Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ship

ടോയ്‌ലറ്റ് തകരാർ, മലിനജലം, വിഷാദം: ഇറാനെതിരേ നീങ്ങിയ യുദ്ധക്കപ്പലിൽ ആകെ പ്രശ്നം

വാഷിംഗ്ടൺ ഡിസി: ഇറാനെതിരേ സൈനികനടപടിക്ക് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തയാറെടുക്കുന്നതിനിടെ, ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിലെ സൈനികർ വൻ ദുരിതത്തിലെന്ന് അന്താരാഷ്‌ട്രമാധ്യമങ്ങൾ.

ഇറാനുമായുള്ള യുദ്ധത്തേക്കാൾ കപ്പലിലെ അയ്യായിരത്തോളം വരുന്ന സൈനികരെ വലയ്ക്കുന്നത് തകരാറിലായ ശൗചാലയങ്ങളും പ്ലംബിംഗ് തകരാറുകളും. കപ്പലിലെ സൈനികർക്കിടയിൽ പ്രതിഷേധങ്ങൾ ഉടലെടുക്കുന്നതായും റിപ്പോർട്ട്.

നീളുന്ന ദൗത്യം

കഴിഞ്ഞ ജൂൺ മുതൽ കടലിലുള്ള യുഎസ്എസ് ഫോർഡിന്‍റെ സേവനകാലാവധി രണ്ടാം തവണയും നീട്ടിയതോടെയാണ് കപ്പലിലെ പ്രശ്നങ്ങൾ രൂക്ഷമായത്. വെനസ്വേലൻ മുൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ പിടികൂടുന്നതിൽ നിർണായക പങ്കുവഹിച്ച കപ്പലിനെ, ഇറാനെതിരായ നീക്കങ്ങൾക്കായി പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുകയാണ്.

സാധാരണ ആറുമാസം നീളുന്ന കപ്പലിലെ സൈനികരുടെ സേവനം എട്ടുമാസം പിന്നിട്ടുകഴിഞ്ഞിരിക്കുന്നു. ഇപ്പോൾ പതിനൊന്നുമാസം വരെ നീളാൻ സാധ്യതയുണ്ടെന്നാണ് പുതി‍യ റിപ്പോർട്ട്. അങ്ങനെ സംഭവിച്ചാൽ, അമേരിക്കൻ യുദ്ധക്കപ്പലിലെ സൈനികരുടെ റിക്കാർഡ് സേവനകാലയളവാകുമെന്നും വിരമിച്ച റിയർ അഡ്മിറൽ മാർക്ക് മോണ്ട്ഗോമറി പറഞ്ഞു.

ടോയ്‌ലറ്റ് കുഴപ്പത്തിൽ

യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് എന്ന പടുകൂറ്റൻ യുദ്ധക്കപ്പൽ അമേരിക്കൻ നാവികസേനയുടെ കരുത്തുറ്റ വിമാനവാഹിനി കപ്പലാണ്. 13 ബില്യൺ ഡോളർ ചിലവിൽ നിർമിച്ച ആധുനിക കപ്പലിലെ വാക്വം അധിഷ്ഠിത ശൗചാലയങ്ങളുടെ പ്രവർത്തനം അവതാളത്തിലായതാണ് സൈനികരെ വലയ്ക്കുന്നത്.

പ്ലംബിംഗ് സംവിധാനത്തിലെ തകരാറുകൾ കാരണം 650-ലേറെ ശൗചാലയങ്ങളാണ് പ്രവർത്തനരഹിതമായത്. ഒരു ഭാഗത്തെ ശുചിമുറിക്കു സംഭവിക്കുന്ന തകരാർ ആ ഭാഗത്തെ മുഴുവൻ ശുചിമുറികളെയും ബാധിക്കുന്നു. പ്ലംബിംഗ് സംവിധാനത്തിൽ മറ്റു വസ്തുക്കൾ കുടുങ്ങുന്നതും ശുചിമുറിയുടെ ഭാഗങ്ങൾ വേർപെട്ടുപോകുന്നതുമാണു പ്രധാന പ്രതിസന്ധി. അറ്റകുറ്റപ്പണികൾക്കായി സൈനികർക്കു കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നതും വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.

ദീർഘകാലം വീട്ടിൽനിന്നു മാറിനിൽക്കുന്നതും കപ്പലിലെ സാഹചര്യങ്ങളും സൈനികരുടെ മാനസികാവസ്ഥയെ ബാധിച്ചിട്ടുണ്ട്. രഹസ്യസ്വഭാവം സൂക്ഷിക്കേണ്ടതിനാൽ പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാത്തതും യുവസൈനികരെ നിരാശരാക്കുന്നു. ദൗത്യം അവസാനിച്ചാലുടൻ നാവികസേനയിൽനിന്നു വിരമിക്കാനാണ് പലരും ആലോചിക്കുന്നതെന്ന് കപ്പലിലെ ചില സൈനികർ വെളിപ്പെടുത്തി.

