National
ന്യൂഡൽഹി: വിമാനയാത്രയ്ക്കിടയിൽ പവർബാങ്കുകൾ ഉപയോഗിച്ച് മൊബൈൽ ഫോണ്‍, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യുന്നത് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ)നിരോധിച്ചു. വിമാനത്തിലെ സീറ്റിലെ പവർ സപ്ലൈ സംവിധാനത്തിലൂടെ പവർബാങ്കുകൾ ചാർജ് ചെയ്യുന്നതും അനുവദിക്കില്ല.
ഓവർഹെഡ് ബിന്നുകളിൽ സൂക്ഷിക്കാനും സാധിക്കില്ല. യാത്രക്കാർ കൈയിൽ കരുതുന്ന ഹാൻഡ് ബാഗുകളിൽ മാത്രമേ പവർബാങ്കുകൾ സൂക്ഷിക്കാനാകൂ. പവർബാങ്കുകളിലെ ലിഥിയം ബാറ്ററികൾ തീപിടിക്കാനുള്ള സാധ്യതയും സുരക്ഷാഭീഷണിയും കണക്കിലെടുത്താണ് തീരുമാനം.
സാധാരണയായി ചെക്ക് ഇൻ ബാഗുകളിൽ പവർബാങ്കുകൾ നിരോധിച്ചിരുന്നെങ്കിലും സീറ്റിന് മുകളിലെ ഓവർ ഹെഡ് ബിന്നുകളിൽ സൂക്ഷിച്ചിരിക്കുന്ന ബാഗുകളിൽ പവർബാങ്കുകൾ വയ്ക്കാൻ അനുവാദമുണ്ടായിരുന്നു. എമിറേറ്റ്സ്, സിംഗപ്പൂർ എയർലൈൻസ് തുടങ്ങി മറ്റു ചില വിദേശ വിമാനക്കന്പനികളും കഴിഞ്ഞവർഷം സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി സമാന നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിരുന്നു.
യാത്രയ്ക്കിടയിൽ ഏതെങ്കിലും ഉപകരണത്തിന് സാധാരണയിൽ അധികം ചൂടോ പ്രത്യേക മണമോ അനുഭവപ്പെട്ടാൽ കാബിൻ ക്രൂവിനെ വിവരം അറിയിക്കണമെന്നും ഡിജിസിഎ പുതിയ നിർദേശത്തിൽ ആവശ്യപ്പെട്ടു
District News
കുടുങ്ങിനെടുമ്പാശേരി: എയർ ഇന്ത്യ വിമാനത്തിനുള്ളിൽ പുക വലിച്ചതിന് മസ്കറ്റിൽ നിന്നു നെടുന്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരനെ പോലീസ് പിടികൂടി. പാലക്കാട് കുന്നിശേരി കൂട്ടാല മണികണ്ഠൻ കൃഷ്ണൻകുട്ടി(25)യാണ് പിടിയിലായത്.
ഇന്നലെ പുലർച്ചെ 3.45ന് വിമാനത്തിലെ ശുചിമുറിയിൽ നിന്ന് പുക പുറത്തേക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ട കാബിൻ ക്രൂ ആണ് യാത്രക്കാരനെ പിടികൂടിയത്. വിമാനം കൊച്ചിയിൽ ഇറങ്ങിയ ഉടൻ പ്രതിയെ നെടുമ്പാശേരി പോലീസിന് കൈമാറി. പ്രതിയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
International
ദുബായ്: കേരളത്തിൽനിന്നു ദുബായിലേക്ക് അന്താരാഷ്ട്ര വിമാനത്തിൽ സഞ്ചരിച്ച രണ്ട് നഴ്സുമാർ മരണത്തിലേക്കു വഴുതിവീണ സഹയാത്രികന്റെ ജീവൻ രക്ഷിച്ചു.
വയനാട് സ്വദേശി അഭിജിത് ജീസ്(26), ചെങ്ങന്നൂർ അജീഷ് നെൽസൺ(29) എന്നിവർ യുഎഇയിൽ ലഭിച്ച പുതിയ ജോലിയിൽ പ്രവേശിക്കാനാണ് എയർ അറേബ്യയുടെ 3എൽ128 ഫ്ലൈറ്റിൽ കയറിയത്. വിമാനം പുറപ്പെട്ടശേഷം തങ്ങൾക്കൊപ്പം സീറ്റിലിരുന്ന ഒരാൾ ശ്വസിക്കാൻ ബുദ്ധിമുട്ടുന്നതു കണ്ടു.
