മുൻകൂട്ടി നിശ്ചയിച്ച ചില പരിപാടികളിൽ പങ്കെടുക്കാനായി ചെന്നൈയിലേയ്ക്ക് പോകാൻ കൊച്ചി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിനീത് അച്ഛന്റെ മരണവാർത്ത അറിഞ്ഞത്.
ഉടൻ തന്നെ വിമാനയാത്ര റദ്ദാക്കി നടൻ ആശുപത്രിയിലേയ്ക്ക് തിരിക്കുകയായിരുന്നു. 9.30ടെ ആശുപത്രിയിലെത്തിയ വിനീതിനെ ചേർത്തു പിടിച്ച് അമ്മ വിമല പൊട്ടിക്കരഞ്ഞു.
ഡയാലിസിസിനായി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഉണ്ടായ ദേഹാസ്വാസ്ഥ്യമാണ് ശ്രീനിവാസനെ മരണത്തിലേക്ക് നയിച്ചത്. രാവിലെ 8.30-ഓടെയായിരുന്നു അന്ത്യം.