Kerala
കാസർഗോഡ്: താല്കാലിക വൈദ്യുതി കണക്ഷൻ സ്ഥിര കണക്ഷനാക്കുന്നതിന് കൈക്കൂലി വാങ്ങിയ കെഎസ്ഇബി സബ് എൻജിനിയർ വിജിലൻസ് പിടിയിൽ. കാസർഗോഡ് ചിത്താരി കെഎസ്ഇബി സെക്ഷൻ ഓഫീസിലെ സബ് എൻജിനിയറായ കെ. സുരേന്ദ്രൻ ആണ് പിടിയിലായത്.
കാസർഗോഡ് പൂച്ചക്കാട് സ്വദേശിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരൻ മുക്കൂട് പുതുതായി പണികഴിപ്പിച്ച വീടിന്റെ താല്കാലിക വൈദ്യുതി കണക്ഷൻ സ്ഥിര കണക്ഷൻ ആക്കുന്നതിന് ചിത്താരി കെഎസ്ഇബി സെക്ഷൻ ഓഫീസിൽ ഓൺലൈനിൽ അപേക്ഷ നൽകിയിരുന്നു.
തുടർന്ന് വ്യാഴാഴ്ച ഓഫീസിലെ സബ് എൻജിനിയറായ സുരേന്ദ്രൻ സ്ഥല പരിശോധന നടത്തി. വൈദ്യുതി കണക്ഷൻ വേഗത്തിൽ ശരിയാക്കുന്നതിന് കണക്ഷൻ മാറ്റി സ്ഥാപിക്കുന്നതിനുള്ള ഫീസിന് പുറമേ 3000 രൂപ കൈക്കൂലി നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
പരാതിക്കാരൻ ഈ വിവരം കാസർഗോഡ് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു. തുടർന്നാണ് പരാതിക്കാരനിൽ നിന്നും 3,000 രൂപ കൈപ്പറ്റുന്നതിനിടയ്ക്കാണ് സുരേന്ദ്രൻ പിടിയിലായത്.
Kerala
ഒല്ലൂർ: രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഒല്ലൂർ സ്റ്റേഷനിലെ ഗ്രേഡ് സിപിഒ സജീഷിനെ വിജിലൻസ് പിടികൂടി. ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഒല്ലൂർ: രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഒല്ലൂർ സ്റ്റേഷനിലെ ഗ്രേഡ് സിപിഒ സജീഷിനെ വിജിലൻസ് പിടികൂടി.
ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. തമിഴ്നാട് സ്വദേശികളുടെ അപകട ഇൻഷ്വറൻസ് ക്ലെയിമുമായി ബന്ധപ്പെട്ട കേസിൽ പരാതിക്കാരന് ആവശ്യമായ രേഖകൾ നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥൻ പിടിയിലായത്. തമിഴ്നാട് സ്വദേശികളുടെ അഭിഭാഷകൻ നിയോഗിച്ച ഗുമസ്തനിൽനിന്നാണ് ഇയാൾ പണം ആവശ്യപ്പെട്ടത്. ഗുമസ്തൻ വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു.
വിജിലൻസ് നൽകിയ രാസവസ്തുപുരട്ടിയ പണവുമായി ഗുമസ്തൻ ഒല്ലൂർ പോലീസ് സ്റ്റേഷനിൽ എത്തി. സ്റ്റേഷനിൽനിന്നിറങ്ങിവന്ന സജീഷ് പണം കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് പിടികൂടിയത്. പോലീസിന്റെ ഔദ്യോഗിക സീൽ പോക്കറ്റിലിട്ടാണ് സജീഷ് സ്റ്റേഷനു പുറത്തുവന്നത്. തൃശൂർ ജനറൽ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കിയശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി.കൈക്കൂലിക്കേസിൽ പിടിയിലായ സജീഷ്