Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BCCI

സമ്മര്‍ദത്തിന്‍റെ ക്രിക്കറ്റ് സ്പിരിറ്റ്..!

കറാച്ചി/കൊളംബോ: ക്രിക്കറ്റിന്‍റെ സ്പിരിറ്റിനെ കരുതി ഇന്ത്യക്കെതിരായ മത്സരത്തില്‍ പാക്കിസ്ഥാന്‍ കളിക്കുമെന്നായിരുന്നു പാക് സര്‍ക്കാര്‍ സോഷ്യല്‍ മീഡിയിലൂടെ അറിയിച്ചത്. എന്നാല്‍, സാമ്പത്തിക കാര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ക്ലോസ്ഡ് ഡോര്‍ ചര്‍ച്ചകളിലൂടെ മത്സരം കളിക്കാനുള്ള തീരുമാനത്തിലേക്ക് പാക്കിസ്ഥാനെ എത്തിക്കുകയായിരുന്നു. മാത്രമല്ല, യുഎഇ, ശ്രീലങ്ക തുടങ്ങിയ ക്രിക്കറ്റ് അസോസിയേഷനുകളും പാക് ക്രിക്കറ്റ് ബോര്‍ഡിനുമേല്‍ (പിസിബി) സമ്മര്‍ദം ചെലുത്തി. മത്സരം ബഹിഷ്‌കരിച്ചാല്‍ സാമ്പത്തിക ബാധ്യത നേരിടേണ്ടിവരുമെന്നതും പിസിബിയെ അയയാന്‍ പ്രേരിപ്പിച്ചു. 616 കോടി രൂപയുടെ ബാധ്യത ഇന്ത്യക്കെതിരായ മത്സരത്തില്‍നിന്നു പിന്മാറിയാല്‍ പിസിബിക്കു മേല്‍ വരുമായിരുന്നു.

► ലങ്കയുടെ തുറുപ്പ്

ശ്രീലങ്ക ക്രിക്കറ്റ് (എസ്എല്‍സി) തങ്ങളുടെ തുറുപ്പ് ചീട്ടെടുത്ത് വീശിയതും പിസിബിയെ കുഴക്കി. 2009ല്‍ ലാഹോറില്‍വച്ച് ശ്രീലങ്കന്‍ ടീമിനെതിരേ ഭീകരാക്രമണം നടന്നതും പിന്നീട് ടീമുകള്‍ പാക് പര്യടനം നടത്താതിരുന്നപ്പോള്‍ ലങ്ക പാക്കിസ്ഥാനിലെത്തി പ്രതിസന്ധിയില്‍ കൂട്ടായതും എസ്എല്‍സി പിസിബിക്കു നല്‍കിയ കത്തില്‍ സൂചിപ്പിച്ചു. അതുകൊണ്ട് ഇപ്പോഴത്തെ പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കി ഒപ്പം നില്‍ക്കണമെന്നതായിരുന്നു ലങ്കയുടെ ഇമോഷണല്‍ തുറുപ്പ് ചീട്ട്.

► പിസിബി & ബിസിബി

കറാച്ചിയില്‍ നടന്ന യോഗത്തില്‍ ഐസിസി ഡെപ്യൂട്ടി ചെയര്‍മാന്‍ ഇമ്രാന്‍ ഖ്വാജ പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) പ്രസിഡന്‍റ് അമിനുള്‍ ഇസ്‌ലാം ബുള്‍ബുള്‍ എന്നിവരായിരുന്നു പങ്കെടുത്തത്. പിസിബി ഐസിസിക്കു മുന്നില്‍ മൂന്ന് ആവശ്യങ്ങള്‍ നിരത്തിയതായാണ് റിപ്പോര്‍ട്ട്.

ഐസിസി ഫുള്‍ മെംബര്‍ രാജ്യങ്ങള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന സാമ്പത്തിക വിഹിത രീതിയില്‍ മാറ്റംവരുത്തി പുതിയ രീതി കൊണ്ടുവരുക, ഇന്ത്യ x പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പരകള്‍ പുനഃസ്ഥാപിക്കുക, ഇന്ത്യ x പാക്കിസ്ഥാന്‍ മത്സരത്തില്‍ ടീം അംഗങ്ങള്‍ പരസ്പരം ഹസ്തദാനം ചെയ്യണം എന്നീ ആവശ്യങ്ങളാണ് പിസിബി മുന്നോട്ടുവച്ചത്. ഇതില്‍ ഇന്ത്യ x പാക് പരമ്പര നടക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയതായാണ് വിവരം. പിസിബിയുടെ മറ്റ് ആവശ്യങ്ങളില്‍ ഐസിസിയുടെ തീരുമാനങ്ങളെക്കുറിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ലഭ്യമല്ല.

