Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Devotees

Thiruvananthapuram

ആറ്റുകാലില്‍ ഭക്തജന പ്രവാഹം; കുത്തിയോട്ട വ്രതാരംഭം ഇന്ന്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്‍റെ രണ്ടാം ദിനമായ ഇന്നലെ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങള്‍. മൂന്നാം ഉത്സവ ദിനമായ ഇന്നാണ് ക്ഷേത്രത്തിലെ പ്രധാന നേര്‍ച്ചയായ കുത്തിയോട്ട വ്രതത്തിനു തുടക്കം കുറിക്കുന്നത്. പത്തിനും പന്ത്രണ്ടി നും ഇടയില്‍ പ്രായമുള്ള ബാലന്മാരാണ് കുത്തിയോട്ട വ്രതം നേരുന്നത്. ഇക്കൊല്ലം കുത്തിയോട്ട വ്രതത്തിന് 581 ബാലന്മാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രാവിലെ 8.45ന് ഇവര്‍ വ്രതം തുടങ്ങും.

ക്ഷേത്രത്തില്‍ താമസിച്ചു കൊണ്ട് ഒറ്റ തോര്‍ത്തുടുത്ത് നിത്യേന കുളിച്ച് ആയിരത്തി എട്ട് നമസ്‌കാരങ്ങള്‍ ഇവര്‍ പൂര്‍ത്തിയാക്കണം. കുളിച്ച് വ്രതശുദ്ധിയോടെ ക്ഷേത്രമതില്‍ കെട്ടിനുള്ളില്‍ ഏഴുദിവസം കഴിയുന്ന ഇവര്‍ ഈ കാലയവളില്‍ ആയിരത്തി എട്ട് നമസ്‌കാരം ദേവിയുടെ തിരുമുമ്പില്‍ നടത്തുന്നു. ഒന്‍പതാം ഉത്സവ ദിവസം വൈകുന്നേരം ഇവരെ അണിയിച്ചൊരുക്കി ദേവിയുടെ തിരുമുമ്പില്‍വച്ച് ചൂരല്‍ കുത്തുന്നു.

തുടര്‍ന്നു ദേവിയുടെ എഴുന്നള്ളത്തിന് ഇവര്‍ അകമ്പടി സേവിക്കും. എഴുന്നള്ളത്തു തിരികെ ക്ഷേത്രത്തില്‍ എത്തിയ ശേഷം ചൂരല്‍ ഇളക്കുന്നതോടുകൂടി മാത്രമേ കുത്തിയോട്ട വ്രതം അവസാനിക്കുകയുള്ളൂ. ദേവിക്ക് ഏറ്റവും പ്രിയങ്കരമായ ഒരു നേര്‍ച്ചയാണിത്. ക്ഷേത്രാചാര പ്രകാരമാണ് കുട്ടികള്‍ ഏ ഴു ദിവസവും ക്ഷേത്രത്തില്‍ കഴിയുന്നത്. ഇതിനു പുറമെ ഒരു പണ്ടാര ഓട്ടംകൂടി ദേവിക്ക് അകമ്പടി സേവിക്കുന്നതാണ്.

കോവലനും ദേവിയുമായുള്ള വിവാഹത്തിന്‍റെ വര്‍ണ്ണനകളടങ്ങിയ തോറ്റം പാട്ടും ഇന്നാണ് അരങ്ങേറുന്നത്. മാര്‍ച്ച് മൂന്നിന് രാവിലെ 9.45ന് പണ്ടാര അടുപ്പിലേക്ക് തീപകരും. ഉച്ചയ്ക്ക് 2.15-നാണ് നിവേദ്യം. പൊങ്കാല ദിവസം ജില്ലയ്ക്ക് പൊതു അവധിയായിരിക്കും. നഗരപരിധിയില്‍ മദ്യനിരോധനവും ഏര്‍പ്പെടുത്തും. ഗ്രീന്‍ പ്രോട്ടോകോള്‍ കര്‍ശനമായും പാലിക്കും.

