Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LJP

സർക്കാരിന്‍റെ ഭാഗമാകാൻ കാത്തിരിക്കുന്നു: ചിരാഗ് പാസ്വാൻ

പാറ്റ്ന: ബിഹാറിൽ പുതിയ മന്ത്രിസഭയുടെ ഭാഗമാകാൻ കാത്തിരിക്കുകയാണെന്നും നിതീഷ് മുഖ്യമന്ത്രിയായി തുടരണമെന്നാണ് തന്‍റെ ആഗ്രഹമെന്നും ലോക് ജനശക്തി പാർട്ടി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാൻ.

നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം വൻ വിജയം നേടിയതിനു പിന്നാലെ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചിരാഗ്.

മത്സരിച്ച 28 സീറ്റിൽ 19 ഉം എൽജെപി പിടിച്ചെടുത്തു. നിതീഷ് കുമാറുമായി നല്ല ബന്ധത്തിലല്ലെന്ന പ്രതിപക്ഷ ആരോപണം പൊള്ളയാണെന്നു തെളിഞ്ഞെന്ന് ഹാജിപുർ എംപികൂടിയായ ചിരാഗ് പറഞ്ഞു. ഞങ്ങൾ പാർട്ടി പ്രതിനിധികൾ നിതീഷിനെ കണ്ട് അഭിനന്ദനം അറിയിച്ചു.

പുതിയ സർക്കാരിന്‍റെ ഭാഗമാകാൻ താത്പര്യം പ്രകടിപ്പിച്ചു. സർക്കാരിനെ നിതീഷ് തന്നെ നയിക്കണമെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്നും ചിരാഗ് കൂട്ടിച്ചേർത്തു.

National

ബിഹാറിൽ‌ എൻഡിഎ തന്നെ വിജയിക്കും; മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

പാറ്റ്ന: ബിഹാറിൽ എൻഡിഎ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലായിരിക്കും എൻഡിഎ വിജയിക്കുകയെന്ന് അമിത് ഷാ അവകാശപ്പെട്ടു.

"ബിഹാറിൽ എൻഡിഎ തന്നെ വിജയിക്കും. തെരഞ്ഞെടുപ്പ് മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് എൻഡിഎ നേരിടുന്നത്. അദ്ദേഹമാണ് ബിഹാറിലെ എൻഡിഎയുടെ മുഖം.'- അമിത് ഷാ പറഞ്ഞു.

എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വീണ്ടും നിതീഷ് കുമാർ എത്തുമൊ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വ്യത്യസ്തമായ മറുപടിയാണ് അമിതാ ഷാ പറഞ്ഞത്. മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും പറ‍യാൻ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിന്‍റെ യോഗത്തിലായിരിക്കും തീരുമാനം ഉണ്ടാവുക എന്നുമാണ് അമിത് ഷാ പറഞ്ഞത്.

തനിക്ക് ഒറ്റക്ക് ഒന്നും തീരുമാനം സാധിക്കില്ലെന്നും സഖ്യത്തിലെ എല്ലാ പാർട്ടികളുടെയും അഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കും തീരുമാനം എന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം കൂടി അനുസരിച്ചായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക എന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

ബിഹാറിലെ ജനങ്ങൾ എൻഡിഎയ്ക്കൊപ്പമാണെന്നും മഹാസഖ്യത്തെ അവർ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ലാലു പ്രസാദ് യാദവിന്‍റെ ദുർഭരണം കണ്ടിട്ടുള്ളത് കൊണ്ട് ഒരിക്കലും ആർജെഡി സഖ‍്യത്തെ തിരിച്ച് അധികാരത്തിലെത്തിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ‌ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.

National

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാർഥിപട്ടിക പുറത്തുവിട്ട് ബിജെപി

പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാർഥിപട്ടിക പുറത്തുവിട്ട് ബിജെപി. 71 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്.

ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരിയും വിജയ് കുമാർ സിൻഹയും ഇന്ന് പ്രഖ്യാപിച്ച പട്ടികയിലുണ്ട്. സാമ്രാട്ട് ചൗധരി താരാപുർ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. വിജയ് കുമാർ സിൻഹ ലഖിസാരായ് മണ്ഡലത്തിൽ മത്സരിക്കും.

മുൻ ഉപമുഖ്യമന്ത്രി തർക്കിഷോർ പ്രസാദ് കാട്ടിഹാർ മണ്ഡലത്തിൽ നിന്നും മന്ത്രി രേണു ദേവി ബെട്ടിയ മണ്ഡലത്തിൽ നിന്നും ജനവിധി തേടും.

മുതിർന്ന നേതാക്കളും സംസ്ഥാന മന്ത്രിമാരുമായ നിതീഷ് മിസ്ര, മംഗൽ പാണ്ഡെ എന്നിവരും ഇന്നത്തെ സ്ഥാനാർഥിപട്ടികയിൽ ഇടംപിടിച്ചു. നിതീഷ് മിസ്ര ജൻജർപുർ മണ്ഡലത്തിലും മംഗൽ പാണ്ഡെ സിവാൻ മണ്ഡലത്തിലും മത്സരിക്കും.

നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ‌ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പൊകുന്നത്. നവംബർ ആറിന് ആദ്യഘട്ടവും പതിനൊന്നിന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.

National

ശരിയായ സമയത്ത് ഉചിതമായ തീരുമാനം എടുക്കും; സീറ്റ് വിഭജന ചർച്ചയെ കുറിച്ച് പ്രതികരിച്ച് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ

പാറ്റ്ന: വരുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൻഡിഎയുടെ സീറ്റ് വിഭജനത്തെ കുറിച്ച് പ്രതികരിച്ച് കേന്ദ്രമന്ത്രിയും എൻജെപി -രാംവിലാസ് പാർട്ടിയുടെ നേതാവുമായ ചിരാഗ് പാസ്വാൻ. ശരിയായ സമയത്ത് ശരിയായ തീരുമാനം എടുക്കുമെന്നാണ് ചിരാഗ് പറഞ്ഞത്.

സഖ്യത്തിലെ സീറ്റ് വിഭജന ചർച്ച ചർച്ച നല്ല രീതിലാണ് നടക്കുന്നതെന്നും അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ചിരാഗ് പറഞ്ഞു. അന്തിമ തീരുമാനം ആയാൽ അറിയിക്കാമെന്നും ചിരാഗ് പറഞ്ഞു.

ചിരാഗ് എൻഡിഎയുമായി ഇടഞ്ഞിരിക്കുകയാണെന്നും സഖ്യം വിടാനുള്ള സാധ്യത ഉണ്ടെന്നുമുള്ള അഭ്യൂഹങ്ങൾക്കിടെയാണ് ചിരാഗ് പ്രതികരണവുമായി രംഗത്തെത്തിയത്. ചിരാഗുമായി മുതിർന്ന ബിജെപി നേതാക്കൾ ചർച്ച നടത്തിയിരുന്നു.

രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിനും 11നും ആണ് വോട്ടെടുപ്പ്. നവംബർ 14നാണ് വോട്ടെണ്ണൽ.

Latest News

Up