ശബരിമല: മണ്ഡല-മകരവിളക്ക് തീര്‍ഥാടനം ആരംഭിച്ച് ആദ്യ ദിനത്തില്‍തന്നെ ശബരിമലയില്‍ വൻ തിരക്ക്. മണിക്കൂറുകളോളമാണ് ഭക്തര്‍ വരില്നില്ക്കുന്നത്. ഏഴ്മണിക്കൂറോളം വരെ വരിനില്‍ക്കുന്നവര്‍ ഉണ്ട്.
ആളുകള്‍ നിയന്ത്രണ വേലികള്‍ പോലും ചാടികടന്ന് പോകുന്ന സ്ഥിതിയാണ്. ഇക്കൊല്ലത്തെ മുന്നൊരുക്കങ്ങള്‍ പൂര്‍ണമാണെന്ന് ദേവസ്വവും സര്‍ക്കാരും പറഞ്ഞെങ്കിലും അവസാന നിമിഷമുള്ള ഓട്ടപ്പാച്ചിലിന് മാറ്റമൊന്നുമുണ്ടായില്ല.
ഒരുക്കങ്ങള്‍ അവലോകനം ചെയ്യുന്ന യോഗങ്ങള്‍ മുന്‍വ ര്ഷത്തേതിനു സമാനമായ ഗൗരവത്തില്‍ നടന്നില്ലെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍വരെ സമ്മതിക്കുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ എല്ലാ വര്‍ഷവും നടത്തുന്ന യോഗവും ഇത്തവണയുണ്ടായില്ല. പമ്പയില്‍ ഒരു യോഗംപോലും വിളിച്ചില്ല.