District News
കാഞ്ഞിരപ്പള്ളി: കിണറ്റിൽ വീണ മൊബൈൽ ഫോൺ വെള്ളത്തിലിറങ്ങി മുങ്ങിയെടുത്ത് നൽകി കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ്. കാഞ്ഞിരപ്പള്ളി ടൗണിനു സമീപമുള്ള ശാലോം നഗറിലെ കുളങ്ങരമുറിയിൽ ബിനു തോമസിന്റെ കിണറ്റിൽ വീണ ഐ ഫോണാണ് ഫയർഫോഴ്സ് സംഘം വീണ്ടെടുത്ത് നൽകിയത്.
ഫോൺ കിണറ്റിൽ വീണ വിവരം അറിഞ്ഞ ഫയർഫോഴ്സ് സംഘംഅസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ വീട്ടിലെത്തുകയും കിണറ്റിലിറങ്ങി വീണ്ടെടുത്ത് നൽകുകയുമായിരുന്നു.
ഡ്രൈവർ കെ.എസ്. ഷാരോൺ ആണ് കിണറ്റിൽ ഇറങ്ങി ഫോൺ എടുത്തത്. കുടിക്കാനായി വെള്ളം കോരിയ ശേഷം കിണറിന്റെ മൂടി അടച്ചപ്പോൾ ഇതിന് മുകളിൽ വച്ചിരുന്ന ഐ ഫോൺ കിണറ്റിൽ വീഴുകയായിരുന്നു.മാലയും മോതിരവും മൊബൈൽ ഫോണുകളുമൊക്കെ ഇത്തരത്തിൽ വീണ്ടെടുത്ത് നൽകുന്നത് സർവസാധാരണമാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ച
District News
പെരുവണ്ണാമൂഴി: മുതുകാട് ക്ഷേത്രത്തിനുസമീപം തെങ്ങിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. തെങ്ങു കയറ്റ യന്ത്രം തകരാറിലായതിനെ തുടർന്ന് 40 അടി ഉയരമുള്ള തെങ്ങിന്റെ മുകളിൽ ചക്കിട്ടപാറ സ്വദേശി ആലയിൽ സഞ്ജു കുടുങ്ങി പോവുകയായിരുന്നു.
പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം. പ്രദീപൻ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം. ഹരീഷ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിനോദ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം ഏറെനേരം തെങ്ങിൽ പിടിച്ചു നിന്നു അവശനായ യുവാവിനെ രക്ഷപ്പെടുത്തി.
സേനാംഗമായ വിനീത് മറ്റൊരു യന്ത്രത്തിൽ തെങ്ങിൽ കയറി കാരമന്റൽ റോപ്പ്, സേഫ്റ്റി സ്ലിംങ്ങ്, പുള്ളി എന്നിവയുടെ സഹായത്തോടെ പരിക്കൊന്നും കൂടാതെ താഴെ ഇറക്കുകയായിരുന്നു.