തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപിന്റെ രണ്ടാം ഘട്ടം ജനുവരി ഒന്നിന് ആരംഭിക്കും.
8237 രൂപയും ജിഎസ്ടിയുമായിരിക്കും കുടുംബ വാർഷിക പ്രീമിയം. ജീവനക്കാരിൽനിന്നും പെൻഷൻകാരിൽനിന്നും പ്രതിമാസം 810 രൂപ വീതം പിടിക്കും.
സർക്കാരും ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയും തമ്മിലുള്ള ധാരണ വ്യവസ്ഥകൾക്ക് അനുസരിച്ചാണ് ആനുകൂല്യങ്ങൾ ലഭിക്കുക. ആദ്യവർഷ പ്രീമിയം മാത്രമാണ് ഉത്തരവിൽ പരാമർശിക്കുന്നത്. അടുത്ത വർഷം ചിലപ്പോൾ ആനുപാതികമായി ഉയരാം.
2026 ജനുവരി ഒന്നുമുതൽ രണ്ടുവർഷമാണ് കാലാവധിയെന്ന് ഉത്തരവിൽ പറയുന്നുണ്ടെങ്കിലും 2028 ഡിസംബർ 31 വരെയാണ് തീയതി കാണിച്ചിരിക്കുന്നത്.