Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Emergency

22 പേരുടെ ജീവനെടുത്ത് കാട്ടാന; ജാർഖണ്ഡിൽ ‘അടിയന്തരാവസ്ഥ’

ന്യൂഡൽഹി: ഒന്പത് ദിവസത്തിനുള്ളിൽ 22 പേരുടെ ജീവനെടുത്ത കാട്ടാനയെ തുരത്താൻ ‘അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ച് ജാർഖണ്ഡ്.

ജാർഖണ്ഡിലെ പശ്ചിമ സിംഗ്ഭും ജില്ലയിൽ ജനുവരി ആദ്യം മുതൽ ആക്രമണം നടത്തുന്ന അതീവ അപകടകാരിയായ ആനയെ മെരുക്കാനാണു സർക്കാരിന്‍റെ അഭൂതപൂർവമായ നടപടി.

ദിവസേന 30 കിലോമീറ്ററോളം സഞ്ചരിക്കുന്ന കാട്ടാനയെ പിന്തുടരാനും പിടികൂടാനുമായി നൂറോളം പേരെ വനംവകുപ്പ് വിന്യസിച്ചിട്ടുണ്ട്. ഒറ്റക്കൊന്പുള്ള കാട്ടാനയെ തുരത്താൻ മയക്കുവെടി പരീക്ഷിച്ചെങ്കിലും വിജയിച്ചിട്ടില്ല.

കാട്ടാന മദം പൊട്ടി നിൽക്കുകയാണെന്ന് അധികൃതർ സംശയിക്കുന്നു. കൊന്പനാനകളിൽ പുരുഷ ഹോർമാണായ ടെസ്റ്റോസ്റ്റിറോണ്‍ കൂടുന്പോഴാണ് മദം പൊട്ടുന്നതായി വിശേഷിപ്പിക്കുന്നത്. സാധാരണയേക്കാൾ 60 ഇരട്ടി ടെസ്റ്റോസ്റ്റിറോണുകൾ ആനയുടെ ശരീരത്ത് ഉണ്ടാകുന്പോൾ അവ കൂടുതൽ അക്രമകാരിയാകുന്നു.

സാധാരണയായി രണ്ടുമുതൽ മൂന്നു മാസം വരെയാണ് ഇതു നിലനിൽക്കുന്നത്. കാട്ടാനയെ കണ്ടെത്താനായി മറ്റു മൂന്ന് സംസ്ഥാനങ്ങളിലെ വന്യജീവി വിദഗ്ധരെയും നിയോഗിച്ചിട്ടുണ്ടെങ്കിലും ആനയുടെ ക്രമരഹിതമായ ചലനം മൂലം പിന്തുടരാൻ പ്രയാസമാണെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.

Editorial

തരൂരിന്‍റെ അടിയന്തരാവസ്ഥ

വ്യാഴാഴ്ചത്തെ ദീപിക വായിച്ചവർക്ക്, ശശി തരൂർ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ തന്‍റെ മുറി ചാരിയിട്ടു പുറത്തിറങ്ങിയതുപോലെ തോന്നുന്നുണ്ട്. ‘അടിയന്തരാവസ്ഥയുടെ പാഠമുൾക്കൊണ്ട്’ എന്ന ലേഖനത്തിൽ, അതു പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയെ അദ്ദേഹം നിശിതമായി വിമർശിച്ചിട്ടുണ്ട്.

പക്ഷേ, 50 വർഷം മുന്പത്തെ അടിയന്തരാവസ്ഥയുടെ പോസ്റ്റ്മോർട്ടം നടത്തിയ തരൂർ, കൺമുന്നിലുണ്ടെന്ന് കോൺഗ്രസ് ചൂണ്ടിക്കാണിച്ച അപ്രഖ്യാപിത അടിയന്തരാവസ്ഥയെ ഒന്നു നുള്ളിനോവിക്കുന്നതേയുള്ളൂ. സന്ദേഹമുണ്ടെങ്കിലും, കോൺഗ്രസിനും ബിജെപിക്കും മധ്യേ നിൽക്കുന്ന തരൂർ ഒരു തീരുമാനം എടുത്തിട്ടുണ്ട്. പക്ഷേ, അതിനുള്ള മുഹൂർത്തം തങ്ങളായിട്ടു കുറിച്ചുകൊടുക്കില്ലെന്നു കോൺഗ്രസും കരുതുന്നുണ്ടാകും.

അടിയന്തരാവസ്ഥയോടുള്ള വിയോജിപ്പല്ല ശശി തരൂരിന്‍റെ വിഷയം. അതായിരുന്നെങ്കിൽ, അടിയന്തരാവസ്ഥയുടെ തുടക്കത്തിൽ താൻ അനുഭവിച്ചതായി പറയുന്ന അഗാധമായ മരവിപ്പിൽനിന്നു പുറത്തുവന്ന് കോൺഗ്രസിന്‍റെ പാർലമെന്‍റംഗത്വവും മന്ത്രിസ്ഥാനവുമൊക്കെ ഏറ്റെടുത്ത അദ്ദേഹം പാർട്ടിയിൽ അവഗണിക്കപ്പെടുകയും ബിജെപിയിൽ ഗണിക്കപ്പെടുകയും ചെയ്തെന്നു ബോധ്യപ്പെട്ടപ്പോഴല്ല അടിയന്തരാവസ്ഥയുടെ പാഠം ഉൾക്കൊള്ളേണ്ടിയിരുന്നത്. മാത്രമല്ല, കോൺഗ്രസ് മുക്ത ഭാരതം ലക്ഷ്യമിടുന്ന ഏകാധിപത്യശൈലിയെയും അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന നിരീക്ഷണങ്ങളെയും അദ്ദേഹത്തിനു തള്ളിക്കളയാനും ആകുമായിരുന്നില്ല.

അരനൂറ്റാണ്ടു മുന്പത്തെ ജനാധിപത്യവിരുദ്ധതയെ തിരിച്ചറിയുന്നവർ കൺമുന്നിലുള്ള യാഥാർഥ്യങ്ങൾ കാണാതിരിക്കുകയോ? എന്തു തീരുമാനിച്ചാലും, സ്ഥാനമാനങ്ങളോ നിലപാടോ ഏതാണ് മുഖ്യം എന്ന ചോദ്യം തരൂരിന്‍റെ രാഷ്‌ട്രീയഭാവിയിൽ എന്നുമുണ്ടാകും. അദ്ദേഹമെഴുതിയ ഇന്ത്യൻ ചരിത്രത്തെക്കുറിച്ചുള്ള ഗ്രന്ഥങ്ങൾ മാത്രമല്ല, വൈരുദ്ധ്യാത്മക പ്രധാനമന്ത്രി: നരേന്ദ്ര മോദിയും അദ്ദേഹത്തിന്‍റെ ഇന്ത്യയും (The Paradoxical Prime Minister: Narendra Modi and His India) എന്ന, മോദിഭരണത്തെ വിമർശിക്കുന്ന ഗ്രന്ഥവുമൊക്കെ അദ്ദേഹത്തിനു ഭാരമായി മാറും.