ലോകകപ്പില്‍നിന്നു പിന്മാറേണ്ടിവന്ന സാഹചര്യത്തില്‍ തങ്ങള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടത്തിനു പരിഹാരം വേണമെന്നതായിരുന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ആവശ്യം. എന്നാല്‍, ലോകകപ്പില്‍നിന്നു പിന്മാറിയതിനാല്‍ ബംഗ്ലാദേശിനുമേല്‍ സാമ്പത്തിക അച്ചടക്ക നടപടി ഉണ്ടാകില്ലെന്ന് ഐസിസി അറിയിച്ചു.

Sports

ഐപിഎൽ 2026 സീസണിൽനിന്ന് ബംഗ്ലാദേശിന്‍റെ മുസ്താഫിസുറിനെ പുറത്താക്കി

കോൽക്കത്ത: ഐപിഎൽ 2026 സീസണിൽനിന്ന് ബംഗ്ലാദേശ് പേസർ മുസ്താഫിസുർ റഹ്മാൻ പുറത്ത്. ബിസിസിഐ നിർദേശ പ്രകാരം കോൽക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തെ ടീം സ്ക്വാഡിൽനിന്ന് പുറത്താക്കിയതായി ഇന്നലെ അറിയിച്ചു. 2026 ഐപിഎൽ സീസണിൽ ബംഗ്ലാദേശിൽനിന്നുള്ള ഏക താരമായിരുന്നു മുസ്താഫിസുർ റഹ്മാൻ.

അതേസമയം, കോൽക്കത്തയ്ക്ക് മറ്റൊരു താരത്തെ സ്വന്തമാക്കാനുള്ള അനുവാദം ബിസിസിഐ നൽകി. ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന ഉഭയകക്ഷി ബന്ധത്തിലെ വിള്ളലിനെ തുടർന്നാണ് താരത്തെ ഒഴിവാക്കിയതെന്നാണ് റിപ്പോർട്ട്. ബംഗ്ലാദേശിൽ ഹിന്ദു മതവിശ്വാസികൾക്കു നേരെ നടക്കുന്ന അതിക്രമത്തിന്‍റെ പശ്ചാത്തലത്തിലാണിതെന്നും റിപ്പോർട്ടുണ്ട്.

ദുബായിൽ നടന്ന താരലേലത്തിൽ ചെന്നൈ സൂപ്പർ കിംഗ്സും ഡൽഹി ക്യാപിറ്റൽസും ഉയർത്തിയ കടുത്ത വെല്ലുവിളി അതിജീവിച്ച് 9.20 കോടി രൂപയ്ക്കാണ് 30കാരനായ ഇടംകയ്യൻ പേസറെ കോൽക്കത്ത സ്വന്തമാക്കിയത്. പുതിയൊരു ആക്രമണോത്സുക ബൗളിംഗ് ഡിപ്പാർട്ട്മെന്‍റ് ഒരുക്കാനുള്ള കോൽക്കത്തയുടെ ശ്രമങ്ങൾക്ക് തിരിച്ചടികൂടിയാണ് നടപടി.

ആകാശ് ദീപ്, ശ്രീലങ്കയുടെ മതീഷ പതിരണ, ഓസ്ട്രേലിയൻ ഓൾ റൗണ്ടർ കാമറൂണ്‍ ഗ്രീൻ തുടങ്ങിയവരാണ് ബൗളിംഗ് ഡിപ്പാർട്ട്മെന്‍റിലുള്ള പ്രധാന താരങ്ങൾ. കാമറൂണ്‍ ഗ്രീനെയും മതീഷ് പതിരണയെയും വന്പൻ തുക നൽകിയാണ് കോൽക്കത്ത തന്ത്രം നടപ്പാക്കാൻ ടീമിലെത്തിച്ചത്.

സണ്‍റൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപ്പിറ്റൽസ്, ചെന്നൈ സൂപ്പർ കിംഗ്സ് എന്നീ ടീമുകൾക്കുവേണ്ടിയാണ് മുസ്താഫിസുർ മുൻ സീസണുകളിൽ കളിച്ചത്. 2016 ഐപിഎൽ സീസണിൽ അരങ്ങേറിയ താരം ഇതുവരെ 60 മത്സരങ്ങളിൽ നിന്ന് 65 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

Sports

ശ്രേയസ് അയ്യറിനു പിന്നാലെ ഇഷാന്‍ കിഷനും ഇന്ത്യന്‍ ടീമിൽ തിരിച്ചെത്തി

2023 ഡിസംബര്‍ കാലഘട്ടം; അന്നൊരുനാളില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളെ ബിസിസിഐ സെന്‍ട്രല്‍ കരാറില്‍നിന്ന് പുറത്താക്കി. ഒന്ന് ശ്രേയസ് അയ്യര്‍, രണ്ട് ഇഷാന്‍ കിഷന്‍. പുകഞ്ഞ കൊള്ളികള്‍ പുറത്തെന്നായിരുന്നു മാധ്യമങ്ങള്‍ ഹെഡിംഗ് നിരത്തിയത്. കാരണം, ആഭ്യന്തരം കളിക്കാന്‍ ശ്രേയസ് അയ്യറും ഇഷാന്‍ കിഷനും വിസമ്മതിച്ചു.

