NRI
ഹോൺചർച്ച്: കഴിഞ്ഞ എട്ടു വർഷങ്ങളായി സംഗീത - നൃത്ത സദസുകളൊരുക്കിയും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും ഒഎൻവി സ്മരണാഞ്ജലികൾ സംഘടിപ്പിച്ചും യുകെയിലെ മലയാളി കലാഹൃദയങ്ങളിൽ ഇടംപിടിച്ച സെവൻ ബീറ്റ്സ് മ്യൂസിക് ബാൻഡ് ഒരുക്കുന്ന ഒമ്പതാം സംഗീതോത്സവം മാർച്ച് ഏഴിന് ലണ്ടനിലെ ഹോൺചർച്ചിൽ അരങ്ങേറുന്നു.
ലണ്ടനിൽ ഇദംപ്രഥമമായും തികച്ചും സൗജന്യവുമായി സംഘടിപ്പിക്കുന്ന സംഗീതോത്സവം സീസൺ ഒമ്പതിന് ലണ്ടനിലെ സഹൃദയരായ കലാ - സാമൂഹ്യ - സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ മലയാളിക കൂട്ടായ്മകളാവും ആഥിതേയത്വം വഹിക്കുക.
മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച പത്മഭൂഷൺ ഒഎൻവി കുറുപ്പ് മാഷിന്റെ അനുസ്മരണവും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നിരവധി ഗാനങ്ങൾ കോർത്തിണക്കി നടത്തുന്ന സംഗീതാദദരവും സെവൻ ബീറ്റ്സ് വേദിയിൽ ചാരിറ്റി ഇവന്റിനോടൊപ്പം സ്മരണാഞ്ജലിയായി അർപ്പിക്കും.
അതോടൊപ്പം സംഗീതാസ്വാദകർക്കായി മതിവരാത്ത മധുരഗാനങ്ങൾ ആവോളം ആസ്വദിക്കുവാനുള്ള വേദി കൂടിയാവും ലണ്ടനിൽ ഉയരുക. യുകെയിൽ നിരവധി പുതുമുഖ ഗായകർക്കും കലാകാർക്കും തങ്ങളുടെ സംഗീത നൃത്ത പ്രാവീണ്യവും പ്രതിഭയും തെളിയിക്കുവാൻ സെവൻ ബീറ്റ്സ് മ്യൂസിക് ബാൻഡ് ഒരുക്കുന്ന വേദികൾ വലിയ അവസരമാണ് കലാകാർക്ക് നൽകപ്പോരുന്നത്.
സദസ്സിനു അത്ഭുതം പകരുന്ന വിവിധങ്ങളായ കലാവിസ്മയങ്ങൾ ഈ വർഷത്തെ സംഗീതോത്സവത്തിൽ പ്രത്യേകമായി ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് സംഘാടക സമിതിയുടെ മുഖ്യ കോർഡിനേറ്ററായ ജോമോൻ മാമ്മൂട്ടിൽ അറിയിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ സെവൻ ബീറ്റ്സ്, ചാരിറ്റി പ്രവർത്തിനായിട്ടാണ് സംഗീതോത്സവ വരുമാനം പൂർണമായി ഉപയോഗിച്ചു വരുന്നത്.
സംഗീതവും നൃത്തവും സമന്വയിക്കുന്ന കലോത്സവത്തിൽ ഒമ്പതാം തവണയും ടൈറ്റിൽ സ്പോൺസറായി എത്തുന്നത്, യുകെയിലെ പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ലൈൻ പ്രൊട്ടക്ട് ഇൻഷുറൻസ് & മോർട്ടഗേജ് സർവീസസ് ആണ്.
നവരുചി റസ്റ്റോറന്റ് ലണ്ടൻ, ഷാൻ പ്രോപ്പർട്ടീസ്, മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്സ്, പോൾ ജോൺ സോളിസിറ്റേഴ്സ്, ഗ്ലോബൽ സ്റ്റഡി ലിങ്ക്, മലബാർ ഫുഡ്സ് ആൻഡ് കേരള ഡിലൈറ്റ്സ്, ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമി, ഐഡിയൽ സോളിസിറ്റേഴ്സ്, ഫ്രണ്ട്സ് മൂവേഴ്സ്, സാൻവീ പേൾ കളക്ഷൻസ്, ഡിഎസ്ബി ക്രിയേറ്റിവ്സ് എന്നിവരും സെവൻ ബീറ്റ്സ് സംഗീതോത്സവ ചാരിറ്റി ഈവന്റിന് കൈത്താങ്ങാവും.
സെവൻ ബീറ്റ്സ് സംഗീതോത്സവ സീസൺ ഒമ്പതാം വേദിയിൽ പ്രഗത്ഭരായ സംഗീത നൃത്ത താരങ്ങളുടെ സർഗ്ഗാത്മക കഴിവുകളുടെ ആവനാഴിയിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുമ്പോൾ ഉള്ളു നിറയെ ആനന്ദിക്കുവാനും ആസ്വദിക്കുവാനും അവസരമൊരുക്കുന്ന മെഗാ കലാവിരുന്നാവും ലണ്ടനിൽ കലാസദസിനു സമ്മാനിക്കുക.
സംഗീത വിരുന്നും സംഘാടക മികവും ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട് യുകെ മലയാളികൾ ഹൃദയത്തിലേറ്റിയ സെവൻ ബീറ്റ്സ് സംഗീതോത്സവത്തിന്റെ ഭാഗമാകുവാൻ ഏവരെയും ഹോൺചർച്ച് കാമ്പ്യൻ സ്കൂൾ ഓഡിറ്റോറിയത്തിലേക്കു ഹൃദയപൂർവം ക്ഷണിച്ചുകൊള്ളുന്നു.
മാർച്ച് ഏഴിന് ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി പത്തു വരെ നീണ്ടുനിൽക്കുന്ന സംഗീതരാവിൽ കലാസ്വാദകർക്കു തികച്ചും സൗജന്യമായിട്ടാവും പ്രവേശനം അനുവദിക്കുക.