തരൂരിന്‍റെ ലേഖനത്തിൽ ഇങ്ങനെയുണ്ട്: “നിയമനിർമാണസഭയിലെ ഭൂരിപക്ഷത്തിന്‍റെ പിന്തുണയുള്ള, അമിതാധികാരമുള്ള ഒരു എക്സിക്യൂട്ടീവിന് ജനാധിപത്യത്തെ വലിയ അപകടത്തിലാക്കാൻ കഴിയും എന്നതാണ് മൂന്നാമത്തെ പാഠം. ഒരുപക്ഷേ നമ്മുടെ ഇപ്പോഴത്തെ രാഷ്‌ട്രീയ സാഹചര്യത്തിൽ ഏറ്റവും പ്രസക്തമായത്.” ഈ നിരീക്ഷണം മോദിക്കെതിരാണെന്നു വായനക്കാർക്കു മനസിലാകുമെങ്കിലും ഇന്ദിരാഗാന്ധിയെ വിമർശിക്കുന്നത്ര മൂർച്ചയില്ലെന്നു മാത്രമല്ല, പേരുപോലും ഉച്ചരിക്കുന്നുമില്ല. അതൊരു മുൻകരുതലാകാം. കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്കു മത്സരിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതു മുതൽ ബിജെപി അദ്ദേഹത്തെ നോട്ടമിട്ടു.

ഹൈക്കമാൻഡ് സ്ഥാനാർഥിയായിരുന്ന ഇപ്പോഴത്തെ പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയ്ക്കെതിരേ മത്സരിച്ച തരൂർ നേടിയ വോട്ടിന്‍റെ എണ്ണം നേതൃത്വത്തെ അന്പരപ്പിച്ചിരുന്നു. ഏറ്റവുമൊടുവിൽ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ലോകരാജ്യങ്ങളോടു വിശദീകരിക്കാൻ പോയ സംഘത്തിൽ കോൺഗ്രസ് നിർദേശിക്കാതിരുന്നിട്ടും ബിജെപി തരൂരിനെ ഉൾപ്പെടുത്തി. അന്തർദേശീയ വിഷയങ്ങളിലെ പരിജ്ഞാനം കണക്കിലെടുത്താൽ കോൺഗ്രസിൽതന്നെ ഏറ്റവും പ്രഗത്ഭനായ തരൂരിനെ ഒഴിവാക്കിയത് കോൺഗ്രസിന്‍റെ രാഷ്‌ട്രീയ മണ്ടത്തരമായി വിലയിരുത്തപ്പെട്ടു. പിന്നീട് തരൂരിന്‍റെ പ്രസ്താവനകൾ കൂടുവിട്ട് അനന്തവിഹായസിലേക്കു പറക്കുന്ന പക്ഷിയുടേതുപോലെയായിരുന്നു.

തരൂരിനെ അവഗണിച്ചതും ബിജെപിക്ക് മുതലെടുപ്പിന് അവസരം കൊടുത്തതും കോൺഗ്രസിൽ ഇനി ചർച്ചയാകില്ല. കോൺഗ്രസിനെ സംബന്ധിച്ച് തരൂരിനുണ്ടായിരുന്ന യുഎൻ അണ്ടർ സെക്രട്ടറി പദവിയോ അദ്ദേഹത്തിന്‍റെ ഭാഷാ-ചരിത്ര പാണ്ഡിത്യമോ ജനങ്ങൾക്കിടയിലെ സ്വാധീനമോ അല്ല, കോൺഗ്രസിനു മുകളിൽ ബിജെപി നനച്ചുവളർത്താൻ ശ്രമിക്കുന്ന ഒരു മരം എന്നതായിരുന്നു പരിഗണനാവിഷയം. കോൺഗ്രസിലേക്കു ചാഞ്ഞുനിൽക്കുന്ന ഇത്തരമൊരാൾ തങ്ങളുടെ പാർട്ടിയിലുണ്ടെങ്കിൽ ബിജെപി വച്ചുപൊറുപ്പിക്കുമോ എന്ന ചോദ്യമുണ്ട്.

തരൂർ ദീപികയിലെഴുതിയ ലേഖനത്തെക്കുറിച്ച് തനിക്കും ചിലതു പറയാനുണ്ടെന്നും പക്ഷേ, വർക്കിംഗ് കമ്മിറ്റിയംഗമായതിനാൽ അതു ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നും അവർ തീരുമാനിച്ചുകൊള്ളുമെന്നുമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞത്. അടുത്ത തവണ കേരളത്തിൽ അധികാരത്തിലെത്തുമെന്ന് ഉറച്ചുവിശ്വസിക്കുന്ന കോൺഗ്രസ്, ശശി തരൂർ വിഷയം ഇവിടെ അലക്കി കുളം കലക്കില്ല.

അടിയന്തരാവസ്ഥയിലേക്കു തിരികെ വന്നാൽ, 50-ാം വാർഷികത്തിൽ ആ ചരിത്രം ചർച്ച ചെയ്യുന്നത് ചരിത്രത്തെ രാഷ്‌ട്രീയക്കളിക്ക് ഉപയോഗിക്കാനല്ല. വർത്തമാനകാലത്തിനു നേർക്കു പിടിച്ച കണ്ണാടിയായി പരിവർത്തിപ്പിക്കാനാണ്. 1975ലെ ആ കണ്ണാടിയിൽ തെളിയുന്ന 2025ന് ജനാധിപത്യത്തിന്‍റെ പ്രസന്നവദനമല്ല. കോൺഗ്രസിന് ജനാധിപത്യത്തെക്കുറിച്ച്, അന്നത്തെ ആഭ്യന്തര ഭീഷണിയുടെയും വിദേശ ഗൂഢാലോചനയുടെയും അട്ടിമറിസാധ്യതയുടെയും ജനാധിപത്യഭീഷണിയുടെയുമൊക്കെ ന്യായങ്ങളുണ്ട്. പക്ഷേ, അതൊന്നും ജനത്തിനു സ്വീകാര്യമായിട്ടില്ല. ഇന്ദിരയെയും കോൺഗ്രസിനെയും ജനം തള്ളിക്കളഞ്ഞുമില്ല. അടിയന്തരാവസ്ഥയെ എതിർത്ത പ്രതിപക്ഷ കൂട്ടായ്മ പിന്നീട് തരിപ്പണമാകുന്നതും ഇന്ദിര തിരിച്ചുവരുന്നതും രാജ്യം കണ്ടു.

