Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tech

ഈ പ്രപഞ്ചത്തിൽ മനുഷ്യൻ തനിച്ചല്ല! ആ 100 സിഗ്നലുകൾ അന്യഗ്രഹ ജീവികളുടേതോ?

കലിഫോര്‍ണിയ: നക്ഷത്ര നിബിഡമായ ആകാശത്തേക്ക് നോക്കുമ്പോള്‍ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ഈ പ്രപഞ്ചത്തില്‍ മനുഷ്യൻ ‌തനിച്ചാണോ എന്ന്? ഈ ചോദ്യത്തിനുള്ള ഉത്തരം തേടി മനുഷ്യകുലം നടത്തിയ ഏറ്റവും വലിയ ജനകീയ പരീക്ഷണമായിരുന്നു SETI@Home. നീണ്ട 21 വര്‍ഷത്തെ നിരീക്ഷണങ്ങള്‍ക്കും ഡാറ്റാ വിശകലനങ്ങള്‍ക്കും ശേഷം, അന്യഗ്രഹജീവികളുടെ തെളിവുകള്‍ക്കായി ശേഖരിച്ച 1200 കോടി സിഗ്‌നലുകളെ വിശകലനം ചെയ്തു നിര്‍ണായക ഘട്ടത്തില്‍ എത്തിയിരിക്കുകയാണ് ഗവേഷകര്‍.

എന്താണ് SETI@home?

1999ല്‍ കലിഫോര്‍ണിയ സര്‍വകലാശാലയിലെ (ബെര്‍ക്ക്‌ലി) ഗവേഷകര്‍ ആരംഭിച്ച ഈ പദ്ധതി ലോകമെമ്പാടുമുള്ള സാധാരണക്കാരായ മനുഷ്യരെയാണ് ശാസ്ത്രഗവേഷണത്തിന്‍റെ ഭാഗമാക്കിയത്. പ്യൂര്‍ട്ടോ റിക്കോയിലെ വിഖ്യാതമായ അറെസിബോ റേഡിയോ ടെലിസ്‌കോപ്പ് ശേഖരിക്കുന്ന ഭീമമായ ഡാറ്റ വിശകലനം ചെയ്യാന്‍ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ക്കു പകരം ലക്ഷക്കണക്കിന് ആളുകളുടെ പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെ ഇന്‍റര്‍നെറ്റ് വഴി കോര്‍ത്തിണക്കി. സന്നദ്ധസേവകര്‍ അവരുടെ കംപ്യൂട്ടറുകളില്‍ ഒരു സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു, അതു ബഹിരാകാശത്തുനിന്നുള്ള തരംഗങ്ങളെ തരംതിരിച്ചു.

1200 കോടിയില്‍നിന്ന് 100ലേക്ക്

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ 1200 കോടിയിലധികം -സിഗ്‌നലുകള്‍- ഈ പ്രോജക്ടിലൂടെ തിരിച്ചറിഞ്ഞു. പ്രോജക്ട് കോ-ഫൗണ്ടര്‍ ഡേവിഡ് ആന്‍ഡേഴ്‌സന്‍റെ അഭിപ്രായത്തില്‍- ആകാശത്തിന്‍റെ ഒരു പ്രത്യേക കോണില്‍നിന്നും ഒരു നിശ്ചിത ഫ്രീക്വന്‍സിയില്‍ പെട്ടെന്നുണ്ടായ ഊര്‍ജസ്‌ഫോടനങ്ങള്‍- ആയിരുന്നു ഇവ. നിലവില്‍ ഭീമമായ ഡാറ്റയെ അരിച്ചുപെറുക്കി ഏറ്റവും പ്രധാനപ്പെട്ട 100 സിഗ്‌നലുകളിലേക്ക് ഗവേഷകര്‍ എത്തിയിട്ടുണ്ട്. ഇവ അന്യഗ്രഹജീവന്‍റെ അടയാളങ്ങളാണോ എന്നു വീണ്ടും പരിശോധിച്ചുവരികയാണ്.

