Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Premkumar

ലെനിൻ രാജേന്ദ്രൻ പുരസ്കാരം നടൻ പ്രേംകുമാറിനു സമ്മാനിച്ചു

ചലച്ചിത്ര സംവിധായകനും കലാനിധി മുൻ പ്രസിഡന്‍റുമായിരുന്ന ലെനിൻ രാജേന്ദ്രന്‍റെ സ്മരണാർഥം കലാനിധി സെന്‍റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ ലെനിൻരാജേന്ദ്രൻ സ്മൃതി പുരസ്കാരം ചലച്ചിത്രതാരം പ്രേംകുമാറിന് പ്രശസ്ത നടനും സംവിധായകനുമായ മധു സമ്മാനിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.

ധീരമായ നിലപാടുകളും, അഭിപ്രായങ്ങളും, നിർഭയമായ പ്രതികരണങ്ങളും നടത്തുന്ന പ്രേംകുമാറിന് ചലച്ചിത്ര സംവിധായകൻ ലെനിൻ രാജേന്ദ്രന്‍റെ പേരിലുള്ള പുരസ്ക്കാരം നൽകുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് മധു പറഞ്ഞു. പ്രേംകുമാറിന്‍റെ ശക്തമായ എഴുത്തും പ്രഭാഷണങ്ങളും ശ്രദ്ധയോടെ വീക്ഷിക്കുന്നയാളാണ് ഞാൻ.

സമൂഹത്തോട് തികഞ്ഞ പ്രതിബദ്ധതയുള്ള കലാകാരനാണ് പ്രേംകുമാറെന്നും മധു പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങൾ ഏറ്റവും സുതാര്യവും ജനകീയവുമാക്കിയത് പ്രേംകുമാറിന്‍റെ നേതൃത്വപാടവത്തിന്‍റെ ഉദാഹരണമാണ്. അടുത്തകാലത്ത് ഇത്രയേറെ മലയാളികളെ വിസ്മയിപ്പിച്ച മറ്റൊരു വ്യക്തിത്വം സിനിമ മേഖലയിൽ വേറെയില്ലെന്നും മധു ചൂണ്ടികാട്ടി.

കലാമൂല്യമുള്ള, ജനപ്രിയ ചിത്രങ്ങളുടെ സംവിധായകൻ ലെനിൻ രാജേന്ദ്രന്‍റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്ക്കാരത്തിന് അർഹനായത് വലിയ സുകൃതമായി കാണുന്നു എന്ന് മറുപടി പ്രസംഗത്തിൽ പ്രേംകുമാർ പറഞ്ഞു. വിഖ്യാത ചലച്ചിത്ര പ്രതിഭ മധുസാറിന്‍റെ സ്നേഹമുള്ള വാക്കുകളും പ്രശംസയും ഏറ്റവും വലിയ അംഗീകാരമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കലാനിധി ചെയർപേഴ്‌സൺ ഗീതാ രാജേന്ദ്രൻ അധ്യക്ഷയായി. പ്രശസ്ത ചിത്രകാരൻ എസ്.അശോക് കുമാർ സർഗാലയ (കലാനിധി അംഗം )വരച്ചു തയാറാക്കിയ ചിത്രഫലകം ഉപഹാരമായി നൽകി. സദ്ഗുരു ശ്രീ രാമദാസ് സമാധി ശ്രീ ശിവക്ഷേത്രം സെക്രട്ടറി എസ്.വി. ഷാജി സ്വാഗതം ആശംസിച്ചു.

ചടങ്ങിൽ രാജൻ ശ്രീധരനും മനു വി. കുമാറും ചേർന്ന് സംവിധാനം ചെയ്ത എന്‍റെ ജീവിത നൊമ്പരങ്ങൾ എന്ന സിനിമയുടെ പോസ്റ്റർ പ്രകാശനം പ്രേംകുമാർ നിർവഹിച്ചു. കവിയും കലാനിധി ജനറൽ കൺവീനറുമായ പ്രദീപ്‌ തൃപ്പരപ്പ്, പ്രേംകുമാറിന്‍റെ പത്നി ജിഷ, മകൾ ജമീമ, ചിത്രകാരൻ അശോക് കുമാർ സർഗലയ എന്നിവർ സംസാരിച്ചു.

Kerala

പ്രേംകുമാറിനെ മാറ്റിയത് സ്വാഭാവിക നടപടിക്രമം; മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് പ്രേംകുമാറിനെ മാറ്റിയത് സ്വാഭാവിക നടപടിക്രമമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ.