50-ാം വാർഷികത്തിൽ അടിയന്തരാവസ്ഥയ്ക്കെതിരേ എഴുതിയ മുഖപ്രസംഗത്തിലെ വാക്കുകൾ ആവർത്തിക്കട്ടെ, “കോൺഗ്രസ് മറക്കരുത്; ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും അവർ തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 77ൽ അന്പേ പരാജയപ്പെട്ടെങ്കിലും അടുത്ത തവണ ജനം തെരഞ്ഞെടുത്തു. അടിയന്തരാവസ്ഥയെക്കുറിച്ച് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് കോൺഗ്രസ് ഭരിക്കുന്ന കാലത്താണ്. 1976ൽ അടിയന്തരാവസ്ഥ കാലത്തുതന്നെ 42-ാം ഭേദഗതിയിലൂടെ ഇന്ദിര മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തി. ഏകാധിപത്യത്തിലേക്കു വഴുതിയെങ്കിലും വീഴാതെ തിരിച്ചെത്തിയ കോൺഗ്രസ് 50-ാം വാർഷികത്തിലെങ്കിലും അടിയന്തരാവസ്ഥയ്ക്ക് ജനങ്ങളോടു മാപ്പു പറഞ്ഞിരുന്നെങ്കിൽ പ്രഖ്യാപിക്കാത്ത അടിയന്തരാവസ്ഥയെ നേരിടാൻ കരുത്തേറുമായിരുന്നു.”

ഇന്ദിരയും മോദിയും രാഹുലും ശശി തരൂരുമൊന്നുമല്ല, ഈ രാജ്യത്തിനു വിഷയം ആഗോളതലത്തിൽ ഉയർത്തിപ്പിടിച്ചിരിക്കുന്ന അതിന്‍റെ ജനാധിപത്യ ശിരസാണ്. അതു താഴരുതേയെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണ് അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ശശി തരൂരിന്‍റെ ലേഖനം ദീപിക പ്രസിദ്ധീകരിച്ചത്. അതുകൊണ്ടാണ് വിയോജനക്കുറിപ്പുകൾക്കും ഇതിൽ ഇടമുള്ളത്. അതേ, അടിയന്തരാവസ്ഥ ഒരു വാക്കല്ല, ചിലപ്പോൾ എഴുതപ്പെടാത്തൊരു വാറണ്ടുമാകാം. തരൂരിന്‍റെ അടിയന്തരാവസ്ഥയല്ല, രാജ്യത്തിന്‍റെ അവസ്ഥയാണു ചർച്ച ചെയ്യേണ്ടത്.

Leader Page

അടിയന്തരാവസ്ഥയുടെ പാഠമുൾക്കൊണ്ട്

1975 ജൂൺ 25ന് ഇന്ത്യ ഒരു പുതിയ യാഥാർഥ്യത്തിലേക്ക് ഉണർന്നു. സാധാരണ സർക്കാർ പ്രഖ്യാപനങ്ങളായിരുന്നില്ല അന്നു വാർത്തകളിൽ നിറഞ്ഞത്. പകരം, ഭയാനകമായ ഒരു ഉത്തരവ്: രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു.

21 മാസത്തോളം മൗലികാവകാശങ്ങൾ റദ്ദാക്കപ്പെട്ടു. പത്രങ്ങളുടെ വായ് മൂടിക്കെട്ടി. രാഷ്‌ട്രീയ വിയോജിപ്പുകൾ ക്രൂരമായി അടിച്ചമർത്തപ്പെട്ടു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാപരമായ വാഗ്ദാനങ്ങളുടെ സത്ത കടുത്ത പരീക്ഷണത്തിലായി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ശ്വാസമടക്കിപ്പിടിച്ചുനിന്നു. അമ്പതു വർഷങ്ങൾക്കിപ്പുറവും, ആ കാലഘട്ടം ‘അടിയന്തരാവസ്ഥ’യായി ഇന്ത്യക്കാരുടെ ഓർമകളിൽ മായാതെ കിടക്കുന്നു.

അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ ഞാൻ ഇന്ത്യയിലുണ്ടായിരുന്നു. എങ്കിലും ബിരുദാനന്തര പഠനത്തിനായി ഉടൻതന്നെ അമേരിക്കയിലേക്ക് പോവുകയും പിന്നീട് കാര്യങ്ങളെല്ലാം ദൂരെ നിന്ന് നിരീക്ഷിക്കുകയും ചെയ്തു. അതിന്‍റെ തുടക്കത്തിൽത്തന്നെ എന്നെ വല്ലാതെ അസ്വസ്ഥനാക്കിയത് അഗാധമായ ഒരുതരം മരവിപ്പായിരുന്നു.

ശക്തമായ സംവാദങ്ങൾക്കും സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങൾക്കും പേരുകേട്ട ഇന്ത്യൻ പൊതുജീവിതത്തിന്‍റെ ഊർജസ്വലമായ ബഹളം ഒരുതരം ഭീകരമായ നിശബ്ദതയിലേക്കു വഴിമാറിയിരുന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കർക്കശ നടപടികൾ വേണമെന്ന് ശഠിച്ചു. ആഭ്യന്തര അരക്ഷിതാവസ്ഥയും ബാഹ്യഭീഷണികളും നേരിടാനും അരാജകത്വത്തിലായ രാജ്യത്ത് അച്ചടക്കവും കാര്യക്ഷമതയും കൊണ്ടുവരാനും അടിയന്തരാവസ്ഥയ്ക്കു മാത്രമേ കഴിയൂ എന്ന് അവർ വാദിച്ചു.

ഈ നീക്കത്തെ പിന്തുണയ്ക്കാനുള്ള കടുത്ത സമ്മർദത്തിന് നീതിന്യായ വ്യവസ്ഥയ്ക്കു വഴങ്ങേണ്ടിവന്നു. ഹേബിയസ് കോർപസ് റദ്ദാക്കിയതും പൗരന്മാരുടെ മൗലികാവകാശമായ സ്വാതന്ത്ര്യം നിഷേധിച്ചതും സുപ്രീംകോടതി ശരിവയ്ക്കുകപോലും ചെയ്തു.