പൊങ്കാല ദിവസം ചന്ദ്രഗ്രഹണമായതിനാല്‍ വൈകുന്നേരം 3.10 മുതല്‍ രാത്രി 7 വരെ നട അടയ്ക്കും. അതുകൊണ്ട് താലപ്പൊലി നേര്‍ച്ചക്കാര്‍ ഉച്ചയ്ക്ക്1.30നു മുമ്പായി ക്ഷേത്രത്തിലെത്തണം. മാര്‍ച്ച് നാലിന് രാത്രി 9.45ന് കാപ്പഴിച്ച് കുടിയിളക്കിയ ശേഷം 12.45ന് നടക്കുന്ന കുരുതി തര്‍പ്പണത്തോടെ ച‌ടങ്ങുകൾ സമാപിക്കും.

District News

ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാളിനു വന്‍ഭക്തജനപ്രവാഹം

ഇരിങ്ങാലക്കുട: ചരിത്രപ്രസിദ്ധമായ സെന്‍റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാളിനു വന്‍ഭക്തജനപ്രവാഹം. ഇന്നലെ ദിവ്യബലിക്കുശേഷം വീടുകളിലേക്കു അമ്പെഴുന്നള്ളിപ്പ് നടന്നു.

കത്തീഡ്രല്‍ ദേവാലയത്തില്‍ വൈകീട്ട് അഞ്ചിനു നടന്ന രൂപം എഴുന്നള്ളിച്ചുവയ്ക്കലിൽ ആയിരങ്ങള്‍ പങ്കുകൊണ്ടു. രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍, നേര്‍ച്ചവെഞ്ചരിപ്പ് എന്നിവ നടന്നു. ഇന്നലെ അര്‍ധരാത്രിയോടെയാണ് വിവിധ അങ്ങാടികളില്‍നിന്നും അമ്പെഴുന്നള്ളിപ്പുകള്‍ പള്ളിയില്‍ എത്തിച്ചേര്‍ന്നത്.

തുടര്‍ന്നു സീയോന്‍ ഹാളില്‍ നടന്ന മതസൗഹാര്‍ദസമ്മേളനത്തില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടനോടൊപ്പം മന്ത്രി ഡോ.ആര്‍. ബിന്ദു, ഇരിങ്ങാലക്കുട നഗരസഭ ചെയര്‍മാന്‍ എം.പി. ജാക്‌സണ്‍, തൃശൂര്‍ റൂറല്‍ എസ്പി ബി. കൃഷ്ണകുമാര്‍, വിവിധ മതസാമുദായികനേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

തിരുനാളിന്‍റെ വിജയത്തിനായി കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, അസി. വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, ഫാ. ആന്‍റണി നമ്പളം, ട്രസ്റ്റിമാരായ പി.ടി. ജോര്‍ജ്, സാബു ജോര്‍ജ് ചെറിയാടന്‍, തോമസ് തൊകലത്ത്, അഡ്വ.എം.എം. ഷാജന്‍ മാണിക്കത്തുപറമ്പില്‍, ജനറല്‍ കണ്‍വീനര്‍ ഷാജു പന്തലിപ്പാടന്‍, ജോയിന്‍റ് കണ്‍വീനര്‍മാരായ കെ.കെ. ഷാജു കണ്ടംകുളത്തി, സൈമണ്‍ കുറ്റിക്കാടന്‍, തോമസ് കെ. ജോസ്, പബ്ലിസിറ്റി കണ്‍വീനര്‍ ജോമി ചേറ്റുപുഴക്കാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.


കത്തീഡ്രലില്‍ ഇന്ന്


രാവിലെ 5.0 നും 6.30 നും 7.30 നും ഒമ്പതിനും ദിവ്യബലി, 10.30 ന് ആഘോഷമായ തിരുനാള്‍ ദിവ്യബലി കാര്‍മികന്‍-ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, രണ്ടിന് ദിവ്യബലി, തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, ഏഴിനു പ്രദക്ഷിണം പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് പരിശുദ്ധകുര്‍ബാനയുടെ ആശീര്‍വാദം, വര്‍ണമഴ.

