നീറ്റ് യോഗ്യത നേടുന്നതിന് എത്ര പെർസെന്‍റൈൽ ആണ് ലഭിക്കേണ്ടത്? നഴ്സിംഗ് പഠിക്കാൻ ആഗ്രഹിക്കുന്ന എനിക്ക് നീറ്റ് പരീക്ഷയിലൂടെ ബിഎസ്‌സി നഴ്സിംഗിനു പ്രവേശനം നൽകുന്ന കേന്ദ്ര സർക്കാർ മെഡിക്കൽ കോളജുകളും സർവകലാശാലകളും ഏതൊക്കെയാണ്?

 

([email protected])

രാജ്യത്തെ മുഴുവൻ സർവകലാശാലകളും മെഡിക്കൽ കോളജുകളും ഓഫർ ചെയ്യുന്ന എംബിബിഎസ് / ബിഡിഎസ് പ്രോഗ്രാമുകളിലേക്കു പ്രവേശനം നൽകുന്നതിനായാണ് നീറ്റ് പരീക്ഷ നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്നത്.
ആദ്യകാലങ്ങളിൽ പൂർണമായും നീറ്റ് പരീക്ഷ എംബിബിഎസ് / ബിഡിഎസ് പ്രവേശനത്തിന് മാത്രമായിരുന്നു. എന്നാലിപ്പോൾ നീറ്റ് പരീക്ഷയുടെ റാങ്കിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാരിന്‍റെ വെറ്ററിനറി സയൻസ്, ആയുഷ് പ്രോഗ്രാമുകൾ, മിലിറ്ററി നഴ്സിംഗ്, മറ്റ് കേന്ദ്ര സർവകലാശാലകൾക്കു കീഴിലുള്ള മെഡിക്കൽ കോളജുകൾ ബിഎസ്‌സി നഴ്സിംഗ് പ്രവേശനത്തിനും പരിഗണിക്കുന്നത്.

നീറ്റ് യോഗ്യത നേടുന്നതിന് മിനിമം മാർക്ക് പെർസന്‍റൈൽ താഴെ സൂചിപ്പിക്കുന്നു.

പൊതു വിഭാഗത്തിലും പൊതു വിഭാഗത്തിലെ തന്നെ ഇഡബ്ല്യുഎസ് വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്ക് 50 ശതമാനമാണ് നീറ്റ് പരീക്ഷ ക്വാളിഫൈ ചെയ്യുന്നതിന് ആവശ്യമായ മിനിമം മിനിമം പെർസെന്‍റൈൽ.

ഒബിസി, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് 40 ശതമാനവും പൊതുവിഭാഗത്തിലെ ഭിന്നശേഷി കുട്ടികൾക്കും ഇവരിലെ ഇഡബ്ല്യുഎസ് വിഭാഗത്തിലെ ഭിന്നശേഷിക്കാർക്കും 45 ശതമാനവുമാണ് മിനിമം പെർസെന്‍റൈൽ. ഭിന്നശേഷി സംവരണങ്ങൾക്ക് 40 ശതമാനം പെർസന്‍റൈയിലാണ്.

കേന്ദ്രസർക്കാർ നിയന്ത്രണമുള്ള മെഡിക്കൽ കോളജുകളും കേന്ദ്ര സർവകലാശാലകളും നീറ്റ് പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്കിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ബിഎസ് സി നഴ്സിംഗ് പ്രവേശനം നൽകുന്നത്.

കേന്ദ്ര സർവകലാശാലകളായ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, ഡൽഹി യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റീവ് ചെയ്തിട്ടുള്ള നഴ്സിംഗ് കോളജുകൾ, ഡൽഹി ഇന്ദ്രപ്രസ്ഥ സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളും ഈ വിധം നീറ്റ് പരീക്ഷ റാങ്കിന്‍റെ അടിസ്ഥാനത്തിലാണ് ബിഎസ്‌സി നഴ്സിംഗ് പ്രവേശനം നൽകുന്നത്.

ഈ സർവകലാശാലകളിലേക്കുള്ള ബിഎസ്‌സി നഴ്സിംഗ് പ്രവേശനത്തിന്‍റെ കൗണ്‍സലിംഗ് നടപടികളുടെ ഉത്തരവാദിത്വം മെഡിക്കൽ കൗണ്‍സലിംഗ് കമ്മിറ്റിക്കാണ്. എന്നാൽ, നീറ്റ് പരീക്ഷയുടെ റാങ്കിന്‍റെ അടിസ്ഥാനത്തിൽ ബിഎസ് സി നഴ്സിംഗ് പ്രവേശനം നൽകുന്ന പോണ്ടിച്ചേരിയിലെ ജിപ്മർ പ്രവേശനത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ളത് എംസിസിയെ അല്ല. ജിപ്മർ അവർ സ്വന്തമായി നടത്തുന്ന പ്രവേശന പ്രോസസിലൂടെയാണ് പ്രവേശനം നൽകുന്നത്.
ഓൾ ഇന്ത്യ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് നൽകുന്ന ബിഎസ്‌സി നഴ്സിംഗ് പ്രവേശനത്തിന് എയിംസ് തന്നെ നടത്തുന്ന ഒരു പ്രവേശന പരീക്ഷയാണ് പരിഗണിക്കുന്നത്.