വേടന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നൽകിയതിനെത്തുടർന്നുണ്ടായ വിവാദത്തിൽ പ്രതികരിച്ച് ജൂറി അംഗം ഗായത്രി അശോകൻ.
പഴയ രചനകൾ മാത്രമല്ല മികച്ചതെന്നും ജൂറി ഏകകണ്ഠമായാണ് വേടന് അവാർഡ് നൽകാൻ തീരുമാനിച്ചതെന്നും ഗായത്രി പറഞ്ഞു. സംഗീതത്തിലെ വിപ്ലവകരമായ മാറ്റങ്ങളെ ഉൾക്കൊള്ളണം. ഓരോ സംഗീത ശൈലിക്കും അതിന്റേതായ മഹത്വമുണ്ട്. വിമർശനങ്ങളെ കാര്യമാക്കുന്നില്ലെന്നും ഗായത്രി പറഞ്ഞു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വേടന് പുരസ്കാരം നൽകിയതിൽ പരോക്ഷമായും പ്രത്യക്ഷമായും ചർച്ചകൾ സജീവമാകുന്നുണ്ട്. വേടന് അവാർഡ് നൽകിയതിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് നടൻ ജോയി മാത്യുവും സംവിധായിക ശ്രുതി ശരണ്യവും രംഗത്തെത്തിയിരുന്നു.
കേരള സ്റ്റേറ്റ് മസ്കുലിൻ അവാർഡുകൾ എന്ന തലക്കെട്ടിലെഴുതിയ കുറിപ്പിലാണ് ശ്രുതി ശരണ്യം സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തെ വിമർശിച്ച് രംഗത്തെത്തിയത്.
വേടനെതിരെ സ്ത്രീപീഡനം ഉൾപ്പടെയുള്ള കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാന പുരസ്കാരം നൽകുന്നത് നിയമത്തെ പരിഹസിക്കലാണെന്ന് ജോയ് മാത്യുവും അഭിപ്രായപ്പെട്ടു.