പത്രപ്രവർത്തകരും ആക്‌ടിവിസ്റ്റുകളും പ്രതിപക്ഷ നേതാക്കളും തടവറയിലായി. ഭരണഘടനാപരമായ ഈ അതിക്രമങ്ങൾ മനുഷ്യാവകാശലംഘനങ്ങളുടെ ഭയാനകമായ പട്ടികയ്ക്ക് വഴിയൊരുക്കി. തടങ്കലിലെ പീഡനങ്ങളും വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും ഭരണകൂടത്തെ ധിക്കരിക്കാൻ ധൈര്യം കാണിച്ചവർക്ക് ഇരുണ്ട യാഥാർഥ്യങ്ങളായിരുന്നു. എങ്കിലും അക്കാലത്ത് ഇതൊന്നും അധികം പുറത്തറിഞ്ഞിരുന്നില്ല.

പറഞ്ഞറിയിക്കാൻ വയ്യാത്ത ക്രൂരതകൾ

അച്ചടക്കത്തിനും ക്രമത്തിനും വേണ്ടിയുള്ള ശ്രമങ്ങൾ പലപ്പോഴും പറഞ്ഞറിയിക്കാൻ വയ്യാത്ത ക്രൂരതകളായി മാറി. ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് നയിച്ച നിർബന്ധിത വന്ധ്യംകരണ പരിപാടികൾ അതിന് ഉദാഹരണമാണ്. ദരിദ്ര ഗ്രാമീണ പ്രദേശങ്ങളിൽ സ്വേച്ഛാപരമായ ലക്ഷ്യങ്ങൾ നേടുന്നതിനു ബലപ്രയോഗവും അക്രമവും ഉപയോഗിച്ചു. ന്യൂഡൽഹി പോലുള്ള നഗരകേന്ദ്രങ്ങളിൽ ചേരികൾ നിഷ്കരുണം ഇടിച്ചുനിരത്തി ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കി. അവരുടെ ക്ഷേമത്തെക്കുറിച്ച് പരിഗണനയേ ഉണ്ടായിരുന്നില്ല.

ഈ പ്രവൃത്തികളെ പിന്നീട് നിർഭാഗ്യകരമായ അതിക്രമങ്ങളായി ഗൗരവംകുറച്ച് ചിത്രീകരിച്ചു. അടിയന്തരാവസ്ഥയ്ക്ക് തൊട്ടുപിന്നാലെ, ഒരു താത്കാലിക ക്രമം സ്ഥാപിക്കപ്പെട്ടെന്നും ജനാധിപത്യ രാഷ്‌ട്രീയത്തിന്‍റെ അരാജകത്വത്തിൽനിന്ന് താത്കാലിക ആശ്വാസം ലഭിച്ചെന്നും ചിലർ വാദിച്ചേക്കാം. എന്നാൽ, ഈ അക്രമങ്ങൾ അനിയന്ത്രിതമായ അധികാരം സ്വേച്ഛാധിപത്യമായി മാറിയ ഒരു വ്യവസ്ഥിതിയുടെ നേർഫലമായിരുന്നു. അടിയന്തരാവസ്ഥയിലൂടെ എന്തു ക്രമം ഉണ്ടായിട്ടുണ്ടെങ്കിലും അതിനു നമ്മുടെ റിപ്പബ്ലിക്കിന്‍റെ ആത്മാവിന്‍റെ വില നൽകേണ്ടിവന്നു.

വിയോജിപ്പുകളെ നിശബ്ദമാക്കിയതും, യോഗം ചേരാനും എഴുതാനും സ്വതന്ത്രമായി സംസാരിക്കാനുമുള്ള മൗലികാവകാശങ്ങൾ വെട്ടിച്ചുരുക്കിയതും, ഭരണഘടനാപരമായ നിയമങ്ങളോടുള്ള പരസ്യമായ അവഗണനയും ഇന്ത്യൻ രാഷ്‌ട്രീയത്തിൽ മായാത്ത മുറിവേൽപ്പിച്ചു. നീതിന്യായ വ്യവസ്ഥ പിന്നീട് നട്ടെല്ല് വീണ്ടെടുത്തെങ്കിലും തുടക്കത്തിലെ ഇടർച്ച പെട്ടെന്നു മറക്കാനാകുമായിരുന്നില്ല. ഈ കാലത്തെ അതിക്രമങ്ങൾ എണ്ണമറ്റ മനുഷ്യർക്ക് ആഴത്തിലുള്ളതും ശാശ്വതവുമായ നാശമുണ്ടാക്കി. പീഡിത സമൂഹങ്ങളിൽ ഭയവും അവിശ്വാസവും അവശേഷിപ്പിച്ചു. അടിയന്തരാവസ്ഥ പിൻവലിച്ചതിനുശേഷം 1977 മാർച്ചിൽ നടന്ന ആദ്യത്തെ സ്വതന്ത്ര തെരഞ്ഞെടുപ്പിൽത്തന്നെ ഇന്ദിരാഗാന്ധിയെയും അവരുടെ പാർട്ടിയെയും വൻ ഭൂരിപക്ഷത്തിൽ പുറത്താക്കി അവർ അതു പ്രകടിപ്പിക്കുകയും ചെയ്തു.

പല രാജ്യങ്ങളും ആഴത്തിലുള്ള ധ്രുവീകരണത്തിനും ജനാധിപത്യമൂല്യങ്ങളെ വെല്ലുവിളിക്കുന്നതിനും സാക്ഷ്യം വഹിക്കുന്ന ഈ സമയത്ത് അടിയന്തരാവസ്ഥയുടെ അന്പതാം വാർഷികം ചരിത്രപരമായ വിലയിരുത്തലിനും ആത്മപരിശോധനയ്ക്കുമുള്ള അവസരമാണ്. ജനാധിപത്യം പ്രത്യക്ഷത്തിൽ ശക്തമാണെന്ന് തോന്നുന്ന ഒരു രാജ്യത്തുപോലും അത് എത്രമാത്രം ദുർബലമാകാൻ സാധ്യതയുണ്ടെന്ന് അടിയന്തരാവസ്ഥ വ്യക്തമായി കാണിച്ചുതന്നു.

