Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MVD

എഐ കാമറകള്‍ പലതും പ്രവര്‍ത്തനരഹിതം, 18 കാമറകള്‍ അധികം വേണം; പ്രൊപ്പോസല്‍ കൊടുത്ത് എംവിഡി

കൊച്ചി: എറണാകുളത്ത് 18 പുതിയ എഐ കാമറകള്‍ക്കായി പ്രൊപ്പോസല്‍ കൊടുത്തിട്ടുണ്ടെന്ന് എംവിഡി ഉദ്യോഗസ്ഥര്‍. ജില്ലയില്‍ സ്ഥാപിച്ച ചില കാമറകള്‍ പ്രവര്‍ത്തനരഹിതമായി. അപകടങ്ങളെ തുടര്‍ന്ന് വണ്ടിയിടിച്ചാണ് ചില കാമറകള്‍ കേടായത്. റോഡ് നവീകരണത്തെ തുടര്‍ന്ന് ചില കാമറകള്‍ മാറ്റി സ്ഥാപിക്കേണ്ട സ്ഥിതിയും വന്നിട്ടുണ്ടെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചു.

എഐ കാമറകളില്‍ പലതും കേടാണ്. ബാക്കിയുള്ളവ പ്രവര്‍ത്തിക്കുന്നുണ്ട്. സിറ്റികളില്‍ നിലവില്‍ എഐ കാമറകള്‍ കുറവാണ്. കൊച്ചി സിറ്റിയില്‍ ആകെ രണ്ടു എഐ കാമറകള്‍ മാത്രമേയുള്ളു. 18 കാമറകള്‍ക്ക് വേണ്ടി പ്രൊപ്പോസല്‍ കൊടുത്തിട്ടുണ്ട് അത് നടപ്പിലാക്കും എന്നാണ് കരുതുന്നതെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മൂവാറ്റുപുഴയില്‍ കാമറ സ്ഥാപിച്ചപ്പോള്‍ തന്നെ ഒരു വാഹനം വന്നിടിച്ച് ഒരു കാമറ കേടായിരുന്നു. കൊച്ചിയിലെ പരിപ്പുജംഗ്ഷനിലെ കാമറയും ഇതുപോലെ വണ്ടിയിടിച്ച് കേടായിട്ടുണ്ട്. വരാപ്പുഴ പാലത്തിലുള്ള കാമറയും ഇടിച്ചു നശിപ്പിച്ചുണ്ടായിരുന്നു. വരാപ്പുഴ എന്‍എച്ച് 66ല്‍ സ്ഥാപിച്ച കാമറകള്‍ റോഡ് വികസനം വന്നപ്പോള്‍ മാറ്റേണ്ടി വന്നു. അത് ഇനി മാറ്റി സ്ഥാപിക്കണം.

അങ്ങനെ കുറച്ച് കാമറകള്‍ പ്രവര്‍ത്തിക്കില്ല. ആ റോഡിന്‍റെ പണി കഴിഞ്ഞാല്‍ മാത്രമേ കാമറകള്‍ പുനഃസ്ഥാപിക്കാന്‍ ആവുകയുള്ളു. പല കാരണങ്ങള്‍ കൊണ്ട് റോഡ് നവീകരണം വൈകിയതിനാല്‍ കാമറകള്‍ പുനഃസ്ഥാപിക്കുന്നതും വൈകുകയാണ് എന്നു എംവിഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Kerala

സ്കൂൾ ഗ്രൗണ്ടിൽ അഭ്യാസം നടത്തിയത് 16കാരൻ; 25 വയസുവരെ ലൈസൻസ് നൽകില്ലെന്ന് എംവിഡി

കോഴിക്കോട്: കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഗ്രൗണ്ടില്‍ കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം ന‌ടത്തിയ സംഭവത്തിൽ സുവരെ ലൈസൻസ് നൽകില്ലെന്ന് എംവിഡിനടപടി.

കാർ ഓടിച്ച16കാരന് ലൈസൻസ് നൽകുന്നത് 25 വയസുവരെ തടഞ്ഞു. വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തു. കാറിന്‍റെ ആർസി സസ്‌പെൻഡ് ചെയ്യുമെന്ന് എംവിഡി അറിയിച്ചു.

ഉപജില്ലാ കലോത്സവത്തെ തുടർന്ന് കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിന് അവധി നല്‍കിയിരുന്നു. ഫുട്ബോള്‍ ടീം അംഗങ്ങളായ വിദ്യാർഥികള്‍ രാവിലെ പത്തരയോടെ സ്കൂള്‍ ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്നതിനിടയിലാണ് കാറെത്തിയത്.

വളരെ വേഗത്തിലെത്തിയ കാര്‍ കുട്ടികള്‍ക്കിടയിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. പലരും ഓടി മാറിയതിനാലാണ് അപകടം ഒഴിവായത്. ശബ്ദം കേട്ട് അധ്യാപകരെത്തിയപ്പോഴേക്കും കാര്‍ റോഡിലേക്ക് കടന്നു. പിന്നീട് അതിവേഗം ഓടിച്ചു പോയി.

