തിരുവനന്തപുരം: കൊച്ചി- ധനുഷ്കോടി ദേശീയപാത നിർമാണത്തിനിടെ അടിമാലിയിൽ മണ്ണിടിഞ്ഞ് അപകടത്തിൽപ്പെട്ടവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് മന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞു.
ദേശീയപാത അഥോറിറ്റി അശാസ്ത്രീയമായി മണ്ണു നീക്കിയതാണ് അപകടകാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. മരിച്ചയാളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 15,000 രൂപയും അടിയന്തര സഹായം എൻഎച്ച്എഐ നൽകിയിട്ടുണ്ട്.
കൂടുതൽ സഹായം ലഭ്യമാക്കാൻ യോഗം വിളിച്ച് ആവശ്യപ്പെടുമെന്നും എ.രാജയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.