വെല്ലുവിളികള്‍

അന്യഗ്രഹ ജീവികള്‍ അയയ്ക്കുന്ന സന്ദേശങ്ങളെ ഭൂമിയിലെ റേഡിയോ തരംഗങ്ങളിൽനിന്നും ശബ്ദകോലാഹലങ്ങളില്‍നിന്നും വേര്‍തിരിച്ചെടുക്കുക എന്നത് അങ്ങേയറ്റം പ്രയാസകരമായ ജോലിയാണ്. നമ്മള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകള്‍ മുതല്‍ സാറ്റലൈറ്റുകള്‍ വരെ ബഹിരാകാശ സിഗ്‌നലുകളെ വഴിതെറ്റിക്കാം. ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് സഹായമുണ്ടെങ്കിലും ഓരോ സിഗ്‌നലും കൃത്യമായി പരിശോധിക്കാന്‍ മനുഷ്യന്‍റെ ഇടപെടല്‍ അത്യാവശ്യമാണ്. ഞങ്ങള്‍ പ്രതീക്ഷിച്ച പോലെയല്ല കാര്യങ്ങള്‍ നടന്നത്. എന്നാല്‍, ഭാവിയിലെ ഗവേഷണങ്ങള്‍ക്ക് ഒരു പുതിയ ദിശാബോധം നല്‍കാന്‍ ഈ പ്രോജക്ടിനു സാധിച്ചു...- ഗവേഷകര്‍ പറഞ്ഞു.

ഭാവിയിലേക്കുള്ള വാതില്‍

നമ്മള്‍ ഒരുപക്ഷേ അന്യഗ്രഹ ജീവികളെ കണ്ടെത്തിയെന്നു വരില്ല, പക്ഷേ, ബഹിരാകാശത്തെ നിശബ്ദതയില്‍നിന്ന് എപ്പോഴെങ്കിലും ഒരു സന്ദേശം വന്നാല്‍ അതു തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ നമ്മള്‍ വികസിപ്പിച്ചു കഴിഞ്ഞു. ഈ മഹാപ്രപഞ്ചത്തില്‍ നമ്മള്‍ ഒറ്റയ്ക്കല്ല എന്ന വിശ്വാസത്തിനു ശാസ്ത്രീയമായ അടിത്തറ നല്‍കാന്‍ ഗവേഷണത്തിനു കഴിഞ്ഞെന്നും ശാസ്ത്രലോകം പറയുന്നു.

Tech

50എംപി ട്രിപ്പിള്‍ കാമറയുമായി ഐക്യു 15

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ഐക്യു 15 ഇന്ത്യയിലെത്തുന്നത് 50എംപി ട്രിപ്പിള്‍ കാമറയുമായി. ഐക്യു 15ന്‍റെ പ്രധാന പ്രത്യേകതകള്‍ ആമസോണ്‍ മൈക്രോസൈറ്റിലൂടെ കമ്പനി പുറത്തുവിട്ടു.

നവംബര്‍ 26ന് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കും.

സവിശേഷതകള്‍

  • 6.85 ഇഞ്ച് സാംസംഗ് 2കെ എം14 ലീഡ് ഒഎല്‍ഇഡി ഡിസ്പ്ലെ
  • 144 ഹെര്‍ട്സ് റിഫ്രഷ് റേറ്റും 2,600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും
  • ഡോള്‍ബി വിഷന്‍ എച്ച്ഡിആര്‍ സിസ്റ്റം
  • ആന്‍ഡ്രോയ്ഡ് 16 അടിസ്ഥാനത്തിലുള്ള ഒറിജിന്‍ ഒഎസ് 6 ഇന്‍റര്‍ഫേസ്
  • സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്സെറ്റ്
  • 16 ജിബി വരെ റാമും 1 ടിബി വരെ സ്‌റ്റോറേജും
  • 50 എംപിയുടെ പ്രധാന കാമറയ്ക്കൊപ്പം 50എംപി പെരിസ്‌കോപ് ടെലിഫോട്ടോ കാമറ, 50എംപി അള്‍ട്രാ-വൈഡ് ആംഗിള്‍ കാമറ, സെല്‍ഫിക്കായി 32എംപിയുടെ കാമറ
  • 100 വാട്സ് വയേര്‍ഡ് ചാര്‍ജിംഗും 40 വാട്സ് വയര്‍ലെസ് ചാര്‍ജിംഗും
  • 7,000 എംഎഎച്ചിന്‍റെ ബാറ്ററി
  • പൊടിക്കും ജലത്തിനുമെതിരേ ഐപി68, ഐപി69 റേറ്റിംഗ്