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണെന്നു തിരിച്ചറിഞ്ഞ ഇരുവരും ആ വ്യക്തിക്കു സിപിആർ നൽകി. പിന്നീട് വിമാനത്തിലെ ക്രൂവിനെ വിവരമറിയിച്ചു. ഇതിനിടെ, ഡോ. ആരിഫ് അബ്ദുൾ ഖാദർ എന്ന ആളും സ്വയം പരിചയപ്പെടുത്തി സഹായത്തിനെത്തി.
പൾസും ശ്വാസഗതിയും സാധാരണ നിലയിലാകുന്നതു വരെ സിപിആർ തുടർന്നതായും സാധാരണ ജീവിതത്തിലേക്കു തിരിച്ചുവന്ന അദ്ദേഹത്തിനുണ്ടായ സന്തോഷം സമൂഹത്തിൽ നഴ്സുമാരുടെ ഉത്തരവാദിത്വത്തെക്കുറിച്ച് കൂടുതൽ ഓർമപ്പെടുത്താൻ ഇടയാക്കിയെന്ന് ഇരുവരും പ്രതികരിച്ചു. തുടർന്ന് വിമാനത്താവളത്തിലെ മെഡിക്കൽ സംഘം ഇദ്ദേഹത്തെ പരിശോധിച്ചു.
International
ന്യൂയോർക്ക്: വിമാനത്തിൽ സഹയാത്രികരെ കുത്തിപ്പരിക്കേൽപ്പിച്ച ഇന്ത്യക്കാരനായ യുവാവ് അമേരിക്കയിൽ അറസ്റ്റിൽ. പ്രണീത് കുമാർ ഉസിരപള്ളി (28) എന്ന യുവാവാണ് അറസ്റ്റിലായത്.
ഷിക്കാഗോയിൽനിന്നു ജർമനിക്കു പോകുകയായിരുന്ന ലുഫ്താൻസ വിമാനത്തിലായിരുന്നു സംഭവം. സംഘർഷത്തെത്തുടർന്ന് ബോസ്റ്റൺ ലോഗൻ വിമാനത്താവളത്തിലേക്കു വിമാനം തിരിച്ചുവിട്ടു.
പ്രണീത് കുമാർ സഹയാത്രികരായ കൗമാരക്കാരെയാണ് ആക്രമിച്ചത്. പതിനേഴുകാരനായ സഹയാത്രികനെ അടിച്ചശേഷം ഭക്ഷണം കഴിക്കുന്ന ഫോർക് ഉപയോഗിച്ച് തോളിൽ കുത്തുകയായിരുന്നു.
മറ്റൊരു കൗമാരക്കാരന്റെ തലയ്ക്കു പിന്നിൽ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. അക്രമിയെ ബോസ്റ്റണിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കും. കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ, 10 വർഷം വരെ തടവും 2,50,000 യുഎസ് ഡോളർ പിഴയും ശിക്ഷ ലഭിക്കാം.
പ്രണീതിനെ കീഴ്പ്പെടുത്താൻ വിമാനത്തിലെ സുരക്ഷാ ജീവനക്കാർ ശ്രമിച്ചപ്പോൾ ഇയാൾ വിരലുകൾ വായിൽ തിരുകി തോക്കിന്റെ കാഞ്ചിവലിക്കുന്നതുപോലെ ആംഗ്യം കാണിച്ചു.
തുടർന്ന് ഇയാൾ സ്ത്രീ യാത്രക്കാരിയെ അടിക്കുകയും വിമാന ജീവനക്കാരനെ അടിക്കാൻ ശ്രമിക്കുകയും ചെയ്തു. നിലവിൽ യുഎസിൽ നിയമപരമായ താമസാനുമതി ഇല്ലെന്നാണ് റിപ്പോർട്ടുകൾ. വിദ്യാർഥിവീസയിലാണ് ഇയാൾ യുഎസിൽ പ്രവേശിച്ചത്.
National
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം യാത്രാവിമാനം തകര്‍ന്നുവീണു. ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ 242 യാത്രക്കാര്‍ ഉണ്ടായിരുന്നെന്നാണ് വിവരം.
ജനവാസമേഖലയിലാണ് വിമാനം തകർന്നുവീണത്. ഇന്ന് ഉച്ചയ്ക്ക് 1:10നാണ് അപകടം. ടേക്ക് ഓഫിനിടെ മരത്തില്‍ ഇടിച്ച ശേഷം തകര്‍ന്നുവീഴുകയായിരുന്നെന്നാണ് സൂചന. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
അര്‍ധസൈനിക വിഭാഗങ്ങളോട് എത്രയും വേഗം അപകടസ്ഥലത്തെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.