‌അധ്യാപകര്‍ ഉടൻതന്നെ പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ പൈതോത്ത് സ്വദേശിയുടേതാണ് കാറെന്ന് തിരിച്ചറിയുകയും നടപടി സ്വീകരിക്കുകയുമായിരുന്നു.

Kerala

വിനോദസഞ്ചാരിയായ യുവതിയെ തടഞ്ഞുവച്ച സംഭവം; മൂന്ന് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

ഇടുക്കി: വിനോദ സഞ്ചാരിയായ യുവതിയെ മൂന്നാറിൽ ടാക്സി ഡ്രൈവര്‍മാര്‍ ത‌ടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ വിനായകൻ, വിജയകുമാർ, അനീഷ് കുമാർ എന്നിവരുടെ ലൈസൻസ് സസ്പെന്‍ഡ് ചെയ്തു.

ആറുമാസത്തേക്കാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഒക്ടോബർ 30ന് മൂന്നാറിലെത്തിയ മുംബൈ സ്വദേശിനി ജാൻവിക്കാണ് ദുരനുഭവം ഉണ്ടായത്. ഊബർ ടാക്സി വിളിച്ച് യാത്ര ചെയ്തപ്പോൾ മൂന്നാറിലെ ഡ്രൈവർമാർ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

തനിക്കുണ്ടായ ദുരനുഭവം സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെയാണ് യുവതി വെളിപ്പെടുത്തിയത്. സ്ഥലത്തെത്തിയ പോലീസും ടാക്സി ഡ്രൈവർമാർക്ക് അനുകൂല നിലപാടെടുത്തെന്നും യുവതിയുടെ വീഡിയോയിൽ പറയുന്നു. ഇത്രയും മോശം അനുഭവമുണ്ടായതിനാൽ ഇനി കേരളത്തിലേക്കില്ലെന്നും പറഞ്ഞാണ് ജാൻവി വീഡിയോ അവസാനിപ്പിക്കുന്നത്.

സംഭവത്തിൽ രണ്ടു പോലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ടാക്സി ഡ്രൈവർമാരായ വിനായകൻ, വിജയകുമാർ, അനീഷ് കുമാർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പും നടപടിയെടുത്തത്.

 

Kerala

എയർ ഹോണുകൾ തകർത്ത റോഡ് റോളറിന് നോട്ടീസ് അയച്ച് മോട്ടോർ വാഹന വകുപ്പ്

കൊച്ചി: കഴിഞ്ഞ ദിവസം പിടിച്ചെടുത്ത എയർ ഹോണുകൾ തകർത്ത റോഡ് റോളറിന് നോട്ടീസ് അയച്ച് മോട്ടോർ വാഹന വകുപ്പ്.

പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാണ് നോട്ടീസ് നൽകിയത്. പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല സോഷ്യൽ മീഡിയയിൽ പരിഹസിച്ചതിന് തൊട്ടു പിന്നാലെയാണ് നടപടി.

ഏഴു ദിവസത്തിനകം പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിർദേശം നൽകി. ശബ്ദമലിനീകരണം തടയാൻ വായു മലിനീകരണം ആകാമെന്ന് പരിഹസിച്ചുകൊണ്ടായിരുന്നു ജ്യോതികുമാർ ചാമക്കാലയുടെ പോസ്റ്റ്.

പിടിച്ചെടുത്ത എയർഹോണുകൾ ഫൈൻ ഈടാക്കിയതിന് പുറമെയാണ് റോഡ്റോളർ കയറ്റി നശിപ്പിച്ചത്. എറണാകുളം ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നായി പിടിച്ചെടുത്ത എയർഹോണുകളാണ് കടവന്ത്രയിലെ കമ്മട്ടിപ്പാടത്ത് എത്തിച്ച് നശിപ്പിച്ചത്.

സംസ്ഥാനത്ത് കുറച്ചധികം ദിവസമായി എയർഹോണുകൾ പിടിച്ചെടുക്കാൻ എംവിഡിയുടെ നേതൃത്വത്തിൽ വലിയ പരിശോധന നടന്നിരുന്നു.

500 ഓളം എയർഹോണുകൾ എറണാകുളത്ത് നിന്ന് മാത്രമായി പിടിച്ചെടുത്തിട്ടുണ്ട്. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന വാഹനങ്ങളിലാണ് എയർഹോണുകൾ കൂടുതലായി കാണപ്പെടുന്നതെന്ന് എംവിഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Kerala

മന്ത്രി പറഞ്ഞു, ഉദ്യോഗസ്ഥർ നടപ്പാക്കി; പിടിച്ചെടുത്ത എയര്‍ഹോണുകള്‍ റോഡ്‌റോളര്‍ കയറ്റി നശിപ്പിച്ചു

