Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Court

മഞ്ചേരി കോടതിയില്‍ വീണ്ടും ബോംബ് ഭീഷണി

മഞ്ചേരി: ജില്ലാ കോടതിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വീണ്ടും ഭീഷണി. ഇതേത്തുടര്‍ന്ന് മഞ്ചേരി പോലീസും ഡോഗ്- ബോംബ് സ്‌ക്വാഡുകളും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ഇന്ന് രാവിലെ 8.11നാണ് സന്ദേശം മെയിലില്‍ എത്തിയത്. ഉച്ചക്ക് 12.15ന് പൊട്ടുന്ന രീതിയില്‍ ബോംബുകള്‍ കോടതിയില്‍ വച്ചിട്ടുണ്ടെന്നാണ് സുന്നിയ ദാസന്‍ എന്ന പേരിലുള്ള മെയിലില്‍ നിന്ന് വന്നത്. ഉടന്‍ കോടതി ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്നാണ് മെയില്‍ അയച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഇക്കഴിഞ്ഞ ജനുവരി എട്ടിനും സമാനമായ ഭീഷണി സന്ദേശം ജില്ലാ കോടതിയുടെ ഔദ്യോഗിക ഇ മെയിലില്‍ എത്തിയിരുന്നു. അന്ന് സമാനമായ സന്ദേശം കോഴിക്കോട് മെഡിക്കല്‍ കോളജിലും കാസര്‍ഗോഡ്, ഇടുക്കി ജില്ലാ കോടതികളിലും എത്തിയിരുന്നു. സന്ദേശത്തിന്‍റെ ഉടവിടം സംബന്ധിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചിരുന്നുവെങ്കിലും പുരോഗതിയൊന്നുമുണ്ടായില്ല.

Kerala

മൂന്നാം പീഡനക്കേസ്; രാഹുൽ മാങ്കൂട്ടം ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ നൽകും

പത്തനംതിട്ട: പീഡനക്കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകും. തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞദിവസം ജാമ്യാപേക്ഷ തള്ളിയിരുന്നു.

പ്രഥമദൃഷ്ട്യാ പീഡനം നിലനിൽക്കുമെന്നത് അടക്കം പരാമർശങ്ങളോടെ ആയിരുന്നു ജാമ്യം നിഷേധിച്ചത്. ചട്ടവിരുദ്ധ അറസ്റ്റ് എന്ന വാദവും കോടതി അംഗീകരിച്ചില്ല.

വിദേശത്തുള്ള തിരുവല്ല സ്വദേശിനിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരേ മൂന്നാമത്തെ പീഡനക്കേസ് നൽകിയത്. ഈ കേസിൽ കഴിഞ്ഞ 11നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത്.

 

Kerala

ഒന്നരവയസുള്ള കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസ്; വിധി ഇന്ന്

കണ്ണൂർ: തയ്യിലിൽ ഒന്നര വയസുള്ള കുഞ്ഞിനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ തളിപ്പറമ്പ് അഡീ. സെഷൻസ് കോടതി ഇന്ന് വിധി പറയും. തയ്യിൽ സ്വദേശി ശരണ്യയും സുഹൃത്ത് വലിയന്നൂരിലെ നിധിനുമാണ് പ്രതികൾ.

2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസുളള മകൻ വിയാനെ കടൽ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അകന്നുകഴിഞ്ഞിരുന്ന ഭർത്താവ് പ്രണവിനെ കുടുക്കാനും ശരണ്യ പദ്ധതിയിട്ടു.

വിചാരണയ്ക്കിടെ കോഴിക്കോട് വച്ച് ശരണ്യ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കേസിൽ 47 സാക്ഷികളെ വിസ്തരിച്ചു. മാസങ്ങൾ നീണ്ട വിചാരണക്ക് ശേഷമാണ് തളിപ്പറമ്പ് കോടതി വിധി പറയുന്നത്.

Kerala

പീഡനക്കേസ്; രാഹുലിന് ഇന്ന് നിർണായക ദിനം

പത്തനംതിട്ട: പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഇന്ന് കോടതിയിൽ ഹാജരാക്കും. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്. ചൊവ്വാഴ്ച രാഹുലിനെ ഹാജരാക്കാൻ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു.

ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡിയിൽ കിട്ടിയാൽ പീഡനം നടന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുക്കും. രാഹുലിനെ കോടതിയിൽ ഹാജരാക്കാൻ ഇന്നലെ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രൊഡക്ഷൻ വാറന്‍റ് പുറപ്പെടുവിച്ചിരുന്നു.

തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ പ്രതിഭാഗം ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോലീസ് റിപ്പോർട്ട് കിട്ടിയശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി.

 

Kerala

ശബരിമല സ്വർണക്കൊള്ള; തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്കുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് എസ്ഐടി വ്യക്തമാക്കി. സ്വർണപ്പാളികൾ കൈമാറിയതിലെ ഗൂഢാലോചനയിൽ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.

ആചാര ലംഘനം നടത്തി ഭക്തരുടെ വിശ്വാസം വ്രണപ്പെടുത്തിയ തന്ത്രിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും റിമാൻഡ് റിപ്പോര്‍ട്ടിൽ എസ്ഐടി വ്യക്തമാക്കുന്നു. എന്നാൽ തന്ത്രിയെ കേസിൽ കുടുക്കിയതാണെന്നും അദ്ദേഹത്തിന് സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് പ്രതിഭാഗത്തിന്‍റെ വാദം.

ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തന്ത്രിയെ വീണ്ടും സബ്ജയിലിലേക്ക് മാറ്റി. മെഡിക്കൽ കോളജിലെ 24 മണിക്കൂർ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് തന്ത്രിയെ ഡിസ്ചാർജ് ചെയ്തത്.

NRI

ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് വീണ്ടും കോടതിയിൽ; ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു

ടെക്സസ്: പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് തിങ്കളാഴ്ച കോടതിയിൽ ഹാജരായി. ഫെബ്രുവരിയിൽ വിചാരണ തുടങ്ങാനിരിക്കെ നടന്ന വാദത്തിനിടെ, അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിവാദ പോസ്റ്റ് പ്രധാന ചർച്ചാവിഷയമായി.

സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചതിനെയും അതിനായി നികുതിപ്പണം ചെലവാക്കുന്നതിനെയും ചോദ്യം ചെയ്ത് കെ.പി. ജോർജിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പേജിൽ വന്ന ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. എന്നാൽ, കേസുകളിൽ നിന്ന് പിടിച്ചെടുക്കുന്ന തുകയാണ് ഇതിനായി ഉപയോഗിക്കുന്നതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയതോടെ പോസ്റ്റ് പിൻവലിച്ചു.

ഇത് ഒരു കാമ്പയിൻ പോസ്റ്റ് മാത്രമായിരുന്നുവെന്നും സ്‌പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമനത്തിൽ തങ്ങൾക്ക് എതിർപ്പില്ലെന്നും ജോർജിന്‍റെ അഭിഭാഷകൻ ജാരെഡ് വുഡ്‌ഫിൽ കോടതിയെ അറിയിച്ചു.

സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ചൊവ്വാഴ്ചയും അദ്ദേഹം കോടതിയിൽ ഹാജരാകും. ഈ കേസിന്‍റെ ജൂറി സെലക്ഷൻ ചൊവ്വാഴ്ച ആരംഭിച്ചിട്ടുണ്ട്.

കെ.പി. ജോർജിന്‍റെ മുൻ ചീഫ് ഓഫ് സ്റ്റാഫ് തരാൽ പട്ടേലിനെ ഈ കേസിൽ സാക്ഷിയായി വിസ്തരിച്ചേക്കും. അഴിമതി ആരോപണങ്ങളും പാർട്ടി മാറ്റവും ഉൾപ്പെടെ നിരവധി നിയമപോരാട്ടങ്ങളിലൂടെയാണ് മലയാളി വംശജൻ കൂടിയായ കെ.പി. ജോർജ് ഇപ്പോൾ കടന്നുപോകുന്നത്.

Kerala

കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം; ആര്യ രാജേന്ദ്രനും സച്ചിൻ ദേവിനും കോടതി നോട്ടീസയച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും കോടതി നോട്ടീസയച്ചു. ഡ്രൈവർ യദു നൽകിയ പരാതിയിലാണ് നടപടി.

നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ ഇരുവരെയും കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. വാഹനം തടഞ്ഞതിന് മേയറുടെ സഹോദരനെതിരെ പെറ്റികേസ് മാത്രം ചുമത്തിയായിരുന്നു കുറ്റപത്രം.

ഇതിനെതിരെ യദു തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തിരുന്നു. മേയർ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയിട്ടില്ലെന്നാണ് കന്‍റോണ്‍മെന്‍റ് പോലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നത്.

2024 ഏപ്രിൽ 27ന് പാളയം സാഫല്യം കോംപ്ലക്സിൽ വെച്ചായിരുന്നു വിവാദ സംഭവം. ആര്യയും സച്ചിനും സഞ്ചരിച്ച സ്വകാര്യ വാഹനം കെഎസ്ആർടിസി ബസ് തടയുകയായിരുന്നു. തുടർന്ന് യദു നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിരുന്നില്ല.

പിന്നീട് കോടതി നിർദേശ പ്രകാരമാണ് ആര്യയ്ക്കും സച്ചിൻ ദേവിനുമെതിരെ പോലീസ് കേസെടുത്തത്. അതേസമയം കേസിലെ പ്രധാന തെളിവായ ബസിലെ സിസിടിവി ദൃശ്യങ്ങളുടെ മെമ്മറി കാർഡ് ഇനിയും കണ്ടെത്താനായിട്ടില്ല.

 

 

Kerala

അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വർ വീണ്ടും റിമാൻഡിൽ

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ അതിജീവിതയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ വീണ്ടും റിമാന്‍ഡില്‍. രാഹുലിന്‍റെ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കും.

കസ്‌റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് രാഹുലിനെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. രണ്ടു തവണ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്ന് 12 ദിവസമായി രാഹുൽ ഈശ്വർ റിമാൻഡിലാണ്.

അതിജീവിതയ്ക്ക് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ കേസിൽ രാഹുല്‍ ഈശ്വറിനെ കഴിഞ്ഞ 30നാണ് പോലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണവുമായി രാഹുല്‍ സഹകരിക്കുന്നില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു.

 

 

Kerala

പോക്‌സോ കോടതി സ്‌പെഷല്‍ പിപിമാര്‍ക്ക് പുതിയ മാർഗനിർദേശം

കോഴിക്കോട്: സംസ്ഥാനത്തെ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതികളിലെ (പോക്‌സോ കോടതികള്‍) സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ ഇനി കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള ജുവനൈല്‍ ജസ്റ്റീസ് ആക്ട് (ജെജെ ആക്ട്) പ്രകാരമുള്ള കേസുകളും വാദിക്കണം. ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

ജുവനൈല്‍ ജസ്റ്റീസ് (കെയര്‍ ആന്‍ഡ് പ്രൊട്ടക്‌ഷന്‍ ഓഫ് ചില്‍ഡ്രന്‍) ആക്ട് പ്രകാരമുള്ള കേസുകള്‍ വിചാരണ ചെയ്യാനുള്ള അധികാരം പോക്‌സോ കോടതികള്‍ക്കുകൂടി ഉള്ളതിനാല്‍, ഇത്തരം കേസുകള്‍ ഇനിമുതല്‍ അതാത് കോടതികളിലെ പോക്‌സോ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ തന്നെ നടത്തണമെന്നാണു നിര്‍ദേശം.

സാധാരണ കോടതികളില്‍നിന്നു പോക്‌സോ/ഫാസ്റ്റ് ട്രാക്ക് കോടതികളിലേക്ക് മാറ്റുന്ന മറ്റു പോക്‌സോ ഇതര കേസുകള്‍ റെഗുലര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍തന്നെ നടത്തണം. ഇതിനായി ഇരു കോടതികളിലെയും സമയം ക്രമീകരിച്ച് അവര്‍ ഹാജരാകണം.

ഇടുക്കിയിലെ പൈനാവ്, ദേവികുളം എന്നിവിടങ്ങളിലെ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതികളിലെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ പോക്‌സോ ഇതര കേസുകള്‍ നടത്താന്‍ വിസമ്മതിച്ചതായി തൊടുപുഴ ജില്ലാ ജഡ്ജി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് നിയമവൃത്തങ്ങളുമായി കൂടിയാലോചിച്ച് സര്‍ക്കാര്‍ ഈ വിഷയത്തില്‍ പുതിയ തീരുമാനമെടുത്തത്.

