Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District

കുട്ടനാടിനെ പ്രത്യേക ജില്ലയായി പ്രഖ്യാപിക്കണമെന്ന് ആം ആദ്മി പാർട്ടി

ആലപ്പുഴ: കുട്ടനാടിനെ പ്രത്യേക ജില്ലയായി പ്രഖ്യാപിക്കണമെന്ന് ആം ആദ്മി പാർട്ടി. പ്രത്യേക ജില്ലയെന്ന ആവശ്യവും കർഷക പ്രശ്നങ്ങളും ഉന്നയിച്ച് ഈ മാസം 24 ന് കളക്ട്രേറ്റ് പടിക്കൽ ധർണ നടത്തുമെന്ന് ജില്ലാ ഭാരവാഹികൾ പറഞ്ഞു.

മൂന്ന് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കുട്ടനാട്ടിൽ വികസന പദ്ധതിയോ ദുരന്ത നിവാരണ പ്രവർത്തനമോ നടപ്പിലാക്കുമ്പോൾ മൂന്ന് ജില്ലാ കളക്ടർമാരുടെയും വിവിധ വകുപ്പുകളുടെയും ഏകോപനം ആവശ്യമായി വരുന്നുണ്ട്. ഇത് പലപ്പോഴും കാലതാമസത്തിന് കാരണമാകുന്നതായി ആം ആദ്മി പാർട്ടി ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

കുട്ടനാട്ടിൽ നിന്ന് ആളുകൾ വലിയ തോതിൽ പാലായനം ചെയ്യുകയാണ്. കുട്ടനാട് കേന്ദ്രീകരിച്ച് ഭരണകേന്ദ്രം വന്നാൽ ഇതിന് പരിഹാരമാകും. ഈ ആവശ്യവും നെൽ കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങളും ഉന്നയിച്ചാണ് 24 ന് രാവിലെ 10 ന് കളക്ട്രേറ്റ് പടിക്കൽ ധർണ നടത്തുന്നത്. തുടർ ദിവസങ്ങളിൽ ജനപ്രതിനിധികൾക്ക് നിവേദനം നൽകും.

താലൂക്ക്, വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ചും ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ആം ആദ്മി പാർട്ടി ജില്ലാ പ്രസിഡന്‍റ് രമേശൻ പാണ്ടിശേരി, സെക്രട്ടറി ഷിനു ജോർജ് കരൂർ, കുട്ടി മൂസ, പ്രമോദ് കുമാർ, തോമസ് അലക്സാണ്ടർ തുടങ്ങിയവർ പങ്കെടുത്തു.

National

നബ്‌രംഗ്പുരിനെ മാവോയിസ്റ്റ് മുക്ത ജില്ലയായി പ്രഖ്യാപിച്ചു

ഭുവനേശ്വർ: ഒഡീഷയിലെ നബ്‌രംഗ്പുർ ജില്ലയെ മാവോയിസ്റ്റ് മുക്തമായി പ്രഖ്യാപിച്ചു. ജില്ലയിൽ പ്രവർത്തിച്ചിരുന്ന ഒന്പത് മാവോയിസ്റ്റുകൾ ഛത്തീസ്ഗഡിൽ കീഴടങ്ങിയതോടെയാണ് നബ്‌രംഗ്പുർ മാവോയിസ്റ്റ് മുക്തമായതെന്ന് അധികൃതർ പറഞ്ഞു.

ഏഴു വനിതകൾ ഉൾപ്പെടെയുള്ള മാവോയിസ്റ്റുകളാണു കീഴടങ്ങിയത്. നിരവധി മാവോയിസ്റ്റ് ആക്രമണങ്ങൾ നബ്‌‌രംഗ്പുരിൽ അരങ്ങേറിയിരുന്നു. 2011ൽ ബിജെഡി എംഎൽഎ ജഗബന്ധു മാജിയും സുരക്ഷാ ഉദ്യോഗസ്ഥൻ പി.കി. പത്രോയും മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

Kerala

മകരവിളക്ക്; പത്തനംതിട്ട ജില്ലയിൽ ബുധനാഴ്ച പ്രാദേശിക അവധി

പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവം നടക്കുന്ന ബുധനാഴ്ച (ജനുവരി 14) പത്തനംതിട്ട ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.

പന്തളം കൊട്ടാരത്തിലും വലിയകോയിക്കൽ ധർമശാസ്താക്ഷേത്രത്തിലും തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തിരക്ക് നിയന്ത്രിക്കാൻ മുന്നൂറിലധികം പോലീസുകാരെ നിയോഗിച്ചു.

ഡിവൈഎസ്പി ജി.സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സായുധസേന ഘോഷയാത്രയുടെ സുരക്ഷയ്ക്കായി ഒപ്പമുണ്ടാകും.

National

ഗോവയിൽ മൂന്നാമതൊരു ജില്ലകൂടി

പനാജി: ഗോവയിൽ കുശാവതി എന്ന പേരിൽ പുതിയ ജില്ല വരുന്നു. വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്നു മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.

സംസ്ഥാനത്തെ മൂന്നാമത്തെ ജില്ലയാണിത്. മേഖലയിലൂടെയുള്ള നദിയുടെ പേരാണ് കുശാവതി. നാല് താലൂക്കുകൾ അടങ്ങിയ ജില്ലയിൽ ആവശ്യമായ സൗകര്യങ്ങൾ ഉണ്ടാകുന്നതുവരെ ദക്ഷിണ ഗോവ ജില്ലയായിരിക്കും ആസ്ഥാനം.