കൂടുതൽ വിവരങ്ങൾക്ക്: സണ്ണിമോൻ മത്തായി - 07727993229, ജോമോൻ മാമ്മൂട്ടിൽ - 07930431445, മനോജ് തോമസ് - 07846475589, കെവിൻ കോന്നിക്കൽ - 07515428149 ഡോ. ശിവകുമാർ - 0747426997, ലൂബി മാത്യു - 07886263726, അപ്പച്ചൻ കണ്ണഞ്ചിറ - 07737956977.
വേദി: The Campion School, Wingletye Lane, Hornchurch, London, RM11 3BX.
International
ലണ്ടൻ: ഡയറിക്കുറിപ്പുകളിലൂടെ നാസി ഭീകരതയെ ലോകത്തിനു വെളിപ്പെടുത്തിയ ആൻ ഫ്രാങ്കിന്റെ അർധസഹോദരിയും ഓഷ്വിറ്റ്സ് അതിജീവിതയുമായ ഇവ ഷ്ളോ സ് (96) അന്തരിച്ചു. ലണ്ടനിൽ ശനിയാഴ്ചയായിരുന്നു അന്ത്യം. ബ്രിട്ടനിലെ ആൻ ഫ്രാങ്ക് ട്രസ്റ്റിന്റെ ഓണററി പ്രസിഡന്റായിരുന്നു.
അമ്മയ്ക്കൊപ്പം നാസി ക്യാമ്പിൽനിന്നു രക്ഷപ്പെട്ട ഇവ രണ്ടാം ലോകയുദ്ധം അവസാനിച്ചതിനു ശേഷം യുകെയിലേക്കു കുടിയേറുകയായിരുന്നു.1929ൽ വിയന്നയിൽ ജനിച്ച ഇവ കുടുംബത്തോടൊപ്പം നാസി ജർമനി ഓസ്ട്രിയ പിടിച്ചതിനു പിന്നാലെ ആംസ്റ്റർഡാമിലേക്കു പലായനം ചെയ്തു. ഇവിടെവച്ചാണ് തന്റെ പ്രായമുള്ള മറ്റൊരു ജൂതപ്പെൺകുട്ടിയായ ആൻ ഫ്രാങ്കിനെ പരിചയപ്പെടുന്നത്.
നാസികൾ നെതർലൻഡ്സ് പിടിച്ചെടുത്തതോടെ ഇവയുടെ കുടുംബം രണ്ടു വർഷം ഒളിവിൽ കഴിഞ്ഞു. ഒടുവിൽ ഇവയുടെ കുടുംബത്തെയും നാസികൾ പിടികൂടി. ഇവരെ കുപ്രസിദ്ധമായ ഓഷ്വിറ്റ്സ് ക്യാമ്പിലേക്ക് അയച്ചു. 1945ൽ സോവിയറ്റ് സൈന്യം ക്യാമ്പിൽനിന്ന് മോചിപ്പിക്കുമ്പോൾ ഇവയും അമ്മ ഫ്രിറ്റ്സിയും മാത്രമാണ് അതിജീവിച്ചത്. പിതാവ് എറിക്കും സഹോദരൻ ഹെയ്ൻസും ഓഷ്വിറ്റ്സിൽ മരിച്ചു. പിന്നീട് ബ്രിട്ടനിലേക്കു കുടിയേറിയ ഇവ ജർമൻ ജൂത അഭയാർഥിയായ സ്വി ഷ്ളോസിനെ വിവാഹം കഴിച്ച് ലണ്ടനിൽ സ്ഥിരതാമസമാക്കി.
ഡയറിക്കുറിപ്പുകളിലൂടെ നാസി ക്യാമ്പിലെ ക്രൂരതകൾ ലോകത്തോടു പറഞ്ഞ ആൻ ഫ്രാങ്ക് നാസി ക്യാമ്പിൽ രോഗിയായി 1945ൽ പതിനഞ്ചാം വയസിൽ മരിച്ചു. ആനിന്റെ അമ്മയും സഹോദരനും നാസി ക്യാമ്പിൽ കൊല്ലപ്പെട്ടു. പിതാവ് ഓട്ടോ മാത്രമാണ് അതിജീവിച്ചത്. 1953ൽ ഇവയുടെ അമ്മ ഫ്രിറ്റ്സിയെ ഓട്ടോ വിവാഹം ചെയ്തു. ഇതോടെയാണ് ആനും ഇവയും സഹോദരങ്ങളായത്.
ഓഷ്വിറ്റ്സിലെ കൊടിയപീഡനം മൂലം വിഷാദത്തിനടിമയായി ഇവ ഏറെക്കാലം നിശബ്ദ ജീവിതം നയിക്കുകയായിരുന്നു. ലണ്ടനിൽ 1986ൽ നടന്ന ആൻ ഫ്രാങ്ക് പ്രദർശനത്തിന്റെ ഉദ്ഘാടനവേളയിൽ പ്രസംഗിച്ചത് വഴിത്തിരിവായി. നാസി വംശഹത്യയെക്കുറിച്ച് യുവതലമുറയെ ബോധവത്കരിക്കുകയെന്നത് പിന്നീട് ഇവയുടെ ജീവിതദൗത്യമായി. മൂന്നു മക്കളുണ്ട്.
Viral
ലണ്ടനിലെ പൊതുഗതാഗത സംവിധാനങ്ങളിൽ സ്ത്രീകൾ നേരിടുന്ന സുരക്ഷാ വെല്ലുവിളികളെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്.
രണ്ട് യുവതികൾക്ക് യാത്രയ്ക്കിടയിൽ നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ ചേർത്ത് തയ്യാറാക്കിയ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഈ വിഷയം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്.
ജനുവരി ആദ്യവാരം പുറത്തുവന്ന ഈ ദൃശ്യങ്ങളിൽ, തങ്ങളെ ആളുകൾ മോശമായ രീതിയിൽ നോക്കുന്നതായും ഒരാൾ ബലമായി ചുംബിക്കാൻ ശ്രമിക്കുന്നതായും യുവതികൾ കാണിക്കുന്നുണ്ട്.
വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ദശലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോ വലിയ രീതിയിലുള്ള വാദപ്രതിവാദങ്ങൾക്കാണ് വഴിമരുന്നിട്ടത്. ഈ ദൃശ്യങ്ങളെ മുൻനിർത്തി വലിയ രീതിയിലുള്ള രാഷ്ട്രീയ ചർച്ചകളും ലണ്ടനിൽ നടക്കുന്നുണ്ട്.
നഗരത്തിലെ ക്രമസമാധാന നില തകരാൻ കാരണം അനധികൃത കുടിയേറ്റക്കാരാണെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോൾ, ഇത്തരം കുറ്റകൃത്യങ്ങളെ ഏതെങ്കിലും ഒരു വിഭാഗവുമായി മാത്രം ബന്ധിപ്പിക്കുന്നത് ശരിയല്ലെന്ന് മറുവിഭാഗം വാദിക്കുന്നു.
പൗരത്വമല്ല, മറിച്ച് ചില വ്യക്തികളുടെ മോശം മനോഭാവമാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്നും ലണ്ടൻ നഗരത്തെ സുരക്ഷിതമാക്കാൻ പരസ്പരം പഴിചാരുകയല്ല, മറിച്ച് ഒറ്റക്കെട്ടായി പ്രതികരിക്കുകയാണ് വേണ്ടതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വീഡിയോയുടെ വിശ്വാസ്യതയെക്കുറിച്ച് ഗൗരവകരമായ ചില സംശയങ്ങളും ഉയരുന്നുണ്ട്. ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ദൃശ്യങ്ങളെല്ലാം ലണ്ടനിൽ നിന്നുള്ളതല്ലെന്നും, ന്യൂയോർക്ക് സബ്വേയിലെ ചില പഴയ ക്ലിപ്പുകൾ ഇതിൽ കൂട്ടിച്ചേർത്തിട്ടുണ്ടെന്നും നിരീക്ഷകർ പറയുന്നു.
കൂടാതെ, അപരിചിതരായ ആളുകൾക്ക് നേരെ മൊബൈൽ ക്യാമറകൾ തിരിച്ചുപിടിക്കുന്നത് കൊണ്ടാണ് പലരും അവരെ നോക്കുന്നതെന്നും ഇതിനെ ഉപദ്രവമായി കാണാൻ കഴിയില്ലെന്നും ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്.
മറ്റൊരാളുടെ അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തുമ്പോൾ ആർക്കും തോന്നുന്ന സ്വാഭാവികമായ ആകാംക്ഷ മാത്രമാണ് ഈ നോട്ടങ്ങൾ എന്ന വാദവും ശക്തമാണ്. എന്നാൽ കണക്കുകൾ സൂചിപ്പിക്കുന്നത് ലണ്ടനിലെ പൊതുഗതാഗതം സ്ത്രീകൾക്ക് അത്ര സുരക്ഷിതമല്ലെന്നാണ്.
2024-ൽ പുറത്തുവന്ന ഔദ്യോഗിക വിവരങ്ങൾ പ്രകാരം ലണ്ടനിലെ ബസുകളിലും ട്രെയിനുകളിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ മുൻവർഷത്തേക്കാൾ 10 ശതമാനത്തോളം വർധിച്ചിട്ടുണ്ട്. ഏകദേശം 2600-ൽ അധികം കേസുകളാണ് ഒരു വർഷത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഈ സാഹചര്യത്തിലാണ് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ലണ്ടൻ അണ്ടർഗ്രൗണ്ട് ട്രെയിനുകളിൽ സ്ത്രീകൾക്കായി പ്രത്യേക കോച്ചുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമായത്.
കാമിൽ ബ്രൗൺ എന്ന വിദ്യാർഥിനിയുടെ നേതൃത്വത്തിൽ ഇതിനായി തുടങ്ങിയ നിവേദനത്തിന് പതിനായിരക്കണക്കിന് ആളുകളുടെ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ലണ്ടൻ നഗരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ വലിയ മാറ്റങ്ങൾ വേണമെന്ന പൊതുജനങ്ങളുടെ ആവശ്യത്തിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്.
NRI
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ലണ്ടൻ റീജിയണിന്റെ നേതൃത്വത്തിൽ ബുധനാഴ്ച വാൾത്തംസ്റ്റോവിൽ വർഷാന്ത്യ കൃതജ്ഞതാബലിയും പുതുവത്സര സമർപ്പണ ശുശ്രൂഷകളും സംഘടിപ്പിക്കുന്നു.
ലണ്ടൻ റീജിയണിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന രാത്രി ആരാധനകളുടെ പ്രഥമ വാർഷിക നിറവിൽ ഒരുക്കുന്ന തിരുക്കർമങ്ങളിൽ ലണ്ടൻ റീജിയണൽ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും കൗൺസിലറും തിരുവചന പ്രഘോഷകയുമായ സിസ്റ്റര് ആന് മരിയ എന്നിവർ സംയുക്തമായിട്ടാണ് നേതൃത്വം വഹിക്കുക.
കഴിഞ്ഞ വർഷത്തിൽ ദൈവം നൽകിയ അനുഗ്രഹങ്ങൾക്കും സംരക്ഷണത്തിനും പരിപാലനത്തിനും കൃതജ്ഞത അർപ്പിക്കുവാനും പുതുവത്സരം ദൈവസന്നിധിയിൽ സമർപ്പിച്ച് ആത്മീയമായി ഒരുക്കപ്പെടാനും ദൈവ കരുണക്കായി പ്രാർഥിക്കുവാനും അനുഗ്രഹ വാതായനങ്ങൾ തുറക്കപ്പെടുവാനുമുള്ള അവസരമായിരിക്കും വിശ്വാസികൾക്ക് ഈ നിശാ ജാഗരണ പ്രാർഥനയിൽ ലഭിക്കുക.