Tech

ഐഫോണിന്‍റേതിനേക്കാള്‍ വലിയ ബാറ്ററി; വണ്‍പ്ലസ് 15 വിപണിയിലേക്ക്

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസിന്‍റെ പുതിയ ഫോണായ വണ്‍പ്ലസ് 15 ചൈനയില്‍ 27നു പുറത്തിറങ്ങും. എന്നാല്‍ ഇന്ത്യയില്‍ എപ്പോള്‍ വിപണിയില്‍ ഇറക്കുമെന്നതിനെ കുറിച്ച് കമ്പനി വ്യക്തത വരുത്തിയിട്ടില്ല. എന്നിരുന്നാലും നവംബറില്‍ ഇന്ത്യയില്‍ ഫോണ്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

പുതിയ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 പ്രോസസറുമായി ഫോണ്‍ വിപണിയില്‍ എത്തുന്നത്. കൂടാതെ ട്രിപ്പിള്‍ കാമറ സജ്ജീകരണവും വണ്‍പ്ലസ് 13 സീരീസിനെ അനുസ്മരിപ്പിക്കുന്ന രൂപകല്‍പ്പനയും ഇതില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനവും വണ്‍പ്ലസിന് പുതിയ മോഡലിന് ഉണ്ടാകുമെന്നാണ് കരുതുന്നത്. ഏറ്റവും വലിയ ബാറ്ററി പാക്കോടുകൂടിയാണ് വണ്‍ പ്ലസ് വിപണിയില്‍ എത്തുക. 7300 എംഎഎച്ച് ബാറ്ററിയായിരിക്കും ഫോണിന്‍റെ പ്രധാന ആകര്‍ഷണം.

ബാറ്ററി 100 വാട്ട്സ് വയേര്‍ഡ് ചാര്‍ജിംഗും 50 വാട്ട്സ് വയര്‍ലെസ് ചാര്‍ജിംഗുമായിരിക്കും ഉണ്ടാവുക. എന്നാല്‍ റിവേഴ്സ് ചാര്‍ജിംഗ് ഉണ്ടാകുമോ എന്നത് സംബന്ധിച്ച് ഒരു വിവരവും നല്‍കിയിട്ടില്ല. 6.78 ഇഞ്ച് ഡിസ്പ്ലേ ആയിരിക്കും മറ്റൊരു പ്രത്യേകത.

8.1 എംഎം കനവും 211-215 ഗ്രാം ഭാരവുമായിരിക്കും ഫോണിനുണ്ടായിരിക്കുക. വണ്‍ പ്ലസിന്‍റെ സാന്‍ഡ് ഡ്യൂണ്‍ നിറത്തിന് പുറമെ കറുപ്പും പര്‍പ്പിള്‍ നിറത്തിലും പുതിയ ഫോണ്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വണ്‍പ്ലസ് 15 ഫൈവ്ജിക്ക് ഇന്ത്യയില്‍ 70,000 രൂപയ്ക്ക് അടുത്ത് വില വരുമെന്നാണ് കരുതുന്നത്.

Tech

അക്ഷരത്തെറ്റ് തിരുത്താന്‍ വാട്‌സ്ആപ്, പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു

ചെറുതും വലുതുമായി നിരവധി മാറ്റങ്ങളാണ് വാട്‌സ്ആപില്‍ ദിനവും വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പുതിയ ഒരു ഫീച്ചര്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്. മെസേജുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ തെറ്റിപ്പോകുമോ എന്ന ആശങ്കയ്ക്ക് ഇതോടെ പരിഹാരമാകുകയാണ്.

വാട്സ്ആപ് സന്ദേശങ്ങള്‍ വടിവൊത്ത ഭാഷയിലാക്കി മാറ്റുന്ന എഐ അധിഷ്ഠിത റൈറ്റിംഗ് ഹെല്‍പ് ഫീച്ചറാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. വാട്സ്ആപില്‍ വ്യക്തികള്‍ക്കോ ഗ്രൂപ്പുകളിലോ ഒരു മെസേജ് ടൈപ്പ് ചെയ്യുമ്പോള്‍ പേന ഐക്കണ്‍ കാണാനാകും.