ഇന്ത്യയുടെ പര്യടനങ്ങളിലെല്ലാം സൈഡ് ബെഞ്ചില്‍ ഇരിക്കേണ്ടിവന്നതിനാല്‍ ദേശീയ ഡ്യൂട്ടിയോട് വിടപറഞ്ഞതായിരുന്നു ഇഷാന്‍ ചെയ്ത കുറ്റം. അതും ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ. ഐപിഎല്ലിലും ആഭ്യന്തരത്തിലും മിന്നും പ്രകടനത്തോടെ ശ്രേയസ് അയ്യര്‍ 2024ല്‍ ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തി. പടിക്കു പുറത്തുതന്നെയായിരുന്ന ഇഷാന്‍ കിഷനെത്തേടിയും ഒടുവില്‍ ബിസിസിഐയുടെ വിളിയെത്തി. അതാകട്ടെ, 2026 ഐസിസി ട്വന്‍റി-20 ലോകകപ്പ് ടീമിലേക്കുള്ള വിളിയായിരുന്നു.

ആഭ്യന്തരംവഴി തിരിച്ചെത്തി

2025 സയ്യിദ് മുഷ്താഖ് അലി ട്വന്‍റി-20 ട്രോഫി ക്രിക്കറ്റിലെ മിന്നും പ്രകടനമാണ് ഇഷാന്‍ കിഷനു ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് എളുപ്പമാക്കിയത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇഷാന്‍ ഇന്ത്യന്‍ ടീമിന്‍റെ ഭാഗമാകുന്നതെന്നതാണ് ശ്രദ്ധേയം.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ചാമ്പ്യന്മാരായ ജാര്‍ഖണ്ഡിന്‍റെ ക്യാപ്റ്റനായിരുന്നു ഇടംകൈ ബാറ്ററും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷന്‍. 2026 ലോകകപ്പിനുള്ള ബാക്കപ്പ് വിക്കറ്റ് കീപ്പറാണ് ഈ 27കാരന്‍. 2025 മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ 49 പന്തില്‍ 101 റണ്‍സുമായി ടീമിനെ കന്നിക്കിരീടത്തിലെത്തിച്ചത് ഇഷാനായിരുന്നു. ടൂര്‍ണമെന്‍റില്‍ 197.32 സ്‌ട്രൈക്ക് റേറ്റില്‍ 571 റണ്‍സുമായി ടോപ് സ്‌കോററായതും ഇഷാന്‍തന്നെ.

ശ്രേയസ് അയ്യറിന്‍റെ തിരിച്ചുവരവും ആഭ്യന്തരത്തിലെ മികവിനു പിന്നാലെയായിരുന്നു. 2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ അടക്കം ശ്രേയസ് അയ്യറിന്‍റെ മികവ് ഇന്ത്യന്‍ ടീമിനു ഗുണം ചെയ്തു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ താരം നിലവില്‍ വിശ്രമത്തിലാണ്. വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് കരുണ്‍ നായര്‍ മടങ്ങിയെത്തിയതും ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു.

ടോപ് ഓര്‍ഡര്‍ ബാറ്റര്‍

വൈറ്റ് ബോളില്‍ ടോപ് ഓര്‍ഡറില്‍ കളിക്കാന്‍ പറ്റിയ ബാറ്ററാണ് ഇഷാന്‍ എന്നാണ് ബിസിസിഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറിന്‍റെ വിശദീകരണം. 2023 നവംബറില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്‍റി-20യിലാണ് ഇഷാന്‍ അവസാനമായി ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞത്. 2025 ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും നേടിയിരുന്നു. ഐപിഎല്ലില്‍ ഇഷാന്‍റെ കന്നി സെഞ്ചുറിയായിരുന്നു അത്.

ഇന്ത്യക്കായി 32 ട്വന്‍റി-20യില്‍നിന്ന് ആറ് അര്‍ധസെഞ്ചുറിയടക്കം 796 റണ്‍സ് നേടി. 123.37 ആണ് സ്‌ട്രൈക്ക് റേറ്റ്. രണ്ട് ടെസ്റ്റും 27 ഏകദിനവും കളിച്ച രാജ്യാന്തര പരിചയവും ഇഷാനു സ്വന്തം.

Sports

ശുഭ്മാൻ ഗില്ലിനു ട്വന്‍റി-20 കളിക്കാം

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്‍റി-20 ക്രിക്കറ്റ് പരമ്പര കളിക്കാന്‍ ശുഭ്മാന്‍ ഗില്‍ ആരോഗ്യവാനാണെന്ന് ബിസിസിഐ.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യടെസ്റ്റിനിടെ കഴുത്തിനു പരിക്കേറ്റ ഗില്‍ ഇതുവരെ കളത്തിലേക്കു തിരിച്ചെത്തിയിട്ടില്ല.