നൈറ്റ് വിജിൽ ശുശ്രൂഷകളിൽ വിശുദ്ധ കുർബാന, സ്തുതിപ്പ്, ദൈവവചന ശുശ്രുഷ, ദിവ്യകാരുണ്യ ആരാധന അടക്കം ശുശ്രൂഷകൾ ഉണ്ടായിരിക്കും. തിരുക്കർമങ്ങൾ ശനിയാഴ്ച രാത്രി 7.30ന് ആരംഭിക്കുന്നതാണ്.
നന്ദി പ്രകാശിപ്പിക്കുവാനും പുതുവത്സര സമർപ്പണത്തിനും ആത്മീയ - വിശ്വാസ വളർച്ചയ്ക്കുമായി ഏവരെയും ജാഗരണ പ്രാർഥനയിലേക്ക് സ്നേഹപൂർവം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതല് വിവരങ്ങള്ക്ക്: മനോജ് തയ്യിൽ - 07848 808550, മാത്തച്ചൻ വിളങ്ങാടൻ - 07915 602258.
വേദി: Blessed Kunjachan & St. Mary's Mission, 132 Sherrnhall Street, Walthamstow, E17 9HU.
Special News
പുൽക്കൂട്-നക്ഷത്രം-കാരൾ രാത്രികളുടെയും വിഭവ സമൃദ്ധമായ പകലിന്റെയും ഓർമകളാണ് ഓരോ ക്രിസ്മസും. മറക്കാനാവാത്ത കുറെ ക്രിസ്മസ് ദിനങ്ങൾ ഉണ്ട്. ആദ്യമായി വൈനും പ്ലം കേക്കും ഒരു ഫുൾ കോഴ്സ് ക്രിസ്മസ് ഡിന്നറും തയാറാക്കിയ വർഷം, ലണ്ടൻ തെരുവുകളിൽ നടന്നുകണ്ട നിറങ്ങളുടെയും വർണങ്ങളുടെയും ആഘോഷം, മകനെ ഗർഭം ധരിച്ചിരിക്കുമ്പോഴുള്ള ഹൗസ് ഡെക്കറേഷനും കേക്ക് കട്ടിംഗും ഡ്രൈവും… അങ്ങനെ പിറകിലേക്കു പോയാൽ ക്രിസ്മസ് ഓർമകൾ തുടങ്ങുന്നത് ഞങ്ങൾ 'അങ്ങത്തെ വീടെ'ന്നു വിളിച്ചിരുന്ന അച്ഛന്റെ കുടുംബ വീട്ടിൽനിന്നാണ്. രണ്ടു വർഷക്കാലമേ അവിടെ താമസിച്ചിട്ടുള്ളൂ എങ്കിലും ഏറ്റവും കൂടുതൽ ബാല്യകാലസ്മരണകൾ ഉറങ്ങുന്നയിടമാണ്. വലിയ പറമ്പുകൾ, കളിക്കാൻ നിറയെ കൂട്ടുകാർ, അടുത്തൊരു റബർ തോട്ടം, പിന്നെയൊരു മൊട്ടക്കുന്ന്. അത് ഞങ്ങളുടെ സ്വർഗരാജ്യമായിരുന്നു!
ആ ക്രിസ്മസ് കാരൾ
അഞ്ചു ക്രിസ്ത്യൻ വീടുകളാൽ ചുറ്റപ്പെട്ട ഒരു ഹിന്ദു കുടുംബം ആയിരുന്നു ഞങ്ങളുടേത്. അതുകൊണ്ട് ക്രിസ്മസിനു പല സൈസ് വട്ടയപ്പവും പാലപ്പവും ഇറച്ചിക്കറികളും പ്ലം കേക്കും രാവിലെതന്നെ വീട്ടിലെത്തുമായിരുന്നു. ക്രിസ്മസ് പരീക്ഷ കഴിഞ്ഞു ക്രിസ്മസ് കൂടി ആഘോഷിച്ചിട്ടായിരുന്നു ഞങ്ങൾ എല്ലാ വർഷവും എവിടേക്കെങ്കിലും ടൂറു പോവുക. അതിന്റെ സന്തോഷം ഒരു വശത്ത്. എന്നാൽ, അതിലും ‘മെയിൻ’, പരീക്ഷ തീരുന്ന ദിവസം മുതൽ ഞങ്ങൾ കുട്ടികൾ ആരംഭിക്കുന്ന ഒരു കലാപരിപാടിയായിരുന്നു-ക്രിസ്മസ് കാരൾ!
ഏതെങ്കിലും ഒരാന്റിയുടെ ചുവന്ന നൈറ്റി സംഘടിപ്പിക്കുക. കൂട്ടത്തിലൊരുത്തനെ (മിക്കവാറും എന്റെ അനിയൻ) പിടിച്ച് ഈ നൈറ്റി ധരിപ്പിച്ച് വയറ്റിൽ തുണികൾ ഫിറ്റ് ചെയ്തു പത്തുരൂപയുടെ ക്രിസ്മസ് അപ്പൂപ്പൻ മുഖം മൂടി ധരിപ്പിച്ചു റെഡിയാക്കുക. ഒപ്പം നീളൻ കമ്പിൽ ഒരു ചെറിയ സ്റ്റാർ ഘടിപ്പിച്ചു കൈയിൽ കൊടുക്കുക. പിന്നീട് കൊട്ടും വെള്ളി വീണ പാട്ടുകളുമായി ഞങ്ങൾ കുട്ടികൾ വീടുകൾ കയറിയിറങ്ങുകയായി.
പൊട്ടാസ് പൊട്ടിക്കൽ
പാവം നാട്ടുകാർക്കു പ്രോത്സാഹിപ്പിച്ചേ പറ്റൂ. ഓരോ വീട്ടിൽനിന്നും രണ്ടും അഞ്ചും നാണയ തുട്ടുകളൊക്കെ തരും. രൂപ അൻപതിനടുത്തെത്തിയാൽ കാരൾ മഹാമഹം വൻ വിജയമായി പ്രഖ്യാപിച്ച് ഓരോരുത്തരും അവരുടെ പങ്കെടുത്ത് ഗിഫ്റ്റ് വാങ്ങും. എന്റെ അനിയനും കൂട്ടുകാരും സ്ഥിരം വാങ്ങീരുന്നത് പൊട്ടാസ് ആയിരുന്നു. അല്ലെങ്കിൽ മിട്ടായി. കൂട്ടത്തിലെ ഏക പെൺതരിയായ ഞാൻ സിപ്പപ്പിന്റെ ആളായിരുന്നു.
