Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Debate

റഷ്യ-യുക്രെയ്ൻ ചർച്ചയിൽ പുരോഗതി ഇല്ല

ജനീവ: റഷ്യയും യുക്രെയ്നും അമേരിക്കയുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ച പ്രതീക്ഷിച്ചതിലും മുന്‌പേ അവസാനിച്ചു.

ചൊവ്വാഴ്ച ചർച്ച ആറു മണിക്കൂർ നീണ്ടെങ്കിലും ഇന്നലെ രണ്ടു മണിക്കൂറിനുള്ളിൽ പിരിയുകയായിരുന്നു. ചർച്ചയിൽ കാര്യമായ പുരോഗതിയുണ്ടായില്ല. ഇരുവിഭാഗവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ തുടരുന്നുവെന്നാണു പുറത്തുവരുന്ന സൂചന.

തുടർചർച്ചകൾ ഉടൻതന്നെ ഉണ്ടാകുമെന്ന് റഷ്യൻ സംഘത്തെ നയിക്കുന്ന വ്ലാദിമിർ മെഡിൻസ്കി മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ, ഇതിന്‍റെ തീയതിയും വേദിയും അദ്ദേഹം വ്യക്തമാക്കിയില്ല. വെടിനിർത്തൽ കരാറിന്‍റെ പ്രായോഗിക വശങ്ങളാണു ചർച്ച ചെയ്തതെന്ന് യുക്രെയ്ൻ സംഘത്തിന്‍റെ നേതാവ് റസ്കം ഉമാറോവും അറിയിച്ചു.

ഇതിനിടെ, യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ അട്ടിമറിക്കാൻ റഷ്യ ശ്രമിക്കുന്നതായി യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിർ സെലൻസ്കി ആരോപിച്ചു. റഷ്യ ചർച്ചകൾ വലിച്ചുനീട്ടുകയാണ്. യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ വിട്ടുവീഴ്ച ചെയ്യണമെന്ന അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ നിലപാട് നീതിയുക്തമല്ലെന്നും സെലൻസ്കി പറഞ്ഞു.

Business

ആഡ്വെന്‍റ് - വേൾപൂൾ ഇന്ത്യ ചർച്ച പരാജയപ്പെട്ടു

മുംബൈ: ആഗോള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ആഡ്വെന്‍റ് ഇന്‍റർനാഷണൽ യുഎസ് ഇലക്‌ട്രോണിക് ഗൃഹോപകരണ നിർമാതാക്കളായ വേൾപൂളിന്‍റെ ഇന്ത്യൻ യൂണിറ്റ് ഏറ്റെടുക്കാനുള്ള ചർച്ചകൾ പരാജയം.

ഒരു ബില്യൺ ഡോളറിന് ഏറ്റെടുക്കാനുള്ള ചർച്ചകൾ മൂല്യനിർണയത്തെച്ചൊല്ലിയുള്ള തർക്കങ്ങളെ തുടർന്നാണ് പരാജയപ്പെട്ടതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

മിഷിഗൺ ആസ്ഥാനമായ മാതൃസ്ഥാപനം വേൾപൂൾ കോർപറേഷനിൽനിന്ന് വേൾപൂൾ ഓഫ് ഇന്ത്യയുടെ 31 ശതമാനം ഓഹരികൾ വാങ്ങുന്നതിൽ ആഡ്വെന്‍റ് മുൻപന്തിയിൽ എത്തിയിരുന്നു. ഇത് ഭൂരിപക്ഷ ഓഹരികൾ സ്വന്തമാക്കുന്നതിന് നിർബന്ധിത ഓപ്പൺ ഓഫറിന് കാരണമാകുമായിരുന്നു എന്നും വിഷയവുമായി ബന്ധപ്പെട്ടവർ പറഞ്ഞു.

Kerala

ജോര്‍ജ് കുര്യന്‍റെ സംവാദ പരിപാടി ഇന്ന്

കൊച്ചി: മത്സ്യബന്ധനമേഖലയിലെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഇന്ന് തൃശൂര്‍, എറണാകുളം ജില്ലകളിലെ മത്സ്യത്തൊഴിലാളികളുമായി സംവദിക്കും.

തൃശൂര്‍ നാട്ടിക കൊടിയമ്പുഴ ദേവസ്വം ഹാളില്‍ രാവിലെ പത്തിനും എറണാകുളം ഞാറയ്ക്കല്‍ ശ്രീനാരായണ ഓഡിറ്റോറിയത്തില്‍ ഉച്ചകഴിഞ്ഞ് 3.30നുമാണ് ജനസമ്പര്‍ക്ക പരിപാടി.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ (കെസിസി), ട്രാന്‍സ്‌പോണ്ടറുകള്‍, എന്‍എഫ്ഡിപി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ കേന്ദ്ര സഹമന്ത്രി വിതരണം ചെയ്യും.

Latest News

Up