ട്വന്‍റി-20ക്കുള്ള 15 അംഗ ഇന്ത്യന്‍ ടീമില്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി ഉള്‍പ്പെടുത്തിയിരുന്നു.

Sports

ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിൽ പടലപ്പിണക്കം

റായ്പുര്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ സീനിയേഴ്‌സായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവരെ മയപ്പെടുത്താനുള്ള നീക്കവുമായി ബിസിസിഐ. മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറുമായി രോ-കോ സഖ്യം ശീതസമരത്തിലാണെന്നാണ് ടീമിന്‍റെ അകത്തളങ്ങളില്‍നിന്നുള്ള വിവരം.

ഗംഭീര്‍ തലമുറമാറ്റത്തിന്‍റെ മറപിടിച്ച് കോഹ്‌ലി, രോഹിത് എന്നിവരെ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് നൈസായി ഒഴിവാക്കിയിരുന്നു. വിടപറയാന്‍പോലും കാത്തുനില്‍ക്കാതെ 2025 ഐപിഎല്ലിനിടെയായിരുന്നു ഇരുവരും ടെസ്റ്റ് ക്രിക്കറ്റില്‍നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്. അതും ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യന്‍ ടീമിന്‍റെ പര്യടനത്തിനു തൊട്ടുമുമ്പ്. നിലവില്‍ ഏകദിനത്തില്‍ മാത്രമേ രോ-കോ സഖ്യം ഇന്ത്യക്കായി കളിക്കുന്നുള്ളൂ.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലായിരുന്നു രോഹിത്തും കോഹ്‌ലിയും ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനുശേഷം ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ രോഹിത് 202 റണ്‍സുമായി പ്ലെയര്‍ ഓഫ് ദ സീരീസായി. ഇന്ത്യ ജയിച്ച മൂന്നാം ഏകദിനത്തില്‍ രോഹിത് സെഞ്ചുറിയും (121*) കോഹ്‌ലി (74*) അര്‍ധസെഞ്ചുറിയും നേടി. അതിനുശേഷം ഇരുവരും ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ച മത്സരമായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ റാഞ്ചി ഏകദിനം.

റാഞ്ചിയില്‍ കോഹ്‌ലി (135) സെഞ്ചുറിയും രോഹിത് (57) അര്‍ധസെഞ്ചുറിയും നേടി. സൂപ്പര്‍ ബാറ്റിംഗിലുമായി സീനിയേഴ്‌സായ രോഹിത്തും കോഹ്‌ലിയും തങ്ങളുടെ ക്ലാസ് തുടരെ വെളിപ്പെടുത്തിയതും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം ടെസ്റ്റ് പരമ്പര ദയനീയമായി കൈവിട്ടതുമെല്ലാം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഡ്രസിംഗ് റൂം അന്തരീക്ഷത്തില്‍ കലുഷിതാവസ്ഥ സൃഷ്ടിച്ചതായാണ് റിപ്പോര്‍ട്ട്.

കൂടിക്കാഴ്ച ഇന്ന്?

രോഹിത്, കോഹ്‌ലി എന്നിവരുമായി ബിസിസിഐയും ടീം മാനേജ്‌മെന്‍റും കൂടുക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനം നടക്കുന്ന റായ്പുരില്‍ ഇന്നായിരിക്കും യോഗമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്നു യോഗം നടന്നില്ലെങ്കില്‍ മൂന്നാം ഏകദിനത്തിന്‍റെ വേദിയായ വിശാഖപട്ടണത്തില്‍ അതുണ്ടാകുമെന്നാണ് വിവരം. നാളെയാണ് ഇന്ത്യ x ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം.

യോഗത്തില്‍ ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ, ജോയിന്‍റ് സെക്രട്ടറി പ്രഭ്‌തേജ് സിംഗ് ഭാട്യ, മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍, സെലക്‌ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ എന്നിവര്‍ക്കൊപ്പം ഓഹരി ഉടമകളും പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിസിസിഐ പ്രസിഡന്‍റും ഡല്‍ഹി ടീമില്‍ കോഹ്‌ലിയുടെ സഹതാരവുമായിരുന്ന മിഥുന്‍ മന്‍ഹാന്‍ യോഗത്തില്‍ സംബന്ധിക്കുമോ എന്നതില്‍ വ്യക്തതയില്ല.