ഭരണസമിതിയുടെ കാലാവധി പൂർത്തിയായതിനാലാണ് പുതിയ സമിതിയെ നിയോഗിച്ചത്. പ്രേംകുമാറിന്‍റെ പ്രവർത്തനങ്ങൾ മികച്ചതാണെന്നും സജി ചെറിയാൻ പ്രതികരിച്ചു. ഒരു സമിതിക്ക് പകരം മറ്റൊരു സമിതി വരുന്നത് ഭരണപരമായ പ്രക്രിയയാണ്.

പദവി ഒഴിയുന്നത് സംബന്ധിച്ച് ആശയവിനിമയത്തിൽ വീഴ്ചയുണ്ടെങ്കിൽ പരിശോധിക്കും. പ്രേംകുമാറിന് വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ സംസാരിച്ച് പരിഹരിക്കാൻ മുൻകൈ എടുക്കും. പ്രവർത്തനങ്ങളെ ബഹുമാനത്തോടെ കാണുന്നുവെന്നും മന്ത്രി പ്രതികരിച്ചു.

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് തന്നെ പറഞ്ഞു വിട്ടതിൽ പ്രേംകുമാർ പരസ്യമായി അതൃപ്തി അറിയിച്ചിരുന്നു. പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

Kerala

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടു വരണമെന്ന് പ്രേംകുമാർ

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ അന്വേഷണം ആവശ്യപ്പെട്ട് നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ. അതീജീവിതയും മഞ്ജുവാര്യരും കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ദിലീപും പറഞ്ഞത് സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ്. അതു കൃത്യമായി കണ്ടെത്തേണ്ടത് ആവശ്യമാണെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു.

തിരുവനന്തപുരത്ത് ഐഎഫ്എഫ്കെ വേദിയിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു. അവർ മൂന്നു പേരും മാത്രമല്ല കേസിലെ ഒന്നാം പ്രതിയും ഇതൊരു ക്വട്ടേഷനാണെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ക്വട്ടേഷനാണെങ്കിൽ അതിലൊരു ഗൂഢാലോചനയുണ്ടാകുമല്ലോ.

പൊതുസമൂഹവും കേസിൽ ഒരു ഗൂഢാലോചനയുണ്ടെന്ന് വിശ്വസിക്കുന്നുണ്ട്. അപ്പോൾ അത് തീർച്ചയായും അന്വേഷിക്കണം. അക്കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ നൽകണം. അത് നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം വർധിപ്പിക്കുകയേയുള്ളൂവെന്നും പ്രേംകുമാർ പറഞ്ഞു.

Kerala

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന തെളിയണം; പിന്നിലുള്ളവരെ കണ്ടെത്തണം: പ്രേംകുമാർ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗുഢാലോചന തെളിയണമെന്നും ഇതിനു പിന്നിലുള്ളവരെ കണ്ടെത്തണമെന്നും നടനും ചലചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ. കേസിന്‍റെ തുടക്കം മുതൽ മഞ്ജുവാര്യർ പറഞ്ഞത് ഗൂഢാലോചന ഉണ്ടെന്നാണ്. പ്രോസിക്യൂഷൻ കണ്ടെത്തിയതും അതാണെന്നും പ്രേംകുമാർ പറഞ്ഞു.

ഒന്നാംപ്രതി ക്വട്ടേഷൻ ഉണ്ടെന്നാണ് പറഞ്ഞത്. അതിജീവിതയും ക്വട്ടേഷൻ നടന്നു എന്നാണ് പറഞ്ഞത്. ക്വട്ടേഷൻ എങ്കിൽ അതിൽ ഗൂഢാലോചന ഉണ്ടാകുമല്ലോ? ആരാണ് ഗൂഢാലോചന നടത്തിയത് എന്ന് അറിയണം എന്നും പ്രേംകുമാർ പറഞ്ഞു.

കേസിൽ ആറ് പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകൾ വിധിയെ ബാധിച്ചിട്ടില്ല എന്നും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചതെന്നും ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്.

കേസില്‍ പരിപൂര്‍ണ നീതി കിട്ടിയില്ലെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാണ് ശിക്ഷാവിധിയെന്നുമാണ് കേസിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. അജകുമാർ പറഞ്ഞത്. പ്രോസിക്യൂഷന് ഒരു തിരിച്ചടിയും ഇല്ല. അപ്പീൽ നൽകാൻ സർക്കാരിനോട് ശുപാർശ ചെയ്യും. ശിക്ഷയിൽ നിരാശനാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി.

 

Kerala

പ്രേംകുമാർ ‘ക്രിസ്റ്റൽ ക്ലിയർ ഇടതുപക്ഷക്കാരൻ’, അനിഷ്ടമില്ല: മന്ത്രി സജി ചെറിയാൻ

തൃശൂർ: ആശാസമരത്തെ പിന്തുണച്ചതിന്‍റെ പേരിൽ നടൻ പ്രേംകുമാറിനോട് അനിഷ്ടമെന്ന വാദം ശരിയല്ലെന്നു മന്ത്രി സജി ചെറിയാൻ.

