പുല്‍പ്പള്ളി: തോക്കുമായി മൃഗവേട്ടയ്ക്കെത്തിയ മൂന്നുപേരെ വനംവകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തു. കട്ടിപ്പാറ സ്വദേശികളായ ഫവാസ് (32), മുഹമ്മദ് സാലിഹ് (39), ജുനൈദ് (34) എന്നിവരാണ് സൗത്ത് വയനാട് ഡിവിഷനിലെ മടൂര് വനത്തില്‍ നിന്ന് പിടിയിലായത്.
പ്രതികള്‍ സഞ്ചരിച്ച കാറും വെടിക്കോപ്പുകളും കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായവർ വന്യമൃഗങ്ങളെ വേട്ടയാടി മാംസം വില്ക്കുന്നവരാണെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പറഞ്ഞു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.