നിങ്ങളൊരു മെസേജ് ടൈപ്പ് ചെയ്ത് തുടങ്ങിയാല്‍ ഈ പെന്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിര്‍ദേശങ്ങളടങ്ങുന്ന വരികളുള്ള ഒരു പോപ്അപ്പ് ഉയര്‍ന്നുവരും. ഇതില്‍നിന്ന് നിങ്ങളുടെ ഏറ്റവും ഉചിതമെന്ന് തോന്നുന്ന വാചകം സെലക്ട് ചെയ്യുക.

ഇതോടെ ഈ മെസേജ്, നിങ്ങള്‍ നേരത്തെ ടൈപ്പ് ചെയ്തുവച്ച മെസേജിനെ റീപ്ലേസ് ചെയ്യും. ഗ്രാമര്‍ തെറ്റുകളും അക്ഷരത്തെറ്റുകളുമുണ്ടാകുമോ എന്നിങ്ങനെയുള്ള ആശങ്കകളും ഒഴിവാക്കാം. ഈ ഫീച്ചര്‍ വാട്സ്ആപ് ഉപഭോക്താക്കള്‍ക്ക് ലഭ്യമായിത്തുടങ്ങി.

പ്രൈവറ്റ് പ്രൊസസിംഗ് സാങ്കേതികവിദ്യയിലുള്ള ഈ സംവിധാനം ആരുടെയെങ്കിലും മെസേജുകള്‍ കോപ്പി ചെയ്യുകയോ സ്വകാര്യതയെ ഹനിക്കുകയോ ചെയ്യില്ലെന്നും മെറ്റ അറിയിച്ചു.

Tech

സ്വകാര്യതയ്ക്കായി വാട്‌സ്ആപ്പിന്‍റെ കിടിലം ഫീച്ചര്‍

ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ്. "അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി' എന്ന് പേര് നല്‍കിയിരിക്കുന്ന ഈ ഫീച്ചര്‍ വാട്‌സ്ആപ്പില്‍ വരുന്ന മീഡിയ ഫയലുകള്‍ സ്വീകര്‍ത്താവിന്‍റെ ഫോണില്‍ സേവ് ആകുന്നത് തടയും.

വാട്‌സ്ആപ്പിന്‍റെ ഫീച്ചര്‍ ട്രാക്കിംഗ് വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം അടുത്ത അപ്‌ഡേറ്റുകളിലൊന്നില്‍ ഈ ഫീച്ചര്‍ ലഭ്യമാകും. ഇതുവരെ വാട്സ്ആപ്പ് അയച്ച ഫയലുകള്‍ സ്വീകര്‍ത്താവിന്‍റെ ഡിവൈസില്‍ ഓട്ടോമാറ്റിക്കായി സേവ് ചെയ്യപ്പെട്ടിരുന്നു.

എന്നാല്‍ ഈ അപ്ഡേറ്റിന് ശേഷം, ഓട്ടോ-സേവ് ഓപ്ഷന്‍ ഓണാക്കണോ ഓഫാക്കണോ എന്ന് അയയ്ക്കുന്ന ഉപയോക്താവിന് സ്വയം തീരുമാനിക്കാന്‍ കഴിയും. ഒപ്പം മുഴുവന്‍ ചാറ്റും എക്‌സ്‌പോര്‍ട്ട് ചെയ്യുന്നതും ഫോര്‍വേഡ് ചെയ്യുന്നതും തടയും.

ഉപയോക്താക്കള്‍ ഈ സ്വകാര്യതാ ഫീച്ചര്‍ ഓണാക്കിയാല്‍ അവരെ "അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി'യുടെ ഭാഗമായി കണക്കാക്കും. ഇതിനുശേഷം അവര്‍ക്ക് ആ ചാറ്റില്‍ മെറ്റാ എഐ ഉപയോഗിക്കാന്‍ കഴിയില്ല.