മൂന്നു വർഷം അദ്ദേഹം വൈസ് ചെയർമാനും രണ്ടു വർഷം ചെയർമാനുമായി. അതു ചെറിയ കാര്യമല്ല. കാലാവധി തീർന്നപ്പോഴാണ് ഭാരവാഹികളെ മാറ്റിയത്. ആശാ സമരത്തെക്കുറിച്ചു സംസാരിച്ചതു ഞാൻ അറിഞ്ഞിട്ടില്ല. ആശമാർക്ക് ആയിരം രൂപ കൂട്ടിക്കൊടുത്തിട്ടുണ്ട്. അനിഷ്ടമുണ്ടെങ്കിൽ അതിന്‍റെ കാര്യമില്ലല്ലോ?

‘ക്രിസ്റ്റൽ ക്ലിയർ ഇടതുപക്ഷക്കാരനാണ്’ പ്രേംകുമാർ. ഇന്നുവരെ ഇടതുവിരുദ്ധ പരാമർശം നടത്തിയിട്ടില്ല. മികച്ച രീതിയിൽ പ്രവർത്തിച്ചു. സ്നേഹിച്ചാണ് കൂടെനിർത്തിയത്. അദ്ദേഹത്തിനെന്തെങ്കിലും പ്രയാസമുണ്ടെന്നു തോന്നുന്നില്ല.

സാംസ്കാരിക വകുപ്പിന്‍റെ കാലാവധി ഇനി ആറു മാസംമാത്രമാണ്. രണ്ടു മാസം പഞ്ചായത്തു തെരഞ്ഞെടുപ്പും രണ്ടു മാസം നിയമസഭാ തെരഞ്ഞെടുപ്പുമാണ്. ഇതിനിടെ പ്രേംകുമാറിനെ കൂടുതൽ പരിഗണിക്കുന്നതെങ്ങനെ? അദ്ദേഹത്തേക്കാൾ മികച്ചയാളുകൾ ഇല്ലാഞ്ഞിട്ടല്ല പരിഗണന നൽകിയത്. അദ്ദേഹം ഞങ്ങൾക്കൊപ്പം സഞ്ചരിച്ചു. ഇപ്പോഴും സഞ്ചരിക്കുന്നു.

കാലാവധി കഴിഞ്ഞപ്പോൾ പുതിയ സംഘത്തെ ചുമതലപ്പെടുത്തി. അവർ മോശക്കാരല്ലെന്നു മാധ്യമങ്ങളും പറയുന്നു. പിന്നെന്താണു പ്രശ്നമെന്നും സജി ചെറിയാൻ ചോദിച്ചു.

Movies

പ്രേംകുമാറിനെ മാറ്റിയത് കാലാവധി പൂർത്തിയായതുകൊണ്ട്: സജി ചെറിയാൻ

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നു നടൻ പ്രേംകുമാറിനെ മാറ്റിയത് കാലാവധി പൂർത്തിയായതുകൊണ്ടാണെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. തർക്കങ്ങളുടെ പേരിലല്ല മാറ്റം. സ്വാഭാവിക നടപടി മാത്രമാണ്. സ്ഥാനത്തുനിന്നു മാറ്റിയ കാര്യം അറിയിക്കാൻ അക്കാദമിയെ ചുമതലപ്പെടുത്തിയിരുന്നു.

പ്രേംകുമാറിന് അർഹമായ പരിഗണനയാണ് സർക്കാർ നൽകിയത്. സ്ഥാനമാറ്റം അറിയിക്കേണ്ടത് അക്കാദമിയാണ്. പ്രേംകുമാർ എല്ലായ്പ്പോഴും ഇടത് സഹയാത്രികനാണെന്നും മന്ത്രി പറഞ്ഞു.

ആശ സമരത്തെ പിന്തുണച്ചതിന്‍റെ പേരിലാണ് പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി സ്ഥാനത്തുനിന്ന് മാറ്റിയതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നു മാറ്റിയ കാര്യം തന്നെ അറിയിക്കാത്തതിലുള്ള അതൃപ്തി ഇന്നലെ പ്രേംകുമാർ പ്രകടിപ്പിച്ചിരുന്നു.

Kerala

റസൂൽ പൂക്കുട്ടി സ്ഥാനമേൽക്കുന്ന ചടങ്ങിൽ ക്ഷണിച്ചില്ല; വിഷമമുണ്ടെന്ന് പ്രേംകുമാർ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാനായി റസൂൽ പൂക്കുട്ടി സ്ഥാനമേൽക്കുന്ന ചടങ്ങിൽ തന്നെ ക്ഷണിക്കാത്തതിൽ വിഷമമുണ്ടെന്ന് നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ.

