ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന്റെ നടുക്കം മാറുന്നതിനു മുന്നേ രാജ്യതലസ്ഥാനത്ത് കോടതികൾക്കും രണ്ട് സ്കൂളുകൾക്കും നേരേ ബോംബ് ഭീഷണി.
ഡൽഹി, സാകേത്, ദ്വാരക, പട്യാല ഹൗസ് എന്നിവിടങ്ങളിലെ കോടതികൾക്കും പ്രശാന്ത് വിഹാറിലെയും ദ്വാരകയിലെയും രണ്ട് സിആർപിഎഫ് സ്കൂളുകൾക്കുമാണ് ഇ-മെയിലിലൂടെ ബോംബ് ഭീഷണി ലഭിച്ചത്.
തീവ്രവാദ സംഘടനയായ ജയ്ഷ്-ഇ-മുഹമ്മദിന്റെ പേരിലാണ് വ്യാജ ബോംബ് ഭീഷണികളുള്ള മെയിലുകൾ അയച്ചിരിക്കുന്നതെന്നാണ് സൂചന.
ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ജസീർ ബിലാൽ വാനിയുടെ വിചാരണ കോടതിയിൽ നടക്കുന്നതിനു മണിക്കൂറുകൾക്കു മുന്പാണ് പട്യാല ഹൗസ് കോടതിക്കു ഭീഷണി സന്ദേശം ലഭിച്ചത്.