താമസിയാതെ ഈ ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Tech

റിയല്‍മി പി3 പ്രോ 5ജി ഇന്ത്യയിലേക്ക്

റിയല്‍മി പി3 പ്രോ 5ജി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ ഫെബ്രുവരി 18ന് അവതരിപ്പിക്കും. ക്വാല്‍ക്വാമിന്‍റ സ്‌നാപ്ഡ്രാഗണ്‍ 7എസ് ജെന്‍ 3 എസ്ഒസി ചിപ്സെറ്റിലുള്ള ആദ്യ സെഗ്മെന്‍റ് ഫോണാണ് റിയല്‍മി പി3 പ്രോ.

മെച്ചപ്പെട്ട കാര്യക്ഷമത, 20 ശതമാനം മെച്ചപ്പെട്ട സിപിയു പ്രകടനം, മുമ്പത്തെ ശ്രേണികളെ അപേക്ഷിച്ച് ജിപിയു ശേഷികളില്‍ 40 ശതമാനം വര്‍ധന എന്നിവ വാഗ്ദാനം ചെയ്യുന്നു. ഫോണില്‍ 50 എംപി ഡ്യുവല്‍ റിയര്‍ കാമറയുണ്ടാകും.

ഇതിന് 32 എംപി സെല്‍ഫി കാമറയും ഉണ്ടാകും. 80 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് സഹിതം 6,000 എംഎഎച്ച് ബാറ്ററിയാണ് റിയല്‍മി പി3 പ്രോയുടെ മറ്റൊരു കരുത്ത്. ഈ ഫോണ്‍ 30 മിനിറ്റിനുള്ളില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

അത്യാധുനിക എയ്‌റോസ്‌പേസ് കൂളിംഗ് സംവിധാനത്തോടെയാണ് ഫോണ്‍ വരിക, ഇത് ഗെയിമിംഗിനെ ആശ്രയിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന ഫീച്ചറായിരിക്കും. ഫോണിലെ ജിടി ബൂസ്റ്റ് ടെക്‌നോളജിയും ഗെയിമിംഗ് മികവ് വര്‍ധിപ്പിക്കും.

Tech

സാംസംഗില്‍ ജെമിനി ഹിന്ദി സംസാരിക്കും

സാംസംഗ് ഗാലക്സി എസ് 25 സീരീസ് സ്മാര്‍ട്ട്ഫോണുകളില്‍ ജെമിനി എഐ ഹിന്ദി സംസാരിക്കും. ഹിന്ദിക്ക് പുറമെ ഇംഗ്ലീഷ്, കൊറിയന്‍ ഭാഷകളിലും ജെമിനി ലൈവ് ഉപയോഗിക്കാം

സാംസംഗിന് ഇന്ത്യയില്‍ നിരവധി ഉപഭോക്തക്കളുണ്ട്. ഈ വിപണിയുടെ പ്രാധാന്യം മനസിലാക്കിയാണ് കമ്പനി ഹിന്ദി ഭാഷയില്‍ ഗാലക്സി എസ് 25 സീരീസിന് എഐ പിന്തുണയും നല്‍കിയിരിക്കുന്നത്.

ജെമിനി ലൈവില്‍ ഹിന്ദി ഭാഷ സംയോജിപ്പിക്കുന്നതിന്‍റെ നേരിട്ടുള്ള നേട്ടം ഉപയോക്താക്കള്‍ക്ക് ഈ എഐ ടൂളുമായി പൊതുവായ ഭാഷയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയും എന്നതാണ്.

കലണ്ടര്‍, നോട്ട്സ്, റിമൈന്‍ഡറുകള്‍ തുടങ്ങിയ സാംസംഗിന്‍റെ സ്വന്തം ആപ്പുകളില്‍ എഐ അസിസ്റ്റന്‍റിന്‍റെ പ്രയോജനം ലഭ്യമാകുമെന്ന് മാത്രമല്ല, മൂന്നാം കക്ഷി ആപ്പുകളും പിന്തുണയ്ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇന്ത്യയില്‍ ഗാലക്‌സി ട25 സീരീസിന്‍റെ പ്രാരംഭ വില 80,999 രൂപയാണ്.

Latest News

Up