ഡിസ്ട്രിക്ട് ജുഡീഷറി രജിസ്ട്രാര്‍ ഇതുസംബന്ധിച്ചു നല്‍കിയ റിപ്പോര്‍ട്ടില്‍, പോക്‌സോ ഇതര കേസുകള്‍ മറ്റു കോടതികളിലേക്കു മാറ്റുന്നതു കക്ഷികള്‍ക്കു വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അവര്‍ ദീര്‍ഘദൂരം യാത്ര ചെയ്യേണ്ടി വരുമെന്നും ചൂണ്ടിക്കാണിച്ചിരുന്നു. ഇത്തരം കോടതികളില്‍ പോക്‌സോ ഇതര കേസുകളുടെ വിചാരണ തടസപ്പെടാതിരിക്കാന്‍ മറ്റൊരു പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുകയോ അനുയോജ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്നും രജിസ്ട്രാര്‍ ആവശ്യപ്പെട്ടിരുന്നു.

പിന്നീട് ഈ വിഷയം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡിജിപി) വിശദമായി പരിശോധിക്കുകയും രജിസ്ട്രാറുമായി ചര്‍ച്ച നടത്തുകയും ചെയ്തു. പ്രശ്‌ന പരിഹാരത്തിനായി ഡിജിപി മുന്നോട്ടുവച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

Kerala

ഡ്രോണുകൾ വട്ടമിട്ടു, കുട ചൂടി ദിലീപ് കാറിലേക്ക്

കൊച്ചി: നടി ആക്രമണക്കേസിൽ വിധി കേൾക്കാനായി വിചാരണക്കോടതിയിലേക്കു പോകാനായി എട്ടാം പ്രതിയായ നടൻ ദിലീപ് വീട്ടിൽനിന്ന് ഇറങ്ങിയത് കുട ചൂടി. ചാനൽ കാമറകൾ ദിലീപിന്‍റെ കൊച്ചിയിലെ വീടിനു ചുറ്റും രാവിലെ തന്നെ തമ്പടിച്ചിരുന്നു.

ഇതിനിടയിൽ ചില ചാനലുകൾ ഡ്രോണുകൾ ഉപയോഗിച്ചു വീടിന്‍റെയും പരിസരത്തിന്‍റെയും ദൃശ്യങ്ങൾ തത്സമയം ചാനലുകളിൽ കാണിച്ചു. വീടിനു പുറത്തു രണ്ട് ഇന്നോവ കാറുകൾ തയാറായി കിടക്കുന്നുണ്ടെന്നതിന്‍റെ ദൃശ്യങ്ങളും വിവരിച്ചു.

ഡ്രോണുകൾ വീടിനു മുകളിൽ വട്ടമിട്ടു നിരീക്ഷണം നടത്തുകയാണെന്നു മനസിലാക്കിയതിനാലാവണം ദിലീപിനെ വലിയൊരു കുട ചൂടിച്ചാണ് സുഹൃത്തുക്കൾ കാറിലേക്കു കയറ്റിയത്. ദിലീപിന്‍റെ ദൃശ്യങ്ങൾ പകർത്താമെന്നു കരുതി കാത്തു നിന്നിരുന്ന കാമറകളെ സമർഥമായി കബളിപ്പിച്ച് അങ്ങനെ ദിലീപ് കാറിലേക്കു കയറി. ദിലീപിനൊപ്പം കേസിലെ മറ്റൊരു പ്രതിയായ സഹോദരൻ അനൂപും ഒപ്പമുണ്ടായിരുന്നു. കാറുകൾ അതിവേഗം ഗേറ്റ് കടന്ന് പുറത്തേക്കു പോയി. ഡ്രോണുകളും ചാനൽ കാമറകളും കുറെ നേരം ഈ കാറുകൾ പിന്തുടരുകയും ചെയ്തു. അദ്ദേഹം അഭിഭാഷകനായ രാമൻ പിള്ളയുടെ ഒാഫീസിൽ കയറിയതിനു ശേഷമാണ് ദിലീപ് കോടതിയിലേക്കു പോയത്. അഭിഭാഷകന്‍റെ ഒാഫീസിൽനിന്നു പുറത്തിറങ്ങുമ്പോൾ വീണ്ടും മാധ്യമപ്രവർത്തകർ ദിലീപിനെ വളഞ്ഞെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയാറായില്ല. 