വളരുന്ന അസ്വസ്ഥത

മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും ഒരുവശത്തും രോഹിത്തും കോഹ്‌ലിയും എതിര്‍ഭാഗത്തുമായാണ് ഇന്ത്യന്‍ പുരുഷ ക്രിക്കറ്റിന്‍റെ ഏകദിന യാത്രയെന്നാണ് സൂചന. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ അജിത് അഗാര്‍ക്കറുമായി രോ-കോ സഖ്യം വ്യക്തമായ അകലം പാലിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

രാഹുല്‍ ദ്രാവിഡിന്‍റെ പിന്‍ഗാമിയായി ഇന്ത്യന്‍ മുഖ്യപരിശീലക സ്ഥാനത്ത് എത്തിയപ്പോഴത്തെ സൗഹൃദം ഗംഭീറിന് നിലവില്‍ രോഹിത്തിനോടും കോഹ്‌ലിയോടും ഇല്ലെന്നതാണ് വാസ്തവം. ഇരുവരുടെയും ഭാവി സംബന്ധിച്ച ചോദ്യങ്ങളില്‍നിന്ന് ഗംഭീര്‍ തന്ത്രപരമായി ഒഴിഞ്ഞുമാറുകയാണ് പതിവ്.

റാഞ്ചി ഏകദിനത്തില്‍ കളിച്ചതോടെ, രാജ്യാന്തര ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ഒന്നിച്ചു കളിച്ചതിന്‍റെ (392) റിക്കാര്‍ഡ് രോഹിത്തും കോഹ്‌ലിയും സ്വന്തമാക്കി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് (352) റിക്കാര്‍ഡ് രോഹിത്തും ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഏറ്റവും കൂടുതല്‍ സെഞ്ചുറി (6) റിക്കാര്‍ഡില്‍ കോഹ്‌ലിയും എത്തിയിരുന്നു.

ടെസ്റ്റ് പ്രശ്‌നവും വിഷയം

യോഗത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ പ്രശ്‌നങ്ങളും ചര്‍ച്ചയാകും. ടീം സെലക്‌ഷനെതിരേ മുന്‍ താരങ്ങള്‍ അടക്കം രംഗത്തുവന്ന പശ്ചാത്തലത്തിലാണ് ബിസിസിഐ യോഗം വിളിച്ചിരിക്കുന്നത്. ടെസ്റ്റില്‍ കരുണ്‍ നായര്‍, സര്‍ഫറാസ് ഖാന്‍ തുടങ്ങിയവരെ അതിവേഗം തഴഞ്ഞതും സായ് സുദര്‍ശന്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍ തുടങ്ങിയവരെ സ്ഥിരമായി നിലനിര്‍ത്തുന്നതും തുറന്ന വിമര്‍ശനങ്ങള്‍ക്കു കാരണമായിരുന്നു.

റാഞ്ചിയില്‍ ഇന്ത്യ 17 റണ്‍സിന് ജയിച്ചെങ്കിലും ബൗളിംഗിലെ പിഴവും ബലഹീനതയും എടുത്തു കാണിക്കപ്പെട്ടു. വാഷിംഗ്ടണ്‍ സുന്ദറിനെ സ്പിന്‍ ഓള്‍റൗണ്ടറായി ഉള്‍പ്പെടുത്തിയെങ്കിലും മൂന്ന് ഓവര്‍ മാത്രമേ എറിയിച്ചുള്ളൂ. മാനേജ്‌മെന്‍റ് ക്വോട്ടയില്‍ ചില കളിക്കാര്‍ ഗംഭീര്‍-അഗാര്‍ക്കര്‍ കൂട്ടുകെട്ടില്‍ ദേശീയ ടീം ജഴ്‌സി അണിയുന്നതായുള്ള ആക്ഷേപവും ശക്തമായിട്ടുണ്ട്.

Sports

ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; ഖേദം രേഖപ്പെടുത്തി ബിസിസിഐ

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുക്കുന്ന രണ്ട് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ ഖേദം രേഖപ്പെടുത്തി ബിസിസിഐ. വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്.

ബൈക്കിലെത്തിയ ഇൻഡോർ സ്വദേശി അഖീൽ ഖാൻ ഓസീസ് താരങ്ങളെ പിന്തുടരുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തു. താരങ്ങൾ റാഡിസൺ ബ്ലൂ ഹോട്ടലിൽ നിന്ന് ഒരു കഫേയിലേക്ക് പോകുന്നതിനിടെയാണ് സംഭവം.

ഉടൻ തന്നെ ഇരുവരും ടീം സെക്യൂരിറ്റി ഓഫീസറായ ഡാനി സിമ്മൺസിനെ വിവരം അറിയിച്ചു. ഡാനി വിവരം പോലീസിൽ അറിയിച്ചു. ഇൻഡോർ അസിസ്റ്റന്‍റ് പോലീസ് കമ്മീഷണർ രണ്ട് താരങ്ങളെയും നേരിൽ കണ്ട് മൊഴി രേഖപ്പെടുത്തി. ബിഎൻഎസ് സെക്ഷൻ 74, 78, എന്നിവ പ്രകാരം എംഐജി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബൈക്കിന്‍റെ നമ്പർ കണ്ടെത്തി. അതിൽ നിന്നും ഉടമസ്ഥനെ കണ്ടെത്തുകയും പ്രതിയിലേക്ക് എത്തിച്ചേരുകയുമായിരുന്നു. അഖീൽ ഖാനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