ഒരു സർക്കാരിന് അതിന്‍റെ ധാർമികബോധവും ജനങ്ങളോടുണ്ടാകേണ്ട ഉത്തരവാദിത്വവും എങ്ങനെ നഷ്‌ടപ്പെടാമെന്ന് ഇതു നമ്മെ ഓർമിപ്പിച്ചു. സ്വാതന്ത്ര്യം പലപ്പോഴും ക്ഷയിക്കുന്നതെങ്ങനെയെന്നും കാണിച്ചുതന്നു. ആദ്യം സൂക്ഷ്മമായി, ശ്രേഷ്ഠമെന്ന് തോന്നുന്ന കാരണങ്ങളുടെ പേരിൽ നിസാരമായ സ്വാതന്ത്ര്യങ്ങൾ ഓരോന്നായി ഇല്ലാതാകുന്നു. ഒടുവിൽ ‘കുടുംബക്ഷേമ’വും ‘നഗരപരിഷ്കരണ’വും നിർബന്ധിത വന്ധ്യംകരണങ്ങളും ഏകപക്ഷീയമായ വീടുതകർക്കലുകളുമായി മാറുന്നു.

പാഠങ്ങൾ അനവധി

ഈ അനുഭവത്തിൽനിന്നുള്ള പാഠങ്ങൾ അനവധിയാണ്, ശാശ്വതവും. ഒന്നാമതായി, വിവരസ്വാതന്ത്ര്യവും സ്വതന്ത്ര മാധ്യമങ്ങളും പരമപ്രധാനമാണ്. നാലാംതൂൺ ആക്രമിക്കപ്പെടുമ്പോൾ, രാഷ്‌ട്രീയനേതാക്കളെക്കൊണ്ട് കണക്കു പറയിക്കാൻ ആവശ്യമായ വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭിക്കാതെ വരുന്നു.

എന്നിരുന്നാലും, ഭീഷണിക്കു മുന്നിൽ പല മാധ്യമസ്ഥാപനങ്ങളും കാണിച്ച ഭീരുത്വം ക്ഷമിക്കാനാകാത്തതാണ്. രണ്ടാമതായി, ജനാധിപത്യം ഒരു സ്വതന്ത്ര നീതിന്യായ വ്യവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. അത് എക്സിക്യൂട്ടീവിന്‍റെ അധികാര ദുർവിനിയോഗത്തിനെതിരേ പ്രതിരോധമുയർത്താൻ കെല്പുള്ളതും അതിനു സന്നദ്ധവുമാകണം. താത്കാലികമാണെങ്കിൽപോലും ജുഡീഷറിയുടെ കീഴടങ്ങൽ ഗുരുതരവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

നിയമനിർമാണസഭയിലെ ഭൂരിപക്ഷത്തിന്‍റെ പിന്തുണയുള്ള, അമിതാധികാരമുള്ള ഒരു എക്സിക്യൂട്ടീവിന് ജനാധിപത്യത്തെ വലിയ അപകടത്തിലാക്കാൻ കഴിയും എന്നതാണ് മൂന്നാമത്തെ പാഠം. ഒരുപക്ഷേ നമ്മുടെ ഇപ്പോഴത്തെ രാഷ്‌ട്രീയ സാഹചര്യത്തിൽ ഏറ്റവും പ്രസക്തമായത്. പ്രത്യേകിച്ചും ആ എക്സിക്യൂട്ടീവ് അതിന്‍റെ സ്വന്തം അപ്രമാദിത്വത്തിൽ വിശ്വസിക്കുകയും ജനാധിപത്യ വ്യവസ്ഥിതിക്ക് അത്യന്താപേക്ഷിതമായ വിലയിരുത്തലുകളിലും സന്തുലിതാവസ്ഥയിലും അസ്വസ്ഥത കാണിക്കുകയും ചെയ്യുമ്പോൾ. അധികാരം മുന്പില്ലാത്തവിധം കേന്ദ്രീകരിക്കപ്പെടുകയും വിയോജിപ്പ് രാജ്യദ്രോഹമായി കണക്കാക്കുകയും ചെയ്തതുകൊണ്ടാണ് അടിയന്തരാവസ്ഥ സാധ്യമായത്.

ഇന്നത്തെ ഇന്ത്യ 1975ലെ ഇന്ത്യയല്ല. നമ്മൾ കൂടുതൽ ആത്മവിശ്വാസമുള്ളതും കൂടുതൽ അഭിവൃദ്ധിയുള്ളതും പല കാര്യങ്ങളിലും കൂടുതൽ ദൃഢവുമായ ജനാധിപത്യമാണ്. എന്നിട്ടും അടിയന്തരാവസ്ഥയുടെ പാഠങ്ങൾ ആശങ്കാജനകമാംവിധം പ്രസക്തമായി തുടരുന്നു. അധികാരം കേന്ദ്രീകരിക്കാനും വിമർശകരെ നിശബ്ദരാക്കാനും ഭരണഘടനാപരമായ സുരക്ഷാ സംവിധാനങ്ങളെ മറികടക്കാനുമുള്ള പ്രലോഭനം പല രൂപങ്ങളിൽ പ്രത്യക്ഷപ്പെടാം. പലപ്പോഴും ദേശീയ താത്പര്യത്തിന്‍റെയോ സ്ഥിരതയുടെയോ വാചാടോപത്തിൽ ഇതു മറച്ചുവയ്ക്കപ്പെടാം. ഈ അർഥത്തിൽ, അടിയന്തരാവസ്ഥ ശക്തമായ മുന്നറിയിപ്പായി വർത്തിക്കണം. ജനാധിപത്യത്തിന്‍റെ സംരക്ഷകർ എന്നെന്നും ജാഗരൂകരായിരിക്കണം.

ഇരുണ്ട അധ്യായം

ജനാധിപത്യ മൂല്യങ്ങളുടെ സൂക്ഷ്മമായ ക്ഷയത്തെക്കുറിച്ചു നമ്മൾ വേണ്ടത്ര ശ്രദ്ധാലുക്കളാണോ? ചെറുക്കാൻ കഴിയുമോ എന്നതു പോകട്ടെ, ഒരു ഏകാധിപത്യ ഭരണത്തിന്‍റെ വരവു നമുക്കു തിരിച്ചറിയാൻ കഴിയുമോ? നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന മാധ്യമങ്ങൾ മുതൽ നീതിന്യായ വ്യവസ്ഥ വരെയുള്ള സ്ഥാപനങ്ങളെയും സിവിൽ സമൂഹത്തെയും സംരക്ഷിക്കാൻ മതിയായ കാര്യങ്ങൾ നമ്മൾ ചെയ്യുന്നുണ്ടോ? ഇന്ത്യയിലും ലോകമെമ്പാടും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരെല്ലാം സ്വയം ചോദിക്കണം.