കൊച്ചി: ഗതാഗതമന്ത്രിയുടെ നിർദേശമനുസരിച്ച് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത എയർഹോണുകള്‍ നശിപ്പിച്ചു. കൊച്ചിയില്‍ കമ്മട്ടിപ്പാടത്തെ ഒരു ആളൊഴിഞ്ഞ റോഡില്‍ വെച്ചാണ് ഹോണുകള്‍ റോഡ് റോളര്‍ ഉപയോഗിച്ച് നശിപ്പിച്ചത്. എത്ര ഹോണുകള്‍ നശിപ്പിച്ചെന്നുള്ള വിവരം പിന്നാലെ അറിയിക്കുമെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഉടനീളം എയര്‍ഹോണുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ പരിശോധിച്ച് ഹോണുകള്‍ പിടിച്ചെടുക്കണമെന്നും ഇവ റോഡ് റോളര്‍ കയറ്റി നശിപ്പിച്ചു കളയണമെന്നുമായിരുന്നു മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശം.

ഒക്ടോബര്‍ 13 മുതല്‍ 19 വരെയായിരുന്നു വാഹനങ്ങളിലെ എയര്‍ ഹോണ്‍ കണ്ടെത്തുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. നടപടി പൂര്‍ത്തിയായതിന് പിന്നാലെയാണ് ഇന്ന് പിടിച്ചെടുത്ത ഹോണുകള്‍ എല്ലാം നിരത്തിവെച്ച് റോഡ് റോളര്‍ കയറ്റി നശിപ്പിച്ചത്.

കഴിഞ്ഞ ദിവസം കോതമംഗലത്ത് ഗതാഗതമന്ത്രി പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങിനിടെ അമിതവേഗത്തിലും ഹോണടിച്ചും പാഞ്ഞ ബസുകള്‍ക്കെതിരേ മന്ത്രി ഉടനടി നടപടി എടുത്തിരുന്നു.

District News

വാഹന ഫ്ലാഗ് ഓഫ് പരിപാടിയുടെ സംഘാടനത്തിൽ വീഴ്ച: ഗ താഗതമന്ത്രി വിശദീകരണം തേടി

തിരുവനന്തപുരം : മോട്ടോർ വാഹന വകുപ്പിന്‍റെ വാഹന ഫ്ലാഗ് ഓഫ് പരിപാടിയുടെ സംഘാടനത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്.

അസിസ്റ്റന്‍റ് ട്രാൻസ്പോർട്ട് കമ്മീഷണർ വി. ജോയിയോടാണ് ഗതാഗതമന്ത്രി വിശദീകരണം ആവശ്യപ്പെട്ടത്. ജനപങ്കാളിത്തം കുറഞ്ഞതിനെ തുടർന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പരിപാടി ഉപേക്ഷിച്ചിരുന്നു.

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത രീതിയും സദസില്‍ ആളില്ലാത്തതുമാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരം പരിസരത്ത് വെച്ച് മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ചടങ്ങാണ് ആരംഭിച്ചതിന് പിന്നാലെ റദ്ദാക്കുന്നതായി മന്ത്രി അറിയിച്ചത്.

ഫ്ലാഗ്ഓഫ് ചെയ്യേണ്ട വാഹനങ്ങൾ കൊട്ടാരത്തിനു മുന്നിലേക്ക് കയറ്റി നിർത്തണമെന്ന് മന്ത്രി നേരത്തെ തന്നെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ സംഘാടകർ ഇത് അനുസരിക്കാൻ തയാറായില്ല.

വി.കെ. പ്രശാന്ത് എംഎൽഎയുടെ പ്രസംഗം കഴിഞ്ഞതിന് പിന്നാലെ മന്ത്രി ഉദ്യോഗസ്ഥരെ ശാസിക്കുകയും പരിപാടി റദ്ദാക്കിയതായി അറിയിച്ച് മടങ്ങിപ്പോകുകയുമായിരുന്നു. അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ ഡോ.പി.എസ്. പ്രമോജ് ശങ്കർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അതിഥികളായി പട്ടികയിലുണ്ടായിരുന്നു.

പരിപാടിയിൽ മോട്ടോർ വാഹന വകുപ്പിന്‍റെ ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം കുറവായിരുന്നു. ഇതും മന്ത്രിയെ ചൊടിപ്പിച്ചു. വളരെ കുറച്ചു കസേരകൾ മാത്രമാണ് വേദിയിൽ ഉണ്ടായിരുന്നത്. കെഎസ്ആർടിസിയാണ് ഒരു പരിപാടി വെച്ചിരുന്നതെങ്കിൽ എല്ലാവരും എത്തിയേനെ.

നിലവിൽ ഇവിടെയുള്ളത് തന്‍റെ പാർട്ടിക്കാരും കുറച്ച് കെഎസ്ആർടിസി ഉദ്യോഗസ്ഥരും മാത്രമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. തന്‍റെ നിർദേശങ്ങൾ പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

കൊട്ടാരത്തിന്‍റെ മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ ടൈല്‍ പൊട്ടിപ്പോകുമെന്നും അതിനാലാണ് വാഹനങ്ങൾ അവി‌ടെ ഇ‌ടാഞ്ഞതെന്നും അധികൃതർ വ്യക്തമാക്കി.