അവിടം വിട്ടതിനു ശേഷം സ്കൂളിലും കോളജിലും ഹോസ്റ്റലിലും ആഘോഷിച്ച ക്രിസ്മസുകളേ ഉണ്ടായിട്ടുള്ളൂ. കാർഡുകളും സമ്മാനങ്ങളും പരസ്പരം കൈമാറുന്നതിലൊതുങ്ങും അവ. ക്രിസ്മസ് ട്രീയൊക്കെ അലങ്കരിച്ച് സ്വന്തം നിലയിൽ ആഘോഷിക്കാൻ തുടങ്ങിയത് സ്വന്തമായി താമസിക്കാൻ തുടങ്ങിയതിനു ശേഷമാണ്. ഈ വർഷത്തെ ക്രിസ്മസിന്റെ പ്രത്യേകത എന്താണെന്നോ? എന്റെ കുഞ്ഞീശോ പിറന്നതിനു ശേഷമുള്ള ആദ്യത്തെ ക്രിസ്മസാണ്. അതുകൊണ്ട് ഈ വർഷം അവൻ "തൂക്കി'!.
Sports
ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻതാരം ദിനേശ് കാർത്തിക്കിന് ഇനി പുതിയ ഉത്തരവാദിത്വം.
ഹൺഡ്രഡ് ക്രിക്കറ്റ് ഫ്രാഞ്ചൈസിയായ ലണ്ടൻ സ്പിരിറ്റിന്റെ മെന്ററും ബാറ്റിംഗ് പരിശീലകനുമായി കാർത്തികിനെ നിയോഗിച്ചതായി ടീം മാനേജ്മെന്റ് വ്യക്തമാക്കി.
ഇന്ത്യൻ പ്രീമിയർ ലീഗിന് പുറത്ത് കാർത്തിക്കിന്റെ ആദ്യ സപ്പോർട്ടിംഗ് സ്റ്റാഫ് റോളാണിത്. മുന്പ് നിലവിലെ ചാന്പ്യന്മരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനൊപ്പം കാർത്തിക് പ്രവർത്തിച്ചിട്ടുണ്ട്.
Sports
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരന്പര പൂർത്തിയായതിന് പിന്നാലെ വിരാട് കോഹ്ലി ലണ്ടനിലേക്ക് മടങ്ങി.
24ന് തുടങ്ങുന്ന വിജയ് ഹസാരേ ട്രോഫിയിൽ കളിക്കാനായി കോഹ്ലി തിരിച്ചെത്തും. ഡൽഹി ടീമിനായി ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുമെന്ന് കോഹ്ലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്ന് വിരമിച്ച കോഹ്ലി ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്. ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാൻ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണമെന്ന് ബിസിസിഐ കർശനമായി ആവശ്യപ്പെട്ടതോടെയാണ് കോഹ്ലിയും രോഹിതും വിജയ് ഹസാരേ ട്രോഫിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചത്.
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരന്പരയിൽ രണ്ട് സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും നേടിയ കോഹ്ലി പരന്പരയിൽ ഏറ്റവും കൂടുതൽ റണ്സടിച്ച താരമായിരുന്നു. പരന്പരയുടെ താരവും കോഹ്ലിയായിരുന്നു.
International
ലണ്ടൻ: യുകെയിൽ ഇന്ത്യൻ വിദ്യാർഥി കുത്തേറ്റു മരിച്ചു. ഹരിയാന സ്വദേശിയായ വിജയ് കുമാർ ഷിയോറൻ(30) ആണ് കൊല്ലപ്പെട്ടത്.
നവംബർ 25ന് പുലർച്ചെ 4:15 ഓടെ യുകെയിലെ വോർസെസ്റ്ററിലെ ബാർബോൺ റോഡിൽ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് വിജയ് കുമാറിനെ വെസ്റ്റ് മെർസിയ പോലീസ് കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് സ്ഥിരീകരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ വിപുലമായ അന്വേഷണം തുടരുകയാണെന്ന് ഡിറ്റക്റ്റീവ് ചീഫ് ഇൻസ്പെക്ടർ ലീ ഹോൾഹൗസ് അറിയിച്ചു.
ചാർഖി ദാദ്രിയിലെ ജാഗ്രാംബാസ് ഗ്രാമത്തിൽ നിന്നുള്ള വിജയ് കുമാർ ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിലുള്ള വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് യൂണിവേഴ്സിറ്റിയിൽ (UWE) പഠിക്കുകയായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം അഭ്യർഥിച്ച് കുടുംബം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു.
NRI
ലണ്ടൻ: സെവൻ ബീറ്റ്സ് മ്യൂസിക് ബാൻഡ് ഒരുക്കുന്ന സെവൻ ബീറ്റ്സ് സംഗീതോത്സവം ലണ്ടനിലെ ഹോൺചർച്ചിൽ നടക്കും. 2026 മാർച്ച് ഏഴിന് രണ്ട് മുതൽ രാത്രി 10 മണി വരെ സംഗീത-നൃത്തോത്സവം ക്രമീകരിച്ചിരിക്കുന്നത്.
ഒ.എൻ.വി കുറുപ്പ് അനുസ്മരണം സെവൻ ബീറ്റ്സ് സംഗീതോത്സവ വേദിയിൽ നടക്കും. കലാസ്വാദകർക്ക് സൗജന്യമായി പ്രവേശനവും പാർക്കിംഗും ഒരുക്കുന്ന സെവൻ ബീറ്റ്സ് സംഗീതോത്സവം സമ്പന്നമായ കലാവിരുന്നാവും ലണ്ടൻ നഗരിക്ക് സമ്മാനിക്കുക.