അടിയന്തരാവസ്ഥയെ ഇന്ത്യയുടെ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായമായി മാത്രം ഓർക്കാതെ അതിന്‍റെ പാഠങ്ങൾ നമ്മൾ ഉൾക്കൊള്ളണം. ജനാധിപത്യം നിസാരമായി കാണേണ്ട ഒന്നല്ലെന്നും അതു നിരന്തരം പരിപോഷിപ്പിക്കപ്പെടുകയും ശക്തമായി പ്രതിരോധിക്കപ്പെടുകയും ചെയ്യേണ്ട അമൂല്യമായ പൈതൃകമാണെന്നും എല്ലായിടത്തുമുള്ള ആളുകൾക്ക് അതൊരു നിരന്തരമായ ഓർമപ്പെടുത്തലായിരിക്കട്ടെ.

Leader Page

തിരിഞ്ഞുനോട്ടത്തിലെ ഉൾക്കാഴ്ചകൾ
“ഭരണഘടനയ്ക്കെതിരായ നേരിട്ടുള്ള ആക്രമണത്തിലെ ഏറ്റവും വലുതും ഇരുണ്ടതുമായ അധ്യായമായിരുന്നു അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥക്കാലത്തു രാജ്യം മുഴുവൻ അരാജകത്വത്തിലേക്കു കൂപ്പുകുത്തി. പക്ഷേ അത്തരം ഭരണഘടനാ വിരുദ്ധ ശക്തികൾക്കെതിരേ രാഷ്‌ട്രം വിജയിച്ചു. നമ്മുടെ ജനാധിപത്യത്തെ കളങ്കപ്പെടുത്താനുള്ള ഓരോ ശ്രമത്തെയും എല്ലാവരും അപലപിക്കണം.” രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്‍റെ വാക്കുകളാണിത്. അടിയന്തരാവസ്ഥയുടെ അന്പതാം വാർഷികത്തിനു തുടക്കംകുറിച്ചു കഴിഞ്ഞ വർഷം ജൂണ്‍ 27ന് കേന്ദ്രത്തിലെ ബിജെപി സർക്കാർ വിളിച്ച പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തിലായിരുന്നു രാഷ്‌ട്രപതിയുടെ പ്രസംഗം.

“പാർട്ടികളെ തകർക്കുക, തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ പിൻവാതിൽ കളികളിലൂടെ അട്ടിമറിക്കുക, പ്രതിപക്ഷ നേതാക്കൾക്കെതിരേ ഇഡി, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ ഏജൻസികളെ ദുരുപയോഗം ചെയ്യുക, മുഖ്യമന്ത്രിമാരെ ജയിലിലടയ്ക്കുക, അധികാരം ഉപയോഗിച്ചു തെരഞ്ഞെടുപ്പുകളെ പലവിധത്തിൽ സ്വാധീനിക്കുക തുടങ്ങിയവയൊക്കെ അപ്രഖ്യാപിത അടിയന്തരാവസ്ഥയല്ലേ?” കോണ്‍ഗ്രസ് പ്രസിഡന്‍റും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ ചോദിച്ചു. രാജ്യം ഭാവിയിലേക്കു നോക്കേണ്ടതിനു പകരം മോദി സർക്കാരിന്‍റെ വീഴ്ചകൾ മറയ്ക്കാൻ ഭൂതകാലം കുഴിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വീ ദ് പീപ്പിൾ

ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത അധ്യായമായ അടിയന്തരാവസ്ഥയുടെ 50-ാം വാർഷികമാണു നാളെ. ഇന്ദിരാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ അലഹാബാദ് ഹൈക്കോടതി വിധിയെത്തുടർന്നാണ് 1975ൽ അന്നത്തെ രാഷ്‌ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 1975 ജൂണ്‍ 25നും 26നും ഇടയിലുള്ള രാത്രിയിലായിരുന്നു രാഷ്‌ട്രപതിയുടെ നാലു വരി പ്രഖ്യാപനം. ഭരണഘടനയുടെ അനുച്ഛേദം 352ലെ ക്ലോസ് (1) പ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിച്ചു. ഇന്ത്യയുടെ സുരക്ഷയ്ക്കു ഭീഷണിയായ ഗുരുതരമായ ആഭ്യന്തര അസ്വസ്ഥതകൾ നിലനിൽക്കുന്നുവെന്നായിരുന്നു ന്യായം.

“പൊതുജനങ്ങളുടെ ഓർമ ഭയാനകമാം വിധം ചെറുതായതിനാൽ, അടിയന്തരാവസ്ഥയിൽ വ്യത്യസ്ത രീതികളിൽ കഷ്ടപ്പെട്ടവർക്കും സ്വാതന്ത്ര്യത്തിന്‍റെ പുനഃസ്ഥാപനം സാധ്യമാക്കിയ ത്യാഗങ്ങൾക്കുവേണ്ടി പോരാടിയ മനുഷ്യർക്കും നമ്മുടെ നന്ദി പറയാം” എന്നാണ് പ്രശസ്ത നിയമജ്ഞനായ നാനി പാൽക്കിവാല "വീ ദ് പീപ്പിൾ' എന്ന പുസ്തകത്തിൽ എഴുതിയത്. തിന്മയുടെ ശക്തികളുടെ മേൽ മനോഹര വിജയം നേടിയ ലോക് നായക് ജയപ്രകാശ് നാരായണ്‍ ചരിത്രത്തിന്‍റെ ഗതിയെ നിർണായകമായി മാറ്റിമറിച്ചുവെന്നു പാൽക്കിവാല ചൂണ്ടിക്കാട്ടുന്നു.

സഞ്ജയ്‌യുടെ കാലം

ജയപ്രകാശ് നാരായണ്‍, മൊറാർജി ദേശായി, എ.ബി. വാജ്പേയി, എൽ.കെ. അഡ്വാനി തുടങ്ങിയ നേതാക്കളെ അറസ്റ്റു ചെയ്തു തുറുങ്കലിലടച്ചതു മുതൽ പത്ര സെൻസർഷിപ്പു വരെയുള്ള ജനാധിപത്യ വിരുദ്ധ അതിക്രമങ്ങളുടെ പട്ടിക രാജ്യം മറക്കില്ല. എന്നാൽ, അടിയന്തരാവസ്ഥയുടെ മറവിലുള്ള സഞ്ജയ് ഗാന്ധിയുടെ നടപടികളാണ് ഇന്ദിരയേക്കാളേറെ ജനം ഓർക്കുക.