Leader Page

മോട്ടോർ വാഹന ഓഫീസുകളിലെ അഴിമതി അറിഞ്ഞിട്ടും അറിയാത്തപോലെ

സർക്കാരുകൾ മാറിവന്നാലും അഴിമതികൾ തുടരുന്ന വകുപ്പാണ് മോട്ടോർ വാഹനവകുപ്പ്. തലപ്പത്ത് എത്തുന്നവർ ഒരിക്കലും അഴിമതിക്കാരായിരിക്കില്ല. എന്നാൽ, വർഷങ്ങളായി അഴിമതിയുടെ സിരാകേന്ദ്രമാണ് മോട്ടോർവാഹനവകുപ്പ്. സംസ്ഥാനത്തെ 81 ഓഫീസുകളിൽ ഓപ്പറേഷൻ ക്ലീൻ വീൽസ് എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ലക്ഷങ്ങളാണ് പിടിച്ചെടുത്തത്. അഴിമതി തടയാനുള്ള പല കാര്യങ്ങളും നടപ്പിലാക്കാൻ തലപ്പത്തുള്ളവർ ശ്രമിക്കുന്പോഴും വലതായാലും ഇടതായാലും യൂണിയനുകളുടെ കട്ടയ്ക്ക് നിന്നുള്ള എതിർപ്പുകളും തുടരുകയാണ്.

മോട്ടോർവാഹന വകുപ്പിൽ കേന്ദ്രസർക്കാർ നിർദേശിക്കുന്ന പദ്ധതികളിൽ പലതും ഉത്തരവിന്‍റെ രൂപത്തിൽ സംസ്ഥാനത്തിനു ലഭിക്കുന്പോഴും സർക്കുലർ നടപ്പിലാക്കുന്നതിൽ മോട്ടോർവാഹന വകുപ്പ് വിമുഖത കാണിക്കുകയാണ്. നടപ്പിലായാൽ ‘കിന്പളം’ ലഭിക്കില്ലെന്നറിയാം. എല്ലാക്കാലത്തും ഭരണത്തിന്‍റെ തലപ്പത്ത് അഴിമതിയുടെ വിഹിതം പറ്റുന്ന രാഷ്‌ട്രീയ-ഉദ്യോഗസ്ഥ മേധാവികൾ ഉണ്ടാകും. ഇവർ ഈ വകുപ്പിലെ അഴിമതിയെ പ്രോത്സാഹിപ്പിക്കുകയും അഴിമതിക്കാരെ സംരക്ഷിക്കുക‍യും ചെയ്യും. അതിനാൽ, വിജിലൻസ് പിടികൂടുന്ന കൈക്കൂലിക്കേസുകളിൽ ആർക്കെതിരേയും നടപടിയില്ല. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍റെ നിർദേശങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കിയാൽ മോട്ടോർ വാഹനവകുപ്പിലെ അഴിമതിക്ക് ഒരു പരിധിവരെ തടയിടാനാകും.

ചെക്ക്പോസ്റ്റുകൾ പൂട്ടണം

ചെക്ക്പോസ്റ്റുകളിലൂടെ കോടികളുടെ അഴിമതിയാണു നടക്കുന്നത്. ചെക്ക്പോസ്റ്റുകൾ പൂട്ടുവാൻ 2021 മുതൽ കേന്ദ്രം ആവശ്യപ്പെട്ടിട്ടും കേരളം നടപ്പാക്കിയിട്ടില്ല. ചെക്ക്പോസ്റ്റിൽ വിജിലൻസ് റെയ്ഡ് സ്ഥിരമായപ്പോൾ‌ അഴിമതി ഇല്ലാതാക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ ചെക്ക്പോസ്റ്റ് പ്രവർത്തനസമയം രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെയാക്കി. ഇതോടെ, ഇവിടുത്തെ പണപ്പിരിവിൽ കുറവു വന്നെങ്കിലും വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ സംഘടന മൂന്ന് ഷിഫ്റ്റ് വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നിരുന്നാലും പകൽവെളിച്ചത്തിൽ ഗൂഗിൾ പേയിലൂടെ അഴിമതി നിർബാധം തുടരുകയാണ്.

അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്‍റർ നടപ്പിലാക്കണം

സംസ്ഥാനത്ത് അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്‍റർ ആരംഭിക്കാനുള്ള കേന്ദ്രസർക്കാരിന്‍റെ നീക്കത്തെയും കേരളം അട്ടിമറിച്ചു. 2021ലാണ് കേന്ദ്രസർക്കാർ മോട്ടോർ വാഹന ചട്ടങ്ങൾ ഭേദഗതി ചെയ്ത് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിന് അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്‍റർ എന്ന സ്വതന്ത്ര സ്ഥാപനം രൂപീകരിക്കുന്നതിനായി വിജ്ഞാപനം ചെയ്തത്. ഇത് കേരളത്തിൽ നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായ ഒത്തുകളികളാണ് ഇപ്പോൾ നടക്കുന്നത്. വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ കൈയിൽനിന്നു ഡ്രൈവിംഗ് ടെസ്റ്റ് പോകാതിരിക്കാനുള്ള ശ്രമങ്ങളാണ് ഡ്രൈവിംഗ് സ്കൂളുകാരെ മുൻനിർത്തി വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇപ്പോൾ നടക്കുന്നത്.

