Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Resolved In

കെഎസ്ആര്‍ടിസിയില്‍ നിയമനയോഗ്യത പരിഷ്‌കരിക്കുന്നു

കോഴിക്കോട്: നിയമന രീതികളില്‍ പ്രഫഷണലിസം കൊണ്ടുവരാനുള്ള നീക്കവുമായി കെഎസ്ആര്‍ടിസി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ തെരഞ്ഞെടുപ്പിനും നിയമനത്തിനുമായി കെഎസ്ആര്‍ടിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ യോഗ്യതയും നിയമന രീതിയും വ്യക്തമാക്കുന്ന റെഗുലേഷന്‍സ് 2026 കരടുരേഖയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി.

നിലവിലുണ്ടായിരുന്ന നിയമന ചട്ടങ്ങള്‍ ഭേദഗതി ചെയ്താണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കാനുള്ള തീരുമാനം. പബ്ലിക് സര്‍വീസ് കമ്മീഷനുമായി ചര്‍ച്ച ചെയ്ത് വരുത്തിയ ഭേദഗതികളോടെയാണ് ചട്ടങ്ങള്‍ നടപ്പിലാക്കുന്നത്.

കോര്‍പറേഷനിലെ പ്രധാനപ്പെട്ട ടെക്‌നിക്കല്‍, അഡ്മിനിസ്‌ട്രേഷന്‍, ഓപറേഷന്‍സ്, വിജിലന്‍സ് വിഭാഗങ്ങളിലെ നിയമനങ്ങളിലും യോഗ്യതയിലുമാണ് മാറ്റം വരുത്തുന്നത്. പ്രധാനമായും സ്ഥാനക്കയറ്റം വഴി നിയമനം നടത്തും. യോഗ്യരായ ഉദ്യോഗസ്ഥരുടെ അഭാവത്തില്‍ ഡെപ്യൂട്ടേഷന്‍ വഴിയുള്ള നിയമനവും പരിഗണിക്കും. പക്ഷേ യോഗ്യത ഉറപ്പാക്കുമെന്ന് കരട് രേഖയില്‍ വ്യക്തമാക്കുന്നു.

ടെക്‌നിക്കല്‍ വിഭാഗത്തില്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ തസ്തികയില്‍ നിന്നുള്ള പ്രമോഷന്‍ വഴി നിയമിക്കപ്പെടുന്നവര്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള റെഗുലര്‍ ബി.ടെക് (മെക്കാനിക്കല്‍/ ഓട്ടോമൊബൈല്‍) ബിരുദം നിര്‍ബന്ധമാക്കിയിട്ടുണ്ട്.

അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ ചീഫ് പേഴ്‌സണല്‍ മാനേജര്‍ അല്ലെങ്കില്‍ മാനേജര്‍ (അക്കൗണ്ട്‌സ്) തസ്തികയിലുള്ളവര്‍ക്ക് എച്ച്ആര്‍ അല്ലെങ്കില്‍ ഫിനാന്‍സില്‍ റെഗുലര്‍ എംബിഎ ഉണ്ടായിരിക്കണം. ഓപറേഷന്‍സ് വിഭാഗത്തില്‍ ചീഫ് ട്രാഫിക് മാനേജര്‍ തസ്തികയില്‍ നിന്നുള്ളവര്‍ക്ക് ബി.ടെക് ബിരുദവും ഓപറേഷന്‍സ്, എച്ച്ആര്‍, ഫിനാന്‍സ് എന്നിവയിലേതെങ്കിലും ഒന്നില്‍ എംബിഎ ബിരുദവും ഉണ്ടായിരിക്കണം. മുമ്പ് യോഗ്യത നോക്കാതെ എടിഒമാരെ വരെ നിയമിച്ചിരുന്ന തസ്തികയാണിത്.

വിജിലന്‍സ് വിഭാഗത്തില്‍ ചീഫ് പേഴ്‌സണല്‍ മാനേജര്‍, ചീഫ് ട്രാഫിക് മാനേജര്‍ തുടങ്ങി വിവിധ തസ്തികയിലുള്ളവര്‍ക്ക് എംബിഎ കൂടാതെ എല്‍എല്‍ബി ബിരുദവും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

യോഗ്യരായ ഉദ്യോഗസ്ഥരെ ലഭിക്കാത്ത പക്ഷം ഡെപ്യൂട്ടേഷന്‍ വഴി നിയമനം നടത്തുമ്പോള്‍ ചുരുങ്ങിയത് 15 വര്‍ഷത്തെ പ്രവൃത്തിപരിചയം പരിഗണിക്കും. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 56 വയസായി നിശ്ചയിച്ചിട്ടുണ്ട്. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ പ്രവര്‍ത്തനം മാനേജിംഗ് ഡയറക്ടര്‍ വര്‍ഷംതോറും വിലയിരുത്തുകയും റിപ്പോര്‍ട്ട് ഡയറക്ടര്‍ ബോര്‍ഡിന് സമര്‍പ്പിക്കുകയും വേണം.

Latest News

Up