ഇന്ത്യൻ ഭരണഘടനയിലെ നിർണായക വ്യവസ്ഥകൾ സസ്പെൻഡു ചെയ്ത് ഔദ്യോഗികമായാണു പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ നടപ്പാക്കിയത്. എന്നാൽ അനൗദ്യോഗികമായ അടിയന്തരാവസ്ഥയാണു നരേന്ദ്ര മോദിയുടെ 11 വർഷക്കാലമെന്നാണു പ്രതിപക്ഷം ആരോപിക്കുന്നത്. തെറ്റുകൾ ന്യായീകരിക്കാനും ആവർത്തിക്കാനും രൂക്ഷമായി വിമർശിക്കാനും രാഷ്‌ട്രീയത്തിൽ തരംപോലെ കളിക്കാൻ ഭരണ- പ്രതിപക്ഷ രാഷ്‌ട്രീയക്കാർ പഴുതുകൾ കണ്ടെത്താറുണ്ട്. ഏകപക്ഷീയമായി വിവാദ ബില്ലുകൾ പാസാക്കുന്നതിനു വേണ്ടി 146 പ്രതിപക്ഷ എംപിമാരെ സസ്പെൻഡു ചെയ്തതു കഴിഞ്ഞ വർഷമാണ്.

അട്ടിമറിക്കും ന്യായം!

ജനാധിപത്യവും ഭരണഘടനയും അട്ടിമറിക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്യുന്പോഴും ഇവ രണ്ടിന്‍റെയും വക്താക്കളും സംരക്ഷകരുമായി ചമയാൻ ഇന്ദിരാ ഗാന്ധി മുതൽ നരേന്ദ്ര മോദി വരെയുള്ള പ്രധാനമന്ത്രിമാരും രാഷ്‌ട്രീയനേതാക്കളും ശ്രമിക്കുന്നുവെന്നതാണു വിരോധാഭാസം. ജനാധിപത്യം വളരെ ഫലപ്രദമാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കാത്തതിനാലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് 1978 നവംബറിൽ തേംസ് ടെലിവിഷന്‍റെ ജോനാഥൻ ഡിംബിൾബിയുമായുള്ള അഭിമുഖത്തിൽ ഇന്ദിര അവകാശപ്പെട്ടു.

“ഇന്ത്യയിലെ സാധാരണക്കാർക്കും സ്ത്രീകൾക്കും പ്രയോജനപ്രദമായ ചില പുരോഗമനപരമായ നടപടികൾ താൻ അവതരിപ്പിക്കാൻ തുടങ്ങിയതുമുതൽ ജനാധിപത്യത്തിന്‍റെ പേരിൽ ഉണ്ടാകുന്ന ആഴമേറിയതും വ്യാപകവുമായ ഗൂഢാലോചനയെക്കുറിച്ച് എല്ലാവർക്കും ബോധ്യമുണ്ടെന്ന് ഉറപ്പുണ്ട്. ജനാധിപത്യത്തിന്‍റെ പ്രവർത്തനക്ഷമതയെത്തന്നെ നിഷ്ഫലമാക്കാൻ അതു ശ്രമിച്ചു.” പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രാഷ്‌ട്രത്തോടായി നടത്തിയ റേഡിയോ പ്രക്ഷേപണത്തിൽ പറഞ്ഞതാണിത്.

ഇന്ദിരയും മൊറാർജിയും

യഥാവിധി തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ പ്രവർത്തിക്കാൻ അനുവദിച്ചിട്ടില്ലെന്നും ഇന്ദിര പറഞ്ഞു. ചില സന്ദർഭങ്ങളിൽ, നിയമപരമായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭകൾ പിരിച്ചുവിടുന്നതിനായി അംഗങ്ങളെ നിർബന്ധിച്ചു രാജിവയ്പിക്കാൻ ബലപ്രയോഗം നടത്തിയിട്ടുണ്ടെന്നും ഇന്ദിര കൂട്ടിച്ചേർത്തിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയില്ലെന്നു തോന്നിയതിനാലാണ് മൊറാർജി ദേശായിയും പ്രതിപക്ഷ നേതാക്കളും ജനങ്ങളെ തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്തതെന്ന് ഇന്ദിരാ ഗാന്ധി ആരോപിച്ചു.

“പ്രധാനമന്ത്രിയുടെ വീടും പാർലമെന്‍റും വളയാൻ പോകുകയാണെന്നും ഒരു കാര്യവും നടക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും ഒരഭിമുഖത്തിൽ മൊറാർജി പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്.” മൊറാർജി ദേശായിയുടെ അറസ്റ്റിനെ ന്യായീകരിക്കാൻ ഇന്ദിര പറഞ്ഞ വാദമാണിത്. വേറെ വാക്കുകളിൽ ഇന്ത്യയിലെ ജനങ്ങൾ ഇതൊക്കെ ഇപ്പോഴും കേൾക്കുന്നുണ്ട്. 1975 ജൂണ്‍ 26ന് അറസ്റ്റ് ചെയ്ത മൊറാർജിയെ ഏകാന്തതടവിൽ പാർപ്പിച്ചു. 1977 ജനുവരി 18നാണ് അദ്ദേഹത്തെ വിട്ടയച്ചത്.

ബാലിസ്റ്റിക് മിസൈലുകൾ

ജനാധിപത്യം സംരക്ഷിക്കാനെന്ന വ്യാജേന ഇന്ദിര അറസ്റ്റ് ചെയ്ത മൊറാർജി ദേശായി ഇന്ത്യയിലെ ആദ്യത്തെ കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയായതു നിയോഗമാകും. അടിയന്തരാവസ്ഥക്കാലത്തു ജയിലിലടച്ച വാജ്പേയിയും പ്രധാനമന്ത്രിയായി. അഡ്വാനി ഉപപ്രധാനമന്ത്രിയുമായി. ഇപ്പോൾ നരേന്ദ്ര മോദിയുടേത് ഇന്ദിരയെ കടത്തിവെട്ടുന്ന തോരോട്ടമാണ്. കോണ്‍ഗ്രസിനെ തകർത്താണു തുടർച്ചയായ മൂന്നാം തവണയും മോദി അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന തീർത്തും ജനാധിപത്യവിരുദ്ധ മുദ്രാവാക്യം പരസ്യമായി പറയാനും ബിജെപി മടിച്ചില്ല. അന്ന് കോണ്‍ഗ്രസ്, ഇന്ന് ബിജെപി. കാലചക്രം കീഴ്മേൽ മറിയുന്പോൾ കാലം സാക്ഷി.