കേന്ദ്രസർക്കാരിന്‍റെ വിജ്ഞാപന പ്രകാരം സംസ്ഥാനത്തെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിറ്റിക്കോ അല്ലെങ്കിൽ കേന്ദ്രസർക്കാർ ഇതിനായി അധികാരപ്പെടുത്തുന്ന ഏജൻസിക്കോ ഏതൊരു സംസ്ഥാനത്തും അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്‍ററിന് അനുമതി നല്കാം. കേന്ദ്രസർക്കാർ നിർദേശിച്ചിരിക്കുന്ന സിലബസ് അനുസരിച്ചു പരിശീലനം നൽകണം. കേന്ദ്രത്തിന്‍റെ പുതിയ നിയമപ്രകാരം ഡ്രൈവിംഗ് സ്കൂളുകാർക്കോ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കോ മുകളിൽ പറഞ്ഞ കാര്യങ്ങളിൽ യാതൊരു പങ്കുമില്ല.

എന്നാൽ, മോട്ടോർ വാഹനവകുപ്പിൽ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളിലാണ് രണ്ടാമത്തെ വലിയ പിരിവ് നടക്കുന്നത്. ഡ്രൈവിംഗ് ടെസ്റ്റ്, വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് എന്നിവ വളരെ വേഗത്തിൽ ലഭിക്കണമെങ്കിൽ ഏജന്‍റുമാരുടെ സഹായം ആവശ്യമാണ്. ഏജന്‍റില്ലാതെ വന്നാൽ ഒരു ടെസ്റ്റും വളരെ എളുപ്പത്തിൽ പാസാകില്ല. ഇതിനൊക്കെ, ഡ്രൈവിംഗ് സ്കൂളുകാർ പിരിവെടുത്ത് ഒരു തുക വെഹിക്കിൾ ഇൻസ്പെക്‌ടർമാർക്ക് കൊടുക്കണമെന്നത് പരമമായ സത്യമാണ്. അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്‍റർ നടപ്പിലായാൽ ഈ പിരിവുകളും ഇല്ലാതാകും.

ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനും ചുവപ്പുകൊടി

ഫിറ്റ്നസ് ടെസ്റ്റിലും അഴിമതി വ്യാപകമാണ്. ഫിറ്റ്നസ് ടെസ്റ്റിനും ഓരോ വാഹനത്തിനും ഫിക്സഡ് റേറ്റുണ്ട്. അത് കൂടാതെ ഫിറ്റ്നസ് ടെസ്റ്റിന് വരുന്ന വാഹനത്തിന് എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ അതിനു വേറെ പൈസ കൊടുക്കണം. എന്നാൽ, ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റിൽ കേന്ദ്രനിയമം പ്രാബല്യത്തിൽ വന്നെങ്കിലും കേരളത്തിൽ നടപ്പാക്കുന്നില്ല. നടപ്പാക്കിയാൽ, ഈ മേഖലയും പൂർണമായും അഴിമതിരഹിതമാകും. 2025 ഏപ്രിൽ ഒന്നുമുതൽ രാജ്യത്തെ എല്ലാ വാഹനങ്ങളും ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനിൽ ഫിറ്റ്നസ് ടെസ്റ്റ് ചെയ്യണം എന്നാണ് നിയമം. എന്നാൽ, ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷൻ ആരംഭിക്കാൻ 2021ൽ കേന്ദ്രം നിർദേശം നൽകിയിട്ടും കേരളത്തിൽ നടപ്പിലാക്കിയിട്ടില്ല.

ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷൻ (എടിഎസ്) എന്നത് ആർടി ഓഫീസുകളുടെ കീഴിൽ വെഹിക്കിൾ ഇൻസ്‌പെക്‌ടർമാർ വാഹനം ടെസ്റ്റ്‌ ചെയ്യുന്ന സംവിധാനമല്ല. പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ എടിഎസ് സ്ഥാപിക്കാം. അവിടെ വാഹനം വിവിധ മെഷീൻ ഉപയോഗിച്ച് ടെസ്റ്റ്‌ ചെയ്ത് അവിടുത്തെ സർട്ടിഫിക്കറ്റ് നൽകുകയാണു ചെയ്യുന്നത്. ഇത് സ്ഥാപിതമായാൽ വെഹിക്കിൾ ഇൻസ്‌പെക്‌ടർമാർ ഗ്രൗണ്ടിൽ മാനുവലായിട്ട് ചെയ്യുന്ന ടെസ്റ്റ്‌ ഇല്ലാതാകും. വെഹിക്കിൾ ഇൻസ്‌പെക്‌ടർമാരുടെ സംഘടനയുടെ സമ്മർദം കാരണമാണ് കേരളത്തിൽ ഇതുവരെയും എടിഎസിന് അനുമതി നല്കാത്തതെന്ന ആരോപണം ശക്തമാണ്.

