പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്പോൾ ആർജെഡിക്ക് കനത്ത തിരിച്ചടി. 143 സീറ്റുകളിൽ മത്സരിച്ച പാർട്ടി 24 സീറ്റുകളിൽ മാത്രം ആണ് മുന്നേറുന്നത്.
മുഖ്യമന്ത്രി സ്ഥാനാർഥിയും പാർട്ടി ചെയർമാനുമായ തേജസ്വി യാദവ് രാഘോപുർ മണ്ഡലത്തിൽ പിന്നിൽ തുടരുകയാണ്. വോട്ടെണ്ണൽ 17 റൗണ്ട് പിന്നിടുന്പോൾ ബിജെപിയുടെ സതീഷ് കുമാറിനേക്കാൾ 4345 വോട്ടുകൾക്ക് പിന്നിലാണ് തേജസ്വി.
മണ്ഡലത്തിൽ ഇനി 13 റൗണ്ടുകൾ കൂടിയാണ് എണ്ണാനുള്ളത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻഡിഎ ചരിത്ര ഭൂരിപക്ഷത്തിലേയ്ക്ക് നീങ്ങുകയാണ്. 207 സീറ്റുകളിലാണ് എൻഡിഎ മുന്നേറുന്നത്. 29 സീറ്റുകളിൽ മാത്രമാണ് മഹാസഖ്യത്തിന് ലീഡുള്ളത്.