അടിയന്തരാവസ്ഥക്കാലത്തു പതിപക്ഷത്തെയും പത്രങ്ങളെയും അടിച്ചമർത്തിയ കോണ്‍ഗ്രസിന് ഇപ്പോൾ തിരിച്ചടികളും ക്ഷീണവും തുടർക്കഥയാകുന്നതും ചരിത്രത്തിന്‍റെ ആവർത്തനങ്ങളാകും. കോണ്‍ഗ്രസിനോടും അവരുടെ നേതാക്കളോടും മോദി കരുണ കാട്ടുന്നുമില്ല. ഓപ്പറേഷൻ സിന്ദൂർ സൈനികമെങ്കിൽ മോദിയുടെ രാഷ്‌ട്രീയ ബാലിസ്റ്റിക് മിസൈലുകളേറ്റു പിടയുന്നത് രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളാണ്. മുഖ്യമന്ത്രിമാരും മുൻ കേന്ദ്രമന്ത്രിമാരും അടക്കം പ്രമുഖ പ്രതിപക്ഷ നേതാക്കളെ അറസ്റ്റു ചെയ്തു തുറുങ്കിലടയ്ക്കുന്നതിൽ മോദി സർക്കാരിനു ദാക്ഷിണ്യമേയില്ല.

ഭരണഘടനാ ഹത്യകൾ

ഭരണഘടനാ ഹത്യാ ദിനം (സംവിധാൻ ഹത്യ ദിവസ്) ആയാണ് മോദി സർക്കാരും ബിജെപിയും അടിയന്തരാവസ്ഥയുടെ വാർഷികം ആഘോഷിക്കുന്നത്. ബിജെപി ഭരണ സംസ്ഥാനങ്ങളിലെ സർവകലാശാലകളിലും കോളജുകളിലും വരെ അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലത്തെ ഓർമിപ്പിക്കാനായി ചടങ്ങുകൾ സംഘടിപ്പിക്കുന്നുണ്ട്. ഒരു കുടുംബത്തിന്‍റെ അധികാരത്തിനുവേണ്ടി 21 മാസത്തേക്കു രാജ്യത്തെ എല്ലാ പൗരാവകാശങ്ങളും മരവിപ്പിച്ചുകൊണ്ട്, അഹങ്കാരിയും സ്വേച്ഛാധിപത്യപരവുമായ കോണ്‍ഗ്രസ് സർക്കാർ ജനാധിപത്യത്തെ കൊല്ലുകയായിരുന്നുവെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപിച്ചത്.

ഓരോ ഇന്ത്യക്കാരനും വളരെയധികം ബഹുമാനിക്കുന്ന ഇന്ത്യൻ ഭരണഘടനയെ ചവിട്ടിമെതിക്കുകയും പൗരന്മാരുടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങളെ അട്ടിമറിക്കുകയും ചെയ്തതിനെ ഓർമിപ്പിക്കുന്നുവെന്നാണു പ്രധാനമന്ത്രി മോദി പറഞ്ഞത്. “അധികാരത്തിൽ പറ്റിനിൽക്കാൻ വേണ്ടി, അന്നത്തെ കോണ്‍ഗ്രസ് സർക്കാർ എല്ലാ ജനാധിപത്യ തത്വങ്ങളെയും അവഗണിച്ചു. രാജ്യത്തെ ഒരു ജയിലാക്കി. കോണ്‍ഗ്രസിനോട് വിയോജിച്ച ഏതൊരു വ്യക്തിയെയും പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തു” എന്നും മോദി കുറ്റപ്പെടുത്തി. ഇതേ വാദമാണ് മോദിക്കെതിരേ ഇന്ന് പ്രതിപക്ഷം പറയുന്നതെന്നതാണു രസകരം.

ആട്ടിൻതോലിൽ ചെന്നായ

ഭരണഘടനയെ അപ്രസക്തമാക്കുന്നതും ജനാധിപത്യത്തിലെ ധാർമികതയില്ലായ്മയും പത്രസ്വാതന്ത്ര്യത്തിന്‍റെ വന്ധ്യംകരണവുമൊക്കെ അടിയന്തരാവസ്ഥ മുതൽ ഇപ്പോഴും പലതരത്തിൽ നടക്കുന്നുവെന്നതാണു ദുരന്തം. ഭരണഘടനാ സ്ഥാപനങ്ങളെയും ജനാധിപത്യത്തെയും വരിഞ്ഞുമുറുക്കി തകർക്കുന്നവർതന്നെ ഇതിന്‍റെയെല്ലാം സംരക്ഷകരായി ചമയുന്നു. ആട്ടിൻതോലണിഞ്ഞ രാഷ്‌ട്രീയ ചെന്നായ്ക്കൾ!

പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള അടിയന്തരാവസ്ഥയുടെ തിന്മകൾ ആവർത്തിക്കാതിരിക്കാൻ പൊതുസമൂഹവും പൗരാവകാശ പ്രവർത്തകരും പ്രതിപക്ഷ നേതാക്കളുമെല്ലാം ജാഗ്രത പാലിക്കേണ്ടതുണ്ട്. പഴയ തെറ്റുകളിൽനിന്നു പാഠം പഠിക്കണം. നവഭാരത സൃഷ്ടിക്കായി 140 കോടി ജനങ്ങളെ ഒന്നിപ്പിക്കാൻ രാജ്യം ഭരിക്കുന്നവർക്കു കഴിയണം. വാചക കസർത്തല്ല, നല്ല പ്രവൃത്തികളാണു വേണ്ടത്.

ഭരണഘടനയാണു ശക്തി

വൈവിധ്യങ്ങളുടെ നാട്ടിൽ മതസൗഹാർദവും നിയമപാലനവും പൗരസ്വാതന്ത്ര്യവുമാണു പ്രധാനം. സമാധാനവും സുരക്ഷയും കൈവരിക്കാൻ വർഗീയതയെ പൂർണമായി തിരസ്കരിക്കണം. രാജ്യ പുരോഗതിയും സാന്പത്തിക വളർച്ചയും നേടുന്നതോടൊപ്പം തുല്യനീതി ഉറപ്പാക്കാതെ ഇന്ത്യ ജയിക്കില്ല. ഭരണഘടനയിലും ജനാധിപത്യ മൂല്യങ്ങളിലും വെള്ളം ചേർക്കാൻ ആരെയും അനുവദിക്കരുത്. നേരിട്ടോ, പരോക്ഷമായോ ഇനിയൊരു അടിയന്തരാവസ്ഥ ഉണ്ടാകാതിരിക്കട്ടേ.
 
 

Latest News

Up