ഓവർലോഡിനും വീതംവയ്പ്

ടിപ്പർ ലോറിക്കാരുടെ കൈയിൽനിന്നു വലിയൊരു തുക മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നു എന്നതാണു മറ്റൊരു ആരോപണം. ഓരോ ടിപ്പറിനും മാസം 5,000 രൂപ വീതം കൊടുക്കണമെന്നതാണു പരസ്യമായ രഹസ്യം. ഓവർലോഡ് പിടിക്കാതിരിക്കാനാണ് ഈ പണം. ഏജന്‍റുമാർ വഴിയാണ് ഉദ്യോഗസ്ഥർക്കു പണം നല്കുന്നത്. എല്ലാ ടിപ്പറും ഓവർലോഡാണ്. ഓവർലോഡ് വാഹനങ്ങൾ പരിശോധിച്ചു പിഴയീടാക്കാനുള്ള അധികാരം നിലവിൽ മോട്ടോർ വാഹന കുപ്പിലെ എംവിഐ, എഎംവിഐമാർക്ക് മാത്രമാണുള്ളത്. ഇതിനുള്ള അധികാരം പോലീസിലെ ഗ്രേഡ് എസ്ഐമാർക്കുകൂടി നൽകിയാൽ ഈ പിരിവും അവസാനിക്കും.

വാഹൻ സോഫ്റ്റ്‌വെയർ വന്നതോടെ വലിയ ഒരു ഭാഗം അപേക്ഷകൾ ഫെയ്സ്‌ലെസ് ആകുകയും ടാക്സ്, ഫീസ് ഇവ ഓൺലൈൻ ആകുകയും ചെയ്തതോടെ ഓഫീസുകളിലുള്ള അഴിമതി കുറഞ്ഞു. കേന്ദ്രസർക്കാർ നിർദേശങ്ങളായ ചെക്ക്പോസ്റ്റുകൾ ഒഴിവാക്കൽ, ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളും അക്രെഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്‍ററുകളും സ്ഥാപിക്കൽ തുടങ്ങിയ കാര്യങ്ങൾ നടപ്പിലായാൽ മോട്ടോർവാഹന വകുപ്പിനെ ഒരുപരിധിവരെ അഴിമതിരഹിതമാക്കാം. എന്നാൽ, അഴിമതിയുടെ കാര്യത്തിൽ യൂണിയനുകൾ ഒറ്റക്കെട്ടായി നിൽക്കുന്നതിനാൽ ചെറുത്തുതോല്പിക്കാനാണ് സാധ്യത.

Editorial

അഴിമതിക്കറ മായാത്ത ‘ചക്ര’ങ്ങൾ
ജനാധിപത്യത്തിൽ ഏത് അഴിമതിയും ഇല്ലാതാക്കാൻ അങ്ങേയറ്റത്തെ രാഷ്‌ട്രീയ ഇച്ഛാശക്തി വേണം. രാഷ്‌ട്രീയ കക്ഷികളുടെ തുടർച്ചയായ യൂണിയനുകളുള്ളിടത്തോളം സമ്മർദങ്ങളേറും. പിന്നെ അഴിമതിപ്പണത്തിന്‍റെ പങ്ക് ഉന്നതങ്ങൾവരെ നീളുന്പോൾ റിപ്പോർട്ടുകളും റെയ്ഡുകളും മുങ്ങിപ്പോകുന്നതിൽ അദ്ഭുതപ്പെടാനില്ല.

കേരളത്തിലെ 17 റീജണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലും 64 സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലും ഒരേസമയം നടത്തിയ വിജിലൻസ് റെയ്ഡിന്‍റെ ഫലം ഞെട്ടിക്കുന്നതായിരുന്നു. ജൂലൈ 19ന് വൈകുന്നേരം നാലര മുതലായിരുന്നു ‘ഓപ്പറേഷൻ ക്ലീൻ വീൽസ്’ എന്നു പേരിട്ട മിന്നൽ പരിശോധന. 11 ഏജന്‍റുമാർ, 21 ഉദ്യോഗസ്ഥർ എന്നിവരിൽനിന്ന് ലക്ഷങ്ങൾ പിടിച്ചെടുത്തു.

നിരവധി ഓഫീസുകളിലെ 21 ഉദ്യോഗസ്ഥർ യുപിഐ ഇടപാടിലൂടെ ഏജന്‍റുമാരിൽനിന്ന് കൈപ്പറ്റിയത് 7.85 ലക്ഷം രൂപ. റെയ്ഡിൽ കണ്ടെത്തിയതിന്‍റെ വിശദാംശങ്ങൾ വേറെയുമുണ്ട്. പക്ഷേ, കണ്ടെത്തിയതിലും വലിയ ഞെട്ടലാണ് പിന്നീടുണ്ടായത്. റെയ്ഡിനു തുടർനടപടികളൊന്നുമില്ലെന്നാണ് ആരോപണം. കുറ്റക്കാർക്കെതിരേ അടിയന്തര നടപടി ആവശ്യപ്പെട്ട് ടോറസ്-ടിപ്പർ അസോസിയേഷൻ മുഖ്യമന്ത്രിക്കു പരാതി നല്കിയിരിക്കുകയാണ്.