Kerala

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്; സന്ദീപ് വാര്യർ മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചു

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പീഡന പരാതി നൽകിയ യുവതിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന കേസിൽ സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് സന്ദീപ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

കേസിലെ നാലാം പ്രതിയാണ് സന്ദീപ് വാര്യർ. കോടതി പറയുന്ന ഏത് ഉപാധിയും അംഗീകരിക്കും. അന്വേഷണവുമായി സഹകരിക്കുമെന്നും ജാമ്യർജിയിൽ പറയുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അഭിഭാഷകനാണ് സന്ദീപിനായും മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

അതേസമയം സന്ദീപ് വാര്യരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ.സി.റിയാസുദ്ദീൻ ഡിജിപിക്ക് പരാതി നൽകി. നേരത്തെ കേസിൽ രാഹുൽ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

Kerala

പീഡനക്കേസ്; പരാതിക്കാരിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ കൂടുതൽ തെളിവുകൾ സമർപ്പിച്ചു

തിരുവനന്തപുരം: പീഡനക്കേസിൽ അന്വേഷണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിച്ചു. ഫോട്ടോകൾ, വാട്സ്ആപ്പ് ചാറ്റുകളുടെ ഹാഷ് വാല്യൂ സർട്ടിഫിക്കറ്റ്, ഫോൺ സംഭാഷണങ്ങളുടെ റെക്കോർഡ് എന്നിവയാണ് സമർപ്പിച്ചത്.

കഴിഞ്ഞ ദിവസവും രാഹുൽ കോടതിയിൽ തെളിവുകൾ സമർപ്പിച്ചിരുന്നു. ബുധനാഴ്ച രാഹുലിന്‍റെ മുൻകൂർ ജാമ്യപേക്ഷ കോടതി പരിഗണിക്കും. അതേസമയം രാഹുലിനെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം.

രാഹുലിനെ കണ്ടെത്താൻ ഓരോ ജില്ലകളിലും പോലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ജാമ്യാപേക്ഷ പരിഗണനയിലിരിക്കുമ്പോള്‍ അറസ്റ്റിന് തടസമില്ലെന്ന് പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു.

 

 

National

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം കുറ്റകരമല്ല: കര്‍ണാടക ഹൈക്കോടതി

ബംഗളൂരു: പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കര്‍ണാടക ഹൈക്കോടതി. പീഡനക്കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി വിധി. ഡേറ്റിംഗ് ആപ്പില്‍ പരിചയപ്പെട്ട സ്ത്രീ നൽകിയ കേസ് പരിഗണിക്കെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

പരസ്പര സമ്മതത്തോടെ ആരംഭിച്ച്‌ നിരാശയില്‍ അവസാനിച്ച ഒരു ബന്ധം കുറ്റകൃത്യമല്ല. ചില പ്രത്യേക കേസുകളിലൊഴികെ ക്രിമിനല്‍ നിയമപ്രകാരം അത് കുറ്റകൃത്യമാക്കി മാറ്റാന്‍ കഴിയില്ലെന്ന് ജസ്റ്റീസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഡേറ്റിംഗ് ആപ്പില്‍ പരിചയപ്പെട്ട ഒരാൾ തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച്‌ യുവതി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടര്‍ന്ന് തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയില്‍ ഹർജി നല്‍കുകയായിരുന്നു.

യുവാവ് കോടതിയിൽ ഹാജരാക്കിയ രേഖകളും തെളിവുകളും പരിശോധിച്ചാണ് കേസ് റദ്ദാക്കാൻ ജസ്റ്റീസ് എം.നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.

