Business
മുംബൈ: ആഗോള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ആഡ്വെന്റ് ഇന്റർനാഷണൽ യുഎസ് ഇലക്ട്രോണിക് ഗൃഹോപകരണ നിർമാതാക്കളായ വേൾപൂളിന്റെ ഇന്ത്യൻ യൂണിറ്റ് ഏറ്റെടുക്കാനുള്ള ചർച്ചകൾ പരാജയം.
ഒരു ബില്യൺ ഡോളറിന് ഏറ്റെടുക്കാനുള്ള ചർച്ചകൾ മൂല്യനിർണയത്തെച്ചൊല്ലിയുള്ള തർക്കങ്ങളെ തുടർന്നാണ് പരാജയപ്പെട്ടതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
മിഷിഗൺ ആസ്ഥാനമായ മാതൃസ്ഥാപനം വേൾപൂൾ കോർപറേഷനിൽനിന്ന് വേൾപൂൾ ഓഫ് ഇന്ത്യയുടെ 31 ശതമാനം ഓഹരികൾ വാങ്ങുന്നതിൽ ആഡ്വെന്റ് മുൻപന്തിയിൽ എത്തിയിരുന്നു. ഇത് ഭൂരിപക്ഷ ഓഹരികൾ സ്വന്തമാക്കുന്നതിന് നിർബന്ധിത ഓപ്പൺ ഓഫറിന് കാരണമാകുമായിരുന്നു എന്നും വിഷയവുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
Kerala
കൊച്ചി: മത്സ്യബന്ധനമേഖലയിലെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന് ഇന്ന് തൃശൂര്‍, എറണാകുളം ജില്ലകളിലെ മത്സ്യത്തൊഴിലാളികളുമായി സംവദിക്കും.
തൃശൂര്‍ നാട്ടിക കൊടിയമ്പുഴ ദേവസ്വം ഹാളില്‍ രാവിലെ പത്തിനും എറണാകുളം ഞാറയ്ക്കല്‍ ശ്രീനാരായണ ഓഡിറ്റോറിയത്തില്‍ ഉച്ചകഴിഞ്ഞ് 3.30നുമാണ് ജനസമ്പര്‍ക്ക പരിപാടി.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ (കെസിസി), ട്രാന്‍സ്പോണ്ടറുകള്‍, എന്‍എഫ്ഡിപി രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ കേന്ദ്ര സഹമന്ത്രി വിതരണം ചെയ്യും.