നിലവിൽ പശ്ചിമേഷ്യയിൽ യുഎസ്എസ് ഏബ്രഹാം ലിങ്കൺ ഉൾപ്പെടെ പന്ത്രണ്ടോളം യുദ്ധക്കപ്പലുകൾ അമേരിക്ക വിന്യസിച്ചിട്ടുണ്ട്. ഏതു നിമിഷവും ഇറാനെ ആക്രമിക്കാൻ പൂർണ സജ്ജവുമാണ് അമേരിക്കൻ സേന.

Kerala

തീപിടിച്ച കപ്പലിന്‍റെ വിഡിആർ: പ്രാഥമിക പരിശോധന പൂര്‍ത്തിയായി

കൊച്ചി: ബേപ്പൂരിനു സമീപം പുറംകടലില്‍ തീപിടിച്ച ‘വാന്‍ഹായ് 503’ കപ്പലിലെ വോയേജ് ഡാറ്റാ റെക്കോഡറി(വിഡിആര്‍)ന്‍റെ പ്രാഥമിക പരിശോധന പൂര്‍ത്തിയായി. കപ്പലില്‍ തീ പിടിച്ച നിമിഷം മുതല്‍ ആദ്യഘട്ടം നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ വിഡിആറിലുണ്ട്.

വിഡിആര്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനു ശേഷമേ അപകടത്തിന്‍റെ കാരണം വ്യക്തമാകൂ. ടി ആന്‍ഡ് ടി സാല്‍വേജ് അധികൃതര്‍, കപ്പല്‍ ക്യാപ്റ്റന്‍, കപ്പല്‍ കമ്പനി പ്രതിനിധികള്‍ എന്നിവരടങ്ങുന്ന സംഘമാണ് വിഡിആര്‍ പ്രാഥമിക പരിശോധന നടത്തിയത്. ലഭ്യമായ വിവരഡങ്ങള്‍ ഡയറക്ടറേറ്റ് ഓഫ് ജനറല്‍ ഷിപ്പിംഗിന് കൈമാറി.

ഇന്നലെയും കപ്പലില്‍ നിന്നും തീ ഉയര്‍ന്നു. എന്നാല്‍ അധികം വൈകാതെ അണച്ചു. നിലവില്‍ പുക ഉയരുന്നുണ്ട്. കപ്പലിലെ എന്‍ജിന്‍ ഭാഗത്തുള്‍പ്പെടെ വെള്ളമുണ്ട്. തീയണക്കാന്‍ ഉപയോഗിച്ച വെള്ളമാണിത്. ഇത് നീക്കുന്ന നടപടികള്‍ നടക്കുകയാണ്. ഡിജി ഷിപ്പിംഗ് നിര്‍ദേശപ്രകാരം കപ്പലിലെ ഇന്ധനനീക്കത്തിനുള്ള കര്‍മപദ്ധതി തയാറാക്കാന്‍ തുടങ്ങി. അതേസമയം കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പല്‍ എംഎസ്‌സി എല്‍സ3 ല്‍ നിന്നും ഇന്ധനനീക്കം ഇതുവരെ ആരംഭിക്കാനായിട്ടില്ല. മോശം കാലാവസ്ഥയെ തുടര്‍ന്നാണിത്.

Kerala

അപകടത്തില്‍പ്പെട്ട കപ്പലുകള്‍ കടലിന്‍റെ ആവാസവ്യവസ്ഥയ്ക്കു ഭീഷണി: ഷിപ്പിംഗ് ഡയറക്‌ടര്‍ ജനറല്‍