Sports

ഗാംഗുലി ബിസിസിഐ തലപ്പത്തേക്കില്ല; മിഥുന്‍ മന്‍ഹാസിന് സാധ്യത

മുംബൈ: ഡല്‍ഹി മുന്‍ ക്രിക്കറ്റ് താരം മിഥുന്‍ മന്‍ഹാസ് ബിസിസിഐ അധ്യക്ഷനായേക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടില്‍ ശനിയാഴ്ച രാത്രി ചേര്‍ന്ന ബിസിസിഐ ഭാരവാഹികളുടെ അനൗദ്യോഗിക യോഗത്തില്‍ ആണ് തീരുമാനമെന്നാണ് സൂചന. ഈ മാസം 28നാണ് ബിസിസിഐയിലെ വിവിധ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്.

പ്രസിഡന്‍റ്, ട്രഷറര്‍, ഐപിഎല്‍ ചെയര്‍മാന്‍ അടക്കമുള്ള സ്ഥാനങ്ങളിലേക്കാണ് മത്സരം. റോജര്‍ ബിന്നിയുടെ അധ്യക്ഷ പദവി കാലാവധി കഴിഞ്ഞതിനു ശേഷം പുതിയ പ്രസിഡന്‍റിനെ ഇതുവരെ തെരഞ്ഞെടുത്തിട്ടില്ല. നിലവില്‍ രാജീവ് ശുക്ലയാണ് താത്കാലിക അധ്യക്ഷൻ.

നേരത്തെ, സൗരവ് ഗാംഗുലി ഒരിക്കല്‍ കൂടി ബിസിസിഐ തലപ്പത്തേക്ക് വരുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. ഗാംഗുലിക്ക് പുറമേ ഹര്‍ഭജന്‍ സിംഗ്, കിരണ്‍ മോറെ തുടങ്ങിയവരുടെ പേരുകളും പരിഗണനയിലുണ്ടായിരുന്നു.

ഐപിഎല്ലില്‍ വിവിധ ടീമുകളുടെ താരമായിരുന്ന, ജമ്മു കാഷ്മീരിൽ നിന്നുള്ള മിഥുന്‍ മന്‍ഹാസ്, ഗുജറാത്ത് ടീമിന്‍റെ സഹപരിശീലകനായിരുന്നു.

അതേസമയം, ബിസിസിഐ സെക്രട്ടറിയായി ആസാം സ്വദേശി ദേവജിത് സയ്കിയ തുടരും. പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ രാജീവ് ശുക്ല വൈസ് പ്രസിഡന്‍റായി തുടരും. പ്രഭ്‌തേജ് ഭാട്ടിയ ജോയിന്‍റ് സെക്രട്ടറി സ്ഥാനവും നിലനിർത്തിയേക്കും. കര്‍ണാടകയില്‍ നിന്നുള്ള ഇന്ത്യന്‍ മുന്‍ താരം രഘുറാം ഭട്ട് ആണ് പുതിയ ട്രഷറര്‍. അരുണ്‍ ധുമാല്‍ ഐപിഎല്‍ ചെയര്‍മാന്‍ സ്ഥാനം നിലനിര്‍ത്തുമെന്നുമാണ് റിപ്പോർട്ട്.

Sports

ബിസിസിഐ ടസ്‌കേഴ്‌സിന് 538 കോടി രൂപ നല്‍കണം

മുംബൈ: അകാലത്തില്‍ പൊലിഞ്ഞ, കൊച്ചി ടസ്‌കേഴ്‌സിന്റെ ഭൂതം 14 വര്‍ഷത്തിനുശേഷം ബിസിസിഐയെ (ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) വേട്ടയാടുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്റി-20 ക്രിക്കറ്റിന്റെ 2011 സീസണില്‍ മാത്രം കളിച്ച് വിസ്മൃതിയിലായ കൊച്ചി ടസ്‌കേഴ്‌സിനു നഷ്ടപരിഹാരം നല്‍കണമെന്ന ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലിന്റെ (തര്‍ക്ക പരിഹാര കോടതി) വിധി ബോംബെ ഹൈക്കോടതി ശരിവച്ചു. ആര്‍ബിട്രേഷന്‍ ട്രൈബ്യൂണല്‍ 2015ല്‍ വിധിച്ച 538 കോടി രൂപയാണ് ബിസിസിഐ നഷ്ടപരിഹാരമായി നല്‍കേണ്ടത്. ബിസിസിഐയുടെ അപ്പീല്‍ തള്ളിക്കൊണ്ടാണ് ബോംബെ ഹൈക്കോടതി വിധി. നഷ്ടപരിഹാരം വേണ്ടെന്നും ഐപിഎല്ലില്‍ കളിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നുമുള്ള കൊച്ചി ടസ്‌കേഴ്‌സിന്റെ ആവശ്യം ബിസിസിഐ തള്ളിയതിനു പിന്നാലെയാണ് വിഷയം തര്‍ക്ക പരിഹാര കോടതിക്കു മുമ്പാകെ എത്തിയത്.

