Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Worships

Sunday Feature

ബുള്ളറ്റിനെ ആരാധിക്കുന്ന ക്ഷേത്രം

മോട്ടോർ സൈക്കിളിനെ ആരാധിക്കുന്ന ഒരു ക്ഷേത്രം ഇന്ത്യയിലുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? അതാണ് ബുള്ളറ്റ് ബാബാ ക്ഷേത്രം.രാജസ്ഥാനിലെ പാലി ജില്ലയില്‍, ജോധ്പുര്‍ പാലി ദേശീയപാതയോരത്താണ് ഈ ക്ഷേത്രമുള്ളത്. ഒം ബന്ന ധാം എന്ന പേരിലും ഈ അമ്പലം അറിയപ്പെടുന്നു. ഒരു മോട്ടോര്‍ സൈക്കിളിനെ ദൈവമായി ആരാധിക്കുന്ന ലോകത്തിലെ ഏക ക്ഷേത്രവും ഇതായിരിക്കും. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റാണ് ഈ ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തി.

ഇനി ക്ഷേത്രത്തിന്‍റെ ചരിത്രത്തിലേക്ക് വരാം. 1988 മേയ് 16നാണ് കഥ ആരംഭിക്കുന്നത്. ചോത്തില ഗ്രാമത്തിലെ താക്കൂര്‍ ജോഗ് സിംഗിന്‍റെ മകനായ ഓം സിംഗ് റാത്തോഡ് RNJ 7773 എന്ന നമ്പരുള്ള തന്‍റെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ യാത്ര ചെയ്യവേ ഒരു വളവില്‍വച്ച് മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. നാട്ടുകാര്‍ സ്നേഹത്തോടെ ഓം ബന്ന എന്ന് വിളിച്ചിരുന്ന യുവാവ് അവര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു.

അപകടത്തിനുശേഷം പോലീസ് ബുള്ളറ്റ് കസ്റ്റഡിയിലെടുത്ത് അടുത്തുള്ള സ്റ്റേഷനില്‍ എത്തിച്ചു. എന്നാല്‍ പിറ്റേന്ന് രാവിലെ നോക്കിയപ്പോള്‍ ബൈക്ക് സ്റ്റേഷനില്‍ ഇല്ലായിരുന്നു. പോലീസ് നടത്തിയ തെരച്ചിലില്‍ അപകടംനടന്ന സ്ഥലത്തുതന്നെ ബൈക്ക് തിരികെ എത്തിയതായി കണ്ടെത്തി.
പോലീസ് വീണ്ടും ബൈക്ക് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇത്തവണ ടയറിലെ കാറ്റ് അഴിച്ചുവിടുകയും ചങ്ങലയിട്ട് പൂട്ടുകയുംചെയ്തു. എന്നാല്‍ പിറ്റേന്ന് രാവിലെയും ബൈക്ക് പോലീസ് സ്റ്റേഷനില്‍ നിന്ന് അപ്രത്യക്ഷമാവുകയും അന്വേഷണത്തില്‍ അപകടംനടന്ന വളവില്‍ കണ്ടെത്തുകയും ചെയ്തുവത്രേ.

ഈ സംഭവങ്ങള്‍ക്കു ശേഷമാണ്, ഇത് സാധാരണ കാര്യമല്ലെന്ന വിശ്വാസം നാട്ടുകാര്‍ക്കിടയില്‍ ശക്തമായത്. ഒം ബന്നയുടെ ആത്മാവാണ് ബൈക്കിലൂടെ സാന്നിധ്യം അറിയിക്കുന്നതെന്നായിരുന്നു അവരുടെ വ്യാഖ്യാനം. ബുള്ളറ്റ് തനിയേ അപകട സ്ഥലത്തേക്ക് വരുന്നത് പതിവായതോടെ, അതിനെ അവിടെതന്നെ നിലനിര്‍ത്താന്‍ നാട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. അപകടം നടന്ന സ്ഥലം ക്രമേണ ഒരു ചെറിയ ആരാധനാലയമായി മാറി. ഇന്ന് അവിടെ ഒം ബന്നയുടെ ഫോട്ടോയും, ബുള്ളറ്റും, പൂജാസാമഗ്രികളും കാണാം. യാത്രക്കാര്‍ ഇവിടെ സുരക്ഷിതയാത്രയ്ക്കായി പ്രാര്‍ഥിക്കുക പതിവാണ്.

ഹൈവേ 62ലൂടെ (പഴയ എൻഎച്ച് 65) പോകുന്ന യാത്രക്കാരിൽ പലരും ഓം ബന്നയുടെ അനുഗ്രഹം വാങ്ങാതെ പോയാല്‍ അപകടം സംഭവിക്കുമെന്ന് വിശ്വസിക്കുന്നു. മദ്യപിച്ച് വാഹനം ഓടിക്കുന്നവരോട് ഓം ബന്ന ക്ഷമിക്കില്ലെന്നൊരു ജനവിശ്വാസവും നിലനില്ക്കുന്നു. അതേസമയം, ബൈക്ക് സ്വയം തിരിച്ചെത്തിയെന്ന കഥയ്ക്ക് ശാസ്ത്രീയ തെളിവുകൾ യാതൊന്നുമില്ല. ഒരു റോഡപകടം എങ്ങനെ ഒരു പ്രാദേശിക ദൈവകഥയായി മാറി എന്നത് ഇന്ത്യന്‍ സമൂഹത്തിലെ വിശ്വാസത്തിന്‍റെ ശക്തിയെയാണ് കാണിക്കുന്നത്.

Latest News

Up