വാടാനപ്പിള്ളി: യുവാവിനെ വാടാനപ്പള്ളി കൃഷിഭവൻ ഓഫീസിനു സമീപം മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തളിക്കുളം പുളിയംതുരുത്ത് അവിലിശേരി ശശീന്ദ്രന്റെ മകൻ ശരത്ത് (35) ആണ് മരിച്ചത്.
ഇന്നലെ രാവിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ ഉണ്ടായിരുന്ന യുവാവ് പിന്നീട് വാടാനപ്പിള്ളിയിലെ ബേക്കറിയിൽ ജോലി ചെയ്യുന്ന ഭാര്യയുടെ അടുത്തുവന്ന് തർക്കിച്ചിരുന്നു. തുടർന്ന് മരിക്കാൻ പോകുകയാണെന്ന് പറഞ്ഞു. മരിക്കുകയാണെന്ന വിവരം ഭാര്യയുടെ മൊബൈലിൽ വാട്സ്ആപ്പിലും അറിയിച്ചു.
തുടർന്ന് വാടാനപ്പള്ളി സെന്ററിലെ കൃഷിഭവൻ ഓഫീസിന് മുന്നിലെ ഇരുമ്പ് കോണി വഴി മുകളിൽ കയറി മരകൊമ്പിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് നിഗമനം.
വിവരമറിഞ്ഞ് വാടാനപ്പിള്ളി പോലീസ് സ്ഥലത്തെത്തി. അഗ്നി സുരക്ഷ സേന പ്രവർത്തകർ എത്തിയാണ് മൃതദേഹം താഴെയിറക്കിയത്. ഭാര്യ: പ്രബിത. മാതാവ്: ശാന്ത. മക്കൾ: അക്ഷിത്, ആവണി.