ബിസിസിഐക്കു തിരിച്ചടി

തര്‍ക്ക പരിഹാസ കോടതി ഉത്തരവ്, ബോംബെ ഹൈക്കോടതി ശരിവച്ചത് ബിസിസിഐക്കു തിരിച്ചടിയായി. കൊച്ചി ടസ്‌കേഴ്‌സ് ഫ്രാഞ്ചൈസിയുടെ മാതൃ കമ്പനിയായ കൊച്ചി ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡിനും (കെസിപിഎല്‍) അതിന്റെ പ്രധാന ഷെയര്‍ഹോള്‍ഡേഴ്‌സായ റോങ്‌ദേവൂ സ്‌പോര്‍ട്‌സ് വേള്‍ഡിനും (ആര്‍എസ്ഡബ്ല്യു) 537.5 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നായിരുന്നു തര്‍ക്ക പരിഹാര കോടതിയുടെ വിധി. ബോംബെ ഹൈക്കോടതി ശരിവച്ചു.
1996 ലെ ആര്‍ബിട്രേഷന്‍ ആന്‍ഡ് കണ്‍സിലിയേഷന്‍ നിയമത്തിന്റെ സെക്ഷന്‍ 34 പ്രകാരം ജസ്റ്റിസ് ആര്‍.ഐ. ചാഗ്ലയാണ് ബിസിസിഐയുടെ ഹര്‍ജി തള്ളിയത്.

പ്രശ്‌നം തുടങ്ങിയത് ഇങ്ങനെ

കരാര്‍ ലംഘനം ആരോപിച്ചായിരുന്നു 2011ല്‍ ബിസിസിഐ ഐപിഎല്ലില്‍ നിന്ന് കൊച്ചി ടസ്‌കേഴ്‌സിനെ പുറത്താക്കിയത്. ഐപിഎല്‍ പ്രവേശനത്തിന് ടസ്‌കേഴ്സ് ടീം നല്‍കിയ 153 കോടി രൂപയുടെ ബാങ്ക് ഗ്യാരന്റി, 2011 സെപ്റ്റംബര്‍ ഒമ്പതിനു ബിസിസിഐ ഏകപക്ഷീയമായി പിന്‍വലിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ആറു മാസത്തിനുള്ളില്‍ പുതിയ ഗ്യാരന്റി നല്‍കാനുള്ള നിര്‍ദേശം പാലിക്കാന്‍ ടസ്‌കേഴ്സ് വിസമ്മതിച്ചു. അതോടെ കരാര്‍ ലംഘനത്തിന്റെ പേരില്‍ ബിസിസിഐ 2011 സെപ്റ്റംബറില്‍ ടീമിനെ പുറത്താക്കി. നഷ്ടപരിഹാരം വേണ്ടെന്നും ഐപിഎല്ലില്‍ കളിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നുമുള്ള ടസ്‌കേഴ്‌സിന്റെ ആവശ്യം ബിസിസിഐ തള്ളി. അതോടെ വിഷയം തര്‍ക്ക പരിഹാര കോടതിക്കു മുമ്പാകെ എത്തി.

2012 മുതല്‍ കോടതിയില്‍

2012 ഓഗസ്റ്റ് നാലിനാണ് വിഷയം തര്‍ക്ക പരിഹാര കോടതിക്കു മുമ്പാകെ എത്തുന്നത്. അന്യായമായാണ് തങ്ങളെ അയോഗ്യരാക്കിയതെന്നായിരുന്നു കൊച്ചി ടസ്‌കേഴ്‌സ് ഫ്രാഞ്ചൈസിയുടെ നിലപാട്. 2015ല്‍ തര്‍ക്ക പരിഹാര കോടതി ടസ്‌കേഴ്‌സ് സംഘത്തിന് അനുകൂലമായ വിധി പ്രസ്താവിച്ചു. ഭാവിയിലെ വരുമാന നഷ്ടത്തിന്റെ പേരില്‍ കൊച്ചി ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡിന് (കെസിപിഎല്‍) 385.50 കോടി രൂപയും, ബാങ്ക് ഗ്യാരന്റി അന്യായമായി പണമാക്കി പിന്‍വലിച്ചതിനുള്ള നഷ്ടപരിഹാരമായി റോങ്‌ദേവൂ സ്‌പോര്‍ട്‌സ് വേള്‍ഡിന് (ആര്‍എസ്ഡബ്ല്യു) 153.34 കോടി രൂപയുമാണ് തര്‍ക്ക പരിഹാര കോടതി വിധിച്ചത്. 2015 ജൂലൈ 17ന് തര്‍ക്ക പരിഹാര കോടതി നടത്തിയ വിധിക്കെതിരേ, ബിസിസിഐ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

