ന്യൂഡൽഹി: എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തിന് പിന്നാലെ ഇന്ത്യയിലേക്ക് നീങ്ങിയ ചാരവും കരിമേഘപടലവും ചൈനീസ് ഭാഗത്തേക്ക് നീങ്ങി. ഇതോടെ രാജ്യത്തെ വിമാന സർവീസുകൾക്ക് ഉൾപ്പെടെ വലിയ ആശ്വാസമായിട്ടുണ്ട്.
അഗ്നിപർവത സ്ഫോടനത്തിന് പിന്നാലെ ചാരവും കരിമേഘപടലവും ഹരിയാന, ഡൽഹി, യുപി എന്നിവിടങ്ങളിലേക്ക് എത്തിയിരുന്നു. തുടർന്ന് കൊച്ചിയിലേക്ക് ഉൾപ്പെടെയുള്ള വിവിധ വിമാന സർവീസുകളും ഇക്കാരണത്താൽ റദ്ദാക്കിയിരുന്നു.
എന്നാൽ രാജ്യത്തിന് ആശ്വാസമായി ചാരവും കരിമേഘപടലവും ചൈനീസ് ഭാഗത്തേക്ക് നീങ്ങിയെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഡിജിസിഎയുടെ ജാഗ്രത നിർദേശം നിലനിൽക്കുന്നുണ്ട്.
ആശങ്കപ്പെടാനില്ലെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. അതേസമയം ഡൽഹിയിലെ വായു മലിനീകരണത്തെ ചാരം ബാധിച്ചിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.