കലയുടെ വർണവസന്തം വിടരുന്ന സംഗീതവിരുന്നും കലാസ്വാദകരുടെ വൻ പങ്കാളിത്തവും സംഘാടകമികവും ഒപ്പം ജീവകാരുണ്യപ്രവർത്തനവും കൊണ്ട് യുകെ മലയാളികൾ നെഞ്ചിലേറ്റിയ സെവൻ ബീറ്റ്സ് സംഗീതോത്സവം ഒമ്പതാം സീസണിന്റെ ഭാഗമാകുവാൻ എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: സണ്ണിമോൻ മത്തായി - 07727993229, ജോമോൻ മാമ്മൂട്ടിൽ - 07930431445, മനോജ് തോമസ് - 07846475589, കെവിൻ kevin കോണിക്കൽ - 07515428149, ഡോ. ശിവകുമാർ - 0747426997, ലൂബി മാത്യു - 07886263726, അപ്പച്ചൻ കണ്ണഞ്ചിറ - 07737956977.
വേദി: The Campion School, Wingletye Lane, Hornchurch, London, RM11 3BX.
NRI
ലണ്ടൻ: ലണ്ടനിലേക്കു വരുകയായിരുന്ന ട്രെയിനിലുണ്ടായ കത്തിയാക്രമണത്തിൽ പത്തു പേർക്ക് പരിക്ക്. സംഭവത്തിൽ രണ്ടു പേരെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച വൈകുന്നേരം വടക്കൻ ഇംഗ്ലണ്ടിലെ ഡോൺകാസ്റ്ററിൽനിന്ന് ലണ്ടനിലെ കിംഗ്സ് ക്രോസിലേക്കു യാത്രപുറപ്പെട്ട ട്രെയിനിലാണ് കത്തിയാക്രമണമുണ്ടായത്.
ഹണ്ടിംഗ്ടൺ ടൗണിൽ നിർത്തിയ ട്രെയിനിൽ പ്രവേശിച്ച ആയുധധാരികളായ പോലീസ് അക്രമികളെ കീഴടക്കുകയായിരുന്നു. അറസ്റ്റിലായ രണ്ടു പേരും ബ്രിട്ടീഷ് പൗരന്മാരാണ്.
സംഭവത്തിന് തീവ്രവാദബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ ഒമ്പതു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിൽ രണ്ടു പേർ അപകടാവസ്ഥ തരണം ചെയ്തിട്ടില്ല. നാലു പേർ ആശുപത്രി വിട്ടു.
International
ലണ്ടൻ: പടിഞ്ഞാറൻ ലണ്ടനിലുണ്ടായ കത്തിയാക്രമണത്തിൽ ഒരാൾ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അക്സ്ബ്രിഡ്ജിലെ മിഡ്ഹസ്റ്റിൽ നായയുമായി നടത്തത്തിനിറങ്ങിയ വെയ്ൻ ബ്രോഡോഹസ്റ്റ് (49) എന്നയാളാണു മരിച്ചത്. 45 വയസുള്ളയാളും ഇയാളുടെ 14 വയസുകാരനായ മകനുമാണ് പരിക്കേറ്റത്. സംഭവത്തിൽ അഫ്ഗാൻ സ്വദേശിയായ 22കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച പ്രാദേശികസമയം വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. തർക്കത്തെത്തുടർന്ന് അഫ്ഗാൻ പൗരൻ ബ്രിട്ടീഷ് പൗരന്മാരെ കുത്തുകയായിരുന്നു. പ്രതി 2020 നവംബറിൽ ലോറിയിൽ ലണ്ടനിലെത്തിയതാണ്. പിന്നീട് ഇയാൾക്ക് അഭയം നൽകി. പ്രതിയും ആക്രമണത്തിനിരയായവരും തമ്മിലുള്ള ബന്ധം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പോലീസ് അറിയിച്ചു.
NRI
ലണ്ടൻ: ടവിസ്റ്റോക് സ്ക്വയറിൽ സ്ഥാപിച്ച മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്കുനേരേ ആക്രമണം. പ്രതിമയ്ക്കു കേടുപാട് സംഭവിച്ചു. ഗാന്ധിജയന്തി ദിനത്തിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ് ആക്രമണം നടന്നത്.
ആക്രമണത്തെ ശക്തമായി അപലപിച്ച് ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ രംഗത്തെത്തി. അഹിംസയുടെ പാരമ്പര്യത്തിനുനേരേയുള്ള ആക്രമണമാണിതെന്നും ഹൈക്കമ്മീഷൻ കുറ്റപ്പെടുത്തി. സംഭവത്തിന് പിന്നാലെ പ്രതിമ പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മെട്രോപൊളിറ്റൻ പോലീസും കാംഡൻ കൗൺസിൽ അധികൃതരും അറിയിച്ചു. ഗാന്ധി ജയന്തി ദിനം അന്താരാഷ്ട്ര അഹിംസ ദിനമായാണ് ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത്.
ഈ ദിവസം ലണ്ടനിലെ ഈ പ്രതിമയ്ക്കു മുന്നിൽ പുഷ്പവൃഷ്ടി നടത്തുകയും ഗാന്ധിജി ആലപിച്ചിരുന്ന ഭജന ആലപിക്കുകയും ചെയ്യാറുണ്ട്. 1968ലാണ് ഫ്രഡ ബ്രില്യന്റ് എന്ന ശിൽപി വെങ്കലത്തിൽ ഈ പ്രതിമ നിർമിച്ചത്.
ലണ്ടൻ യൂണിവേഴ്സിറ്റി കോളജിൽ ഗാന്ധിജി നിയമം പഠിച്ചതിന്റെ ഓർമയ്ക്കായാണ് ഇത് സ്ഥാപിച്ചത്. പിന്നീട് സമാധാനത്തിന്റെ പ്രതീകങ്ങൾ ഇതിനു സമീപത്ത് സ്ഥാപിച്ചു.
NRI
ലണ്ടൻ: ജപമാല മാസാചരണത്തിന്റെ ഭാഗമായി സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ അഖണ്ഡ ജപമാല സമർപ്പണം ലണ്ടനിലെ ഹോൺചർച്ചിൽ വച്ച് സംഘടിപ്പിക്കുന്നു.