ദക്ഷിണ ഗോവയിലെ കളക്ടർക്കായിരിക്കും അധികചുമതല. 27 ശതമാനം ആദിവാസി വിഭാഗക്കാരുള്ള ജില്ലയ്ക്കുവേണ്ടി കേന്ദ്രത്തോട് കൂടുതൽ ഫണ്ട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നോർത്ത് ഗോവ, സൗത്ത് ഗോവ എന്നിവയാണ് ഇപ്പോഴുള്ള രണ്ട് ജില്ലകൾ.

Kerala

വി. പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും

തിരുവനന്തപുരം: സിപിഎം നേതാവ് പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തിരുവനന്തപുരം കല്ലമ്പലം ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് പ്രിയദര്‍ശിനി.

സിപിഎം വര്‍ക്കല ഏരിയ കമ്മിറ്റി അംഗമാണ്. 15 സീറ്റുകള്‍ നേടിയാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിര്‍ത്തിയത്. 13 സീറ്റുകളാണ് യുഡിഎഫ് നേടിയത്. കഴിഞ്ഞ തവണ ആറു സീറ്റുകളുണ്ടായിരുന്ന യുഡിഎഫ് നില മെച്ചപ്പെടുത്തിയെങ്കിലും ഭരണം പിടിക്കാനായില്ല. എൻഡിഎക്ക് ജില്ലാ പഞ്ചായത്തിൽ ഒരു സീറ്റിലും വിജയിക്കാനായില്ല.

അതേസമയം, തിരുവനന്തപുരം കോര്‍പറേഷനിൽ ആര്‍പി ശിവജി സിപിഎം കക്ഷി നേതാവാകും. കോര്‍പറേഷനിലെ പുന്നയ്ക്കാമുകള്‍ കൗണ്‍സിലറാണ് ശിവജി.

Kerala

അനുമതിയില്ലാതെ നിർമാണം പൂർത്തിയാക്കി; ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്‍റെ പ്രവർത്തനം തടഞ്ഞു

അടിമാലി: ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്‍റെ പ്രവർത്തനം തടഞ്ഞ് ജില്ലാ കളക്ടർ. അനുമതിയില്ലാതെ നിർമാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെ കളക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയത്.

അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിലിന്‍റെയും പഞ്ചായത്തിന്‍റെയും അനുമതി ഗ്ലാസ് ബ്രിഡ്ജിനില്ല. പ്രവർത്തനം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ജില്ലാ പോലീസ് മേധാവിക്കും കൈമാറി.

ആനച്ചാൽ കാനാച്ചേരിയിലെ എൽസമ്മയുടെ ഭൂമിയിലാണ് ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചത്. രണ്ട് കോടി രൂപ ചെലവിട്ട് 35 മീറ്റർ നീളത്തിലാണ് പാലം. ഒരേ സമയം 40 പേർക്ക് കയറി നിൽക്കാം. ശനിയാഴ്ചയായിരുന്നു ഗ്ലാസ് ബ്രിഡ്ജിന്‍റെ ഉദ്ഘാടനം.

പാലം നിർമാണം നിർത്തണമെന്ന് പള്ളിവാസൽ പഞ്ചായത്ത് സെക്രട്ടറി മാർച്ച് ഒന്നിന് നോട്ടീസ് നൽകിയിരുന്നുവെന്നും മെമ്മോയിൽ വ്യക്തമാക്കിയിട്ടുണ്ട്. അനുമതിയില്ലാതെ മണ്ണ് നീക്കിയെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമാണം നടത്തിയെന്നും കുഞ്ചിത്തണ്ണി വില്ലേജ് ഓഫീസറുടെ റിപ്പോർട്ടുമുണ്ട്.

Kerala

അനീഷ് ജോർജിന് തൊഴിൽ സമ്മർദം ഇല്ലായിരുന്നു: ജില്ലാ കളക്ടർ

കണ്ണൂർ: ബിഎൽഓ അനീഷ് ജോർജിന്റെ ആത്മഹത്യയിൽ വിശദീകരണവുമായി കണ്ണൂർ ജില്ലാ കളക്ടർ. അനീഷ് ജോർജിന് തൊഴിൽ സമ്മർദം ഇല്ലായിരുന്നെന്നും ആകെ വിതരണം ചെയ്യാൻ ബാക്കി ഉണ്ടായിരുന്നത് 50 ഫോമുകൾ മാത്രമായിരുന്നെന്നും കളക്ടർ അറിയിച്ചു.

അനീഷ് ഉത്തരവാദിത്തങ്ങൾ കൃത്യമായി നിറവേറ്റി വരുന്ന ആളാണ്. സഹായം വേണ്ടതുണ്ടോ എന്നറിയാൻ ഉദ്യോഗസ്ഥർ വിളിച്ചപ്പോഴും ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടിയെന്നും കളക്ടർ വാർത്തക്കുറിപ്പിൽ പറഞ്ഞു. പോലീസിന്റെയും വകുപ്പ് തല അന്വേഷണത്തിലും ആത്മഹത്യയിൽ തൊഴിൽ സമ്മർദം ഇല്ലെന്നാണ് കണ്ടെത്തൽ.

പോലീസിലൂടെയും ഭരണപരമായ അന്വേഷണങ്ങളിലൂടെയും നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എസ്‌ഐആറുമായി ബന്ധപ്പെട്ട ജോലികളും ബിഎൽഒയുടെ മരണവും തമ്മിൽ വ്യക്തമായ ബന്ധം സ്ഥാപിക്കപ്പെട്ടിട്ടില്ലെന്നും വാർത്തക്കുറിപ്പിൽ പറയുന്നു.

Latest News

Up