സംസ്ഥാന സർക്കാരും പൗരന്മാരും തമ്മിലുള്ള ഒരു പ്രധാന കണ്ണിയാണ് കേരളത്തിലെ മോട്ടോർ വാഹന വകുപ്പ്. വാഹന രജിസ്ട്രേഷൻ, ഡ്രൈവിംഗ് ലൈസൻസുകൾ എന്നിവ നൽകുകയും പുതുക്കുകയും ചെയ്യുക, വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകുക, വിവിധ പെർമിറ്റുകൾ അനുവദിക്കുക തുടങ്ങിയ നിരവധി അവശ്യസേവനങ്ങൾ ഈ വകുപ്പിന്‍റെ ചുമതലയിലാണ്. സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളുമായി നേരിട്ടും നിരന്തരമായും ബന്ധപ്പെടുന്ന വകുപ്പ് എന്ന നിലയിൽ, കാര്യക്ഷമമായ പൊതുസേവനം ഉറപ്പാക്കുന്നതിനും റോഡ് സുരക്ഷ പരിപാലിക്കുന്നതിനും മോട്ടോർ വാഹന വകുപ്പിന്‍റെ പ്രവർത്തനത്തിലെ സത്യസന്ധത അത്യന്താപേക്ഷിതമാണ്.

‘ഓപ്പറേഷൻ ക്ലീൻ വീൽസ്’ വ്യക്തമാക്കുന്നത് അഴിമതി ഒറ്റപ്പെട്ട സംഭവമല്ലെന്നും വകുപ്പിന്‍റെ ഘടനയിൽ ആഴത്തിൽ വേരൂന്നിയ ഒരു പ്രശ്നമാണെന്നുമാണ്. മോട്ടോർ വാഹന വകുപ്പും അഴിമതിയും കൂടെപ്പിറപ്പുകളാണെന്ന് ഈ ഓഫീസുമായി ബന്ധപ്പെടേണ്ടി വന്നിട്ടുള്ളവർക്ക് ഒരു സംശയവും ഉണ്ടാകാനിടയില്ല. ഒരുപാടു തവണ പലപല പേരുകളിൽ വിജിലൻസ് റെയ്ഡുകളും മിന്നൽ പരിശോധനകളും നടന്നു. ഒരുപാട് പണവും തെളിവുകളോടെ പിടിച്ചെടുത്തു. ഒന്നും സംഭവിച്ചില്ല. അഴിമതി അഴിമതിയായിത്തന്നെ വളർന്നു. ഇടപാടുകൾ ഡിജിറ്റലായതോടെ അഴിമതി ഇല്ലാതാകുമെന്നായിരുന്നു പിന്നീട് അധികാരികളുടെ ഉറപ്പ്.

അഴിമതിവീരന്മാരാകട്ടെ അതിനെയൊക്കെ വെല്ലാൻ പുതിയ മാർഗങ്ങൾ കണ്ടെത്തി. പല മന്ത്രിമാരും ഗതാഗത കമ്മീഷണർമാരും “ഇപ്പം ശര്യാക്കിത്തരാം” എന്നും പറഞ്ഞു വന്നു. സിനിമാ സ്റ്റൈലിൽ പ്രകടനം നടത്തി. ഒന്നും സംഭവിച്ചില്ല. ഇടതും വലതും മാറിമാറി ഭരിച്ചിട്ടും അഴിമതിക്കെപ്പോഴും തുടർഭരണമായിരുന്നു. യഥാസമയം നടപടിയില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം. തുടർനടപടികളും ശിക്ഷകളും എവിടെയൊക്കെയോ വച്ച് അട്ടിമറിക്കപ്പെടുന്നു. ഇടതായാലും വലതായാലും വകുപ്പിലെ വിവിധ യൂണിയനുകളും ഇക്കാര്യത്തിലും ഒറ്റക്കെട്ടാണ്. കാര്യങ്ങൾ നന്നായി മുന്നോട്ടു കൊണ്ടുപോകാൻ ആഗ്രഹവും കഴിവുമുള്ള മന്ത്രിക്കുപോലും നിസഹായാവസ്ഥ. എന്നാണിനി നമ്മുടെ സംവിധാനങ്ങൾ നന്നാവുക?