ഒക്ടോബർ ഏഴിന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ജപമാല പ്രാർഥന എട്ടിന് രാവിലെ ഒമ്പതിന് സമാപിക്കും.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ സിസ്റ്റർ ആൻ മരിയ പ്രാർഥന നയിക്കും.
ലണ്ടനിലെ സെന്റ് മോണിക്കാ മിഷൻ ഹോൺചർച്ചാണ് അഖണ്ഡ ജപമാലയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്.
International
ലണ്ടൻ: ടവിസ്റ്റോക് സ്ക്വയറിൽ സ്ഥാപിച്ച മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം. പ്രതിമയ്ക്ക് കേടുപാട് സംഭവിച്ചു. ഗാന്ധി ജയന്തി ദിനത്തിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ് ആക്രമണം നടന്നത്.
ആക്രമണത്തെ ശക്തമായി അപലപിച്ച് ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ രംഗത്തെത്തി. അഹിംസയുടെ പാരമ്പര്യത്തിന് നേരെയുള്ള ആക്രമണമാണിതെന്നും ഹൈക്കമ്മീഷൻ കുറ്റപ്പെടുത്തി.
സംഭവത്തിന് പിന്നാലെ പ്രതിമ പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മെട്രോപൊളിറ്റൻ പോലീസും കാംഡൻ കൗൺസിൽ അധികൃതരും അറിയിച്ചു.
ഗാന്ധി ജയന്തി ദിനം അന്താരാഷ്ട്ര അഹിംസ ദിനമായാണ് ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത്. ഈ ദിവസം ലണ്ടനിലെ ഈ പ്രതിമയ്ക്ക് മുന്നിൽ പുഷ്പവൃഷ്ടി നടത്തുകയും ഗാന്ധിജി ആലപിച്ചിരുന്ന ഭജന ആലപിക്കുകയും ചെയ്യാറുണ്ട്.
1968 ലാണ് ഫ്രഡ ബ്രില്യന്റ് എന്ന ശിൽപി വെങ്കലത്തിൽ ഈ പ്രതിമ നിർമിച്ചത്. ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിൽ ഗാന്ധിജി നിയമം പഠിച്ചതിൻ്റെ ഓർമയ്ക്കായാണ് ഇത് സ്ഥാപിച്ചത്. പിന്നീട് സമാധാനത്തിന്റെ പ്രതീകങ്ങൾ ഇതിന് സമീപത്ത് സ്ഥാപിച്ചു.
NRI
ലണ്ടൻ: തിരുവനന്തപുരം മുരുക്കുംപുഴ കോട്ടറക്കരി മാർഗരറ്റ് ബേസിൽ മേഷൻ വീട്ടിൽ പരേതനായ ബേസിൽ ക്രൂസിന്റെ ഭാര്യ മാർഗരറ്റ് ബേസിൽ ക്രൂസ് (84) ലണ്ടനിൽ അന്തരിച്ചു.
സംസ്കാരം വെള്ളിയാഴ്ച ലണ്ടനിലെ സെന്റ് അഗസ്റ്റിൻ കത്തോലിക്ക പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം ലണ്ടൻ ഹെെവെെക്കോന്പ് സെമിത്തേരിയിൽ. മക്കൾ: ഫ്രാൻസിസ്, ഹെലൻ, ഹിൽഡ, ഹെൻസ, സേവ്യർ (എല്ലാവരും ലണ്ടൻ).
പരേതയുടെ ആത്മശാന്തിക്കുവേണ്ടി വെള്ളിയാഴ്ച 11ന് മുരുക്കുംപുഴ സെന്റ് അഗസ്റ്റിൻ കത്തോലിക്ക പള്ളിയിൽ കുർബാനയും മറ്റുതിരുക്കർമ്മങ്ങളും ഉണ്ടായിരിക്കും.
NRI
ലണ്ടൻ: ലണ്ടൻ മലയാള സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ ഗായകൻ കെ.പി. ബ്രഹ്മാനന്ദന്റെ മകനും ഗായകനുമായ രാകേഷ് ബ്രഹ്മാനന്ദൻ നയിക്കുന്ന ലൈവ് മ്യൂസിക് പ്രോഗ്രാം "ലാലാ' ശനിയാഴ്ച ബാർക്കിംഗിൽ റിപ്പിൾ സെന്ററിൽ നടക്കും.
വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന പരിപാടിയിൽ യുകെയിലെ കലാസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. വിവിധ രാജ്യങ്ങളിൽ സംഗീത പരിപാടികളുടെ ഭാഗമായി പങ്കെടുക്കുന്ന രാകേഷ് ബ്രഹ്മാനന്ദൻ പല ഭാഷകളിലായി നിരവധി സിനിമകളിൽ പാടിയിട്ടുണ്ട്.
ഈ വർഷത്തെ കെ.പി. ബ്രഹ്മാനന്ദൻ പുരസ്കാരം പ്രമുഖ ഗായകനും പ്രസിദ്ധ സംഗീത സംവിധായകനുമായിരുന്ന രവീന്ദ്രൻ മാഷിന്റെ മകനുമായ നവീൻ മാധവിന് നൽകും. പ്രോഗ്രാമിനോടനുബന്ധിച്ച് യുകെയിലും യൂറോപ്പിലെയും കലാസാംസ്കാരിക സാമൂഹ്യ രംഗത്തെ സംഭാവനകളെ മാനിച്ചു പ്രമുഖ വ്യക്തികളെ പുരസ്കാരം നൽകി ആദരിക്കും.
ലൈവ് ഓർക്കസ്ട്ര കൈകാര്യം ചെയ്യുന്നത് പ്രഗത്ഭരായ കലാകാരന്മാരാണ്. യുകെയിൽ നിരവധി സ്റ്റേജ് ഷോകൾ നടത്തി പരിചയ സമ്പന്നനായ ജിബി ഗോപാലൻ പ്രോഗ്രാം കോഓർഡിനേറ്റർ ആയി പ്രവർത്തിക്കും.
പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിക്കുമെന്നും പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും ലണ്ടൻ മലയാള സാഹിത്യവേദി ജനറൽ കോഓർഡിനേറ്റർ റജി നന്തികാട്ട് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: റജി നന്തികാട്ട് - 07852437505, ജിബി ഗോപാലൻ - 07823840415.
NRI
ലണ്ടൻ: യുകെയിൽ ഒന്നര ലക്ഷം പേർ പങ്കെടുത്ത കൂറ്റൻ കുടിയേറ്റവിരുദ്ധ റാലിയിൽ സംഘർഷം. ശനിയാഴ്ച സെൻട്രൽ ലണ്ടനിൽ തീവ്ര വലതുപക്ഷ നേതാവ് ടോമി റോബിൻസണ് ആണ് റാലി സംഘടിപ്പിച്ചത്. ഇതിനെതിരേ ‘സ്റ്റാൻഡ് അപ് ടു റേസിസം’ എന്ന സംഘടന നടത്തിയ പ്രതിഷേധത്തിൽ 5,000 പേർ പങ്കെടുത്തു.
കുടിയേറ്റവിരുദ്ധ റാലിയിൽ പങ്കെടുത്തവരും പോലീസും തമ്മിലുണ്ടായ സംഘർഷത്തിൽ 26 പോലീസുകാർക്കു പരിക്കേറ്റു. ഇവരിൽ നാലു പേരുടെ നില ഗുരുതരമാണ്. അക്രമവുമായി ബന്ധപ്പെട്ട് 24 പേരെ അറസ്റ്റ് ചെയ്തു. യൂണിയൻ ജാക്ക് (ബ്രിട്ടീഷ് ദേശീയ പതാക), സെന്റ് ജോർജ് പതാക, സ്കോട്ടിഷ്, വെൽഷ് പതാക എന്നിവയുമായാണു പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്.
ബ്രിട്ടനിലെ കുടിയേറ്റവിരുദ്ധ പ്രതിഷേധത്തിനെതിരേ ശക്തമായ നിലപാടുമായി പ്രധാനമന്ത്രി കീയർ സ്റ്റാർമർ ഇന്നലെ രംഗത്തെത്തി. അക്രമത്തിന്റെയും വിഭജനത്തിന്റെയും പ്രതീകമായി ബ്രിട്ടീഷ് പതാകയെ ഉപയോഗിക്കരുതെന്ന് സ്റ്റാർമർ പ്രതിഷേധക്കാർക്ക് മുന്നറിയിപ്പ് നല്കി.
“സമാധാനപരമായി പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്. അതു നമ്മുടെ രാജ്യത്തിന്റെ മൂല്യങ്ങളുടെ കാതലാണ്. എന്നാൽ, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ല. വൈവിധ്യമുള്ള നമ്മുടെ രാജ്യത്തെയാണു പതാക പ്രതിനിധീകരിക്കുന്നത്.
ബ്രിട്ടന്റെ തെരുവുകളിൽ പശ്ചാത്തലമോ തൊലിയുടെ നിറമോ കാരണം ആരും ഭയപ്പെടുന്ന സാഹചര്യം അനുവദിക്കില്ല. സഹിഷ്ണുത, വൈവിധ്യം, പരസ്പരബഹുമാനം എന്നിവയാൽ കെട്ടിപ്പടുത്ത രാജ്യമാണ് ബ്രിട്ടൻ’’- സ്റ്റാർമർ എക്സിൽ കുറിച്ചു.
അതേസമയം, കുടിയേറ്റവിരുദ്ധ റാലിയെ പിന്തുണച്ച് അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്ക് രംഗത്തെത്തിയത് വിവാദമുയർത്തി. പോരാടുക അല്ലെങ്കിൽ മരിക്കുക എന്നായിരുന്ന് മസ്ക് പറഞ്ഞത്.
NRI
ലണ്ടൻ: ഈസ്റ്റ് ലണ്ടനിലെ ഇന്ത്യൻ റസ്റ്ററന്റിനു നേർക്കുണ്ടായ തീവയ്പ് ആക്രമണത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. 54 വയസുകാരനും പതിനഞ്ചുകാരനുമാണു പിടിയിലായത്.
വെള്ളിയാഴ്ച രാത്രിയാണ് ഇൽഫോർഡിലെ ഇന്ത്യൻ അരോമ റസ്റ്ററന്റിനു നേർക്ക് ആക്രമണമുണ്ടായത്. ഇവിടെ ഭക്ഷണം കഴിക്കുകയായിരുന്നു മൂന്നു സ്ത്രീകൾക്കും രണ്ടു പുരുഷന്മാർക്കും പൊള്ളലേറ്റു.
ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. റസ്റ്ററന്റിനു കാര്യമായ നാശനഷ്ടമുണ്ടായി. രോഹിത് കാലുവാലയുടെ ഉടമസ്ഥതയിലുള്ളതാണ് റസ്റ്ററന്റ്.
NRI
ലണ്ടൻ: കോട്ടയം വൈക്കം സ്വദേശിയായ യുവാവ് ബ്രിട്ടനിൽ റോഡപകടത്തിൽ മരിച്ചു. മിഡിൽസ്ബറോയിൽ താമസിക്കുന്ന സെബാസ്റ്റ്യൻ ദേവസ്യ - ലിസി ജോസഫ് ദമ്പതികളുടെ മകൻ ആൽവിൻ സെബാസ്റ്റ്യനാണ്(24) വെള്ളിയാഴ്ച രാത്രി യോർക്ഷെയറിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്.
സംസ്കാരം പിന്നീട്. സഹോദരങ്ങൾ - അലീന സെബാസ്റ്റ്യൻ, അലക്സ് സെബാസ്റ്റ്യൻ. യുവാവ് സഞ്ചരിച്ചിരുന്ന കാറും ട്രക്കും തമ്മിൽ ജംഗ്ഷനു സമീപം കൂട്ടിയിടിച്ചായിരുന്നു അപകടം. എയർ ആംബുലൻസിന്റെ സഹായത്തോടെയാണ് യുവാവിനെ ആശുപ്രതിയിലേക്ക് മാറ്റിയത്.