ചണ്ഡിഗഡ്: പഞ്ചാബിലെ പത്താൻകോട്ട് തന്ത്രപ്രധാനമായ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പാക്കിസ്ഥാന് കൈമാറിയ പതിനഞ്ചുകാരൻ പിടിയിൽ. പാക് സൈനിക ഉദ്യോഗസ്ഥരും ഐഎസ്ഐ, ഭീകരസംഘടനകൾ എന്നിവയുമായി കുട്ടി ബന്ധപ്പെട്ടിട്ടുണ്ടെന്നു പോലീസ് പറയുന്നു.
സമൂഹമാധ്യമത്തിലൂടെയാണു കുട്ടി ഇതിലേക്ക് എത്തിയതെന്നും രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പത്താൻകോട്ട് എസ്എസ്പി ദൽജീന്ദർ സിംഗ് ധില്ലൻ പറഞ്ഞു. തിങ്കളാഴ്ചയാണ് കുട്ടിയെ പോലീസ് പിടികൂടിയത്. ജമ്മുകാഷ്മീരിലുള്ള തന്റെ പിതാ
വ് കൊല്ലപ്പെട്ടതായാണ് കുട്ടി കരുതുന്നത്. എന്നാൽ പോലീസ് അന്വേഷണത്തിൽ ഇത് സ്ഥിരീകരിക്കാനായിട്ടില്ല. പിതാവിനെ നഷ്ടപ്പെട്ടത് അവനെ ബാധിച്ചു. ഇതാണ് പാക് ഏജൻസികളുടെ കെണിയിൽ കുട്ടി അകപ്പെടാൻ കാരണം. കഴിഞ്ഞ ഒരു വർഷമായി ഏജൻസികളുമായി കുട്ടി ബന്ധപ്പെട്ടിരുന്നു- ധില്ലൻ കൂട്ടിച്ചേർത്തു.