 

 

 

 

 

Kerala

മാത്യു കുഴല്‍നാടന്‍റെ നീക്കം സംശയകരം; സുപ്രീം കോടതിയില്‍ നടന്നത് നാടകം: ഷോണ്‍ ജോര്‍ജ്

കൊച്ചി: മാസപ്പടിക്കേസിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ പോയ മാത്യു കുഴല്‍നാടൻ എംഎൽഎയു‌ടെ നീക്കം സംശയകരമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷോണ്‍ ജോര്‍ജ്. കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നടന്നത് നാടകമാണെന്നും അദ്ദേഹം ആരോപിച്ചു.

ജില്ലാ കോടതിയും ഹൈക്കോടതിയും വിജിലന്‍സ് അന്വേഷണത്തിന് സാധ്യതയില്ലെന്ന് കണ്ടെത്തി തള്ളിയതിനുശേഷമാണ് കുഴല്‍നാടന്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. അതും ഹൈക്കോടതി കേസ് തള്ളി മാസങ്ങള്‍ക്ക് ശേഷം. ഇത് സംശയത്തിന് ഇട നല്‍കുന്നതാണ്.

രണ്ട് സ്വകാര്യ കമ്പനികള്‍ നടത്തിയ അഴിമതി കമ്പനി ആക്ട് പ്രകാരമാണ് അന്വേഷിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി താൻ നൽകിയ പരാതിയിലും കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം പരിഗണിച്ചും കേന്ദ്ര കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം നേരിട്ടാണ് എസ്എഫ്‌ഐഒ അന്വേഷണത്തിന് ഉത്തരവിട്ടത്.

എസ്എഫ്‌ഐഒയുടെ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞു. അതിനുശേഷം വീണ്ടും എന്തിനാണ് വിജിലന്‍സ് അന്വേഷണം എന്ന പ്രഹസനം സുപ്രീംകോടതിയില്‍ കോണ്‍ഗ്രസ് നേതാവ് കാട്ടിയതെന്ന് മനസിലാകുന്നില്ലെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.

Kerala

വോട്ടർപട്ടിക ക്രമക്കേട്; കോടതിയെ സമീപിച്ച് ടി.എൻ. പ്രതാപൻ

 

 

തൃശൂർ: വോട്ടർപട്ടിക ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ടു കോടതിയെ സമീപിച്ചതായി കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ടി.എൻ. പ്രതാപൻ. തൃശൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതി മൂന്നിലാണു സ്വകാര്യ അന്യായം ഫയൽ ചെയ്തത്.

അന്യായം ഫയലിൽ സ്വീകരിച്ചതായും ഈ മാസം 23നു റിപ്പോർട്ട് നൽകാൻ കോടതി പോലീസിനോട് ആവശ്യപ്പെട്ടതായും പ്രതാപൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

സുരേഷ് ഗോപിയും കുടുംബവും നിയമവിരുദ്ധമായി വോട്ടുചേർത്തുവെന്ന് ആരോപിച്ച് സിറ്റി പോലീസിനു കമ്മീഷണർക്കു നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണം അവസാനിപ്പിച്ചതിനെത്തുടർന്നാണ് കോടതിയെ സമീപിച്ചത്.

തിരുവനന്തപുരത്തു സ്ഥിരതാമസക്കാരായ സുരേഷ് ഗോപിയും കുടുംബാംഗങ്ങളും വ്യാജസത്യപ്രസ്താവന ബോധിപ്പിച്ചാണ് നിയമസഭാമണ്ഡലത്തിലെ 115ാം നന്പർ ബൂത്തിൽ വോട്ടുചേർത്തത്.
ഒരേ വിലാസത്തിൽ മക്കൾ ഉൾപ്പെടെ 11 പേരുടെ വോട്ടുകളാണ് ഇപ്രകാരം ചേർത്തത്.

ഇതുസംബന്ധിച്ച് മണ്ണുത്തി പോലീസ് സ്റ്റേഷനിലും തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്കും പരാതിനൽകിയെങ്കിലും യാതൊരു മറുപടിയും നൽകിയില്ല. വിവരാവകാശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകിയെങ്കിലും നിരസിച്ചു. കേസെടുക്കാൻ ആകില്ലെന്ന് ഈ നിമിഷംവരെ പരാതിക്കാരനായ തന്നെ പോലീസ് അറിയിച്ചിട്ടില്ലെന്നും പ്രതാപൻ പറഞ്ഞു.

Latest News

Up