കേന്ദ്രസർക്കാർ കൊണ്ടുവന്ന പല പദ്ധതികളും ഇവിടെ നടപ്പാകാത്തതിന് ഒരു കാരണമേയുള്ളൂ. പോക്കറ്റിലേക്കുള്ള വരവ് നിലയ്ക്കും! ചെക്പോസ്റ്റുകൾ അഴിമതിയുടെ കൂത്തരങ്ങായപ്പോൾ അവ പൂട്ടാൻ നിർദേശം വന്നു. അതു നടന്നില്ല. പകരം, സമയമാറ്റമുണ്ടായി. പ്രവർത്തനസമയം രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചു വരെയായി. അതോടെ ഇരുളിന്‍റെ മറവിലുള്ള പണപ്പിരിവ് കുറഞ്ഞു. എന്നാൽ, പട്ടാപ്പകൽ കൊള്ളയ്ക്ക് ഗൂഗിൾ പേ സഹായിയായി. ഇനിയിപ്പോൾ ചെക്പോസ്റ്റുകളിൽ ‘കൈക്കൂലി’ക്ക് മൂന്നു ഷിഫ്റ്റ് വേണമെന്ന് വാഹന ഇൻസ്പെക്ടർമാരുടെ സംഘടന ആവശ്യപ്പെട്ടിരിക്കുകയാണത്രെ! അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്‍റർ തുടങ്ങാനുള്ള നിർദേശവും നടപ്പായില്ല. 2021ൽ ഇത് വിജ്ഞാപനം ചെയ്തതാണ്. ഡ്രൈവിംഗ് ടെസ്റ്റുകളുടെ നിയന്ത്രണം വാഹന ഇൻസ്പെക്ടർമാരിൽനിന്ന് പോകാതിരിക്കാനാണ് ഗൂഢാലോചന. പുതിയ നിയമം വന്നാൽ ഡ്രൈവിംഗ് സ്കൂളുകൾക്കോ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കോ ടെസ്റ്റുകളിൽ യാതൊരു പങ്കുമുണ്ടാവില്ല.

ഏജന്‍റുമാരായിരുന്നു എക്കാലത്തും മോട്ടോർ വാഹന വകുപ്പിലെ അഴിമതിയുടെ കേന്ദ്രങ്ങൾ. അവരെ ഓഫീസിനു പുറത്താക്കാൻ കിണഞ്ഞുശ്രമിച്ച പല ഉന്നത ഉദ്യോഗസ്ഥരും പടിക്കു പുറത്തായതല്ലാതെ മറ്റൊന്നുമുണ്ടായില്ല. ഫിറ്റ്നസ് ടെസ്റ്റും ഡ്രൈവിംഗ് ടെസ്റ്റുമൊക്കെ ഏജന്‍റുമാരാണ് നിയന്ത്രിക്കുന്നത്. ഫിറ്റ്നസ് ടെസ്റ്റിന്‍റെ കാര്യത്തിലും കേന്ദ്രനിയമമുണ്ട്. ഇവിടെ നടപ്പാക്കുന്നില്ലെന്നു മാത്രം. ഇതനുസരിച്ച് ഓട്ടമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനിൽ ഫിറ്റ്നസ് ടെസ്റ്റ് ചെയ്യണം. ഇത് ആർടി ഓഫീസുകളുടെ കീഴിൽ വരുന്ന സംവിധാനമല്ല. അവിടെയും ഇടങ്കോലിടുന്നത് യൂണിയനാണെന്നത് പരസ്യമായ രഹസ്യം. ഓവർലോഡ് പിടിത്തമാണ് മറ്റൊരു ചാകര. ഇതിനുള്ള അധികാരം പോലീസുമായി പങ്കുവയ്ക്കാൻ വകുപ്പുദ്യോഗസ്ഥർ തയാറല്ല. വാഹൻ സോഫ്റ്റ്‌വേർ അഴിമതി കുറയ്ക്കാൻ സഹായിച്ചെങ്കിലും മറ്റു വഴികൾ ഇപ്പോഴും തുറന്നുകിടപ്പുണ്ട്.

ജനാധിപത്യത്തിൽ ഏത് അഴിമതിയും ഇല്ലാതാക്കാൻ അങ്ങേയറ്റത്തെ രാഷ്‌ട്രീയ ഇച്ഛാശക്തി വേണം. രാഷ്‌ട്രീയ കക്ഷികളുടെ തുടർച്ചയായ യൂണിയനുകളുള്ളിടത്തോളം സമ്മർദങ്ങളേറും. പിന്നെ അഴിമതിപ്പണത്തിന്‍റെ പങ്ക് ഉന്നതങ്ങൾവരെ നീളുന്പോൾ റിപ്പോർട്ടുകളും റെയ്ഡുകളും മുങ്ങിപ്പോകുന്നതിൽ അദ്ഭുതപ്പെടാനില്ല. എല്ലാ ജനാധിപത്യ, ജനസേവന മര്യാദകളെയും കാറ്റിൽ പറത്തുന്ന ഉളുപ്പില്ലാത്ത അഴിമതി തുടരുന്നിടത്തോളം കാലം പ്രബുദ്ധകേരളം, രാഷ്‌ട്രീയകേരളം, സാക്ഷരകേരളം തുടങ്ങിയ വിശേഷണങ്ങളൊക്കെ നോക്കുകുത്തികളായി നമ്മെ കൊഞ്ഞനംകുത്തിക്കൊണ്ടിരിക്കും.
 

Latest News

Up