Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Cabinet

കോട്ടൂർ ആന പുനരധിവാസകേന്ദ്രത്തിനായി സൊസൈറ്റി രൂപവത്കരിക്കും

തിരുവനന്തപുരം: കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിന്‍റെ പ്രവർത്തനത്തിനായി കോട്ടൂർ എലിഫന്‍റ് റസ്ക്യു ആൻഡ് റിഹാബിലേഷൻ സെന്‍റർ സൊസൈറ്റി (കെഇആർ ആൻഡ് ആർസിഎസ്) എന്ന പേരിൽ സൊസൈറ്റി രൂപവത്കരിക്കാൻ മന്ത്രിസഭ അംഗീകാരം നൽകി.

2025ലെ കേരള സംഘങ്ങൾ രജിസ്ട്രേഷൻ ആക്ടിന്‍റെ കീഴിലാണ് ആന പരിപാലന സൊസൈറ്റി രൂപവത്കരിക്കുന്നത്.

സൊസൈറ്റി രൂപീകരണത്തിനുള്ള കരട് മെമ്മോറാണ്ടം ഓഫ് അസോസിയേഷനും റൂൾസ് ആൻഡ് റെഗുലേഷൻസും അംഗീകരിച്ചു. സൊസൈറ്റി രജിസ്റ്റർ ചെയ്യുന്നതിനായി എപിസിസിഎഫ് ചീഫ് വൈൽഡ് ലൈഫ് വാർഡനെ ചുമതലപ്പെടുത്തി.

മൃഗസംരക്ഷണ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയിൽ ഒരു ബോയിലർ ഓപ്പറേറ്റർ തസ്തിക സൃഷ്ടിക്കാനും തീരുമാനിച്ചു.

Kerala

തസ്തികകൾ സൃഷ്‌ടിക്കും

തിരുവനന്തപുരം: കൊച്ചി കാൻസർ റിസർച്ച് സെന്‍ററിൽ 91 സ്ഥിരം തസ്തികകളും 68 കരാർ തസ്തികളും ഉൾപ്പെടെ 159 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ 12 സയന്‍റിഫിക് ഓഫീസർ തസ്തിക സൃഷ്ടിക്കും. ബയോളജി വിഭാഗത്തിൽ- 3, കെമിസ്ട്രി-4, ഡോക്യുമെന്‍റ്സ്- 5 എന്നിങ്ങനെയാണ് തസ്തികകൾ സൃഷ്ടിക്കുക.

തലശേരി കോടതി സമുച്ചയത്തിന്‍റെ കോന്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന പഴയ അഡീഷണൽ ജില്ലാ കോടതി സമുച്ചയ കെട്ടിടത്തിന്‍റെ താഴത്തെ നില കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ അധിക ബെഞ്ച് പ്രവർത്തനത്തിന് വിനിയോഗിക്കാൻ അനുമതി നൽകി. ഇതിനായി 22 തസ്തികകളിൽ 16 തസ്തികകൾ പുതുതായി സൃഷ്ടിക്കാനും 6 തസ്തികകൾ പുനർ വിന്യസിക്കാനും തീരുമാനിച്ചു. കെട്ടിടത്തിന്‍റെ സിവിൽ-ഇലക്ട്രിക്കൽ ജോലികൾക്കായി 87,30,000 രൂപയും ഓഫീസ് സംവിധാനത്തിനായി 1.08 കോടി രൂപയും ചെലവഴിക്കും.

രണ്ടു തരത്തിലുള്ള വിരമിക്കൽ പ്രായം നിലനിൽക്കുന്ന കേരള അഗ്രോ മിഷനറി കോർപറേഷൻ ലിമിറ്റഡിലെ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസായി ഏകീകരിക്കാനും തീരുമാനിച്ചു. മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെന്‍റ് ബോർഡ് ലിമിറ്റഡിലെ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസാക്കി ഉയർത്തി.

Kerala

ദിവസവേതനക്കാരെ സ്ഥിരപ്പെടുത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകൾ, നഗരസഭകൾ, സാംസ്കാരിക നിലയങ്ങൾ, പഞ്ചായത്ത് ലൈബ്രറികൾ, ശിശു മന്ദിരങ്ങൾ, നഴ്സറി സ്കൂളുകൾ തുടങ്ങിയവിടങ്ങളിൽ ഓണറേറിയം, ദിവസ വേതന അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ തീരുമാനം.

പത്തോ അതിലധികമോ വർഷമായി നടപടിക്രമം പാലിച്ച് നിയമനം ലഭിച്ചവരെയാണ് പാർട്ട് ടൈം കണ്ടിൻജന്‍റ് ജീവനക്കാരായി സ്ഥിരപ്പെടുത്തുക.

പതിനൊന്നിന പരിപാടിയുടെ ഭാഗമായോ അല്ലാതെയോ നിയമനം ലഭിച്ച് നിലവിൽ പത്തോ അതിലധികമോ വർഷമായി തുടർച്ചയായി പ്രവർത്തിച്ചു വരുന്നവരെയാണ് സ്ഥിരപ്പെടുത്തുക.

ലൈബ്രേറിയൻ, നഴ്സറി ടീച്ചർ, ആയ എന്നീ വിഭാഗങ്ങളിൽപ്പെട്ടവരെയാണ് പാർട്ട് ടൈം കണ്ടിൻജന്‍റ് ജീവനക്കാരായി സ്ഥിരപ്പെടുത്തുക. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി പാർട്ട് ടൈമായി നിയോഗിച്ച് ഓണറേറിയം, ദിവസ വേതന രീതിയിലേക്ക് മാറ്റിയവർ ഉൾപ്പെടെയുള്ളവർക്കും ആനുകൂല്യം നൽകും.

Latest News

Up