കൊച്ചി: അപകടത്തില്‍പ്പെട്ട കപ്പലുകള്‍ കടലിന്‍റെ ആവാസവ്യവസ്ഥയ്ക്കടക്കം ഭീഷണിയാണെന്നു വ്യക്തമാക്കി ഷിപ്പിംഗ് ഡയറക്‌ടര്‍ ജനറല്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. എംഎസ്‌സി എല്‍സ 3 കപ്പലില്‍നിന്ന് ഓയില്‍ പടരാനുള്ള സാധ്യത നിലവിലുണ്ട്. അഴീക്കൽ തുറമുഖത്തിനു സമീപം അഗ്‌നിക്കിരയായ വാന്‍ ഹായ് 503 കപ്പലില്‍ അപകടകാരികളായ 143 കണ്ടെയ്‌നറുകളുണ്ട്.
എല്‍സ 3 കപ്പലില്‍ 450 മെട്രിക് ടണ്‍ ബങ്കര്‍ ഓയിലും 367 ടണ്‍ സള്‍ഫര്‍ ഫ്യൂവല്‍ ഓയിലും 64 ടണ്‍ ഡീസലുമുണ്ട്. അഗ്‌നിക്കു കാരണമാകുന്ന അപകടകരമായ വസ്തുക്കളടങ്ങിയ കണ്ടെയ്നറുകളും പ്ലാസ്റ്റിക് നര്‍ഡില്‍സ് അടങ്ങുന്ന 70 കണ്ടെയ്നറുകളും ഭീഷണിയാണ്. 13 കണ്ടെയ്നറുകളില്‍ പരിസ്ഥിതിക്കു ഭീഷണിയായ അപകടകരമായ വസ്തുക്കളുണ്ട്.
ദിനംപ്രതി യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിശകലനം ചെയ്യുന്നുണ്ട്. തീരത്ത് അടിയുന്ന നര്‍ഡില്‍സ് നീക്കാന്‍ തദ്ദേശസ്ഥാപനങ്ങളുടെയടക്കം സഹായത്തോടെ 700 പേരെ നിയോഗിച്ചു. കപ്പലില്‍നിന്നു സാധനങ്ങള്‍ മാറ്റാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. തീരം വൃത്തിയാക്കുന്ന ജോലികള്‍ക്കു മറൈന്‍ എമര്‍ജൻസി റസ്‌പോണ്‍സ് സര്‍വീസസാണ് മേല്‍നോട്ടം വഹിക്കുന്നത്. കഴിഞ്ഞ 16 വരെ 60 കണ്ടെയ്നറുകള്‍ കണ്ടെടുത്ത് തുറമുഖത്തേക്കു നീക്കി. തീരത്തടിഞ്ഞ കണ്ടെയ്നറുകളില്‍ അപകടകരമായ വസ്തുക്കളില്ല. അപകടകാരികളായ 143 കണ്ടെയ്നറുകള്‍ക്കുപുറമെ 2000 ടണ്‍ ഹെവി ഫ്യൂവല്‍ ഓയിലും 240 ടണ്‍ ഡീസല്‍ ഓയിലും വാന്‍ ഹായ് 503 കപ്പലിനു തീപിടിക്കാന്‍ കാരണമായിട്ടുണ്ട്. കഴിഞ്ഞ 12ഓടെ 40 ശതമാനം തീ കുറയ്ക്കാന്‍ കഴിഞ്ഞിരുന്നു. കപ്പല്‍ ഒഴുകി നീങ്ങുന്നത് തടയാനുളള നടപടികളും സ്വീകരിച്ചിട്ടുണ്ട്. എല്‍സ 3 കപ്പല്‍ അപകടത്തെത്തുടര്‍ന്ന് 77.08 കോടി രൂപയുടെ ഇടക്കാല ക്ലെയിം ഷിപ്പിംഗ് ഡയറക്ടര്‍ ജനറലിന് അടുത്ത ദിവസം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
തൊഴില്‍ നഷ്‌ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കു സഹായം നല്‍കാനായി 54.93 കോടി രൂപ ഉപയോഗിക്കും. 22.15 കോടി സര്‍ക്കാരിനു ചെലവായ തുകയായാണു കണക്കാക്കുക. മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവര്‍ക്ക് നഷ്‌ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപനടക്കമുള്ളവര്‍ നല്‍കിയ ഹർജിയില്‍ കേന്ദ്രസര്‍ക്കാരിനു കീഴിലെ മര്‍ക്കന്‍റൈൽ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് ഷിപ്പ് സര്‍വേയര്‍ കം ഡിഡിജി ശീതേഷ് രഞ്ജനാണു സത്യവാങ്മൂലം നല്‍കിയത്.

NRI

ഒമാന്‍ കടലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം; 24 ജീവനക്കാരെ രക്ഷപ്പെടുത്തി

മസ്കറ്റ്: യുഎഇ തീരത്തോട് അടുത്ത് ഒമാന്‍ കടലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട് ഈഗിൾ, കരീബിയൻ രാജ്യമായ ആന്‍റിഗ ആന്‍റ് ബർഡുബയുടെ കൊടിയുള്ള അഡലിനുമായി കൂട്ടിയിടിക്കുകയായിരുന്നു.

അഡലിൻ കപ്പലിൽ നിന്ന് 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ അധികൃതർ അറിയിച്ചു. അമേരിക്കൻ കപ്പലിലെ ജീവനക്കാരെ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. യുഎഇ തീരത്തിന് 24 നോട്ടിക്കല്‍ മൈല്‍ അകലെ പ്രാദേശിക സമയം പുലർച്ചെ 1.40 നാണ് അപകടമുണ്ടായത്.

ക്രൂഡ് ഓയിലുമായി ചൈനയിലെ സൗഷാൻ തുറമുഖത്തേക്ക് അതിവേഗതയിൽ സഞ്ചരിക്കുന്നതിനിടെയാണ് ഫ്രണ്ട് ഈഗിൾ അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.

Latest News

Up