Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndiaTourism

Viral

വെറും 400 മീറ്റർ ദൂരത്തിന് 18,000 രൂപ; മുംബൈയെ നാണം കെടുത്തി ടാക്സി തട്ടിപ്പ്

മുംബൈ നഗരത്തിന്‍റെ അന്തസിനെത്തന്നെ ചോദ്യം ചെയ്യുന്ന രീതിയിൽ വിദേശ വിനോദസഞ്ചാരിക്ക് നേരിടേണ്ടി വന്ന ദുരനുഭവം ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.

മുംബൈ വിമാനത്താവളത്തിൽ ഇറങ്ങിയ വിദേശ വനിതയെ വെറും 400 മീറ്റർ ദൂരത്തുള്ള ഹോട്ടലിലെത്തിക്കാൻ ടാക്സി ഡ്രൈവർ 18000 രൂപയോളം തട്ടിയെടുത്തു എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്.

ഹോട്ടലിലേക്ക് നേരിട്ട് പോകുന്നതിന് പകരം ഡ്രൈവറും കൂടെയുണ്ടായിരുന്ന മറ്റൊരാളും ചേർന്ന് തങ്ങളെ അപരിചിതമായ സ്ഥലത്തേക്ക് കൊണ്ടുപോയതായും അവിടെ വെച്ച് നിർബന്ധപൂർവ്വം 200 ഡോളർ ഈടാക്കിയതായും വിദേശ സഞ്ചാരി സാമൂഹിക മാധ്യമത്തിലൂടെ വെളിപ്പെടുത്തി.

താൻ സഞ്ചരിച്ച വാഹനത്തിന്‍റെ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ സഹിതമാണ് ഇവർ പോസ്റ്റ് പങ്കുവെച്ചത്. മുംബൈ നഗരത്തിന്‍റെ സുരക്ഷാ ക്രമീകരണങ്ങളെയും ടാക്സി ഡ്രൈവർമാരുടെ പെരുമാറ്റത്തെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് നിരവധി ആളുകൾ രംഗത്തെത്തി.

യൂണിഫോം പോലുമില്ലാത്ത ഡ്രൈവർമാർ വിമാനത്താവളം പോലുള്ള പ്രധാന കേന്ദ്രങ്ങളിൽ എങ്ങനെ ഇത്തരം തട്ടിപ്പുകൾ നടത്തുന്നുവെന്നും അധികൃതരുടെ ഭാഗത്തുനിന്ന് ആവശ്യമായ പരിശോധനകൾ നടക്കുന്നില്ലെന്നും വിമർശനമുയരുന്നുണ്ട്.

മുംബൈ പൊലീസിന്‍റെ ഔദ്യോഗിക പേജിൽ നിന്നും വിദേശ വനിതയ്ക്ക് മറുപടി ലഭിക്കുകയും വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും കുറ്റക്കാർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

അതിഥികളെ ആദരവോടെ കാണുന്ന ഇന്ത്യൻ സംസ്കാരത്തിന് ഇത്തരം സംഭവങ്ങൾ വലിയ അപമാനമാണെന്നും ടാക്സി മാഫിയയുടെ വിളയാട്ടം വിനോദസഞ്ചാര മേഖലയെ ദോഷകരമായി ബാധിക്കുമെന്നും സോഷ്യൽ മീഡിയയിൽ പലരും കുറിക്കുന്നു.

ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ഊബർ അല്ലെങ്കിൽ ഓല പോലുള്ള ആപ്പുകൾ ഉപയോഗിക്കണമെന്നും വിമാനത്താവളങ്ങളിലെ പ്രീപെയ്ഡ് കൗണ്ടറുകൾ മാത്രം ആശ്രയിക്കണമെന്നും ഈ സംഭവം ഓർമ്മിപ്പിക്കുന്നു.

Latest News

Up