ലക്നോ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹരിയാനയോട് 24 റണ്‍സിന് തോൽവി വഴങ്ങിയ ബംഗാൾ സൂപ്പർ ലീഗിൽ പ്രവേശിക്കാതെ പുറത്തായി.
മുഹമ്മദ് ഷമി നാല് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ടീമിന് ജയം നേടാനായില്ല. ആദ്യ രണ്ടോവറിൽ 20 റണ്‍സ് വഴങ്ങിയ ഷമി രണ്ടാം സ്പെല്ലിൽ തകർപ്പൻ ബൗളിംഗ് പ്രകടനം കാഴ്ചവച്ചു. അവസാന രണ്ടോവറിൽ നാലു വിക്കറ്റ് വീഴ്ത്തിയാണ് ഷമി ബംഗളിനായി തിളങ്ങിയത്.
ആദ്യം ബാറ്റ് ചെയ്ത ഹരിയാന 20 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 191 റണ്‍സെടുത്തപ്പോൾ ബംഗാൾ 20 ഓവറിൽ 167 റണ്‍സിന് ഓൾ ഒൗട്ടായി. 31 പന്തിൽ 48 റണ്‍സെടുത്ത നിഷാന്ത് സന്ധുവിന്റെയും 30 പന്തിൽ 46 റണ്‍സെടുത്ത ക്യാപ്റ്റൻ അങ്കിത് കുമാരിന്റെയും ബാറ്റിംഗ് മികവിലാണ് ഹരിയാന 191 റണ്‍സെടുത്തത്.