ന്യൂഡൽഹി: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ജ്യോതി ബാബുവിന്റെ ജാമ്യപേക്ഷയില് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദേശം നല്കി സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട് ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും അതിനു ശേഷം ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നല്കാൻ കണ്ണൂർ ഗവണ്മെന്റ് ആശുപത്രിക്കാണ് നിർദേശം നല്കിയത്. വൃക്ക മാറ്റിവെയ്ക്കാൻ ദാതാവിനെ കണ്ടെത്തിയോ എന്നു ചോദിച്ച കോടതി, ശിക്ഷ അനുഭവിക്കാൻ പ്രതിയായ വ്യക്തി ജീവനോടെ ഉണ്ടാകണമെന്ന് ഉറപ്പു വരുത്തണമെന്നും വ്യക്തമാക്കി.