പിറന്നതു മുതല്‍ വിവാദം

2011 ഐപിഎല്‍ സീസണിലേക്കുള്ള രണ്ടു പുതിയ ഫ്രാഞ്ചൈസികളില്‍ ഒന്നായാണ് കൊച്ചി ടസ്‌കേഴിസിന്റെ വരവ്. 12 നഗരങ്ങളില്‍നിന്നുള്ള ബിഡിംഗില്‍ 1702 കോടി രൂപയ്ക്ക് പൂന വാരിയേഴ്‌സും 1533 കോടി രൂപയ്ക്ക് കൊച്ചി ടസ്‌കേഴ്‌സും ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തി ടീമുകളെ ഉണ്ടാക്കാനുള്ള അനുമതി സ്വന്തമാക്കി. സഹാറ ഗ്രൂപ്പായിരുന്നു പൂനയ്ക്കുവേണ്ടി രംഗത്തുണ്ടായിരുന്നത്.
ടീമിന്റെ പേര് ആദ്യം നിശ്ചയിച്ചിരുന്നത് ഇന്‍ഡി കമാന്‍ഡോസ് എന്നായിരുന്നു എന്നാല്‍, ആരാധകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കൊച്ചി ടസ്‌കേഴ്‌സ് കേരള എന്നാക്കി. രവീന്ദ്ര ഗെയ്ക് വാദ്, ശൈലേന്ദ്ര ഗെയ്ക് വാദ്, ശരി തരൂര്‍ എന്നിവരുടെ റോങ്‌ദേവൂ സ്‌പോര്‍ട്‌സ് വേള്‍ഡിനായിരുന്നു 26 ശതമാനം ഓഹരി. വിയര്‍പ്പ് ഓഹരിയായി സുനന്ദ പുഷ്‌കറിനും ഫ്രാഞ്ചൈസിയില്‍ വിഹിതം നല്‍കിയതും വിവാദത്തിലേക്കു ടീമിനെ വലിച്ചിഴച്ചു.
2011 ഐപിഎല്‍ സീസണില്‍ 14 മത്സരങ്ങളില്‍നിന്ന് ആറ് ജയം, എട്ട് തോല്‍വി എന്ന പ്രകടനവുമായി എട്ടാം സ്ഥാനത്തായിരുന്നു കൊച്ചി ടസ്‌കേഴ്‌സ് ഫിനിഷ് ചെയ്തത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയമായിരുന്നു ടീമിന്റെ ആസ്ഥാനം. മഹേല ജയവര്‍ധനെയായിരുന്നു ടസ്‌കേഴ്‌സിന്റെ ക്യാപ്റ്റന്‍. മലയാളി പേസര്‍ എസ്. ശ്രീശാന്ത്, രവീന്ദ്ര ജഡേജ, ലങ്കന്‍ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍, ന്യൂസിലന്‍ഡ് വെടിക്കെട്ട് ബാറ്റര്‍ ബ്രണ്ടന്‍ മക്കല്ലം എന്നിങ്ങനെ നീണ്ട താരനിര കൊച്ചി ടസ്‌കേഴ്‌സിന് ഉണ്ടായിരുന്നു.

Sports

വിജയാഘോഷത്തിന് മാർഗനിർദേശം

ബംഗളൂരു: ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേരുടെ ജീവൻ ഹനിക്കപ്പെട്ട സാഹചര്യത്തിൽ വിജയാഘോഷങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ രൂപീകരിക്കുന്നതിനായി ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡ് (ബിസിസിഐ) അപെക്സ് കൗണ്‍സിൽ യോഗത്തിൽ പുതിയ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു.

28-ാമത് ബിസിസിഐ അപെക്സ് കൗണ്‍സിൽ യോഗത്തിലാണ് തീരുമാനം. 2025 ട്വന്‍റി20 ലോകകപ്പ് കിരീടം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു സ്വന്തമാക്കിയതിനെത്തുടർന്നുള്ള ആഹ്ലാദമാണ് ദുരന്തമായി പരിണമിച്ചത്.

“ബംഗളൂരുവിൽ വിജയാഘോഷത്തിനിടെയുണ്ടായ സംഭവത്തിന്‍റെ വെളിച്ചത്തിൽ, ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ തടയുന്നതിനായി സമഗ്രമായ മാർഗനിർദേശങ്ങൾ രൂപീകരിക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കാൻ അപെക്സ് കൗണ്‍സിൽ തീരുമാനിച്ചു”- ബിസിസിഐ പ്രസ്താവനയിൽ പറഞ്ഞു.

ദേവജിത് സൈകിയ (ചെയർപേഴ്സണ്‍), പ്രഭ്തേജ് സിംഗ് ഭാട്ടിയ, രാജീവ് ശുക്ല എന്നിവരടങ്ങുന്ന കമ്മിറ്റി 15 ദിവസത്തിനുള്ളിൽ മാർഗനിർദേശങ്ങൾ തയാറാക്കും.

Latest News

Up