Kerala

ശബരിമല: 1.36 ലക്ഷം പേർ ദർശനം നടത്തി

ശബരിമല: മണ്ഡല - മകരവിളക്ക് മഹോത്സവത്തിനായി നവംബർ 16ന് നട തുറന്ന ശേഷം ഇതുവരെ 1.36 ലക്ഷം പേർ ദർശനം നടത്തിയതായി എഡിജിപി എസ്. ശ്രീജിത്ത്. ആദ്യദിനം മാത്രം 55,000 ത്തോളം പേരാണ് ദർശനത്തിന് എത്തിയത്.

വെർച്ച്യൽ ക്യൂ ബുക്കിംഗിലൂടെയുള്ള 70,000 പേരെയും സ്പോട്ട് ബുക്കിംഗിലൂടെയുള്ള 20,000 പേരെയും ഉൾപ്പടെ പരമാവധി 90,000 തീർഥാടകർക്കാണ് ഒരു ദിവസം ദർശനം അനുവദിക്കുക. സുഗമമായ ദർശനത്തിന് എല്ലാവരും വെർച്യൽ ക്യൂ സംവിധാനം ഉപയോഗിക്കണമെന്നും എഡിജിപി നിർദ്ദേശിച്ചു.

തീർഥാടന കാലത്തേയ്ക്കായി 18,000 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്നത്. നിലവിൽ 3,500 ഉദ്യോഗസ്ഥരെ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. സുഗമവും സുരക്ഷിതവുമായ തീർഥാടനത്തിനായി പോലിസ് എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും എഡിജിപി വ്യക്തമാക്കി.

Kerala

മണ്ഡലകാലം: ഒരുക്കങ്ങൾ വിപുലമാക്കി കെഎസ്ആർടിസി

പത്തനംതിട്ട: മണ്ഡലകാലത്ത് അയ്യപ്പഭക്തർക്ക് സുഗമമായ യാത്രാ സൗകര്യമൊരുക്കാൻ വിപുലമായ ഒരുക്കങ്ങളുമായി കെഎസ്ആർടിസി. ആദ്യഘട്ടത്തിൽ 450 ബസുകളാണ് കെഎസ്ആർടിസി സർവീസിനായി രംഗത്തിറക്കിയത്. നിലയ്ക്കൽ - പമ്പ ചെയിൻ ഓരോ മിനിറ്റിലും മൂന്ന് ബസുകൾ വീതം സർവീസ് നടത്തും. ഭക്തരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതൽ ബസുകൾ ഓടിക്കും.

202 ബസുകളാണ് ചെയിൻ സർവീസിനായി നിലവിൽ പമ്പയിലെത്തിച്ചിട്ടുള്ളത്. ലോ ഫ്ലോർ എസി, ലോ ഫ്ലോർ നോൺ എസി ബസുകൾ ഉൾപ്പെടെയാണിത്. 248 ദീർഘദൂര സർവീസുകളും വിവിധ ഡിപ്പോകളിൽ നിന്ന് പമ്പയിലേക്ക് നടത്തുന്നുണ്ട്.

തിരുവനന്തപുരം, പത്തനംതിട്ട, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം തുടങ്ങി പ്രധാന കേന്ദ്രങ്ങളിൽ നിന്ന് പമ്പയിലേക്ക് ബസ് സർവീസ് ഉണ്ട്. ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം റെയിൽവേ സ്റ്റേഷനുകളിലെത്തുന്ന തീർഥാടകരെ പമ്പയിലെത്തിക്കുന്നതിനും സർവീസുകൾ നടക്കുന്നുണ്ട്.

നിലയ്ക്കൽ - പമ്പ സർവീസിനായി 350 വീതം ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയോഗിച്ചിട്ടുണ്ട്. പമ്പയിലെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും നിയന്ത്രണത്തിനുമായി 95 ജീവനക്കാരെയും കോർപ്പറേഷൻ നിയോഗിച്ചിട്ടുണ്ട്.

Latest News

Up