റസൂൽ പൂക്കുട്ടി സ്ഥാനമേൽക്കുന്ന ചടങ്ങിൽ തന്‍റെ സാന്നിധ്യമുണ്ടാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. വലിയ വിഷമമുണ്ട്. ഔദ്യോഗികമായ ഒരു അറിയിപ്പും ലഭിച്ചില്ല. തന്നെ മാറ്റിയതും പുതിയ ആളെ നിയോഗിച്ചതും അറിഞ്ഞില്ല. എന്നെ നിയോഗിച്ചത് സർക്കാരാണ്. എന്‍റെ ചുമതല കൃത്യമായും സുതാര്യമായും ജനകീയമായും സത്യസന്ധതയോടും ആത്മാർഥതയോടും കൂടിയാണ് ചെയ്തത്- പ്രേംകുമാർ പറഞ്ഞു.

അതേസമയം, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണത്തിന് എത്താതിരുന്നതും ആശ സമരത്തിന് അനുകൂലമായി പ്രതികരിച്ചതുമാണ് പ്രേംകുമാറിന്‍റെ സ്ഥാനംചലിക്കാൻ കാരണമായതെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ ചോദ്യങ്ങളോട് പ്രേംകുമാർ പ്രതികരിച്ചില്ല.

Movies

തീരുമാനം സർക്കാരിന്‍റേത്, എന്നെ മാറ്റിയത് അഭിപ്രായപ്രകടനത്തിന്‍റെ പേരിലല്ല: പ്രേം കുമാർ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ഭരണസമിതിയിൽനിന്നു തന്നെ മാറ്റിയത് അഭിപ്രായപ്രകടനത്തിന്‍റെ പേരിലല്ലെന്ന് നടൻ പ്രേം കുമാർ. തീരുമാനം സർക്കാരിന്‍റേതാണ്. തന്നെ ഏൽപ്പിച്ച ജോലി നന്നായി ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, സർക്കാരിനെതിരെയുള്ള ആശാ സമരത്തെ പ്രേംകുമാർ അനുകൂലിച്ചു സംസാരിച്ചിരുന്നു. ഇതിന്‍റെ പേരിലാണ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് അഭ്യൂഹങ്ങൾ പടർന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

ഓസ്കര്‍ അവാര്‍ഡ് ജേതാവായ മലയാളി സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടിയാണ് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാൻ. കുക്കു പരമേശ്വരനാണ് വൈസ് ചെയര്‍പേഴ്സണ്‍.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ സംവിധായകന്‍ രഞ്ജിത്ത് രാജിവച്ചിരുന്നു. അന്ന് വൈസ് ചെയര്‍മാന്‍ ആയിരുന്ന പ്രേം കുമാറിന് പിന്നീട് ചെയര്‍മാന്‍റെ താത്കാലിക ചുമതല നല്‍കുകയായിരുന്നു.

Kerala

തീരുമാനം സർക്കാരിന്‍റേത്, എന്നെ മാറ്റിയത് അഭിപ്രായപ്രകടനത്തിന്‍റെ പേരിലല്ല: പ്രേം കുമാർ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ഭരണസമിതിയിൽനിന്നു തന്നെ മാറ്റിയത് അഭിപ്രായപ്രകടനത്തിന്‍റെ പേരിലല്ലെന്ന് നടൻ പ്രേം കുമാർ. തീരുമാനം സർക്കാരിന്‍റേതാണ്. തന്നെ ഏൽപ്പിച്ച ജോലി നന്നായി ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, സർക്കാരിനെതിരെയുള്ള ആശാ സമരത്തെ പ്രേംകുമാർ അനുകൂലിച്ചു സംസാരിച്ചിരുന്നു. ഇതിന്‍റെ പേരിലാണ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് അഭ്യൂഹങ്ങൾ പടർന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

ഓസ്കര്‍ അവാര്‍ഡ് ജേതാവായ മലയാളി സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടിയാണ് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാൻ. കുക്കു പരമേശ്വരനാണ് വൈസ് ചെയര്‍പേഴ്സണ്‍.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ സംവിധായകന്‍ രഞ്ജിത്ത് രാജിവച്ചിരുന്നു. അന്ന് വൈസ് ചെയര്‍മാന്‍ ആയിരുന്ന പ്രേം കുമാറിന് പിന്നീട് ചെയര്‍മാന്‍റെ താത്കാലിക ചുമതല നല്‍കുകയായിരുന്നു.

Latest News

Up