വെള്ളറട : പുഴയിൽ ചാടിയ പ്ലസ്ടു വിദ്യാർഥിനിയെ രക്ഷപ്പെടുത്തി. ഒറ്റശേഖരമംഗലത്തെ ഒരു ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് ഇന്നലെ രാവിലെ മണ്ഡപത്തിന്‍കടവ് പാലത്തിലെ കൈവരിയുടെ മുകളില്‍കയറി പുഴയിലേക്കു ചാടിയത്.
നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന സമയമായതുകൊണ്ടും കുട്ടി ചാടുന്നത് യാത്രക്കാരുടെ ശ്രദ്ധയില്‍ പെട്ടതുകൊണ്ടും നാട്ടുകാര്‍ വേഗത്തില്‍ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. വെള്ളത്തില്‍നിന്നു കരകയറ്റുന്നതിനുള്ളില് ധാരാളം വെള്ളം കുട്ടി കുടിച്ച കുട്ടി അവശനിലയിലായി. തുടര്‍ന്നു കുട്ടിയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്യങ്കോട് സ്വദേശിനിയാണ് വിദ്യാർഥിനിയെന്ന് അറിയുന്നു.
ആര്യങ്കോടില്നിന്നും ബസ് കയറി ഒറ്റശേഖരമംഗലത്ത് ഇറങ്ങുന്നതിനുപകരം ഒരു കിലോമീറ്റര്‍ അകലെ മണ്ഡപത്തിന്‍കടവ് ജംഗ്ഷനില്‍ എത്തിയ ശേഷമാണ് നെയ്യാര്‍ റിസര്വേയറില്നിന്നു വരുന്ന പുഴയില്‍ വിദ്യാർഥിനി ചാടിയത്. വെള്ളം കൂടുതലും ആഴവുമുള്ള സ്ഥലത്താണു കുട്ടി ചാടിയതെങ്കിലും നാട്ടുകാരുടെ അവസരോചിത ഇടപെടല്‍കൊണ്ട് അപകടം ഇല്ലാതെ രക്ഷപെട്ടു. സ്കൂളില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് അധികൃതര്‍ പറഞ്ഞു. വീട്ടുകാരുമായുള്ള അഭിപ്രായവ്യത്യാസമാ കാം ഇതിനി പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ അപകടനില തരണം ചെയ്തു.