകൻ റിലീസ് മാറ്റി.വെള്ളിയാഴ്ച സിനിമ റിലീസ് ചെയ്യില്ലെന്ന് കെവിഎൻ പ്രൊഡക്ഷൻസ് സ്ഥിരീകരിച്ചു. പുതിയ തീയതി പിന്നീട് തീരുമാനിക്കും.
സെൻസർ സർട്ടിഫിക്കറ്റിനു വേണ്ടി നിർമാതാക്കൾ നൽകിയ ഹർജിയിൽ ഒമ്പതിനാണ് മദ്രാസ് ഹൈക്കോടതി വിധി പറയുന്നത്. ചിത്രം റിലീസാവാനിരുന്നതും അതേ ദിവസമാണ്. അതിനാലാണ് റിലീസ് തീയതി മാറ്റിയത്.
സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നൽകിയില്ലെന്നു ചൂണ്ടിക്കാട്ടി നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഒമ്പതിനു നിശ്ചയിച്ച ചിത്രത്തിന്റെ റിലീസ് പത്തിലേക്കു മാറ്റുന്നതിൽ എതിർപ്പുണ്ടോയെന്നു കോടതി ചോദിച്ചിരുന്നു.